ചാത്തുണ്ണിയുടെ ഷാപ്പിലെ ലൈഫ് റ്റൈം മെംബറായ കൂരെറപ്പായിചേട്ടന്, തന്റെ ജീവിതചക്രത്തിലൊരിക്കലെങ്കിലും മിസ്റ്റര്‍ റപ്പായിയെന്നാരെങ്കിലും വിളിക്കുമെന്ന യാതൊരു പ്രതീക്ഷയുമില്ല. വൃശ്ചികക്കാറ്റിലെന്നല്ല ഒരു കാറ് ചീറിപ്പാഞ്ഞാല്‍പ്പോലും കൂരെറപ്പായേട്ടന്‍ ആടുന്നത് കാണാം, അതിന് ഘൃതുഭേദമില്ല. എന്നൊക്കെയാണെങ്കിലും ഏത് ആനമയക്കി കഴിച്ചാലും കൂരെറപ്പായേട്ടനെ റോഡ് സൈഡിലോ മറ്റോ വീണുകിടക്കുന്നത് ആരും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചാത്തുണ്ണിയുടെ പല ടെസ്റ്റ് ഡോസുകളും ഫ്രീയായി ഇവാലുവേറ്റ് ചെയ്യുന്നത് കൂരെറപ്പായിച്ചേട്ടനായിരുന്നു.
കൂരെറപ്പായേട്ടന്റെ പ്രധാന തൊഴില്‍, അങ്ങനൊന്നില്ല എന്നുവേണമെങ്കില്‍ പറയാം. എങ്കിലും കൊച്ചൌസേപ്പേട്ടന്റെ കൂടെ വല നെയ്യാനും തുലാവര്‍ഷം കഴിഞ്ഞാല്‍ വൈലിപ്പാടത്ത് മത്ത, കുമ്പളം, പടവലങ്ങ തുടങ്ങിയ പച്ചക്കറികള്‍ നട്ടുപിടിപ്പിക്കാനും കൂടാറുണ്ട്. അതല്ലാത്ത സമയങ്ങളില്‍ കുണ്ടേലെ റോസേട്ത്ത്യാരുടെ അടുത്തും രാവുണ്ണിനായരുടെ ചായക്കടയിലും ഗോസിപ്പിന്റെ റീട്ടെയില്‍ കച്ചവടവും.
മേടത്തിലെ പെരുന്നാളും എട്ടാം പെരുന്നാളും കഴിഞ്ഞ്, വീട്ടിലെത്തിയ എല്ലാ അഭയാര്‍ത്ഥികളും സ്ഥലം വിട്ടതിനുശേഷമാണ് കൊച്ചൌസേപ്പേട്ടന്‍ വല നെയ്യുന്നതിന് ഹരിശ്രീ കുറിക്കുന്നത്.
കാലവര്‍ഷം തുടങ്ങി ആദ്യമഴ കഴിഞ്ഞാല്‍ വൈലിപ്പാടത്തെ മുല്ലപ്പെരിയാറായ കോഴിത്തോട്ടിലെ ചീപ്പിന്റെ അടുത്ത് ചെറിയ ഒഴുക്കുള്ള സ്ഥലങ്ങളില്‍, കുളങ്ങളില്‍ നിന്നും ബൌണ്ടറികടന്നുവരുന്ന വരാല്‍, മുശു, കല്ലുത്തി, പരല്‍ തുടങ്ങിയ ചെറുതും വലുതുമായ ധാരാളം മീനുകളുണ്ടാകും. അത് പിടിക്കാനാണ് കൊച്ചൌസേപ്പേട്ടന്‍ വല നെയ്യുന്നത്. കൂടെ കൂരെറപ്പായേട്ടനുമുണ്ടാവും. കാലത്ത് പത്തുമണിക്ക് കൊച്ചൌസേപ്പേട്ടന്‍ നെയ്തുതുടങ്ങും. കൂരെറപ്പായേട്ടന്‍ നെയ്തുകാരനല്ല. വെറുതെ അതിന്റെ ഓരോ അറ്റം പിടിച്ചുകൊടുക്കാനും പിന്നെ അല്പം ഗോസിപ്പും.
പന്ത്രണ്ട് മണിയാകുമ്പോള്‍ ബ്രേയ്ക്ക്. പിന്നെ മൂന്നുമണിക്ക് വീണ്ടും തുടങ്ങും. അത് ആറുമണിവരെ തുടരും പിന്നെ ആറുമണിക്ക് രണ്ടുപേരും ചാത്തുണ്ണിയുടെ ഷാപ്പില്‍. രാത്രി എട്ടുമണിയോടെ മനപ്പറമ്പിലെ സകല ഭൂതപ്രേതാദികളെയും തെറിവിളിച്ച് തിരിച്ച് വീട്ടിലെത്തുന്നു. ഇതാണ് രണ്ടുപേരുടെയും അക്കാലത്തെ ദിനചര്യ.
ഒരു കാലവര്‍ഷാരംഭം .
മഴ തിമിര്‍ത്ത് പെയ്യുന്നു.
കൊച്ചൌസേപ്പേട്ടനും കൂരെറപ്പായേട്ടനും ഉച്ചയോടെ വലയുമായി ചീപ്പിന്റെ അടുത്തേക്ക് പോയി. വലയെല്ലാം ഫിറ്റ് ചെയ്ത് തിരിച്ചു പോന്നു. ഇനി വൈകീട്ട് പോയി വല എടുക്കണം. വൈകീട്ട് ചില ദിവസങ്ങളിലേ കൂരെറപ്പായേട്ടന്‍ കൂടെ പോകാറുള്ളൂ. ചാത്തുണ്ണിയുടെ അവിടെ തിരക്കു കൂടിയാല്‍ ചില ദിവസങ്ങളില്‍ കൂരെറപ്പായിച്ചേട്ടന്‍ സഹായിക്കാന്‍ നില്‍ക്കും.
കൊച്ചൌസേപ്പേട്ടന്‍ തെക്കേലെ യാക്കോവും കൂത്രാടന്‍ വാസുവുമൊക്കെയായാണ് വല കേറ്റാന്‍ പോകുന്നത്. രാത്രി ചീപ്പില്‍ വല വെക്കുന്നത് അത്ര ബുദ്ധിയല്ലെന്നാണ് കൊച്ചൌസേപ്പേട്ടന്റെ മനശ്ശാസ്ത്രം. മഴ കൂടിയാല്‍ വല പിന്നെ അതിന്റെ വഴിക്ക് പോകും.
അന്ന് കൊച്ചൌസേപ്പേട്ടനും കൂത്രാടന്‍ വാസുവുമാണ് വല കയറ്റാന്‍ പോയത്. ഏകദേശം ഏഴുമണിയായിക്കാണും.
പോക്രാം തവളകളുടെയും ചീവിടുകളുടെയും ശബ്ദം മാത്രം.
മനപ്പറമ്പിനു പിന്നിലായതുകൊണ്ട് നല്ല ശൌര്യം കൂടിയ ഇഴജാതികളുള്ളതുകൊണ്ട് ഒരു പെട്രോമാക്സിന്റെ പ്രകാശത്തിലാണ് പ്രയാണം.
കൂരാക്കൂരിരുട്ട്. കൊച്ചൌസേപ്പേട്ടന്റെ കയ്യില്‍ മീനിടാനുള്ള കൂടയുമുണ്ട്.
വാസു ചീപ്പിന്റെ അപ്പുറത്തെ ഭാഗത്തേക്ക് കടന്ന് വല കെട്ടിയിട്ടിരിക്കുന്ന മുള ഒരു ഭാഗത്ത് നിന്ന് പിടിച്ചു.
പെട്ടന്നാണ് ഒരു ആടു കരയുന്ന പോലൊരു സ്വരം കേട്ടത്.
‘കൊച്ചൌസേപ്പേട്ടാ.. ഇന്ന് നല്ല കോളായീന്നാ തോന്നണേ.. ‘
‘എന്തണ്ടാ..’
‘എവ്ട്ന്നാങ്ങ് ട് ഒര് ആട് വലേല് കുടുങ്ങീണ്ട്ന്നാ തോന്നണേ..’
‘അപ്പൊ എന്റെ വല നാലോട്ത്താവൂലോ കര്‍ത്താവേ.. കഴിഞ്ഞാഴ്ചയാ അത് ശരിയാക്കിയത്.’
വാസു കുറെശ്ശേയായി വല മുകളിലേക്ക് വലിച്ചുകൊണ്ടിരുന്നു, കൊച്ചൌസേപ്പേട്ടന്റെ കൂടെ.
വീണ്ടും ശബ്ദം..
ഇപ്പോള്‍ ശബ്ദത്തിനൊരു വ്യത്യാസം.
‘കൊച്ചൌസേപ്പേട്ടോ ഇത് തള്ളാടാന്നാ തോന്നണെ.. ശബ്ദത്തിനൊരു മാറ്റംണ്ട് ട്ടാ..’
വാസുവും കൊച്ചൌസേപ്പേട്ടനും കൂടി വലയെടുത്ത് ചീപ്പിന്റെ കൈവരിയിലേക്ക കയറ്റി.
വലയിലെ ശബ്ദം കുറച്ചുകൂടി വ്യക്തമായി.
‘അയ്യോ...എന്റമ്മേ...’
‘ഇത് ആടല്ല.. ആളാന്നാ തോന്നണേ..എവിട്യോ കേട്ട് പരിചയള്ള ശബ്ദം..’ വാസു ചെറിയ ഒരു വിറയലോടെ പറഞ്ഞു.
പെട്രോമാക്സെടുത്ത് വലയുടെ അടുത്തേക്ക് വെച്ചു.
വലയില്‍ ചുറ്റിവരിഞ്ഞ് ഒരാള്‍ രൂപം.
കൊച്ചൌസേപ്പേട്ടന്‍ മെല്ലെ വലയുടെ ഒരു ഭാഗം തുറന്നു.
‘ഡാ വാസ്വേ.. ഇത് നമ്മടെ കൂരെറപ്പായിയാണ്ടാ..’
‘ങേഹ്..’
വരാലുകളാലും നീര്‍ക്കോലിക്കാളാലും ചുറ്റപ്പെട്ട് കൂരെറപ്പായിച്ചേട്ടന്‍ വലയില്‍ ചുരുണ്ടു കൂടി കിടക്കുന്നു. ചെറുതായൊന്നു മൂളുന്നുണ്ട്.
ദേഹത്ത് ചൂട് പിടിപ്പിച്ച് വാസുവിന്റെ അരയിലുണ്ടായിരുന്ന നാടനൊരിത്തിരി വായിലേക്കൊറ്റിയപ്പോഴാണ് കൂരെറപ്പായേട്ടന് സ്ഥലകാലബോധമുണ്ടായത്.
‘പറ്റിപ്പോയെന്റെ കൊച്ചൌസേപ്പേട്ടാ..ഇനിങ്ങന്യൊന്നുണ്ടാവില്ല..’ കൂരെറപ്പായേട്ടന്‍ വിങ്ങി വിങ്ങി പറഞ്ഞു.
‘എന്താ പറ്റ്യേടാ..’
‘ആ ചാത്തുണ്ണി പറഞ്ഞ്ട്ടാ...പറ്റ് തീര്‍ക്കാന്‍ കാശില്ലേങ്കി പോയി വല്ല മീനും പിടിച്ച് കൊണ്ട് വരാന്‍ പറ്ഞ്ഞു..ഞാനിബടെ ആരൂല്യാത്ത സമയത്ത് വലേന്ന് കൊറച്ച് മീന് എടുത്തോണ്ട് പൂവ്വാന്ന് വെച്ട്ടാ വന്നത്..’
‘ന്ന് ട്ടാ..’
‘തോട്ടില്‍ക്ക് ഒരു ഭാഗ്ത്തൂടെ ഞാന്‍ എറങ്ങി വല മെല്ലെ ഒരു ഭാഗം വലിച്ചപ്പോ ദാ കെട്ക്കുണൂ....’ കൂരെറപ്പായേട്ടന്‍ ഒരു നിശ്വാസത്തോടെ പറഞ്ഞു.
‘ഹാവൂ ഭാഗ്യം.. വലേം കൂടി ഉണ്ടായിരുന്നില്ലെങ്കി കാണാരുന്നു പൂരം.. ’ കീറിയ വലകള്‍ ചുരുട്ടിക്കൂട്ടുന്നതിനിടയില്‍ വാസു പറഞ്ഞു.
കൊച്ചൌസേപ്പേട്ടന്‍ വാസുവിനെ രൂക്ഷമായൊന്ന് നോക്കി.
പിന്നെ മീന്‍ കൊണ്ടു പോകുന്ന കൊട്ടയില്‍ കൂരെറപ്പായേട്ടനെ കയറ്റിയിരുത്തി രണ്ടു പേരും വൈലിപ്പാടുത്തുകൂടെ നടന്നു തുടങ്ങി.
പിന്നീടൊരിക്കലും കൂരെറപ്പായേട്ടന്‍ ഒറ്റക്ക് ചീപ്പിന്റെ അടുത്ത് പോയിട്ടില്ല.
* ചീപ്പ് = തടയണ
Wednesday, December 06, 2006
Monday, November 27, 2006
1952 ഒരു ലവ് സ്റ്റോറി (?) പ്രീഡിഗ്രി വേര്‍ഷന്‍
പ്രേമത്തിന് കണ്ണില്ലെന്ന് മാത്രമല്ല വേറെ പലതും ഇഷ്ടമ്പോലെ കൂട്ടിക്കുഴച്ചു തരാനുള്ള കഴിവുമുണ്ടെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു.
പെണ്‍പടയെ സമീപപ്രദേശങ്ങളിലൊന്നുമടുപ്പിക്കാത്ത കറുത്ത ളോഹയുമിട്ട് തിരിഞ്ഞാല്‍ ചവിട്ട് ചാടിയാല്‍ കുത്തെന്ന പ്രമാണവുമായി നടക്കുന്ന അച്ചന്മാരുടെ സ്കൂളായിരുന്നു ഞങ്ങളുടേത്.
പത്താം ക്ലാസ്സില്‍ കാര്‍ന്നന്മാരുടെ കവിടി നിരത്തിലില്‍ കണ്ട കണക്കിന്റെ മാര്‍ക്ക്, പൊട്ടാത്ത അമിട്ടിന്റെ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായതുകൊണ്ട് അച്ഛന്റെ സുഹ്രുത്തായ ജോസ് മാഷുടെ ‘ഹൌസ് ഓഫ് നോളെജ്’ എന്ന ലാവിഷായി വിഞ്ജാനമൊഴുക്കുന്ന സമാന്തര വിദ്യഭ്യാസശാലയില്‍ കണക്കിന് സ്പെഷല്‍ ഒരു കോച്ചിങിന് ചേര്‍ത്തു. ക്ലാസ് വിട്ട് നാലുമണിന് മുതല്‍ അഞ്ചുവരെ അവിടെ. സ്പെഷ്യല്‍ കോച്ചിങ് എന്നുപറഞ്ഞ് ചെന്നപ്പോള്‍ അവിടെ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായിരുന്നു. 80 എണ്ണം ഒരു ക്ലാസ്സില്‍. അവിടെയും കാവ്യാ മാധവനെയും മീരാജാസ്മിനെയുമൊക്കെ ഒന്നാം നിലയിലും ഞങ്ങള്‍ പാവം ചില കുഞ്ചാക്കോ ബോബന്മാരെ രണ്ടാം നിലയിലും ഇരുത്തിയായിരുന്നു ക്ലാസ്സുകള്‍. അതുകൊണ്ട് പ്രേമം പോയിട്ട് ഒരു നോട്ടം, വേണ്ട, മനസ്സമാധാനത്തോടെ ഒരു ഏരോ വിടാനുള്ള വെയര്‍ ഹൌസ് പോലും പത്താം തരം വരെ കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കോളജില്‍ ചേരുകയാണെങ്കില്‍ കേരള വര്‍മ്മയില്‍ മാത്രമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു. അന്ന് ടൌണില്‍ കേരളവര്‍മ്മയെന്ന മഹാപ്രസ്ഥാനം മാത്രമേ എല്ലാ കോഴ്സുകളുമുള്ള മിക്സ് കൊളജുണ്ടായിരുന്നുള്ളൂ.
പത്താം ക്ലാസ്സിലെ റിസള്‍ട്ടറിഞ്ഞപ്പോള്‍ പൊതിഞ്ഞുകെട്ടിക്കൊണ്ട് നടക്കാന്‍ മാത്രമില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്കുണ്ടായിരുന്നു. ടൌണിലെ എല്ലാ കോളജിലെയും അപ്ലിക്കേഷന്‍ ഫോം കൊണ്ടുവന്ന് പിതാശ്രീയുടെ തിരുമുമ്പില്‍ ഒപ്പിക്കാനായി സമര്‍പ്പിച്ചു.
എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് പിതാശ്രീ അതില്‍ നിന്നും കേരളവര്‍മ്മയുടെ ഫോമെടുത്ത് ചായതിളപ്പിച്ചു. അമ്മയുടെ സാരിത്തുമ്പില്‍ പെറ്റീഷനെഴുതിയിട്ടപ്പോഴാണ് അച്ചന്മാരുടെ കോളേജില്‍ മാത്രമേ എന്നെ ചേര്‍ക്കൂവെന്ന് പിതാശ്രീ ശപഥമെടുത്തകാര്യമറിയുന്നത്.
പിന്നെയുള്ളത് സെന്തോമാസ് . അവിടെ എന്തുവന്നാലും പോവില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ആണ്‍പടമാത്രം പഠിക്കുന്ന കോളജാണത്. (പിന്നീടാണ് സെന്റ്മേരീസ് അതിന്റെ പിന്നിലാണെന്ന അറിവ് കിട്ടുന്നത്. ). അങ്ങനെ നിരാശനായി നടക്കുന്ന സമയത്താണ് ഒരു ശുഭവാര്‍ത്ത കേള്‍ക്കുന്നത്.
തൃശ്ശൂര്‍ നിന്നും നാലഞ്ചു കി.മീ മാറി അച്ചന്‍മാര്‍ തന്നെ നടത്തുന്ന എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് മിക്സഡാക്കുന്നു.
പിറ്റേന്ന് കാലത്തു തന്നെ എല്‍ത്തുരുത്ത് ലക്ഷ്യമാക്കി സ്ഥലത്തെ പ്രഥാന ദിവ്യന്‍സ് വച്ചു പിടിച്ചു. ഒളരി മൂലയില്‍ നിന്നും രണ്ടു കിലേമീറ്റര്‍ നടരാജന്‍ സര്‍വ്വീസ് നടത്തിയാലെ ഈ തുരുത്തിലെത്തൂവെന്ന് അന്നാണ് മനസ്സിലായത്. ഏതായാലും മിക്സഡല്ലേയെന്ന ഒരു സമാധാനമുണ്ടായിരുന്നു. പിന്നെ ഒളരിയില്‍ നിന്നും രണ്ടു കിലൊമീറ്റര്‍ അകലെ കേരളവര്‍മ്മയുണ്ടല്ലോയെന്ന പ്രതീക്ഷയും.
അങ്ങനെ പിതാശ്രീയുടെ ശപഥവും എന്റെ ആശയും ഒപ്പം നിറവേറാനായി എല്‍ത്തുരുത്ത് തന്നെ ചേര്‍ന്നു.
ആദ്യദിവസത്തെ ഇന്വെന്ററിയില്‍ തന്നെ ഒന്ന് മനസ്സിലായി.
ഇവിടെ മീരാജാസ്മിനും കാവ്യാമാധവനുമൊന്നുമില്ല. എന്തിന്, കട്ടഞ്ചായയിലിടാനുള്ള പഞ്ചസാരയുടെയത്രയും പോലുമില്ല. ക്ലാസ്സില്‍ മൊത്തം 80 ല്‍ 20 പെണ്പട.
ഇതുകണ്ട് ടെന്‍ഷനടിച്ച ശ്രീവത്സന്‍ ഓരോന്നിനും ‘പുഴുപ്പല്ലി’,‘കോന്ത്രപ്പല്ലി’,‘കട്ടുറുമ്പ്’,‘വട്ടമോറി’, തുടങ്ങീ നാമകരണച്ചടങ്ങിലേക്ക് കടന്നിരുന്നു.
പക്ഷേ, ഓരോ ഇന്റര്‍വെല്ലുകളിലും സീനിയേഴ്സ് കടന്നുവന്ന് ശ്രീവത്സന്റെ പുഴുപ്പല്ലികളെ ‘ബുക്ഡ്’ എന്ന ചാപ്പ കുത്തിപോയപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഒരു ശ്രമം നടത്താമെന്ന ആശയും വെടിയേണ്ടിവന്നു.
അങ്ങനെയാണ് അടുത്ത ക്ലാസ്സുകളിലേക്ക് ചൂണ്ടയുമായി നീങ്ങിയത്.
ചൂണ്ട കയ്യില്‍ തന്നെയിരുന്നു. അവിടെ ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഫയര്‍വാളുകളായിരുന്നു പിടിപ്പിച്ചിരുന്നത്. അടുത്ത ക്ലാസ്സിന്റെ വാതില്‍പ്പടിയില്‍ നിന്നാല്‍ പോലും ബൌണ്‍സ് ചെയ്യുന്ന അവസ്ഥ.
അങ്ങനെ നിരാശയോടെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
ബസ്റ്റാന്‍ഡിലെ മറ്റു ബസ്സുകള്‍ക്ക് ചില്ലറപ്പൈസ സ്വരൂപിക്കാന്‍ മാത്രമായി എല്‍ത്തുരുത്തിലേക്ക് സര്‍വ്വീസ നടത്തുന്ന ‘ഡിബിന്‍’,‘ചിറമ്മല്‍’ തുടങ്ങിയ ബസുകളുടെ ചില്ലിന്റെ ശക്തി ഞങ്ങളില്‍ ചിലര്‍ പരീക്ഷിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഒളരിമൂല വരെ ഞങ്ങളോടൊപ്പം മറ്റുള്ളവരും നടരാജന്‍ സര്‍വ്വീസില്‍ മെമ്പര്‍ഷിപ്പെടുത്തു.
അങ്ങനെയൊരു ദിവസമാണ് മൂന്നരയുടെ ‘അന്നപൂര്‍ണേശ്വരി‘ പിടിക്കാനുള്ള അഞ്ചലോട്ടത്തിന്റെ സെന്റര്‍പോയിന്റ്റായ അരണാട്ടുകരയിലേക്കുള്ള കിണറിന്റെ സ്റ്റോപ്പില്‍ വെച്ച് അവളെ കണ്ടത്.
പേരിനൊരു പൊട്ടും ആര്‍ക്കോവേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സൊന്നുമില്ലാതെ ഒരു ശാലീന സുന്ദരി. അതും രണ്ടു തോഴിമാരാല്‍ എന്ക്രിപ്റ്റ് ചെയ്തൊരു അന്നനട. ഞങ്ങള്‍ നാല്‍വര്‍ സംഘത്തിന്റെ തലതിരിഞ്ഞ ആ നോട്ടത്തിലൊന്നു പതറിയതുകൊണ്ടാവണം മൃദുഹൃദയനായ എന്നിലേക്കവള്‍ ഒരു നോട്ടമെറിഞ്ഞത്. അത് വളരെ കൃത്യമായി ലക്ഷ്യസ്ഥാനത്തു ചെന്നു തറച്ച് നിലകൊണ്ടു. ‘ഇങ്ങട് നടക്കടാ’ എന്നുള്ള അന്നപൂര്‍ണ്ണേശ്വരിയിലേക്കുള്ള വിളിയാണ് എന്നെ അവളില്‍നിന്നുമൊരു വിടുതലൊരുക്കിയത്.
ആദ്യ ദൃഷ്ടിയില്‍ തന്നെ പ്രണയമെന്നൊക്കെ പറയുന്ന പോലൊരു ഇത്..
കൂടുതലുല്‍ അന്വേഷിച്ചപ്പോഴാണ് അവളുടെ മുഴുവന്‍ ഡീറ്റെയിത്സ് കിട്ടിയത്. സയന്‍സ് ഗ്രൂപ്പ് ബി യിലെ മെംബറാണ്. പേര് ‘ശാലിനി’. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും അതുതന്നെയെന്നപോലെ അവള്‍ ആര്‍ക്കും പിടികൊടുത്തിട്ടില്ല എന്ന പുതിയ അറിവും.
ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം. മിനിമം ഒരു ‘ഐ ലവ് യു’ വെങ്കിലുമില്ലെങ്കില്‍ എന്ത് പ്രേമമെന്ന ന്യൂട്രലിന്റെ സിദ്ധാന്തമാണെനിക്ക് ഓര്‍മ്മ വന്നത്.
രാത്രി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൊടിപ്പും തൊങ്ങലുമൊക്കെ പിടിപ്പിച്ച് ആദ്യത്തെ ലേഖനം എഴുതി.
പിറ്റേന്നുമുതല്‍ അവളുടെ ക്ലാസ്സിന്റെ വരാന്തകളില്‍ മിടിക്കുന്ന ഹൃദയത്തോടെ കറങ്ങി നടന്നു. ഓരോ തവണയും ഓരോരൊ സ്പാംഫില്‍ട്ടറുകള്‍ അടുത്തുണ്ടാവും. അതുകൊണ്ട് ഇന്‍ബോക്സിലേക്കിടാന്‍ വലിയ പാട്.
രണ്ടാഴ്ച കഴിഞ്ഞ് ഒരു സമര ദിവസമാണ് പിന്നീട് എനിക്കവളെ കാണാനായത്. അതും ആളൊഴിഞ്ഞ ലൈബ്രറിയിലേക്കുള്ള വഴിയില്‍. ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ട് കയ്യില്‍. നീലപ്പാവാടയും ഇളം മഞ്ഞ ബ്ലൌസുമാണ് വേഷം.
ഫയര്‍വാളില്ല,സ്പാംഫില്‍റ്ററില്ല, ആന്റിവൈറസില്ല, അങ്ങനെ നേരിട്ടൊരു സമാഗമം.
അകത്ത് തമ്പോറടിക്കുന്ന സ്വരത്തില്‍ ഹൃദയകവാടങ്ങള്‍ തകര്‍ക്കുന്നു. കാലുകളില്‍ ചെറിയ വിറയല്‍.
പോക്കറ്റില്‍ വെച്ച ലേഖനം കാണുന്നില്ല.
പാന്റ്സിന്റെ പോക്കറ്റില്‍ തപ്പുന്നതുകണ്ട് അവള്‍ ഒരു നിമിഷം എന്നെ നോക്കി.
അവള്‍ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയായപ്പോള്‍ ലേഖനം സേര്‍ച്ച് എഞ്ചിനില്‍ സ്റ്റോപ് ബട്ടണമര്‍ത്തി കാണാതെയിരുന്നു പഠിച്ച വാക്കുകള്‍ക്കായി പരതി.
‘ഹ് ഹ് ‘ എന്നുമാത്രമേ വരുന്നുള്ളൂ.
ഈ വെപ്രാളം കണ്ടിട്ടാവണം, അവള്‍ ഒരു നിമിഷം നിന്നു.
പിന്നെ നേരിയൊരു മന്ദസ്മിതം ചൊരിഞ്ഞ് നടന്നകന്നു.
സ്റ്റേഷന്‍ വിട്ടുപോകുന്ന തീവണ്ടി നോക്കി നില്‍ക്കുന്ന, ടിക്കറ്റ് മറന്നുവെച്ച യാത്രക്കാരനെപ്പോലെയായിരുന്നു ഞാന്‍.
ഭാഗ്യം.. ആശ്വാസായി...
ഒരു പക്ഷേ ലേഖനം കൊടുത്താല്‍ കിട്ടുന്ന ഔട്ട്പുട്ട് എങ്ങനെയാണെന്നറിയാത്തതുകൊണ്ട് ഇതൊരു കമ്പൈലിനു മുന്‍പുള്ള ഡീബഗ്ഗായതു നന്നായി.
നീണ്ട ഒരു നെടുവീര്‍പ്പുമിട്ട് കാന്റീനില്‍ ചെന്ന് ശേഖരേട്ടന്റെ കടുപ്പം കൂടിയ കട്ടന്‍ ചായ മൊത്തിക്കുടിക്കുമ്പോഴാണ് ലേഖനം അന്നു കൊണ്ടുവരാന്‍ മറന്ന കാര്യം ഓര്‍മ്മവന്നത്.
അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.
അതിനിടയ്ക്ക് പലപ്പോഴും ശാലിനിയെ ഒറ്റയ്ക്ക് സമാഗമിക്കാന്‍ പല അവസരങ്ങളും അന്വേഷിച്ചു നടന്നു. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നാണല്ലോ പ്രമാണം. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം പഴയ ഒരു മന്ദസ്മിതം മാത്രമായിരുന്നു.
ആ ഒരു മന്ദസ്മിതം മാത്രമായിരുന്നു എന്റെ പ്രതീക്ഷയും.
മധ്യവേനലവധിക്ക് കോളജ് അടച്ചു. ഫസ്റ്റ് ഇയര്‍ എക്സാമിനേഷന്‍ തുടങ്ങി.
എല്ലാവരും പല ക്ലാസ്സുകളിലായാണ് എഴുത്ത്.
ഹാള്‍ ടിക്കറ്റ് കിട്ടി. 1952 എന്ന റോള്‍ നമ്പര്‍, നല്ല ഭാഗ്യമുള്ളതെന്ന് ആദ്യ രണ്ടു പരീക്ഷകള്‍ എളുപ്പമായപ്പോള്‍ ഉറപ്പിച്ചു.
ഓരോ പരീക്ഷയും ഓരോരൊ ക്ലാസ് മുറികളിലായിരുന്നു.
ഫിസിക്സിന്റെ പരീക്ഷയുടെ അന്ന് കാലത്ത് ക്ലാസിലെത്തി. സീറ്റില്‍ വന്നിരുന്നു.
രാത്രി മുഴുവന്‍ കഷ്ടപ്പെട്ട് ഫോര്‍മുലകളെല്ലാം കുനുകുനാ അക്ഷരത്തില്‍ ലോഗരിതം ടേബിളില്‍ കുത്തിക്കുറിച്ചതിന്റെ ലൊക്കേഷനുകള്‍ മനപ്പാഠമാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.
എന്റെ ഇടതുവശത്തെ മൂന്നാമത്തെ വരിയില്‍ അവളിരിക്കുന്നു. ശാലിനി.
വലിയ പഠിപ്പിസ്റ്റാണെന്നു തോന്നുന്നു. നോട്ട് ബുക്കില്‍ പ്രോബ്ലംസെല്ലാം ഇരുന്ന് സോള്‍വ് ചെയ്യുന്നു. ടെക്സ്റ്റ് മറിച്ചു നോക്കുന്നു. അങ്ങനെ ജഗപൊഗ
പതിവിലും നേരത്തെ തന്നെ ഇന്വിജിലേറ്ററായ സ്റ്റീഫന്‍ സാര്‍ ക്ലാസ്സിലേക്ക് കടന്നു വന്നു.
സ്റ്റാറ്റിസ്റ്റിക്സ് വിഷയ നിപുണനായ സ്റ്റീഫന്‍ സാര്‍ ഒരു ചൂടനാണെന്ന് കേട്ടിട്ടുണ്ട്.
എല്ലാവരും ക്ലാസ്സില്‍ നിശബ്ദ്മായിരുന്നു.
‘എല്ലാവരും ലോഗരിതം ടേബിളെടുക്കൂ..’ സ്റ്റീഫന്‍ സാര്‍ മൃദുവായി മൊഴിഞ്ഞു.
‘ഇനി ആരെങ്കിലും ലോഗരിതം ടേബിള്‍ വല്ല പേപ്പറുകൊണ്ട് പൊതിഞ്ഞിട്ടുണ്ടെങ്കില്‍ ആ പൊതിഞ്ഞിരിക്കുന്ന പേപ്പറ് എടുത്ത് വെയ്സ്റ്റ് ബാസ്കറ്റില്‍ കൊണ്ടുപോയിടൂ..’
ദൈവമേ.. ഇന്നലെ രാത്രിയിലെ പ്രയത്നഫലത്തിന്റെ 70 ശതമാനം ഇതാ പോകുന്നു.
‘ഇനി എല്ല്ലാവരും അവരവരുടെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ മാത്രം വലിയ അക്ഷരത്തില്‍ ആദ്യപേജില്‍ എഴുതൂ. എന്നിട്ട് ഇവിടെ കൊണ്ടുവരൂ...’
ബാക്കി 30 ശതാമാനവും ദാ പോകുന്നു.
റമ്മികളിക്കായി ചീട്ടുകള്‍ ഷഫിള്‍ ചെയ്യുന്നതുപോലെ സ്റ്റീഫന്‍ സാര്‍ എല്ലാ ലോഗരിതം ടേബിളുകളും കലക്കി കടുകുവറുത്തു രണ്ട് കിങ്കര സമഷം വിതരണം ചെയ്യാനാരംഭിച്ചു.
‘ആര്‍ക്കെങ്കിലും സ്വന്തം ലോഗരിതം കിട്ടിയിട്ടുണ്ടോ ?’
ആരും ഒന്നും മിണ്ടിയില്ല.
‘ഇനി, എല്ലാവരും ആ ടേബിള്‍ ഒന്ന് പരിശോധിച്ചേ.. ആരുടെയൊക്കെ ടേബിളിലാണ് കോപ്പിയടിക്കാനായി എഴുതിയിരിക്കുന്നതെന്ന് കണ്ടാല്‍ അവര്‍ കൈ പൊക്കുക’
എന്റെ ദൈവമേ.. എന്റെ കാലിലെ പെരുവിരല്‍ തൊട്ട് ഒരു വിറ. അതിങ്ങനെ കുറെശ്ശേയായി മുകളിലേക്ക് ഇരച്ചു കയറുന്നതുപോലെ..
ദേ.. ഒന്ന്.. രണ്ട് .. മൂന്ന് .. ആറു കൈകള്‍ ആകാശത്ത് പാറിക്കളിക്കുന്നു.
അതിലൊന്ന് എന്റെ ഹൃദയത്തിലൊരു തീപ്പൊരി പാറിച്ച ശാലിനിയുടേതും.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. സ്റ്റീഫന്‍ സാര്‍ ആദ്യം തന്നെ ശാലിനിയുടെ ലോഗരിതം ടേബിളെടുത്ത് നമ്പര്‍ ഉറക്കെ വായിക്കുന്നു.
റോള്‍ നമ്പര്‍ 1952 സ്റ്റാന്ഡ് അപ്പ്..
ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വിളിവരുമെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടും കയ്പുനീരിന്റെ ആ പാനപാത്രം എനിക്കുമാത്രമുള്ളതാണെന്നതുകൊണ്ടും ഞാന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു.
ശാലിനി ഒന്ന് തിരിഞ്ഞു നോക്കി.
ദുഷ്ടാ, എന്റെ പിന്നില്‍ കയ്യും കാലും കാണിച്ച് നടന്നത് ഇതിനായിരുന്നോ അതോ മിടുക്കന്‍ മിടുമിടുക്കന്‍ എന്ന അഭിനന്ദനവാക്കുകള്‍ ചൊരിയാനായിരുന്നുവോ എന്ന് ഇന്നുമെനിക്കറിയില്ല.
അതറിയാന്‍ ശ്രമിക്കുന്നതിനു മുന്‍പു തന്നെ അടുത്ത വര്‍ഷത്ത പുതിയ ബാച്ചിലെ ഐശ്വര്യാറായിമാരെ തേടി ഞാന്‍ അലഞ്ഞു തുടങ്ങിയിരുന്നു.
പെണ്‍പടയെ സമീപപ്രദേശങ്ങളിലൊന്നുമടുപ്പിക്കാത്ത കറുത്ത ളോഹയുമിട്ട് തിരിഞ്ഞാല്‍ ചവിട്ട് ചാടിയാല്‍ കുത്തെന്ന പ്രമാണവുമായി നടക്കുന്ന അച്ചന്മാരുടെ സ്കൂളായിരുന്നു ഞങ്ങളുടേത്.
പത്താം ക്ലാസ്സില്‍ കാര്‍ന്നന്മാരുടെ കവിടി നിരത്തിലില്‍ കണ്ട കണക്കിന്റെ മാര്‍ക്ക്, പൊട്ടാത്ത അമിട്ടിന്റെ തിരിച്ചുവരവിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായതുകൊണ്ട് അച്ഛന്റെ സുഹ്രുത്തായ ജോസ് മാഷുടെ ‘ഹൌസ് ഓഫ് നോളെജ്’ എന്ന ലാവിഷായി വിഞ്ജാനമൊഴുക്കുന്ന സമാന്തര വിദ്യഭ്യാസശാലയില്‍ കണക്കിന് സ്പെഷല്‍ ഒരു കോച്ചിങിന് ചേര്‍ത്തു. ക്ലാസ് വിട്ട് നാലുമണിന് മുതല്‍ അഞ്ചുവരെ അവിടെ. സ്പെഷ്യല്‍ കോച്ചിങ് എന്നുപറഞ്ഞ് ചെന്നപ്പോള്‍ അവിടെ തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കായിരുന്നു. 80 എണ്ണം ഒരു ക്ലാസ്സില്‍. അവിടെയും കാവ്യാ മാധവനെയും മീരാജാസ്മിനെയുമൊക്കെ ഒന്നാം നിലയിലും ഞങ്ങള്‍ പാവം ചില കുഞ്ചാക്കോ ബോബന്മാരെ രണ്ടാം നിലയിലും ഇരുത്തിയായിരുന്നു ക്ലാസ്സുകള്‍. അതുകൊണ്ട് പ്രേമം പോയിട്ട് ഒരു നോട്ടം, വേണ്ട, മനസ്സമാധാനത്തോടെ ഒരു ഏരോ വിടാനുള്ള വെയര്‍ ഹൌസ് പോലും പത്താം തരം വരെ കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കോളജില്‍ ചേരുകയാണെങ്കില്‍ കേരള വര്‍മ്മയില്‍ മാത്രമെന്ന് മനസ്സുകൊണ്ട് ഉറപ്പിച്ചിരുന്നു. അന്ന് ടൌണില്‍ കേരളവര്‍മ്മയെന്ന മഹാപ്രസ്ഥാനം മാത്രമേ എല്ലാ കോഴ്സുകളുമുള്ള മിക്സ് കൊളജുണ്ടായിരുന്നുള്ളൂ.
പത്താം ക്ലാസ്സിലെ റിസള്‍ട്ടറിഞ്ഞപ്പോള്‍ പൊതിഞ്ഞുകെട്ടിക്കൊണ്ട് നടക്കാന്‍ മാത്രമില്ലെങ്കിലും വലിയ കുഴപ്പമില്ലാതെ പ്രീഡിഗ്രിക്ക് അഡ്മിഷന്‍ കിട്ടാനുള്ള മാര്‍ക്കുണ്ടായിരുന്നു. ടൌണിലെ എല്ലാ കോളജിലെയും അപ്ലിക്കേഷന്‍ ഫോം കൊണ്ടുവന്ന് പിതാശ്രീയുടെ തിരുമുമ്പില്‍ ഒപ്പിക്കാനായി സമര്‍പ്പിച്ചു.
എന്റെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ട് പിതാശ്രീ അതില്‍ നിന്നും കേരളവര്‍മ്മയുടെ ഫോമെടുത്ത് ചായതിളപ്പിച്ചു. അമ്മയുടെ സാരിത്തുമ്പില്‍ പെറ്റീഷനെഴുതിയിട്ടപ്പോഴാണ് അച്ചന്മാരുടെ കോളേജില്‍ മാത്രമേ എന്നെ ചേര്‍ക്കൂവെന്ന് പിതാശ്രീ ശപഥമെടുത്തകാര്യമറിയുന്നത്.
പിന്നെയുള്ളത് സെന്തോമാസ് . അവിടെ എന്തുവന്നാലും പോവില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ആണ്‍പടമാത്രം പഠിക്കുന്ന കോളജാണത്. (പിന്നീടാണ് സെന്റ്മേരീസ് അതിന്റെ പിന്നിലാണെന്ന അറിവ് കിട്ടുന്നത്. ). അങ്ങനെ നിരാശനായി നടക്കുന്ന സമയത്താണ് ഒരു ശുഭവാര്‍ത്ത കേള്‍ക്കുന്നത്.
തൃശ്ശൂര്‍ നിന്നും നാലഞ്ചു കി.മീ മാറി അച്ചന്‍മാര്‍ തന്നെ നടത്തുന്ന എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് മിക്സഡാക്കുന്നു.
പിറ്റേന്ന് കാലത്തു തന്നെ എല്‍ത്തുരുത്ത് ലക്ഷ്യമാക്കി സ്ഥലത്തെ പ്രഥാന ദിവ്യന്‍സ് വച്ചു പിടിച്ചു. ഒളരി മൂലയില്‍ നിന്നും രണ്ടു കിലേമീറ്റര്‍ നടരാജന്‍ സര്‍വ്വീസ് നടത്തിയാലെ ഈ തുരുത്തിലെത്തൂവെന്ന് അന്നാണ് മനസ്സിലായത്. ഏതായാലും മിക്സഡല്ലേയെന്ന ഒരു സമാധാനമുണ്ടായിരുന്നു. പിന്നെ ഒളരിയില്‍ നിന്നും രണ്ടു കിലൊമീറ്റര്‍ അകലെ കേരളവര്‍മ്മയുണ്ടല്ലോയെന്ന പ്രതീക്ഷയും.
അങ്ങനെ പിതാശ്രീയുടെ ശപഥവും എന്റെ ആശയും ഒപ്പം നിറവേറാനായി എല്‍ത്തുരുത്ത് തന്നെ ചേര്‍ന്നു.
ആദ്യദിവസത്തെ ഇന്വെന്ററിയില്‍ തന്നെ ഒന്ന് മനസ്സിലായി.
ഇവിടെ മീരാജാസ്മിനും കാവ്യാമാധവനുമൊന്നുമില്ല. എന്തിന്, കട്ടഞ്ചായയിലിടാനുള്ള പഞ്ചസാരയുടെയത്രയും പോലുമില്ല. ക്ലാസ്സില്‍ മൊത്തം 80 ല്‍ 20 പെണ്പട.
ഇതുകണ്ട് ടെന്‍ഷനടിച്ച ശ്രീവത്സന്‍ ഓരോന്നിനും ‘പുഴുപ്പല്ലി’,‘കോന്ത്രപ്പല്ലി’,‘കട്ടുറുമ്പ്’,‘വട്ടമോറി’, തുടങ്ങീ നാമകരണച്ചടങ്ങിലേക്ക് കടന്നിരുന്നു.
പക്ഷേ, ഓരോ ഇന്റര്‍വെല്ലുകളിലും സീനിയേഴ്സ് കടന്നുവന്ന് ശ്രീവത്സന്റെ പുഴുപ്പല്ലികളെ ‘ബുക്ഡ്’ എന്ന ചാപ്പ കുത്തിപോയപ്പോള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഒരു ശ്രമം നടത്താമെന്ന ആശയും വെടിയേണ്ടിവന്നു.
അങ്ങനെയാണ് അടുത്ത ക്ലാസ്സുകളിലേക്ക് ചൂണ്ടയുമായി നീങ്ങിയത്.
ചൂണ്ട കയ്യില്‍ തന്നെയിരുന്നു. അവിടെ ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഫയര്‍വാളുകളായിരുന്നു പിടിപ്പിച്ചിരുന്നത്. അടുത്ത ക്ലാസ്സിന്റെ വാതില്‍പ്പടിയില്‍ നിന്നാല്‍ പോലും ബൌണ്‍സ് ചെയ്യുന്ന അവസ്ഥ.
അങ്ങനെ നിരാശയോടെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
ബസ്റ്റാന്‍ഡിലെ മറ്റു ബസ്സുകള്‍ക്ക് ചില്ലറപ്പൈസ സ്വരൂപിക്കാന്‍ മാത്രമായി എല്‍ത്തുരുത്തിലേക്ക് സര്‍വ്വീസ നടത്തുന്ന ‘ഡിബിന്‍’,‘ചിറമ്മല്‍’ തുടങ്ങിയ ബസുകളുടെ ചില്ലിന്റെ ശക്തി ഞങ്ങളില്‍ ചിലര്‍ പരീക്ഷിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഒളരിമൂല വരെ ഞങ്ങളോടൊപ്പം മറ്റുള്ളവരും നടരാജന്‍ സര്‍വ്വീസില്‍ മെമ്പര്‍ഷിപ്പെടുത്തു.
അങ്ങനെയൊരു ദിവസമാണ് മൂന്നരയുടെ ‘അന്നപൂര്‍ണേശ്വരി‘ പിടിക്കാനുള്ള അഞ്ചലോട്ടത്തിന്റെ സെന്റര്‍പോയിന്റ്റായ അരണാട്ടുകരയിലേക്കുള്ള കിണറിന്റെ സ്റ്റോപ്പില്‍ വെച്ച് അവളെ കണ്ടത്.
പേരിനൊരു പൊട്ടും ആര്‍ക്കോവേണ്ടിയെഴുതിയ കണ്മഷിയുമൊഴികെ അധികം ഫിറ്റിങ്സൊന്നുമില്ലാതെ ഒരു ശാലീന സുന്ദരി. അതും രണ്ടു തോഴിമാരാല്‍ എന്ക്രിപ്റ്റ് ചെയ്തൊരു അന്നനട. ഞങ്ങള്‍ നാല്‍വര്‍ സംഘത്തിന്റെ തലതിരിഞ്ഞ ആ നോട്ടത്തിലൊന്നു പതറിയതുകൊണ്ടാവണം മൃദുഹൃദയനായ എന്നിലേക്കവള്‍ ഒരു നോട്ടമെറിഞ്ഞത്. അത് വളരെ കൃത്യമായി ലക്ഷ്യസ്ഥാനത്തു ചെന്നു തറച്ച് നിലകൊണ്ടു. ‘ഇങ്ങട് നടക്കടാ’ എന്നുള്ള അന്നപൂര്‍ണ്ണേശ്വരിയിലേക്കുള്ള വിളിയാണ് എന്നെ അവളില്‍നിന്നുമൊരു വിടുതലൊരുക്കിയത്.
ആദ്യ ദൃഷ്ടിയില്‍ തന്നെ പ്രണയമെന്നൊക്കെ പറയുന്ന പോലൊരു ഇത്..
കൂടുതലുല്‍ അന്വേഷിച്ചപ്പോഴാണ് അവളുടെ മുഴുവന്‍ ഡീറ്റെയിത്സ് കിട്ടിയത്. സയന്‍സ് ഗ്രൂപ്പ് ബി യിലെ മെംബറാണ്. പേര് ‘ശാലിനി’. വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും അതുതന്നെയെന്നപോലെ അവള്‍ ആര്‍ക്കും പിടികൊടുത്തിട്ടില്ല എന്ന പുതിയ അറിവും.
ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കണം. മിനിമം ഒരു ‘ഐ ലവ് യു’ വെങ്കിലുമില്ലെങ്കില്‍ എന്ത് പ്രേമമെന്ന ന്യൂട്രലിന്റെ സിദ്ധാന്തമാണെനിക്ക് ഓര്‍മ്മ വന്നത്.
രാത്രി കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി പൊടിപ്പും തൊങ്ങലുമൊക്കെ പിടിപ്പിച്ച് ആദ്യത്തെ ലേഖനം എഴുതി.
പിറ്റേന്നുമുതല്‍ അവളുടെ ക്ലാസ്സിന്റെ വരാന്തകളില്‍ മിടിക്കുന്ന ഹൃദയത്തോടെ കറങ്ങി നടന്നു. ഓരോ തവണയും ഓരോരൊ സ്പാംഫില്‍ട്ടറുകള്‍ അടുത്തുണ്ടാവും. അതുകൊണ്ട് ഇന്‍ബോക്സിലേക്കിടാന്‍ വലിയ പാട്.
രണ്ടാഴ്ച കഴിഞ്ഞ് ഒരു സമര ദിവസമാണ് പിന്നീട് എനിക്കവളെ കാണാനായത്. അതും ആളൊഴിഞ്ഞ ലൈബ്രറിയിലേക്കുള്ള വഴിയില്‍. ഒന്നു രണ്ടു പുസ്തകങ്ങളുമുണ്ട് കയ്യില്‍. നീലപ്പാവാടയും ഇളം മഞ്ഞ ബ്ലൌസുമാണ് വേഷം.
ഫയര്‍വാളില്ല,സ്പാംഫില്‍റ്ററില്ല, ആന്റിവൈറസില്ല, അങ്ങനെ നേരിട്ടൊരു സമാഗമം.
അകത്ത് തമ്പോറടിക്കുന്ന സ്വരത്തില്‍ ഹൃദയകവാടങ്ങള്‍ തകര്‍ക്കുന്നു. കാലുകളില്‍ ചെറിയ വിറയല്‍.
പോക്കറ്റില്‍ വെച്ച ലേഖനം കാണുന്നില്ല.
പാന്റ്സിന്റെ പോക്കറ്റില്‍ തപ്പുന്നതുകണ്ട് അവള്‍ ഒരു നിമിഷം എന്നെ നോക്കി.
അവള്‍ തൊട്ടു തൊട്ടില്ല എന്ന അവസ്ഥയായപ്പോള്‍ ലേഖനം സേര്‍ച്ച് എഞ്ചിനില്‍ സ്റ്റോപ് ബട്ടണമര്‍ത്തി കാണാതെയിരുന്നു പഠിച്ച വാക്കുകള്‍ക്കായി പരതി.
‘ഹ് ഹ് ‘ എന്നുമാത്രമേ വരുന്നുള്ളൂ.
ഈ വെപ്രാളം കണ്ടിട്ടാവണം, അവള്‍ ഒരു നിമിഷം നിന്നു.
പിന്നെ നേരിയൊരു മന്ദസ്മിതം ചൊരിഞ്ഞ് നടന്നകന്നു.
സ്റ്റേഷന്‍ വിട്ടുപോകുന്ന തീവണ്ടി നോക്കി നില്‍ക്കുന്ന, ടിക്കറ്റ് മറന്നുവെച്ച യാത്രക്കാരനെപ്പോലെയായിരുന്നു ഞാന്‍.
ഭാഗ്യം.. ആശ്വാസായി...
ഒരു പക്ഷേ ലേഖനം കൊടുത്താല്‍ കിട്ടുന്ന ഔട്ട്പുട്ട് എങ്ങനെയാണെന്നറിയാത്തതുകൊണ്ട് ഇതൊരു കമ്പൈലിനു മുന്‍പുള്ള ഡീബഗ്ഗായതു നന്നായി.
നീണ്ട ഒരു നെടുവീര്‍പ്പുമിട്ട് കാന്റീനില്‍ ചെന്ന് ശേഖരേട്ടന്റെ കടുപ്പം കൂടിയ കട്ടന്‍ ചായ മൊത്തിക്കുടിക്കുമ്പോഴാണ് ലേഖനം അന്നു കൊണ്ടുവരാന്‍ മറന്ന കാര്യം ഓര്‍മ്മവന്നത്.
അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി.
അതിനിടയ്ക്ക് പലപ്പോഴും ശാലിനിയെ ഒറ്റയ്ക്ക് സമാഗമിക്കാന്‍ പല അവസരങ്ങളും അന്വേഷിച്ചു നടന്നു. അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നാണല്ലോ പ്രമാണം. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം പഴയ ഒരു മന്ദസ്മിതം മാത്രമായിരുന്നു.
ആ ഒരു മന്ദസ്മിതം മാത്രമായിരുന്നു എന്റെ പ്രതീക്ഷയും.
മധ്യവേനലവധിക്ക് കോളജ് അടച്ചു. ഫസ്റ്റ് ഇയര്‍ എക്സാമിനേഷന്‍ തുടങ്ങി.
എല്ലാവരും പല ക്ലാസ്സുകളിലായാണ് എഴുത്ത്.
ഹാള്‍ ടിക്കറ്റ് കിട്ടി. 1952 എന്ന റോള്‍ നമ്പര്‍, നല്ല ഭാഗ്യമുള്ളതെന്ന് ആദ്യ രണ്ടു പരീക്ഷകള്‍ എളുപ്പമായപ്പോള്‍ ഉറപ്പിച്ചു.
ഓരോ പരീക്ഷയും ഓരോരൊ ക്ലാസ് മുറികളിലായിരുന്നു.
ഫിസിക്സിന്റെ പരീക്ഷയുടെ അന്ന് കാലത്ത് ക്ലാസിലെത്തി. സീറ്റില്‍ വന്നിരുന്നു.
രാത്രി മുഴുവന്‍ കഷ്ടപ്പെട്ട് ഫോര്‍മുലകളെല്ലാം കുനുകുനാ അക്ഷരത്തില്‍ ലോഗരിതം ടേബിളില്‍ കുത്തിക്കുറിച്ചതിന്റെ ലൊക്കേഷനുകള്‍ മനപ്പാഠമാക്കിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.
എന്റെ ഇടതുവശത്തെ മൂന്നാമത്തെ വരിയില്‍ അവളിരിക്കുന്നു. ശാലിനി.
വലിയ പഠിപ്പിസ്റ്റാണെന്നു തോന്നുന്നു. നോട്ട് ബുക്കില്‍ പ്രോബ്ലംസെല്ലാം ഇരുന്ന് സോള്‍വ് ചെയ്യുന്നു. ടെക്സ്റ്റ് മറിച്ചു നോക്കുന്നു. അങ്ങനെ ജഗപൊഗ
പതിവിലും നേരത്തെ തന്നെ ഇന്വിജിലേറ്ററായ സ്റ്റീഫന്‍ സാര്‍ ക്ലാസ്സിലേക്ക് കടന്നു വന്നു.
സ്റ്റാറ്റിസ്റ്റിക്സ് വിഷയ നിപുണനായ സ്റ്റീഫന്‍ സാര്‍ ഒരു ചൂടനാണെന്ന് കേട്ടിട്ടുണ്ട്.
എല്ലാവരും ക്ലാസ്സില്‍ നിശബ്ദ്മായിരുന്നു.
‘എല്ലാവരും ലോഗരിതം ടേബിളെടുക്കൂ..’ സ്റ്റീഫന്‍ സാര്‍ മൃദുവായി മൊഴിഞ്ഞു.
‘ഇനി ആരെങ്കിലും ലോഗരിതം ടേബിള്‍ വല്ല പേപ്പറുകൊണ്ട് പൊതിഞ്ഞിട്ടുണ്ടെങ്കില്‍ ആ പൊതിഞ്ഞിരിക്കുന്ന പേപ്പറ് എടുത്ത് വെയ്സ്റ്റ് ബാസ്കറ്റില്‍ കൊണ്ടുപോയിടൂ..’
ദൈവമേ.. ഇന്നലെ രാത്രിയിലെ പ്രയത്നഫലത്തിന്റെ 70 ശതമാനം ഇതാ പോകുന്നു.
‘ഇനി എല്ല്ലാവരും അവരവരുടെ രെജിസ്റ്റ്രേഷന്‍ നമ്പര്‍ മാത്രം വലിയ അക്ഷരത്തില്‍ ആദ്യപേജില്‍ എഴുതൂ. എന്നിട്ട് ഇവിടെ കൊണ്ടുവരൂ...’
ബാക്കി 30 ശതാമാനവും ദാ പോകുന്നു.
റമ്മികളിക്കായി ചീട്ടുകള്‍ ഷഫിള്‍ ചെയ്യുന്നതുപോലെ സ്റ്റീഫന്‍ സാര്‍ എല്ലാ ലോഗരിതം ടേബിളുകളും കലക്കി കടുകുവറുത്തു രണ്ട് കിങ്കര സമഷം വിതരണം ചെയ്യാനാരംഭിച്ചു.
‘ആര്‍ക്കെങ്കിലും സ്വന്തം ലോഗരിതം കിട്ടിയിട്ടുണ്ടോ ?’
ആരും ഒന്നും മിണ്ടിയില്ല.
‘ഇനി, എല്ലാവരും ആ ടേബിള്‍ ഒന്ന് പരിശോധിച്ചേ.. ആരുടെയൊക്കെ ടേബിളിലാണ് കോപ്പിയടിക്കാനായി എഴുതിയിരിക്കുന്നതെന്ന് കണ്ടാല്‍ അവര്‍ കൈ പൊക്കുക’
എന്റെ ദൈവമേ.. എന്റെ കാലിലെ പെരുവിരല്‍ തൊട്ട് ഒരു വിറ. അതിങ്ങനെ കുറെശ്ശേയായി മുകളിലേക്ക് ഇരച്ചു കയറുന്നതുപോലെ..
ദേ.. ഒന്ന്.. രണ്ട് .. മൂന്ന് .. ആറു കൈകള്‍ ആകാശത്ത് പാറിക്കളിക്കുന്നു.
അതിലൊന്ന് എന്റെ ഹൃദയത്തിലൊരു തീപ്പൊരി പാറിച്ച ശാലിനിയുടേതും.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. സ്റ്റീഫന്‍ സാര്‍ ആദ്യം തന്നെ ശാലിനിയുടെ ലോഗരിതം ടേബിളെടുത്ത് നമ്പര്‍ ഉറക്കെ വായിക്കുന്നു.
റോള്‍ നമ്പര്‍ 1952 സ്റ്റാന്ഡ് അപ്പ്..
ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും വിളിവരുമെന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടും കയ്പുനീരിന്റെ ആ പാനപാത്രം എനിക്കുമാത്രമുള്ളതാണെന്നതുകൊണ്ടും ഞാന്‍ എഴുന്നേല്‍ക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു.
ശാലിനി ഒന്ന് തിരിഞ്ഞു നോക്കി.
ദുഷ്ടാ, എന്റെ പിന്നില്‍ കയ്യും കാലും കാണിച്ച് നടന്നത് ഇതിനായിരുന്നോ അതോ മിടുക്കന്‍ മിടുമിടുക്കന്‍ എന്ന അഭിനന്ദനവാക്കുകള്‍ ചൊരിയാനായിരുന്നുവോ എന്ന് ഇന്നുമെനിക്കറിയില്ല.
അതറിയാന്‍ ശ്രമിക്കുന്നതിനു മുന്‍പു തന്നെ അടുത്ത വര്‍ഷത്ത പുതിയ ബാച്ചിലെ ഐശ്വര്യാറായിമാരെ തേടി ഞാന്‍ അലഞ്ഞു തുടങ്ങിയിരുന്നു.
Wednesday, November 22, 2006
ഇളയതും ചില കുപ്പി വിശേഷങ്ങളും
നാട്ടിലെ കല്യാണാടിയന്തരാദികള്‍ക്ക് ഇളയതിന്റെ സേവനം തേടാത്തവര്‍ ചുരുക്കമാണ്. വാസുദേവന്‍ ഇളയതെന്ന് മുഴുവന്‍ പേര്. പണി ദേഹണ്ണം തന്നെ. രുചിയുടെ കാര്യത്തില്‍ കേമാന്നങ്ങട് കൂട്ടിക്കോളൂ. എരിശ്ശേരി, കാളന്‍, കൂട്ടുകറി തുടങ്ങിയ നാടന്‍ വിഭവങ്ങളില്‍ അഗ്രഗണ്യനാണ് ഇളയത്. ഇളയത് സഹായിയായി കൂടെ കൂട്ടുന്നത് തെക്കെപ്പാട്ടെ അമ്മുക്കുട്ടിയമ്മയെയാണ്. അമ്മുക്കുട്ടിയമ്മയാണെങ്കില്‍ കഠിനദ്ധ്വാനിയായതിനാല്‍ ഇളയതിന്റെ മൊശടന്‍ സ്വഭാവത്തിന് നന്നേ ചേരും. അമ്മുക്കുട്ടിയമ്മ ഇന്നും വിവാഹം കഴിച്ചിട്ടില്ലെന്നത് ചരിത്രരേഖകളിലെ തങ്കപ്പെട്ട മറ്റൊരു അദ്ധ്യായവും.
ഇളയതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ദേഹണ്ണം തുടങ്ങിയാല്‍ പിന്നെ ഭക്ഷണ പാനീയങ്ങളൊന്നുമില്ല., ചാരായമൊഴിച്ച്. ഇരുപത്തിനാലുമണിക്കൂറിന്റെ ദേഹണ്ണ പണിക്ക് മൂന്നുകുപ്പിയാണ് കണക്ക്. പിന്നെ പണി തുടങ്ങിയാല്‍ അധികം സംസാരമില്ല. അമ്മുക്കുട്ടിയമ്മയോടും മറ്റു സഹായികളോടും ആഗ്യാഭിനയം മാത്രമേയുള്ളൂ.
സംഭവം നടക്കുന്നത് ഏകദേശം 20 വര്‍ഷം മുന്‍പ് , അപ്പൂപ്പന്റെ അടിയന്തിര സദ്യയ്ക്ക്.
എരിശ്ശേരി,കാളന്‍, കൂട്ടുകറി, പരിപ്പ്, ഓലന്‍, ഉപ്പേരികള്‍, മാമ്പഴ പുളിശ്ശേരി, ഉപ്പിലിട്ടത്,രസം, പ്രഥമന്‍ തുടങ്ങി പതിനെട്ടു തരം കറികള്‍.
മാങ്ങയില്ലാത്ത കാലമായതുകൊണ്ട് ഇളയത് അന്ന് പൈനാപ്പിള്‍ കൊണ്ടായിരുന്നു പുളിശ്ശേരി ഉണ്ടാക്കിയത്. അന്ന് കാലത്ത് പൈനാപ്പിള്‍ കൊണ്ട് ഒരു കറിവെക്കുകയെന്നത് തന്നെ ഒരു പുതുമയാണ്.
തലേന്ന് കാലത്തു തന്നെ ഇളയതും അമ്മുക്കുട്ടിയമ്മയും വീട്ടില്‍ ഹാജര്‍.
ആദ്യപരിപാടി കഷണങ്ങളരിയാന്‍ തുടങ്ങുകയാണ്. ചേന, ചേമ്പ്, മുരിങ്ങയ്ക്ക, വെണ്ടയ്ക്കാദികള്‍ ഓരോരൊ ഡിപ്പാര്‍ട്ടുമെന്റിനെ ഏല്‍പ്പിക്കും. പിന്നീടാണ് ഇളയത് മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്നത്. പത്തായപ്പുരയുടെ ഇടതുവശത്തുള്ള പന്തലിലാണ് ഇളയതിന്റെ കുശിനിപ്പുര.
ഇളയതിന്റെ റേഷനായ മൂന്നു കുപ്പി സാധനം(അന്തോണിച്ചന്‍ നിര്‍ത്തിച്ച സാധനം തന്നെ) ചെറിയച്ഛന്‍ നേരത്തെ തന്നെവാങ്ങി പത്തായപ്പുരയില്‍ വെച്ചിരുന്നു. ചില നിബന്ധനകളോടെ ഇതിന്റെ സപ്ലെയറായി എന്നെയാണ് നിയമിച്ചിരിക്കുന്നത്.
ഈ സാധനം വേറോരാളുമറിയാതെ ഇളയതിന്റെ ആവശ്യാനുസരണം ഗ്ലാസ്സിലാക്കി മാത്രമേ കൊടുക്കാവൂവെന്നും ഞാനത് മണത്തുപോലും നോക്കരുതെന്നുമുള്ള ചെറിയച്ഛന്റെ വാണിങ്ങ് മെസ്സേജുള്ളതുകൊണ്ടും ആ മൂന്നുകുപ്പിയും വെച്ചിരിക്കുന്ന പത്തായത്തിലെ എലിപ്പെട്ടിയുടെ പിന്‍ഭാഗം ഒരു പൂജാമുറിയുടെ പരിശുദ്ധിയോടെ കാക്കേണ്ട ചുമതലയുള്ളതുകൊണ്ടും മുല്ലപ്പെരിയാറിനു കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ ജാഗ്രതയായിരുന്നു എനിക്ക്.
കഷണങ്ങളരിയുന്നതിന് മുന്‍പ് തന്നെ ഇളയത് കാല്‍ കുപ്പിയോളം സാധനം വെള്ളം ചേര്‍ക്കാതെ അടിച്ചു. പിന്നെയും ചോദിച്ചപ്പോള്‍ കുറച്ചു കഴിഞ്ഞു തരാമെന്നു പറഞ്ഞ് വളരെ സൌമനസ്യത്തോടെ ഞാന്‍ വിലക്കി. മനസ്സില്ലാ മനസ്സോടെ ഇളയത് പണി തുടര്‍ന്നു.
പണിയുടെ ഇടവേളകളില്‍ മുല്ലപ്പെരിയാറിലേക്ക് മന്ത്രിമാരെത്തിനോക്കുന്നതു പോലെ സാധനം അവിടെ തന്നെയില്ലേയെന്നും അളവില്‍ വല്ല പ്രശ്നവുമുണ്ടോയെന്നും ഞാനിടക്കിടെ ചെന്നു നോക്കും.
ഉച്ചകഴിഞ്ഞ് പെട്ടന്നൊരു ആവശ്യത്തിന് ചെറിയച്ഛന്‍ എന്തോ സാധനം വാങ്ങാനായി എന്നെ മാര്‍ക്കറ്റിലേക്ക് വിട്ടു. തിരികെ വന്ന് പത്തായത്തിലെത്തി നോക്കിയപ്പോള്‍ മൂന്നുകുപ്പിയില്‍ ഒരെണ്ണം ഗോപി. മൂന്നെണ്ണത്തിന്റെ സ്ഥാനത്ത് രണ്ടെണ്ണം മാത്രം.
ദൈവമേ.. മൂക്കത്ത് ശുണ്ഠിയുള്ള, എന്നെ മാത്രം വിശ്വസിച്ചേല്‍പ്പിച്ച ചെറിയച്ഛനോട് ഞാനെന്തു സമാധാനം പറയും ?
ഞാനവിടെ മുഴുവന്‍ നോക്കി. ഒരു രക്ഷയുമില്ല.
കാളനുണ്ടാക്കിക്കൊണ്ടിരുന്ന ഇളയതിന്റെ സമീപപ്രദേശങ്ങളില്‍ ചെന്നു നോക്കി. ഒരു രക്ഷയുമില്ല.
പിന്നെ രണ്ടും കല്‍പ്പിച്ച് ഇളയതിനോട് ചോദിച്ചു.
ഇളയത് എന്നെ രൂക്ഷമായൊന്ന് നോക്കി.
‘ഹൌ എന്തൊരു ചൂട്’ എന്നും പറഞ്ഞ് ഞാന്‍ പിന്‍ വലിഞ്ഞു.
ഒടുവില്‍ ചെറിയച്ഛനോട് സംഭവം അവതരിപ്പിച്ചു.
ചെറിയച്ഛന്‍ എന്നെ ആസകലം ഒന്നുഴിഞ്ഞു നോക്കി.
പിന്നെ മാറ്റി നിര്‍ത്തി, പുഴയ്ക്കല്‍ പാടത്ത് കാറും ബൈക്കും തടഞ്ഞു നിര്‍ത്തി എസ്.ഐ. ലോനപ്പന്‍ സ്മാളടിച്ചവരെ ഊതിയ്ക്കുന്ന പോലെ എന്നൊട് ഊതാന്‍ പറഞ്ഞു.
ഞാന്‍ ഊതി.
ഒന്നിരുത്തി മൂളി ചെറിയച്ഛന്‍ പന്തലിലേക്ക് പോയി.
ഇനി ഇപ്പൊ ഞാനാര്‍ക്കെങ്കിലും എടുത്തു കൊടുത്തിട്ടുണ്ടാവുമെന്നായിരിക്കും പുള്ളി വിചാരിച്ചിരിക്കുക ?
ഇപ്പോള്‍ ഒന്നും പറഞ്ഞില്ലെങ്കിലും സദ്യ കഴിഞ്ഞാല്‍ എന്റെ കാര്യം കട്ടപ്പൊക.
സദ്യ ഗംഭീരമായിരുന്നു. എല്ലാ കറികളും ഉഗ്രനായെന്ന് ജനതതികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
എന്നിരുന്നാലും ചിലരുടെ ഒരാശങ്ക ചര്‍ച്ചയ്ക്ക് വിധേയമായി. മാങ്ങാ അച്ചാറിന്റെ ടേയ്സ്റ്റിനൊരു വല്ലായ്ക. പലരും പല അഭിപ്രായങ്ങളും പറഞ്ഞു; മാങ്ങയുടെ കുഴപ്പമാണെന്നും അതല്ല ഇളയതിന്റെ പുതിയ പരീക്ഷണമാണെന്നുമൊക്കെ
എല്ലാവര്‍ക്കും ഇളയതിനോട് ചോദിക്കാനൊരു മടി.
അവസാനം ചെറിയച്ഛനത് ചോദിച്ചു.
‘എളേയ്തെ , മാങ്ങാച്ചാറിന്റെ രുചിയ്ക്ക് എന്താ ഒരു പ്രത്യേകത തോന്നീലോ..’
‘എങ്ങന്യാ ഇല്ല്യാണ്ടിരിക്ക്യ.. അതില് ചൊറുക്ക(വിനാഗിരി)യ്ക്ക് പകരം പട്ടച്ചാരയല്ലേ ഒഴിച്ചത്...’
സംഭവം ഇങ്ങനെയാണ്.
ഞാന്‍ മാര്‍ക്കറ്റില്‍ പോയ സമയത്ത് ഇളയത് ഒരു കുപ്പി അടിച്ചുമാറ്റിയിരുന്നു. ഇളയത് അതെടുത്ത് വെച്ചത് വിനാഗിരിയുടെ കുപ്പിയുടെ വൃഷ്ടിപ്രദേശത്ത്. അങ്ങനെ മാങ്ങാ അച്ചാറില്‍ ഇളയത് വിനാഗിരിക്കു പകരം പൂശിയത് എന്റെ കാണാതെ പോയ ആത്മാവിനെയായിരുന്നു.
ഇളയതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ദേഹണ്ണം തുടങ്ങിയാല്‍ പിന്നെ ഭക്ഷണ പാനീയങ്ങളൊന്നുമില്ല., ചാരായമൊഴിച്ച്. ഇരുപത്തിനാലുമണിക്കൂറിന്റെ ദേഹണ്ണ പണിക്ക് മൂന്നുകുപ്പിയാണ് കണക്ക്. പിന്നെ പണി തുടങ്ങിയാല്‍ അധികം സംസാരമില്ല. അമ്മുക്കുട്ടിയമ്മയോടും മറ്റു സഹായികളോടും ആഗ്യാഭിനയം മാത്രമേയുള്ളൂ.
സംഭവം നടക്കുന്നത് ഏകദേശം 20 വര്‍ഷം മുന്‍പ് , അപ്പൂപ്പന്റെ അടിയന്തിര സദ്യയ്ക്ക്.
എരിശ്ശേരി,കാളന്‍, കൂട്ടുകറി, പരിപ്പ്, ഓലന്‍, ഉപ്പേരികള്‍, മാമ്പഴ പുളിശ്ശേരി, ഉപ്പിലിട്ടത്,രസം, പ്രഥമന്‍ തുടങ്ങി പതിനെട്ടു തരം കറികള്‍.
മാങ്ങയില്ലാത്ത കാലമായതുകൊണ്ട് ഇളയത് അന്ന് പൈനാപ്പിള്‍ കൊണ്ടായിരുന്നു പുളിശ്ശേരി ഉണ്ടാക്കിയത്. അന്ന് കാലത്ത് പൈനാപ്പിള്‍ കൊണ്ട് ഒരു കറിവെക്കുകയെന്നത് തന്നെ ഒരു പുതുമയാണ്.
തലേന്ന് കാലത്തു തന്നെ ഇളയതും അമ്മുക്കുട്ടിയമ്മയും വീട്ടില്‍ ഹാജര്‍.
ആദ്യപരിപാടി കഷണങ്ങളരിയാന്‍ തുടങ്ങുകയാണ്. ചേന, ചേമ്പ്, മുരിങ്ങയ്ക്ക, വെണ്ടയ്ക്കാദികള്‍ ഓരോരൊ ഡിപ്പാര്‍ട്ടുമെന്റിനെ ഏല്‍പ്പിക്കും. പിന്നീടാണ് ഇളയത് മാങ്ങാ അച്ചാര്‍ ഉണ്ടാക്കുന്നത്. പത്തായപ്പുരയുടെ ഇടതുവശത്തുള്ള പന്തലിലാണ് ഇളയതിന്റെ കുശിനിപ്പുര.
ഇളയതിന്റെ റേഷനായ മൂന്നു കുപ്പി സാധനം(അന്തോണിച്ചന്‍ നിര്‍ത്തിച്ച സാധനം തന്നെ) ചെറിയച്ഛന്‍ നേരത്തെ തന്നെവാങ്ങി പത്തായപ്പുരയില്‍ വെച്ചിരുന്നു. ചില നിബന്ധനകളോടെ ഇതിന്റെ സപ്ലെയറായി എന്നെയാണ് നിയമിച്ചിരിക്കുന്നത്.
ഈ സാധനം വേറോരാളുമറിയാതെ ഇളയതിന്റെ ആവശ്യാനുസരണം ഗ്ലാസ്സിലാക്കി മാത്രമേ കൊടുക്കാവൂവെന്നും ഞാനത് മണത്തുപോലും നോക്കരുതെന്നുമുള്ള ചെറിയച്ഛന്റെ വാണിങ്ങ് മെസ്സേജുള്ളതുകൊണ്ടും ആ മൂന്നുകുപ്പിയും വെച്ചിരിക്കുന്ന പത്തായത്തിലെ എലിപ്പെട്ടിയുടെ പിന്‍ഭാഗം ഒരു പൂജാമുറിയുടെ പരിശുദ്ധിയോടെ കാക്കേണ്ട ചുമതലയുള്ളതുകൊണ്ടും മുല്ലപ്പെരിയാറിനു കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ ജാഗ്രതയായിരുന്നു എനിക്ക്.
കഷണങ്ങളരിയുന്നതിന് മുന്‍പ് തന്നെ ഇളയത് കാല്‍ കുപ്പിയോളം സാധനം വെള്ളം ചേര്‍ക്കാതെ അടിച്ചു. പിന്നെയും ചോദിച്ചപ്പോള്‍ കുറച്ചു കഴിഞ്ഞു തരാമെന്നു പറഞ്ഞ് വളരെ സൌമനസ്യത്തോടെ ഞാന്‍ വിലക്കി. മനസ്സില്ലാ മനസ്സോടെ ഇളയത് പണി തുടര്‍ന്നു.
പണിയുടെ ഇടവേളകളില്‍ മുല്ലപ്പെരിയാറിലേക്ക് മന്ത്രിമാരെത്തിനോക്കുന്നതു പോലെ സാധനം അവിടെ തന്നെയില്ലേയെന്നും അളവില്‍ വല്ല പ്രശ്നവുമുണ്ടോയെന്നും ഞാനിടക്കിടെ ചെന്നു നോക്കും.
ഉച്ചകഴിഞ്ഞ് പെട്ടന്നൊരു ആവശ്യത്തിന് ചെറിയച്ഛന്‍ എന്തോ സാധനം വാങ്ങാനായി എന്നെ മാര്‍ക്കറ്റിലേക്ക് വിട്ടു. തിരികെ വന്ന് പത്തായത്തിലെത്തി നോക്കിയപ്പോള്‍ മൂന്നുകുപ്പിയില്‍ ഒരെണ്ണം ഗോപി. മൂന്നെണ്ണത്തിന്റെ സ്ഥാനത്ത് രണ്ടെണ്ണം മാത്രം.
ദൈവമേ.. മൂക്കത്ത് ശുണ്ഠിയുള്ള, എന്നെ മാത്രം വിശ്വസിച്ചേല്‍പ്പിച്ച ചെറിയച്ഛനോട് ഞാനെന്തു സമാധാനം പറയും ?
ഞാനവിടെ മുഴുവന്‍ നോക്കി. ഒരു രക്ഷയുമില്ല.
കാളനുണ്ടാക്കിക്കൊണ്ടിരുന്ന ഇളയതിന്റെ സമീപപ്രദേശങ്ങളില്‍ ചെന്നു നോക്കി. ഒരു രക്ഷയുമില്ല.
പിന്നെ രണ്ടും കല്‍പ്പിച്ച് ഇളയതിനോട് ചോദിച്ചു.
ഇളയത് എന്നെ രൂക്ഷമായൊന്ന് നോക്കി.
‘ഹൌ എന്തൊരു ചൂട്’ എന്നും പറഞ്ഞ് ഞാന്‍ പിന്‍ വലിഞ്ഞു.
ഒടുവില്‍ ചെറിയച്ഛനോട് സംഭവം അവതരിപ്പിച്ചു.
ചെറിയച്ഛന്‍ എന്നെ ആസകലം ഒന്നുഴിഞ്ഞു നോക്കി.
പിന്നെ മാറ്റി നിര്‍ത്തി, പുഴയ്ക്കല്‍ പാടത്ത് കാറും ബൈക്കും തടഞ്ഞു നിര്‍ത്തി എസ്.ഐ. ലോനപ്പന്‍ സ്മാളടിച്ചവരെ ഊതിയ്ക്കുന്ന പോലെ എന്നൊട് ഊതാന്‍ പറഞ്ഞു.
ഞാന്‍ ഊതി.
ഒന്നിരുത്തി മൂളി ചെറിയച്ഛന്‍ പന്തലിലേക്ക് പോയി.
ഇനി ഇപ്പൊ ഞാനാര്‍ക്കെങ്കിലും എടുത്തു കൊടുത്തിട്ടുണ്ടാവുമെന്നായിരിക്കും പുള്ളി വിചാരിച്ചിരിക്കുക ?
ഇപ്പോള്‍ ഒന്നും പറഞ്ഞില്ലെങ്കിലും സദ്യ കഴിഞ്ഞാല്‍ എന്റെ കാര്യം കട്ടപ്പൊക.
സദ്യ ഗംഭീരമായിരുന്നു. എല്ലാ കറികളും ഉഗ്രനായെന്ന് ജനതതികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
എന്നിരുന്നാലും ചിലരുടെ ഒരാശങ്ക ചര്‍ച്ചയ്ക്ക് വിധേയമായി. മാങ്ങാ അച്ചാറിന്റെ ടേയ്സ്റ്റിനൊരു വല്ലായ്ക. പലരും പല അഭിപ്രായങ്ങളും പറഞ്ഞു; മാങ്ങയുടെ കുഴപ്പമാണെന്നും അതല്ല ഇളയതിന്റെ പുതിയ പരീക്ഷണമാണെന്നുമൊക്കെ
എല്ലാവര്‍ക്കും ഇളയതിനോട് ചോദിക്കാനൊരു മടി.
അവസാനം ചെറിയച്ഛനത് ചോദിച്ചു.
‘എളേയ്തെ , മാങ്ങാച്ചാറിന്റെ രുചിയ്ക്ക് എന്താ ഒരു പ്രത്യേകത തോന്നീലോ..’
‘എങ്ങന്യാ ഇല്ല്യാണ്ടിരിക്ക്യ.. അതില് ചൊറുക്ക(വിനാഗിരി)യ്ക്ക് പകരം പട്ടച്ചാരയല്ലേ ഒഴിച്ചത്...’
സംഭവം ഇങ്ങനെയാണ്.
ഞാന്‍ മാര്‍ക്കറ്റില്‍ പോയ സമയത്ത് ഇളയത് ഒരു കുപ്പി അടിച്ചുമാറ്റിയിരുന്നു. ഇളയത് അതെടുത്ത് വെച്ചത് വിനാഗിരിയുടെ കുപ്പിയുടെ വൃഷ്ടിപ്രദേശത്ത്. അങ്ങനെ മാങ്ങാ അച്ചാറില്‍ ഇളയത് വിനാഗിരിക്കു പകരം പൂശിയത് എന്റെ കാണാതെ പോയ ആത്മാവിനെയായിരുന്നു.
Wednesday, November 15, 2006
സെബാസ്ത്യന്‍ മാഷും കുട്ട്യോളും.
ഒരു മൂവന്തിക്ക് കോട്ടയത്തുനിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ കുഞ്ഞുമാണി, ദിവാന്‍ ജി മൂലയില്‍ നിന്ന് മൂരി നിവര്‍ന്നപ്പോള്‍ കണ്ടത് താഴെയുള്ള അരമന ബാറും ഒന്നാം നിലയിലെ അള്‍സ് ചിത്രശാലയുമായിരുന്നു. ‘അള്‍സി’ന്റെ അര്‍ത്ഥമെന്തന്ന് ആലോചിച്ച് സഫയറിലെ ബിരിയാണിക്കുമുന്‍പില്‍ തലകുനിക്കുമ്പോഴാണ് ഖദറിട്ട മറ്റൊരു മുഖത്തെ കണ്ടുമുട്ടുന്നത്.
അള്‍സ് എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന എ.എല്‍.സെബാസ്റ്റ്യന്‍ മാസ്റ്റര്‍.
അള്‍സ് ചിത്രശാലയുടെ മാനേജിങ് കം മാര്‍ക്കറ്റിംഗ് കം മുഖ്യ പെയിന്റടിക്കാരന്‍ തന്നെയായ അള്‍സ്. കോണ്‍ഗ്രസ്സുകാര്‍ക്കും തരംകിട്ടിയാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും സൌകര്യം പോലെ പരസ്യമെഴുതുന്ന ഒരു സെറ്റപ്പ്.
സഫയറിലെ ബിരിയാണിയിലെ മസാലയുടെ മണം കൊണ്ടോ അരമനയിലെ താക്കോലിന്റെ ശൌര്യം കൊണ്ടോയെന്നറിയില്ല, കുഞ്ഞുമാണി തീറാധാരമായി തന്റെ പാര്‍ട്ടിയുടെ, കേ.കോ(മാണി) തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റു സ്ഥാനം സെബാസ്ത്യന്‍ മാസ്റ്റര്‍ക്ക് കൊടുത്തു. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തോടെ സെബാസ്റ്റ്യന്‍ മാഷ് ആ താക്കോല്‍ ഇന്നുവരെ ആര്‍ക്കും കൈമാറിയിട്ടുമില്ല.
അന്ന് അങ്ങനെ കേ.കോ (മാണി)യെ ജില്ലയില്‍ പരിപോഷിപ്പിക്കേണ്ട ചുമതല സെബാസ്ത്യന്‍ മാഷ്ക്ക് കൈവന്നു. കുന്ദംകുളം, പേരാമംഗലം, പാവറട്ടി, വെങ്കിടങ്ങ് പ്രദേശങ്ങളിലൊഴികെ അതിന് വെള്ളമൊഴിക്കാന്‍ പോയിട്ട് ഒരു പോസ്റ്ററൊട്ടിക്കാന്‍ വരെ അണികളില്ലാത്ത അവസ്ഥ.
ഇതിനൊരു തടയിടാന്‍ അടുത്തു വരുന്ന തെരെഞ്ഞെടുപ്പില്‍ ജില്ലയിലൊരു സീറ്റ് വേണമെന്ന മാണിയുടെ ഇംഗിതത്തിന് കരുണാകരന്‍ വഴങ്ങി. അങ്ങനെ ലോനപ്പന്‍ നമ്പാടനെന്ന ഒറ്റയാന്‍ മേഞ്ഞിരുന്ന ഇരിഞ്ഞാലക്കുട കേ.കോ. മാണിക്ക് അനുവദിച്ചു കിട്ടി. അവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണിക്ക് വേറോരാളെ തിരയേണ്ടതില്ലല്ലോ..
അങ്ങനെ ലോനപ്പന്‍ നമ്പാടന്‍ മാഷെ പിടിച്ചുകെട്ടുകയെന്ന ടാസ്കുമായി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പാങ്ങിലെ തന്റെ വസതിയിലിരുന്നു കൂലങ്കുഷമായി പാര്‍ട്ടി അണികളുമായി ആലോചിക്കുന്നു.സിമന്റ് റപ്പായിച്ചേട്ടന്‍, വലിയ ജോസുമാഷ്, ചെറിയ ജോസുമാഷ്, രാമചന്ദ്രന്‍ ഡോക്ടര്‍, ചൊക്ലിവര്‍ഗ്ഗിസ്, ഉണ്ണീഷ്ണന്‍,....പിന്നെ നമ്മുടെ വേലായിയും.
വേലായിക്ക് വലിയ റോളൊന്നുമില്ല. രാത്രിയാകുമ്പോള്‍ ചര്‍ച്ചചെയ്ത് ക്ഷീണിക്കുന്ന അണികള്‍ക്ക് വാസുവിന്റെ ഷാപ്പിലെ ബാക്കിവന്ന സാധനം സന്തോഷത്തോടെ പകര്‍ന്നു നല്‍കുക. അതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെയെന്ന് ഉണ്ണിനായരുടെ ബാര്‍ബര്‍ ഷാപ്പില്‍ വെച്ച് വേലായി വീമ്പിളക്കാറുണ്ട്.
ക്രൈസ്റ്റ് കോളേജിന്റെ പിന്നാമ്പുറത്തുള്ള ജാക്സേട്ടന്റെ ഒഴിഞ്ഞുകിടക്കുന്ന പത്തായത്തിലേക്ക് സാധനസാമഗ്രികളുമായി സംഘം താമസം മാറ്റുന്നു.
തെരെഞ്ഞെടുപ്പ് ചൂട് കുറെശ്ശെ മുറുകുന്നു.
സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകരണങ്ങളും മുറുകുന്നു.
ചെല്ലും ചെലവും കൊടുത്ത് കൂടെ നിര്‍ത്തിയിരിക്കുന്ന സെബാസ്റ്റ്യന്‍ മാസ്റ്ററും കുട്ട്യോളും ജാക്സേട്ടന്റെയും വര്‍ക്കിച്ചേട്ടന്റെയുമൊക്കെ കോണ്‍ഗ്രസ്സ് തറവാടില്‍ മേഞ്ഞു നടക്കുന്നു.
മാപ്രാണം പൊറുത്തിശ്ശേരി വഴിയിലുള്ള നാരായണേട്ടന്റെ ചായക്കടയാണ് അടുത്ത സ്വീകരണം.
പ്രധാന പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ പ്രസംഗത്തിനുശേഷമുള്ള കൂട്ടപ്പൊരിച്ചില്‍ പ്രകടനം.
‘ജയ് ജയ് കേരളാ കോണ്‍ഗ്രസ്’
‘ജയ് ജയ് കെ.എം. മാണി’
‘ജയ് ജയ് സെബാസ്റ്റ്യന്‍ മാഷ്’
‘ജയ് ജയ് നമ്മടെ മാഷ്’.
‘നമ്മടെ മാഷ് കീ ജെയ്..’
അതുകഴിഞ്ഞേ അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയുള്ളൂ.
കൊട്ടും കുരവയുമായി തെരെഞ്ഞെടുപ്പ് കഴിഞ്ഞു.
പിറ്റേന്ന് ജാക്സേട്ടന്റെ പത്തായപ്പുരയില്‍ ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറക്കുന്ന കൂടിച്ചേരല്‍.
ഇതിനിടയില്‍ ജാക്സേട്ടന്‍ ഒരു പ്രഖ്യാപനം.
‘ഓരോ പ്രസംഗവും കഴിഞ്ഞിട്ട് ആരാണ്ടാ ജയ് വിളിച്ചിരുന്ന മഹാന്മാര്‍ ?’
വേലായിയടങ്ങുന്ന പട സന്തോഷത്തോടെ കൈപൊക്കി.
‘നിങ്ങളോടാരാ നമ്മടെ മാഷ്ക്ക് ജെയ്, നമ്മടെ മാഷ്ക് ജെയ് എന്ന് വിളിക്കാന്‍ പറഞ്ഞെ ? ‘
‘നമ്മടെ മാഷല്ലെങ്കി.. പിന്നാരുടെ മാഷാ..?‘
‘ഇബടെ നമ്മടെ മാഷ് ന്ന് പറഞ്ഞാല്‍ നമ്പാടന്‍ മാഷ് ന്നാ.. അല്ലാണ്ട് ഇന്നലെ കേറി വന്ന സെബാസ്റ്റ്യന്‍ മാഷല്ല... ഇനിപ്പോ ഒന്നേ അറിയാന്‍ ബാക്കിയുള്ളൂ. നമ്പാടന്‍ മാഷ്ക്ക് എത്ര ഭൂരിപക്ഷം കിട്ടീന്ന് ..’
ഇനിയത്തെ കുളി പാങ്ങില്‍ ചെന്നാവാമെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ ദൃഢപ്രതിജ്ഞയെടുത്തു.
വോട്ടെണ്ണാന്‍ കാത്തുനില്‍ക്കാതെ രാത്രിക്ക് രാത്രി സംഘം ജാക്സേട്ടന്റെ പത്തായമൊഴിഞ്ഞു കൊടുത്തു.
അത്തവണ നമ്പാടന്‍ മാഷ് ഭൂരിപക്ഷം ഇരട്ടിയാക്കിയെന്ന് കേരള ചരിത്രം.
സെബാസ്ത്യന്‍ മാഷ് പിന്നെ ഇരിങ്ങാലക്കുടയ്ക്ക് പോയിട്ടില്ല.
വേറൊരു മാഷല്ലാത്ത ഉണ്ണിയാടനെ മാണി പിന്നത്തെ തവണ ഇറക്കുമതി ചെയ്ത് അവിടെ ജയിപ്പിച്ചെടുക്കുകയും ചെയ്തു.
അള്‍സ് എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന എ.എല്‍.സെബാസ്റ്റ്യന്‍ മാസ്റ്റര്‍.
അള്‍സ് ചിത്രശാലയുടെ മാനേജിങ് കം മാര്‍ക്കറ്റിംഗ് കം മുഖ്യ പെയിന്റടിക്കാരന്‍ തന്നെയായ അള്‍സ്. കോണ്‍ഗ്രസ്സുകാര്‍ക്കും തരംകിട്ടിയാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും സൌകര്യം പോലെ പരസ്യമെഴുതുന്ന ഒരു സെറ്റപ്പ്.
സഫയറിലെ ബിരിയാണിയിലെ മസാലയുടെ മണം കൊണ്ടോ അരമനയിലെ താക്കോലിന്റെ ശൌര്യം കൊണ്ടോയെന്നറിയില്ല, കുഞ്ഞുമാണി തീറാധാരമായി തന്റെ പാര്‍ട്ടിയുടെ, കേ.കോ(മാണി) തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റു സ്ഥാനം സെബാസ്ത്യന്‍ മാസ്റ്റര്‍ക്ക് കൊടുത്തു. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തോടെ സെബാസ്റ്റ്യന്‍ മാഷ് ആ താക്കോല്‍ ഇന്നുവരെ ആര്‍ക്കും കൈമാറിയിട്ടുമില്ല.
അന്ന് അങ്ങനെ കേ.കോ (മാണി)യെ ജില്ലയില്‍ പരിപോഷിപ്പിക്കേണ്ട ചുമതല സെബാസ്ത്യന്‍ മാഷ്ക്ക് കൈവന്നു. കുന്ദംകുളം, പേരാമംഗലം, പാവറട്ടി, വെങ്കിടങ്ങ് പ്രദേശങ്ങളിലൊഴികെ അതിന് വെള്ളമൊഴിക്കാന്‍ പോയിട്ട് ഒരു പോസ്റ്ററൊട്ടിക്കാന്‍ വരെ അണികളില്ലാത്ത അവസ്ഥ.
ഇതിനൊരു തടയിടാന്‍ അടുത്തു വരുന്ന തെരെഞ്ഞെടുപ്പില്‍ ജില്ലയിലൊരു സീറ്റ് വേണമെന്ന മാണിയുടെ ഇംഗിതത്തിന് കരുണാകരന്‍ വഴങ്ങി. അങ്ങനെ ലോനപ്പന്‍ നമ്പാടനെന്ന ഒറ്റയാന്‍ മേഞ്ഞിരുന്ന ഇരിഞ്ഞാലക്കുട കേ.കോ. മാണിക്ക് അനുവദിച്ചു കിട്ടി. അവിടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മാണിക്ക് വേറോരാളെ തിരയേണ്ടതില്ലല്ലോ..
അങ്ങനെ ലോനപ്പന്‍ നമ്പാടന്‍ മാഷെ പിടിച്ചുകെട്ടുകയെന്ന ടാസ്കുമായി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പാങ്ങിലെ തന്റെ വസതിയിലിരുന്നു കൂലങ്കുഷമായി പാര്‍ട്ടി അണികളുമായി ആലോചിക്കുന്നു.സിമന്റ് റപ്പായിച്ചേട്ടന്‍, വലിയ ജോസുമാഷ്, ചെറിയ ജോസുമാഷ്, രാമചന്ദ്രന്‍ ഡോക്ടര്‍, ചൊക്ലിവര്‍ഗ്ഗിസ്, ഉണ്ണീഷ്ണന്‍,....പിന്നെ നമ്മുടെ വേലായിയും.
വേലായിക്ക് വലിയ റോളൊന്നുമില്ല. രാത്രിയാകുമ്പോള്‍ ചര്‍ച്ചചെയ്ത് ക്ഷീണിക്കുന്ന അണികള്‍ക്ക് വാസുവിന്റെ ഷാപ്പിലെ ബാക്കിവന്ന സാധനം സന്തോഷത്തോടെ പകര്‍ന്നു നല്‍കുക. അതിന്റെ ഒരു സന്തോഷം ഒന്നു വേറെ തന്നെയെന്ന് ഉണ്ണിനായരുടെ ബാര്‍ബര്‍ ഷാപ്പില്‍ വെച്ച് വേലായി വീമ്പിളക്കാറുണ്ട്.
ക്രൈസ്റ്റ് കോളേജിന്റെ പിന്നാമ്പുറത്തുള്ള ജാക്സേട്ടന്റെ ഒഴിഞ്ഞുകിടക്കുന്ന പത്തായത്തിലേക്ക് സാധനസാമഗ്രികളുമായി സംഘം താമസം മാറ്റുന്നു.
തെരെഞ്ഞെടുപ്പ് ചൂട് കുറെശ്ശെ മുറുകുന്നു.
സ്ഥാനാര്‍ത്ഥിക്കുള്ള സ്വീകരണങ്ങളും മുറുകുന്നു.
ചെല്ലും ചെലവും കൊടുത്ത് കൂടെ നിര്‍ത്തിയിരിക്കുന്ന സെബാസ്റ്റ്യന്‍ മാസ്റ്ററും കുട്ട്യോളും ജാക്സേട്ടന്റെയും വര്‍ക്കിച്ചേട്ടന്റെയുമൊക്കെ കോണ്‍ഗ്രസ്സ് തറവാടില്‍ മേഞ്ഞു നടക്കുന്നു.
മാപ്രാണം പൊറുത്തിശ്ശേരി വഴിയിലുള്ള നാരായണേട്ടന്റെ ചായക്കടയാണ് അടുത്ത സ്വീകരണം.
പ്രധാന പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ പ്രസംഗത്തിനുശേഷമുള്ള കൂട്ടപ്പൊരിച്ചില്‍ പ്രകടനം.
‘ജയ് ജയ് കേരളാ കോണ്‍ഗ്രസ്’
‘ജയ് ജയ് കെ.എം. മാണി’
‘ജയ് ജയ് സെബാസ്റ്റ്യന്‍ മാഷ്’
‘ജയ് ജയ് നമ്മടെ മാഷ്’.
‘നമ്മടെ മാഷ് കീ ജെയ്..’
അതുകഴിഞ്ഞേ അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്രയുള്ളൂ.
കൊട്ടും കുരവയുമായി തെരെഞ്ഞെടുപ്പ് കഴിഞ്ഞു.
പിറ്റേന്ന് ജാക്സേട്ടന്റെ പത്തായപ്പുരയില്‍ ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം തുറക്കുന്ന കൂടിച്ചേരല്‍.
ഇതിനിടയില്‍ ജാക്സേട്ടന്‍ ഒരു പ്രഖ്യാപനം.
‘ഓരോ പ്രസംഗവും കഴിഞ്ഞിട്ട് ആരാണ്ടാ ജയ് വിളിച്ചിരുന്ന മഹാന്മാര്‍ ?’
വേലായിയടങ്ങുന്ന പട സന്തോഷത്തോടെ കൈപൊക്കി.
‘നിങ്ങളോടാരാ നമ്മടെ മാഷ്ക്ക് ജെയ്, നമ്മടെ മാഷ്ക് ജെയ് എന്ന് വിളിക്കാന്‍ പറഞ്ഞെ ? ‘
‘നമ്മടെ മാഷല്ലെങ്കി.. പിന്നാരുടെ മാഷാ..?‘
‘ഇബടെ നമ്മടെ മാഷ് ന്ന് പറഞ്ഞാല്‍ നമ്പാടന്‍ മാഷ് ന്നാ.. അല്ലാണ്ട് ഇന്നലെ കേറി വന്ന സെബാസ്റ്റ്യന്‍ മാഷല്ല... ഇനിപ്പോ ഒന്നേ അറിയാന്‍ ബാക്കിയുള്ളൂ. നമ്പാടന്‍ മാഷ്ക്ക് എത്ര ഭൂരിപക്ഷം കിട്ടീന്ന് ..’
ഇനിയത്തെ കുളി പാങ്ങില്‍ ചെന്നാവാമെന്ന് എല്ലാവരും ഒറ്റസ്വരത്തില്‍ ദൃഢപ്രതിജ്ഞയെടുത്തു.
വോട്ടെണ്ണാന്‍ കാത്തുനില്‍ക്കാതെ രാത്രിക്ക് രാത്രി സംഘം ജാക്സേട്ടന്റെ പത്തായമൊഴിഞ്ഞു കൊടുത്തു.
അത്തവണ നമ്പാടന്‍ മാഷ് ഭൂരിപക്ഷം ഇരട്ടിയാക്കിയെന്ന് കേരള ചരിത്രം.
സെബാസ്ത്യന്‍ മാഷ് പിന്നെ ഇരിങ്ങാലക്കുടയ്ക്ക് പോയിട്ടില്ല.
വേറൊരു മാഷല്ലാത്ത ഉണ്ണിയാടനെ മാണി പിന്നത്തെ തവണ ഇറക്കുമതി ചെയ്ത് അവിടെ ജയിപ്പിച്ചെടുക്കുകയും ചെയ്തു.
Sunday, November 05, 2006
മറിയച്ചേടത്തിയുടെ വ്യാകുലതകള്‍
കാലത്ത് അഞ്ചര മണിക്ക് തന്നെ വറുതുണ്ണിച്ചേട്ടന്‍ തന്റെ ക്യാമ്പില്‍ നിന്നും യാത്ര തിരിക്കും. കയ്യിലൊരു വടി, ഇളം തവിട്ടു നിറത്തിലുള്ള പാന്റ്, വെള്ള ഫുള്‍ സ്ലീവ് ഷര്‍ട്ട്, സന്തത സഹചാരിയായ തൊപ്പി എന്നീ സാമഗ്രികളുമായാണ് വറുതുണ്ണിച്ചേട്ടന്‍ തന്റെ എല്ലാ പ്രയാണങ്ങളും ആരംഭിക്കുന്നത്.
വറുതുണ്ണിചേട്ടന്‍ മുന്‍പ് പട്ടാളത്തിലായിരുന്നു. മേജര്‍ വര്‍ഗ്ഗീസ് എന്നാണ് വറുതുണ്ണിച്ചേട്ടന്‍ സ്വയം വിളിക്കുന്ന പേര്. ഇടക്ക് നാട്ടുകാരെ ഈ പേര് ഓര്‍മ്മപ്പെടുത്താനും വറുതുണ്ണിച്ചേട്ടന്‍ ശ്രമിക്കാറുണ്ട്. ആ ശ്രമം കൊണ്ട് നാട്ടുകാര്‍ ഈ പേര് തന്നെ വിളിക്കില്ലെന്ന് വറുതുണ്ണിച്ചേട്ടനും നാട്ടുകാര്‍ക്കും നന്നായറിയാം. സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്‍പ് സായിപ്പിന്റെ പട്ടാളത്തിലായിരുന്നു വറുതുണ്ണിച്ചേട്ടന്‍. സായിപ്പ് കൊടുത്ത തൊപ്പിയാണ് വറുതുണ്ണിച്ചേട്ടന്‍ സായിപ്പിനെപ്പോലെ വച്ചു നടക്കുന്നത്. സായിപ്പിന്റെ തൊപ്പി വറുതുണ്ണിച്ചേട്ടന്‍ അടിച്ചുമാറ്റിയതാണെന്ന് രാവുണ്ണി നായരുടെ ചായക്കടയില്‍ അത്ര രഹസ്യമല്ലാത്ത പരസ്യമാണ്.
വടിയും സായിപ്പിന്റെ തന്നെ. ഈ വേഷം കണ്ടാല്‍ ഏതു നായയുമൊന്നു കുരച്ചു പോകുമെന്നതുകൊണ്ട് വറുതുണ്ണിച്ചേട്ടന് വടി കയ്യിലില്ലാത്ത സമയവും കുറവാണ്.
കാലത്ത് അഞ്ചരക്കുള്ള വറുതുണ്ണിച്ചേട്ടന്റെ യാത്ര പള്ളിയിലേക്കാണ്.
ഗൊവേന്ത പള്ളിയിലെ ആറരക്കുള്ള കുര്‍ബാനക്ക്.
ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പള്ളിയിലേക്കുള്ള യാത്രയില്‍ സഹയാത്രികരായി ആലുക്ക കുഞ്ഞുവറീതേട്ടന്‍, ഭാര്യ ഇറ്റ്യേനം, വയനാടന്‍ പത്രോസ്, ഭാര്യ അന്നമ്മ, കുണ്ടയിലെ ചാക്കപ്പന്‍, പറപ്പൂക്കാരന്‍ ദേശുട്ടിച്ചേട്ടന്‍, ഭാര്യ കുഞ്ഞി മറിയവുമാണുള്ളത്. കുരിശിന്റെ വഴി പോലെ ഒരോ സ്ഥലത്തും നിര്‍ത്തി നിര്‍ത്തിയാണ് ഈ സംഘം പള്ളിയിലെത്തുന്നത്. അന്താരാഷ്ട്ര കാര്യങ്ങളില്‍ നിപുണനായ വറുതുണ്ണി ചേട്ടനും മനസ്സു മുഴുവന്‍ തേങ്ങാക്കച്ചവടം മാത്രമായി നടക്കുന്ന വയനാടന്‍ പത്രോസേട്ടനും മാര്‍ക്കറ്റില്‍ ഇറച്ചിവെട്ടുന്ന മക്കളുടെ പഴമ്പുരാണം മാത്രം കൈമുതലായുള്ള കുണ്ടയിലെ ചാക്കപ്പനും നയിക്കുന്ന ജാഥയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂട്ടായുള്ളത് കുശുമ്പും കുമ്പസാരവും മാത്രം.
‘അന്നാ പെസഹ.. ‘ യും കഴിഞ്ഞ് വേദപുസ്തക വായനയിലേക്ക് അച്ചന്‍ ഒറ്റയടിവെച്ച് കയറുമ്പോഴായിരിക്കും ഈ സംഘം എന്നും പള്ളിയിലെത്തുന്നത്.
കാലത്തിന്റെ കുത്തൊഴുക്കില്‍ സംഘാംഗങ്ങള്‍ക്കെല്ലാം 75 – 85 വയസ്സിന്റെ രേഞ്ച് പിടിച്ചപ്പോള്‍ ആദ്യ നറുക്കു വീണത് കുഞ്ഞു വറീതേട്ടനായിരുന്നു.
ചെറിയൊരു തലകറക്കം. ഒപ്രീശുമ(അന്ത്യകൂദാശ)ക്ക് പോലും സമയം കൊടുക്കാതെ പള്ളിക്കാരുടെ ഉന്തുവണ്ടിയുടെ ഉത്ഘാടനവും നടത്തി കുഞ്ഞുവറീതേട്ടന്‍ സംഘത്തിലെ മെമ്പര്‍ഷിപ്പ് കട്ട് ചെയ്തു.
പിന്നാലെ പത്രോസേട്ടനും കുണ്ടയിലെ ചാക്കപ്പേട്ടനും കൂടെ പോയതോടെ അംഗസംഖ്യയില്‍ കാര്യമായ വ്യതിയാനമുണ്ടായി. അവസാനം പറപ്പൂക്കാരന്‍ ദേശുട്ടിച്ചേട്ടനും കുഞ്ഞിമറിയച്ചേടത്തിയും വറുതുണ്ണിച്ചേട്ടനുമായി അത് അവശേഷിച്ചു. ഒരു ദിവസം ദേശുട്ടിച്ചേട്ടന് പ്രഷറ് കൂടി കാലത്തെ പള്ളിയാത്രയും നിര്‍ത്തി. അതിനു ശേഷം കുഞ്ഞി മറിയച്ചേടത്തിയും വറുതുണ്ണിച്ചേട്ടനും മാത്രമായി സംഘം ചുരുങ്ങി.
വറുതുണ്ണിച്ചേട്ടന്‍ ലോകത്തെ എല്ലാറ്റിനെക്കുറിച്ചും പറയും. പിന്നില്‍ നടന്നുകൊണ്ട് കുഞ്ഞിമറിയച്ചേടത്തി ഇടക്കിടെ മൂളിക്കൊടുക്കും. അതിന്റെ ആവേശത്തില്‍ വറുതുണ്ണിച്ചേട്ടന്‍ തേങ്ങാക്കച്ചവടം മുതല്‍ അന്താരാഷ്ട്ര എണ്ണക്കച്ചവടം വരെ കുഞ്ഞി മറിയച്ചേടത്തിക്ക് വിളമ്പിക്കൊടുക്കും.
ഒരു ദിവസം ഉച്ചക്ക് ഊണുകഴിഞ്ഞുള്ള വിശാലമായ മുറുക്കിന്റെ സമയത്താണ്, പ്രഷറടിച്ച് കാര്യമായ യാത്രയെല്ലാം കുറച്ച് വീട്ടില്‍ തന്നെയിരിക്കുന്ന ദേശുട്ടിച്ചേട്ടനോട് കുഞ്ഞി മറിയച്ചേടത്തി അത് പറയുന്നത്.
‘നമ്മടെ വര്‍ദുണ്യേട്ടന് ഇന്ന് പറയ്യാ.. പൊറത്തൊക്കെ എണ്ണക്ക് നല്ല വെല്യാന്ന്..മ്മടെ മില്ലീന്ന് ആ പാണ്ടിലോറീക്കാര്‍ക്ക് ഇത്ര കാശ് കൊറച്ച് കൊടുക്കണേക്കാള്‍ നല്ലത് വര്‍ദുണ്യേട്ടനോട് ഒന്ന് ചോയ്ച്ച്ട്ട് പൊറ്ത്തെവിടെങ്കിലും കൊടുത്തൂടേ ..’
കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്ട് ദേശുട്ടിച്ചേട്ടന്‍ മോണകടിച്ചമര്‍ത്തി ചേടത്തിയെ രൂക്ഷമായി ഒന്ന് നോക്കി. ഇത്രയും കാലം സ്മൂത്തായി എണ്ണകച്ചവടം നടത്തുന്ന എന്നോടാ കളി..
‘ഏയ്.. ഞാനൊന്നും പറഞ്ഞില്യ..ങ്ഹും...’ ഒന്നു നീട്ടി മൂളി ചേടത്തി മച്ചിന്നകത്തേക്ക് പോയി.
മറ്റൊരു ദിവസം
‘ഇന്ന് നമ്മടെ വര്‍ദുണ്യേട്ടന്‍ പറയ്യാ...‘
ചേടത്തി പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ് തന്നെ, സൈമണ്‍ ഡോക്ടറുടെ മരുന്നിന്റെ പുറത്ത് ഒറ്റടി വെച്ച് ഉമ്മറത്ത് നടത്തം തുടങ്ങിയിരുന്ന ദേശുട്ടിച്ചേട്ടന്‍ ഒറ്റച്ചാട്ടത്തിന് മറിയക്കുട്ടിയുടെ മുന്നിലെത്തി..
‘ഇനി ആ $%## മോനെ ക്കുറിച്ച് ഒരു വാക്ക് പറഞ്ഞാന്‍ നെന്നെ ഞാന്‍ തല്ലിക്കൊല്ലും .. നാളെത്തൊട്ട് ആറരക്കുര്‍ബാനക്ക് ഞാന്നൂണ്ട്..’
‘നെങ്ങക്കെന്താ മനുഷ്യാ വട്ടായാ .. ‘
ദേശുട്ടിച്ചേട്ടന്‍ മറ്റൊരു ബാഷയായതുകൊണ്ട് പിറ്റേന്ന് കാലത്ത് അഞ്ചേമുക്കാലിന്, വര്‍ദുണ്യേട്ടന്‍ കുഞ്ഞുമറിയച്ചേടത്തിക്ക് ടെലിഫോണ്‍ പോസ്റ്റില്‍ വടികൊണ്ടടിച്ച് വാണിങ്ങ് മെസ്സേജിടുമ്പോള്‍ ഗേറ്റില്‍ റെഡിയായി നിന്നു.
‘ങാ.. ഇന്ന് ദേശുട്ടീം ഇണ്ടാ..’
‘ഉം.. ഉം.. ‘ കുഞ്ഞുമറിയച്ചേടത്തിയുടെ തോളില്‍ പിടിച്ച് നടക്കുന്നതിനിടയില്‍ ദേശുട്ടിച്ചേട്ടന്‍ ഒന്നിരുത്തി മൂളി.
ഗ്രാലന്‍ കുര്യാക്കുവിന്റെ വീടിന്റെ മുമ്പിലെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്.
കുര്യാക്കുവിന്റെ വീട്ടിലെ മുത്തുക്കുടിയന്‍ മാവിലെ ഒരു പഴുത്ത മാങ്ങ കുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേശുട്ടി ചേട്ടന് അടിതെറ്റി.
ഒരിക്കലും തീരാത്ത റോഡുപണിയ്ക്കായി കൂട്ടിയിട്ടിരുന്ന മെറ്റല്‍ക്കൂനയിലേക്ക്.. പിന്നെ ഒന്നും ഓര്‍മ്മയില്ല.
പള്ളി ആസ്പത്രിയില്‍ സൈമണ്‍ ഡോക്ടര്‍ കുഞ്ഞുമറിയച്ചേടത്തിയെ നിര്‍ത്തിപ്പൊരിക്കുമ്പോഴായിരുന്നു ദേശുട്ടിച്ചേട്ടന്‍ കണ്ണ് പാതി തുറക്കുന്നത്.
അപ്പോള്‍ മാത്രമാണ് കുഞ്ഞു മറിയച്ചേടത്തിക്ക് ശ്വാസം നേരെ വീണതും.
പിന്നീട് ആസ്പത്രി വിടുന്നതിന്റെ തലേന്നാണ് കുഞ്ഞുമറിയച്ചേടത്തി അത് പറയുന്നത്..
‘ആ വര്‍ദുണ്യേട്ടന് 78 കഴിഞ്ഞിട്ടും എന്താ ബലം.. നെങ്ങളന്ന് വീണട്ട് വര്‍ദുണ്യേട്ടന്‍ ഒറ്റക്കാണ് നിങ്ങളെ എടുത്ത്ട്ട് ആശോത്രീലെത്തിച്ചത്....അന്ന് വര്‍ദുണ്യേട്ടന്‍ കൂടെ ണ്ടായിരുന്നില്ലെങ്കില്.. എനിക്കാലോചിക്കാന്‍ കൂടി വയ്യെന്റെ വ്യാകുലമാതാവേ.....’
ദേശുട്ടിച്ചേട്ടന്‍ ദയനീയമായി കുഞ്ഞുമറിയച്ചേടത്തിയെ ഒന്ന് നോക്കി..
പിന്നീട് ദേശുട്ടിച്ചേട്ടന്‍ ആറരയ്ക്കുള്ള കുര്‍ബാനക്ക് പോയിട്ടില്ല., കുഞ്ഞിമറിയച്ചേടത്തിയും....
വറുതുണ്ണിചേട്ടന്‍ മുന്‍പ് പട്ടാളത്തിലായിരുന്നു. മേജര്‍ വര്‍ഗ്ഗീസ് എന്നാണ് വറുതുണ്ണിച്ചേട്ടന്‍ സ്വയം വിളിക്കുന്ന പേര്. ഇടക്ക് നാട്ടുകാരെ ഈ പേര് ഓര്‍മ്മപ്പെടുത്താനും വറുതുണ്ണിച്ചേട്ടന്‍ ശ്രമിക്കാറുണ്ട്. ആ ശ്രമം കൊണ്ട് നാട്ടുകാര്‍ ഈ പേര് തന്നെ വിളിക്കില്ലെന്ന് വറുതുണ്ണിച്ചേട്ടനും നാട്ടുകാര്‍ക്കും നന്നായറിയാം. സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്‍പ് സായിപ്പിന്റെ പട്ടാളത്തിലായിരുന്നു വറുതുണ്ണിച്ചേട്ടന്‍. സായിപ്പ് കൊടുത്ത തൊപ്പിയാണ് വറുതുണ്ണിച്ചേട്ടന്‍ സായിപ്പിനെപ്പോലെ വച്ചു നടക്കുന്നത്. സായിപ്പിന്റെ തൊപ്പി വറുതുണ്ണിച്ചേട്ടന്‍ അടിച്ചുമാറ്റിയതാണെന്ന് രാവുണ്ണി നായരുടെ ചായക്കടയില്‍ അത്ര രഹസ്യമല്ലാത്ത പരസ്യമാണ്.
വടിയും സായിപ്പിന്റെ തന്നെ. ഈ വേഷം കണ്ടാല്‍ ഏതു നായയുമൊന്നു കുരച്ചു പോകുമെന്നതുകൊണ്ട് വറുതുണ്ണിച്ചേട്ടന് വടി കയ്യിലില്ലാത്ത സമയവും കുറവാണ്.
കാലത്ത് അഞ്ചരക്കുള്ള വറുതുണ്ണിച്ചേട്ടന്റെ യാത്ര പള്ളിയിലേക്കാണ്.
ഗൊവേന്ത പള്ളിയിലെ ആറരക്കുള്ള കുര്‍ബാനക്ക്.
ഒന്നര കിലോമീറ്റര്‍ ദൂരമുള്ള പള്ളിയിലേക്കുള്ള യാത്രയില്‍ സഹയാത്രികരായി ആലുക്ക കുഞ്ഞുവറീതേട്ടന്‍, ഭാര്യ ഇറ്റ്യേനം, വയനാടന്‍ പത്രോസ്, ഭാര്യ അന്നമ്മ, കുണ്ടയിലെ ചാക്കപ്പന്‍, പറപ്പൂക്കാരന്‍ ദേശുട്ടിച്ചേട്ടന്‍, ഭാര്യ കുഞ്ഞി മറിയവുമാണുള്ളത്. കുരിശിന്റെ വഴി പോലെ ഒരോ സ്ഥലത്തും നിര്‍ത്തി നിര്‍ത്തിയാണ് ഈ സംഘം പള്ളിയിലെത്തുന്നത്. അന്താരാഷ്ട്ര കാര്യങ്ങളില്‍ നിപുണനായ വറുതുണ്ണി ചേട്ടനും മനസ്സു മുഴുവന്‍ തേങ്ങാക്കച്ചവടം മാത്രമായി നടക്കുന്ന വയനാടന്‍ പത്രോസേട്ടനും മാര്‍ക്കറ്റില്‍ ഇറച്ചിവെട്ടുന്ന മക്കളുടെ പഴമ്പുരാണം മാത്രം കൈമുതലായുള്ള കുണ്ടയിലെ ചാക്കപ്പനും നയിക്കുന്ന ജാഥയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂട്ടായുള്ളത് കുശുമ്പും കുമ്പസാരവും മാത്രം.
‘അന്നാ പെസഹ.. ‘ യും കഴിഞ്ഞ് വേദപുസ്തക വായനയിലേക്ക് അച്ചന്‍ ഒറ്റയടിവെച്ച് കയറുമ്പോഴായിരിക്കും ഈ സംഘം എന്നും പള്ളിയിലെത്തുന്നത്.
കാലത്തിന്റെ കുത്തൊഴുക്കില്‍ സംഘാംഗങ്ങള്‍ക്കെല്ലാം 75 – 85 വയസ്സിന്റെ രേഞ്ച് പിടിച്ചപ്പോള്‍ ആദ്യ നറുക്കു വീണത് കുഞ്ഞു വറീതേട്ടനായിരുന്നു.
ചെറിയൊരു തലകറക്കം. ഒപ്രീശുമ(അന്ത്യകൂദാശ)ക്ക് പോലും സമയം കൊടുക്കാതെ പള്ളിക്കാരുടെ ഉന്തുവണ്ടിയുടെ ഉത്ഘാടനവും നടത്തി കുഞ്ഞുവറീതേട്ടന്‍ സംഘത്തിലെ മെമ്പര്‍ഷിപ്പ് കട്ട് ചെയ്തു.
പിന്നാലെ പത്രോസേട്ടനും കുണ്ടയിലെ ചാക്കപ്പേട്ടനും കൂടെ പോയതോടെ അംഗസംഖ്യയില്‍ കാര്യമായ വ്യതിയാനമുണ്ടായി. അവസാനം പറപ്പൂക്കാരന്‍ ദേശുട്ടിച്ചേട്ടനും കുഞ്ഞിമറിയച്ചേടത്തിയും വറുതുണ്ണിച്ചേട്ടനുമായി അത് അവശേഷിച്ചു. ഒരു ദിവസം ദേശുട്ടിച്ചേട്ടന് പ്രഷറ് കൂടി കാലത്തെ പള്ളിയാത്രയും നിര്‍ത്തി. അതിനു ശേഷം കുഞ്ഞി മറിയച്ചേടത്തിയും വറുതുണ്ണിച്ചേട്ടനും മാത്രമായി സംഘം ചുരുങ്ങി.
വറുതുണ്ണിച്ചേട്ടന്‍ ലോകത്തെ എല്ലാറ്റിനെക്കുറിച്ചും പറയും. പിന്നില്‍ നടന്നുകൊണ്ട് കുഞ്ഞിമറിയച്ചേടത്തി ഇടക്കിടെ മൂളിക്കൊടുക്കും. അതിന്റെ ആവേശത്തില്‍ വറുതുണ്ണിച്ചേട്ടന്‍ തേങ്ങാക്കച്ചവടം മുതല്‍ അന്താരാഷ്ട്ര എണ്ണക്കച്ചവടം വരെ കുഞ്ഞി മറിയച്ചേടത്തിക്ക് വിളമ്പിക്കൊടുക്കും.
ഒരു ദിവസം ഉച്ചക്ക് ഊണുകഴിഞ്ഞുള്ള വിശാലമായ മുറുക്കിന്റെ സമയത്താണ്, പ്രഷറടിച്ച് കാര്യമായ യാത്രയെല്ലാം കുറച്ച് വീട്ടില്‍ തന്നെയിരിക്കുന്ന ദേശുട്ടിച്ചേട്ടനോട് കുഞ്ഞി മറിയച്ചേടത്തി അത് പറയുന്നത്.
‘നമ്മടെ വര്‍ദുണ്യേട്ടന് ഇന്ന് പറയ്യാ.. പൊറത്തൊക്കെ എണ്ണക്ക് നല്ല വെല്യാന്ന്..മ്മടെ മില്ലീന്ന് ആ പാണ്ടിലോറീക്കാര്‍ക്ക് ഇത്ര കാശ് കൊറച്ച് കൊടുക്കണേക്കാള്‍ നല്ലത് വര്‍ദുണ്യേട്ടനോട് ഒന്ന് ചോയ്ച്ച്ട്ട് പൊറ്ത്തെവിടെങ്കിലും കൊടുത്തൂടേ ..’
കസേരയില്‍ നിന്നും എഴുന്നേല്‍ക്കാല്‍ വയ്യാത്തതുകൊണ്ട് ദേശുട്ടിച്ചേട്ടന്‍ മോണകടിച്ചമര്‍ത്തി ചേടത്തിയെ രൂക്ഷമായി ഒന്ന് നോക്കി. ഇത്രയും കാലം സ്മൂത്തായി എണ്ണകച്ചവടം നടത്തുന്ന എന്നോടാ കളി..
‘ഏയ്.. ഞാനൊന്നും പറഞ്ഞില്യ..ങ്ഹും...’ ഒന്നു നീട്ടി മൂളി ചേടത്തി മച്ചിന്നകത്തേക്ക് പോയി.
മറ്റൊരു ദിവസം
‘ഇന്ന് നമ്മടെ വര്‍ദുണ്യേട്ടന്‍ പറയ്യാ...‘
ചേടത്തി പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ് തന്നെ, സൈമണ്‍ ഡോക്ടറുടെ മരുന്നിന്റെ പുറത്ത് ഒറ്റടി വെച്ച് ഉമ്മറത്ത് നടത്തം തുടങ്ങിയിരുന്ന ദേശുട്ടിച്ചേട്ടന്‍ ഒറ്റച്ചാട്ടത്തിന് മറിയക്കുട്ടിയുടെ മുന്നിലെത്തി..
‘ഇനി ആ $%## മോനെ ക്കുറിച്ച് ഒരു വാക്ക് പറഞ്ഞാന്‍ നെന്നെ ഞാന്‍ തല്ലിക്കൊല്ലും .. നാളെത്തൊട്ട് ആറരക്കുര്‍ബാനക്ക് ഞാന്നൂണ്ട്..’
‘നെങ്ങക്കെന്താ മനുഷ്യാ വട്ടായാ .. ‘
ദേശുട്ടിച്ചേട്ടന്‍ മറ്റൊരു ബാഷയായതുകൊണ്ട് പിറ്റേന്ന് കാലത്ത് അഞ്ചേമുക്കാലിന്, വര്‍ദുണ്യേട്ടന്‍ കുഞ്ഞുമറിയച്ചേടത്തിക്ക് ടെലിഫോണ്‍ പോസ്റ്റില്‍ വടികൊണ്ടടിച്ച് വാണിങ്ങ് മെസ്സേജിടുമ്പോള്‍ ഗേറ്റില്‍ റെഡിയായി നിന്നു.
‘ങാ.. ഇന്ന് ദേശുട്ടീം ഇണ്ടാ..’
‘ഉം.. ഉം.. ‘ കുഞ്ഞുമറിയച്ചേടത്തിയുടെ തോളില്‍ പിടിച്ച് നടക്കുന്നതിനിടയില്‍ ദേശുട്ടിച്ചേട്ടന്‍ ഒന്നിരുത്തി മൂളി.
ഗ്രാലന്‍ കുര്യാക്കുവിന്റെ വീടിന്റെ മുമ്പിലെത്തിയപ്പോഴായിരുന്നു അത് സംഭവിച്ചത്.
കുര്യാക്കുവിന്റെ വീട്ടിലെ മുത്തുക്കുടിയന്‍ മാവിലെ ഒരു പഴുത്ത മാങ്ങ കുനിഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേശുട്ടി ചേട്ടന് അടിതെറ്റി.
ഒരിക്കലും തീരാത്ത റോഡുപണിയ്ക്കായി കൂട്ടിയിട്ടിരുന്ന മെറ്റല്‍ക്കൂനയിലേക്ക്.. പിന്നെ ഒന്നും ഓര്‍മ്മയില്ല.
പള്ളി ആസ്പത്രിയില്‍ സൈമണ്‍ ഡോക്ടര്‍ കുഞ്ഞുമറിയച്ചേടത്തിയെ നിര്‍ത്തിപ്പൊരിക്കുമ്പോഴായിരുന്നു ദേശുട്ടിച്ചേട്ടന്‍ കണ്ണ് പാതി തുറക്കുന്നത്.
അപ്പോള്‍ മാത്രമാണ് കുഞ്ഞു മറിയച്ചേടത്തിക്ക് ശ്വാസം നേരെ വീണതും.
പിന്നീട് ആസ്പത്രി വിടുന്നതിന്റെ തലേന്നാണ് കുഞ്ഞുമറിയച്ചേടത്തി അത് പറയുന്നത്..
‘ആ വര്‍ദുണ്യേട്ടന് 78 കഴിഞ്ഞിട്ടും എന്താ ബലം.. നെങ്ങളന്ന് വീണട്ട് വര്‍ദുണ്യേട്ടന്‍ ഒറ്റക്കാണ് നിങ്ങളെ എടുത്ത്ട്ട് ആശോത്രീലെത്തിച്ചത്....അന്ന് വര്‍ദുണ്യേട്ടന്‍ കൂടെ ണ്ടായിരുന്നില്ലെങ്കില്.. എനിക്കാലോചിക്കാന്‍ കൂടി വയ്യെന്റെ വ്യാകുലമാതാവേ.....’
ദേശുട്ടിച്ചേട്ടന്‍ ദയനീയമായി കുഞ്ഞുമറിയച്ചേടത്തിയെ ഒന്ന് നോക്കി..
പിന്നീട് ദേശുട്ടിച്ചേട്ടന്‍ ആറരയ്ക്കുള്ള കുര്‍ബാനക്ക് പോയിട്ടില്ല., കുഞ്ഞിമറിയച്ചേടത്തിയും....
Monday, October 30, 2006
അടുത്ത ഒരു ബെല്ലോടു കൂടി...
പ്രാഞ്ചിയേട്ടനും വിപഞ്ചികയുമൊക്കെ പ്രാകി പ്രാകി പെരുമ്പറ കൊട്ടി, ചുവരെഴുത്തുകളുമായി നടക്കുന്ന കാലം.
അന്ത കാലത്ത് നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഈയുള്ളവനും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വല്യച്ഛന്റെ മൂത്ത സന്താനഗോപാലനായ ബിജുക്കുട്ടനും ഒന്നിച്ചായിരുന്നു ഷ്കോളില്‍ പോയിരുന്നത്. തലേന്നത്തെ സാമ്പാറും(ചിലപ്പോള്‍ കാന്താരിമുളക് ചുട്ടതും പുളിയും ചുവന്നുള്ളിയും അരച്ച ചമ്മന്തി) കഞ്ഞിയുമാണ് ബ്രേക്ഫാസ്റ്റ്. രണ്ടാളും നല്ല സഹകരണമുള്ളതു കൊണ്ട് ഒരു കലത്തില്‍ കഞ്ഞിയെടുത്ത് രണ്ട് പ്ലാവില ടീസ്പൂണ്‍ ഓരൊരുത്തരുടെ കയ്യിലും കൊടുത്ത് അമ്മൂമ്മ ഒരു പച്ച ഈര്‍ക്കിലുമായി മുന്‍പിലിരിക്കും. ഒരു സമയം ഒരു ടീസ്പൂണ്‍ മാത്രമേ കലത്തിലിടാവു. എണ്ണം പറഞ്ഞ ചോറുവറ്റുകള്‍ മാത്രമേയുള്ളൂവെന്നതുകൊണ്ട് ഫസ്റ്റ് കിക്കെടുക്കുന്ന ആള്‍ക്കാണ് കൂടുതല്‍ വറ്റു കിട്ടുന്നത്. ആദ്യത്തെ കിക്ക് തീരുമാനിക്കുന്നത് റഫറിയായ അമ്മൂമ്മയാണ്. അത് അമ്മൂമ്മയുടെ അപ്പോഴത്തെ മനസ്ഥിതി അനുസരിച്ചിരിക്കും. കൂടുതല്‍ തവണയും എനിക്കാണ് ആദ്യം കിക്കെടുക്കാന്‍ ഭാഗ്യമുണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ട് വിഷുവിന് ഓലപ്പടക്കം അടുപ്പിലിട്ട് കഞ്ഞിക്കലം തകര്‍ത്ത ഓപ്പറേഷന്‍ നടത്തിയത് ബിജുക്കുട്ടനായതുകൊണ്ട് അവനെ അമ്മൂമ്മക്ക് അത്ര പിടുത്തമില്ല. അഞ്ചു മിനിട്ട് കൊണ്ട് കഞ്ഞികുടി കഴിച്ച് കയ്യില്‍ കിട്ടിയ പുസ്തകങ്ങളുമായി സ്കൂളിലേക്കിറങ്ങും. സ്കൂളിലേക്ക് ഒരു കിലോമീറ്ററോളമുണ്ടാവും ദൂരം. പറപ്പൂക്കാരന്റെ വീട്ടിലെ ചാമ്പമരവും ദേശുട്ടിച്ചേട്ടന്റെ പറമ്പിലെ മൂവ്വാണ്ടന്‍ മാവും ഞങ്ങളെ കാണുമ്പോഴേ വിറച്ചു തുടങ്ങും. കാദര് മാപ്ലയാണ് റോഡിലെ ടാറിടലിന്റെ കോണ്ട്രാക്റ്റെന്നതുകൊണ്ട് കല്ലുകള്‍ക്ക് യാതൊരു ക്ഷാമവും ഒരു കാലത്തുമുണ്ടായിട്ടില്ല.
പത്തുമണിയുടെ മൂന്നാം ബെല്ല് ഇയ്യുണ്ണിച്ചേട്ടന്‍ തന്റെ സര്‍വ്വ ശക്തിയുമുപയോഗിച്ച് അടിക്കുമ്പോള്‍ ഞങ്ങള്‍ സ്കൂള്‍ ഗേറ്റിലെത്തിയിട്ടേ ഉണ്ടാവൂ. ഉച്ചതിരിഞ്ഞ് സ്കൂള്‍ വിട്ടു വരുമ്പോള്‍ ദിവസവും ഒരുമണിക്കുര്‍ റോഡ്സൈഡിലെ ഇന്‍വെന്ററിയെടുത്തിട്ടാണ് വീട്ടിലെത്തുന്നത്. വീട്ടില്‍ ചെന്നിരുന്നിട്ട് സ്വാശ്രയകോളേജ് പ്രശ്നമൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ലല്ലോ
ചില ദിവസങ്ങളില്‍ വല്യച്ഛന്‍ സാധനങ്ങള് വാങ്ങാന്‍ ബിജുക്കുട്ടനെയും എന്നെയും സെന്ററിലേക്ക് വിടും. ആ സമയത്താണ് വിപഞ്ചികയുടെയും കൊച്ചുമാത്തേട്ടന്റെയും സിംബലടി തകൃതിയായി നടക്കുന്നത്.
ഇതു കണ്ട് രോമാഞ്ച കഞ്ചുകനായി ഒരു ദിവസം ബിജുക്കുട്ടന് ആ വെളിപാടുണ്ടാകുന്നു. നമുക്കും ഇതുപോലെ ഒരു നാടകം സംഘടിപ്പിക്കണം. കടപ്ലാവിന്റെ ചുവട്ടിലിരുന്ന് ബിജുക്കുട്ടന് ചിന്തിച്ചുകൂട്ടി.
പിന്നീട് അതിനെക്കുറിച്ച് പറമ്പിന്റെ പിന്നിലെ വരിക്കപ്ലാവിന്റെ കടയ്ക്കലിരുന്ന് ബിജുക്കുട്ടന്റെയും എന്റയും സാന്നിദ്ധ്യത്തില്‍ ഇന്ത്യയിലെയും അയല്‍രാജ്യങ്ങളിലേയും നേതാക്കന്മാര്‍ ഒരു ശനിയാഴ്ച ഉച്ചകോടി (ഉച്ചക്കഞ്ഞികുടി വരെയുള്ള പരിപാടി) നടത്തി.
നായകന്‍ ബിജുക്കുട്ടനായും നായികയായി അമ്മായിയുടെ മകള്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന രേഷ്മ. പിന്നെ സഹനടന്മാരായി വടക്കേപറമ്പിലെ രാമുവും കുട്ടനും. വില്ലനായി നിശ്ചയിച്ചത് തെക്കെപ്പാട്ടെ രാവുണ്ണിനായരുടെ ആറാമത്തെ സന്താനം രവിയെയാണ്.
ആറടിയിലേറെ പൊക്കവും അതിനൊത്ത വണ്ണവും ഓണത്തിന് മാവേലിയാക്കാന്‍ മാത്രം കുടവയറുമുള്ള രാവുണ്ണി നായര്‍ പണ്ട് ഇന്ത്യാ-പാക് യുദ്ധത്തില്‍ അരിവെപ്പുകാരനായി പോയിട്ടുണ്ടെന്ന് ചരിത്ര രേഖകള്‍. രാവുണ്ണി നായരുടെ ട്രേഡ് മാര്‍ക്കായിരുന്നു ആ വീരപ്പന്‍ ശൈലിയിലുള്ള മീശ. പട്ടാള സേവനം കഴിഞ്ഞ് ഭാര്യവീട്ടില്‍ സസുഖം വാഴുകയാണ് ചുള്ളന്‍. ദിവസവും ഉച്ചകഴിഞ്ഞ് നാലുമണിയാകുമ്പോള്‍ ദേഹമാസകലം എണ്ണ തേച്ച് രാവുണ്ണി നായര്‍ വീടിനു ചുറ്റും നടക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടില്‍ ഭയങ്കര പട്ടാള ചിട്ടയാണെന്ന് രവി പറയാറുണ്ട്. അതുകൊണ്ടൊക്കെയാവണം രവിക്ക് ഒരു തീവൃവാദി ശൈലിയുണ്ട്.. ഇതൊക്കെ കൊണ്ട് തന്നെ രവി തന്നെയായിരുന്നു വില്ലന്‍ വേഷത്തിന് തികച്ചും യോഗ്യന്‍.
ബിജുക്കുട്ടന്‍ പഴയ നോട്ടുപുസ്തകത്തില്‍ സ്ക്രിപ്റ്റ് എഴുതിത്തുടങ്ങി.
വിഷുവിന് റിലീസ് ചെയ്യാമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. വിഷുവിനാവുമ്പോള്‍ എല്ലാ പടയുമുണ്ടാവും. മുത്തച്ഛന്റെയും മുത്തച്ഛിയുടെയും മറ്റും വളരെ അകന്ന ബന്ധുക്കളെല്ലാം വിഷുകഴിഞ്ഞ് നാട്ടിലെ പേരുകേട്ട പള്ളിപ്പെരുന്നാളും കഴിഞ്ഞേ തിരിച്ചു പോകൂ. പത്തായത്തിന്റെ കോണിപ്പടിയുടെ താഴെ വേദിയായി നിശ്ചയിച്ചു.
അതിനപ്പുറത്തെ ചായ്പ് മുറിയില്‍ നടീനടന്മാരുടെ അണിയറ.
പ്രാക്റ്റീസും തുടങ്ങി.
ഇനി സാധനങ്ങളെല്ലാം സംഘടിപ്പിക്കണം. അത് ഓരോരുത്തര്‍ക്കുമായി വീതം വെക്കുന്നു. ഞാന്‍ ഡ്രം , രാമു സിംബല്‍ , രവി മൌത്ത് ഓര്‍ഗന്‍, കുട്ടന്‍ കര്‍ട്ടനും കൊണ്ടുവരാമെന്ന് ഏറ്റു.
അതിനിടയിലാണ് പടിഞ്ഞാറെ പറമ്പിലെ പ്രിയോര് മാവിന്റെ അവിടെ വെച്ച് ഒരു മാങ്ങക്ക് വേണ്ടി കുട്ടനും രവിയും കൂടി അടിച്ച് പിരിയുന്നത്.
നാടകത്തെക്കുറിച്ചു ഏറെ വേവലാതിയുള്ള ബിജുക്കുട്ടന്‍ രണ്ടുപേരെയും വിളിച്ചിരുത്തി സന്ധിസംഭാഷണം നടത്തി കാര്യങ്ങളെല്ലാം സെറ്റില്‍ ചെയ്തു.
അങ്ങനെ റിലീസ് ദിവസം വന്നു ചേര്‍ന്നു.
ബിജുക്കുട്ടന്‍ കാണികളെയെല്ലാം തമ്പോറടിച്ച് വിവരമറിയിച്ചു.
ഉച്ചതിരിഞ്ഞ് അഞ്ചുമണിക്കാണ് പരിപാടി.
എല്ലാവരും നല്ല ഉത്സാഹത്തില്‍ കാര്യങ്ങളെല്ലാം അടുപ്പിച്ചു കൊണ്ടുവന്നു. ഡ്രമ്മും സിംബലും മൌത്ത് ഓര്‍ഗനുമെല്ലാം റെഡി. പക്ഷേ കര്‍ട്ടന്‍ മാത്രം കിട്ടിയിട്ടില്ല.
ബിജുക്കുട്ടന്‍ കുട്ടനുമായി മാറിനിന്ന് കൂലങ്കുഷമായി ആലോചിക്കുന്നു.
കുട്ടന്‍ കൊണ്ടുവരാമെന്ന് ഏറ്റിരുന്നത് ബാര്‍ബറായ ഉണ്ണ്യാരുടെ കവറോളായി ഉപയോഗിക്കുന്ന സ്പെയര്‍ മുണ്ടായിരുന്നു. സാധാരണ അത് കൊണ്ടു പോകാറില്ല. ആ ദിവസം ഉണ്ണ്യാര് ആ സ്പെയര്‍ മുണ്ട് കടയില്‍ കൊണ്ടു പോയി..
കുറച്ചു സമയത്തെ ആലോചനക്കു ശേഷം കുട്ടന്‍ ‘ഇപ്പ ശര്യാക്കിത്തരാമെ’ന്നും പറഞ്ഞ് അവിടെ നിന്നും പോയി പത്തുമിനിട്ടിനകം കര്‍ട്ടനുമായി മടങ്ങി വന്നു.
‘ കുട്ടാ ഇതെവ്ട് ന്നാണ്ടാ..?’ നല്ല പുതിയ കാവി മുണ്ട് കണ്ട് ബിജുക്കുട്ടന്‍ ചോദിച്ചു. ‘അതൊക്കെ ഇണ്ട്രാ.. പരിപാടി കഴിച്ച് പെട്ടന്നന്നെ കൊണ്ട് കൊടക്കണം.’ കുട്ടന്‍ പറഞ്ഞു. പെട്ടന്നു തന്നെ കര്‍ട്ടനെല്ലാം കെട്ടി
നടീ നടന്മാര്‍ അണിയറയില്‍ ഉഷാറായി. കാണികള്‍ കര്‍ട്ടനു മുന്നില്‍ അണി നിരന്നു. ആദ്യത്തെ ബെല്ലടിച്ചു.
‘അടുത്ത ഒരു ബെല്ലോടുകൂടി ഈ നാടകം ആരംഭിക്കുന്നു. ...... നാടക രചന സംവിധാനം ബിജുക്കുട്ടന്‍...’ ബിജുക്കുട്ടന്‍ അനൌണ്‍സ്മെന്റ് തുടങ്ങി.
ആ സമയത്തായിരുന്നു വേദിയില്‍ ഒരു ഗര്‍ജ്ജനം കേട്ടത്.
‘ഏത് -#%$$%$ മോനാണ്ടാ കുളിമുറീന്ന് എന്റെ ഉടുമുണ്ടെടുത്ത് ഇവിടെ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നത് ?’
ഞങ്ങള്‍ നടീനടന്മാര്‍ അണിയറയുടെ ചെറിയ പഴുതിലൂടെ നോക്കുമ്പോള്‍ വേദിയില്‍ നേരിയ നനഞ്ഞ തോര്‍ത്തുമുണ്ടുമുടുത്ത് ‘മലയത്തിപ്പെണ്ണ്’ പോസില്‍ രാവുണ്ണി നായര്‍.
പിന്നെ, ഒറ്റ വലിക്ക് കര്‍ട്ടനഴിച്ചെടുത്ത് രാവുണ്ണി നായര്‍ ഉടുക്കുന്നു.
കാണികള്‍ അന്തം വിട്ടു നില്‍ക്കുന്നു.
വീട്ടിലെ സ്ഥിരം മെമ്പറായ ടോമി അപ്പുറത്ത് നിന്ന് ഘോര ഘോരം കുരക്കുന്നു. പിന്നെ, അതിനെ ഓടിക്കാന്‍ രാവുണ്ണിനായര്‍ കഥകളി നടത്തുന്നു.
ഞാന്‍ തിരിഞ്ഞു നോക്കി.
കുട്ടന്റെയും രവിയുടെയും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..
കാണികള്‍ ഒരാരവത്തോടെ നിഷ്ക്രമിക്കുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുല്ലുവില മാത്രം കല്‍പ്പിക്കുന്ന വല്യച്ഛനുമുന്നില്‍ ആ ദുരന്ത നാടകം സംവിധായകന്റെ കണ്ണീരും കിനാവുമായി അവശേഷിച്ചു.
അന്ത കാലത്ത് നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഈയുള്ളവനും ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വല്യച്ഛന്റെ മൂത്ത സന്താനഗോപാലനായ ബിജുക്കുട്ടനും ഒന്നിച്ചായിരുന്നു ഷ്കോളില്‍ പോയിരുന്നത്. തലേന്നത്തെ സാമ്പാറും(ചിലപ്പോള്‍ കാന്താരിമുളക് ചുട്ടതും പുളിയും ചുവന്നുള്ളിയും അരച്ച ചമ്മന്തി) കഞ്ഞിയുമാണ് ബ്രേക്ഫാസ്റ്റ്. രണ്ടാളും നല്ല സഹകരണമുള്ളതു കൊണ്ട് ഒരു കലത്തില്‍ കഞ്ഞിയെടുത്ത് രണ്ട് പ്ലാവില ടീസ്പൂണ്‍ ഓരൊരുത്തരുടെ കയ്യിലും കൊടുത്ത് അമ്മൂമ്മ ഒരു പച്ച ഈര്‍ക്കിലുമായി മുന്‍പിലിരിക്കും. ഒരു സമയം ഒരു ടീസ്പൂണ്‍ മാത്രമേ കലത്തിലിടാവു. എണ്ണം പറഞ്ഞ ചോറുവറ്റുകള്‍ മാത്രമേയുള്ളൂവെന്നതുകൊണ്ട് ഫസ്റ്റ് കിക്കെടുക്കുന്ന ആള്‍ക്കാണ് കൂടുതല്‍ വറ്റു കിട്ടുന്നത്. ആദ്യത്തെ കിക്ക് തീരുമാനിക്കുന്നത് റഫറിയായ അമ്മൂമ്മയാണ്. അത് അമ്മൂമ്മയുടെ അപ്പോഴത്തെ മനസ്ഥിതി അനുസരിച്ചിരിക്കും. കൂടുതല്‍ തവണയും എനിക്കാണ് ആദ്യം കിക്കെടുക്കാന്‍ ഭാഗ്യമുണ്ടാകുന്നത്. തുടര്‍ച്ചയായി രണ്ട് വിഷുവിന് ഓലപ്പടക്കം അടുപ്പിലിട്ട് കഞ്ഞിക്കലം തകര്‍ത്ത ഓപ്പറേഷന്‍ നടത്തിയത് ബിജുക്കുട്ടനായതുകൊണ്ട് അവനെ അമ്മൂമ്മക്ക് അത്ര പിടുത്തമില്ല. അഞ്ചു മിനിട്ട് കൊണ്ട് കഞ്ഞികുടി കഴിച്ച് കയ്യില്‍ കിട്ടിയ പുസ്തകങ്ങളുമായി സ്കൂളിലേക്കിറങ്ങും. സ്കൂളിലേക്ക് ഒരു കിലോമീറ്ററോളമുണ്ടാവും ദൂരം. പറപ്പൂക്കാരന്റെ വീട്ടിലെ ചാമ്പമരവും ദേശുട്ടിച്ചേട്ടന്റെ പറമ്പിലെ മൂവ്വാണ്ടന്‍ മാവും ഞങ്ങളെ കാണുമ്പോഴേ വിറച്ചു തുടങ്ങും. കാദര് മാപ്ലയാണ് റോഡിലെ ടാറിടലിന്റെ കോണ്ട്രാക്റ്റെന്നതുകൊണ്ട് കല്ലുകള്‍ക്ക് യാതൊരു ക്ഷാമവും ഒരു കാലത്തുമുണ്ടായിട്ടില്ല.
പത്തുമണിയുടെ മൂന്നാം ബെല്ല് ഇയ്യുണ്ണിച്ചേട്ടന്‍ തന്റെ സര്‍വ്വ ശക്തിയുമുപയോഗിച്ച് അടിക്കുമ്പോള്‍ ഞങ്ങള്‍ സ്കൂള്‍ ഗേറ്റിലെത്തിയിട്ടേ ഉണ്ടാവൂ. ഉച്ചതിരിഞ്ഞ് സ്കൂള്‍ വിട്ടു വരുമ്പോള്‍ ദിവസവും ഒരുമണിക്കുര്‍ റോഡ്സൈഡിലെ ഇന്‍വെന്ററിയെടുത്തിട്ടാണ് വീട്ടിലെത്തുന്നത്. വീട്ടില്‍ ചെന്നിരുന്നിട്ട് സ്വാശ്രയകോളേജ് പ്രശ്നമൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ലല്ലോ
ചില ദിവസങ്ങളില്‍ വല്യച്ഛന്‍ സാധനങ്ങള് വാങ്ങാന്‍ ബിജുക്കുട്ടനെയും എന്നെയും സെന്ററിലേക്ക് വിടും. ആ സമയത്താണ് വിപഞ്ചികയുടെയും കൊച്ചുമാത്തേട്ടന്റെയും സിംബലടി തകൃതിയായി നടക്കുന്നത്.
ഇതു കണ്ട് രോമാഞ്ച കഞ്ചുകനായി ഒരു ദിവസം ബിജുക്കുട്ടന് ആ വെളിപാടുണ്ടാകുന്നു. നമുക്കും ഇതുപോലെ ഒരു നാടകം സംഘടിപ്പിക്കണം. കടപ്ലാവിന്റെ ചുവട്ടിലിരുന്ന് ബിജുക്കുട്ടന് ചിന്തിച്ചുകൂട്ടി.
പിന്നീട് അതിനെക്കുറിച്ച് പറമ്പിന്റെ പിന്നിലെ വരിക്കപ്ലാവിന്റെ കടയ്ക്കലിരുന്ന് ബിജുക്കുട്ടന്റെയും എന്റയും സാന്നിദ്ധ്യത്തില്‍ ഇന്ത്യയിലെയും അയല്‍രാജ്യങ്ങളിലേയും നേതാക്കന്മാര്‍ ഒരു ശനിയാഴ്ച ഉച്ചകോടി (ഉച്ചക്കഞ്ഞികുടി വരെയുള്ള പരിപാടി) നടത്തി.
നായകന്‍ ബിജുക്കുട്ടനായും നായികയായി അമ്മായിയുടെ മകള്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന രേഷ്മ. പിന്നെ സഹനടന്മാരായി വടക്കേപറമ്പിലെ രാമുവും കുട്ടനും. വില്ലനായി നിശ്ചയിച്ചത് തെക്കെപ്പാട്ടെ രാവുണ്ണിനായരുടെ ആറാമത്തെ സന്താനം രവിയെയാണ്.
ആറടിയിലേറെ പൊക്കവും അതിനൊത്ത വണ്ണവും ഓണത്തിന് മാവേലിയാക്കാന്‍ മാത്രം കുടവയറുമുള്ള രാവുണ്ണി നായര്‍ പണ്ട് ഇന്ത്യാ-പാക് യുദ്ധത്തില്‍ അരിവെപ്പുകാരനായി പോയിട്ടുണ്ടെന്ന് ചരിത്ര രേഖകള്‍. രാവുണ്ണി നായരുടെ ട്രേഡ് മാര്‍ക്കായിരുന്നു ആ വീരപ്പന്‍ ശൈലിയിലുള്ള മീശ. പട്ടാള സേവനം കഴിഞ്ഞ് ഭാര്യവീട്ടില്‍ സസുഖം വാഴുകയാണ് ചുള്ളന്‍. ദിവസവും ഉച്ചകഴിഞ്ഞ് നാലുമണിയാകുമ്പോള്‍ ദേഹമാസകലം എണ്ണ തേച്ച് രാവുണ്ണി നായര്‍ വീടിനു ചുറ്റും നടക്കുന്നത് കണ്ടിട്ടുണ്ട്. വീട്ടില്‍ ഭയങ്കര പട്ടാള ചിട്ടയാണെന്ന് രവി പറയാറുണ്ട്. അതുകൊണ്ടൊക്കെയാവണം രവിക്ക് ഒരു തീവൃവാദി ശൈലിയുണ്ട്.. ഇതൊക്കെ കൊണ്ട് തന്നെ രവി തന്നെയായിരുന്നു വില്ലന്‍ വേഷത്തിന് തികച്ചും യോഗ്യന്‍.
ബിജുക്കുട്ടന്‍ പഴയ നോട്ടുപുസ്തകത്തില്‍ സ്ക്രിപ്റ്റ് എഴുതിത്തുടങ്ങി.
വിഷുവിന് റിലീസ് ചെയ്യാമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. വിഷുവിനാവുമ്പോള്‍ എല്ലാ പടയുമുണ്ടാവും. മുത്തച്ഛന്റെയും മുത്തച്ഛിയുടെയും മറ്റും വളരെ അകന്ന ബന്ധുക്കളെല്ലാം വിഷുകഴിഞ്ഞ് നാട്ടിലെ പേരുകേട്ട പള്ളിപ്പെരുന്നാളും കഴിഞ്ഞേ തിരിച്ചു പോകൂ. പത്തായത്തിന്റെ കോണിപ്പടിയുടെ താഴെ വേദിയായി നിശ്ചയിച്ചു.
അതിനപ്പുറത്തെ ചായ്പ് മുറിയില്‍ നടീനടന്മാരുടെ അണിയറ.
പ്രാക്റ്റീസും തുടങ്ങി.
ഇനി സാധനങ്ങളെല്ലാം സംഘടിപ്പിക്കണം. അത് ഓരോരുത്തര്‍ക്കുമായി വീതം വെക്കുന്നു. ഞാന്‍ ഡ്രം , രാമു സിംബല്‍ , രവി മൌത്ത് ഓര്‍ഗന്‍, കുട്ടന്‍ കര്‍ട്ടനും കൊണ്ടുവരാമെന്ന് ഏറ്റു.
അതിനിടയിലാണ് പടിഞ്ഞാറെ പറമ്പിലെ പ്രിയോര് മാവിന്റെ അവിടെ വെച്ച് ഒരു മാങ്ങക്ക് വേണ്ടി കുട്ടനും രവിയും കൂടി അടിച്ച് പിരിയുന്നത്.
നാടകത്തെക്കുറിച്ചു ഏറെ വേവലാതിയുള്ള ബിജുക്കുട്ടന്‍ രണ്ടുപേരെയും വിളിച്ചിരുത്തി സന്ധിസംഭാഷണം നടത്തി കാര്യങ്ങളെല്ലാം സെറ്റില്‍ ചെയ്തു.
അങ്ങനെ റിലീസ് ദിവസം വന്നു ചേര്‍ന്നു.
ബിജുക്കുട്ടന്‍ കാണികളെയെല്ലാം തമ്പോറടിച്ച് വിവരമറിയിച്ചു.
ഉച്ചതിരിഞ്ഞ് അഞ്ചുമണിക്കാണ് പരിപാടി.
എല്ലാവരും നല്ല ഉത്സാഹത്തില്‍ കാര്യങ്ങളെല്ലാം അടുപ്പിച്ചു കൊണ്ടുവന്നു. ഡ്രമ്മും സിംബലും മൌത്ത് ഓര്‍ഗനുമെല്ലാം റെഡി. പക്ഷേ കര്‍ട്ടന്‍ മാത്രം കിട്ടിയിട്ടില്ല.
ബിജുക്കുട്ടന്‍ കുട്ടനുമായി മാറിനിന്ന് കൂലങ്കുഷമായി ആലോചിക്കുന്നു.
കുട്ടന്‍ കൊണ്ടുവരാമെന്ന് ഏറ്റിരുന്നത് ബാര്‍ബറായ ഉണ്ണ്യാരുടെ കവറോളായി ഉപയോഗിക്കുന്ന സ്പെയര്‍ മുണ്ടായിരുന്നു. സാധാരണ അത് കൊണ്ടു പോകാറില്ല. ആ ദിവസം ഉണ്ണ്യാര് ആ സ്പെയര്‍ മുണ്ട് കടയില്‍ കൊണ്ടു പോയി..
കുറച്ചു സമയത്തെ ആലോചനക്കു ശേഷം കുട്ടന്‍ ‘ഇപ്പ ശര്യാക്കിത്തരാമെ’ന്നും പറഞ്ഞ് അവിടെ നിന്നും പോയി പത്തുമിനിട്ടിനകം കര്‍ട്ടനുമായി മടങ്ങി വന്നു.
‘ കുട്ടാ ഇതെവ്ട് ന്നാണ്ടാ..?’ നല്ല പുതിയ കാവി മുണ്ട് കണ്ട് ബിജുക്കുട്ടന്‍ ചോദിച്ചു. ‘അതൊക്കെ ഇണ്ട്രാ.. പരിപാടി കഴിച്ച് പെട്ടന്നന്നെ കൊണ്ട് കൊടക്കണം.’ കുട്ടന്‍ പറഞ്ഞു. പെട്ടന്നു തന്നെ കര്‍ട്ടനെല്ലാം കെട്ടി
നടീ നടന്മാര്‍ അണിയറയില്‍ ഉഷാറായി. കാണികള്‍ കര്‍ട്ടനു മുന്നില്‍ അണി നിരന്നു. ആദ്യത്തെ ബെല്ലടിച്ചു.
‘അടുത്ത ഒരു ബെല്ലോടുകൂടി ഈ നാടകം ആരംഭിക്കുന്നു. ...... നാടക രചന സംവിധാനം ബിജുക്കുട്ടന്‍...’ ബിജുക്കുട്ടന്‍ അനൌണ്‍സ്മെന്റ് തുടങ്ങി.
ആ സമയത്തായിരുന്നു വേദിയില്‍ ഒരു ഗര്‍ജ്ജനം കേട്ടത്.
‘ഏത് -#%$$%$ മോനാണ്ടാ കുളിമുറീന്ന് എന്റെ ഉടുമുണ്ടെടുത്ത് ഇവിടെ കൊണ്ടുവന്ന് കെട്ടിയിരിക്കുന്നത് ?’
ഞങ്ങള്‍ നടീനടന്മാര്‍ അണിയറയുടെ ചെറിയ പഴുതിലൂടെ നോക്കുമ്പോള്‍ വേദിയില്‍ നേരിയ നനഞ്ഞ തോര്‍ത്തുമുണ്ടുമുടുത്ത് ‘മലയത്തിപ്പെണ്ണ്’ പോസില്‍ രാവുണ്ണി നായര്‍.
പിന്നെ, ഒറ്റ വലിക്ക് കര്‍ട്ടനഴിച്ചെടുത്ത് രാവുണ്ണി നായര്‍ ഉടുക്കുന്നു.
കാണികള്‍ അന്തം വിട്ടു നില്‍ക്കുന്നു.
വീട്ടിലെ സ്ഥിരം മെമ്പറായ ടോമി അപ്പുറത്ത് നിന്ന് ഘോര ഘോരം കുരക്കുന്നു. പിന്നെ, അതിനെ ഓടിക്കാന്‍ രാവുണ്ണിനായര്‍ കഥകളി നടത്തുന്നു.
ഞാന്‍ തിരിഞ്ഞു നോക്കി.
കുട്ടന്റെയും രവിയുടെയും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..
കാണികള്‍ ഒരാരവത്തോടെ നിഷ്ക്രമിക്കുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുല്ലുവില മാത്രം കല്‍പ്പിക്കുന്ന വല്യച്ഛനുമുന്നില്‍ ആ ദുരന്ത നാടകം സംവിധായകന്റെ കണ്ണീരും കിനാവുമായി അവശേഷിച്ചു.
Monday, October 16, 2006
ഹണിബീയും താമരപ്പിള്ളി പറമ്പിലെ വിശേഷങ്ങളും
പൂര്‍വ്വികരായി ദേശത്ത് ഒരുക്കൂട്ടിവെച്ച സ്വത്ത് കാജാബീഡിക്കും കള്ളിനും പിന്നെ വേറെ പല ജീവനുള്ളതും ഇല്ലാത്തതുമായ പലതിനുവേണ്ടിയും ടക്കര്‍ സ്വീറ്റ്സില്‍ ബര്‍ഫി കട്ട് ചെയ്യുന്ന ലാഘവത്തോടെ ഗോവിന്ദമേനൊന്‍ പീസ് പീസ് ആക്കി തൂക്കി വിറ്റു. അതില്‍ കൂടുതല്‍ പീസുകള്‍ കിട്ടിയത് ബ്രാന്‍ഡി മാഷ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന പ്രാഞ്ചിയേട്ടനായിരുന്നു. വാസുവിന്റെ നാറ്റനടിച്ച് മാത്രം നടന്നിരുന്ന നാട്ടുകാര്‍ക്ക്‍ ബ്രാന്‍ഡി എന്ന സാധനം ഇണ്ട്രഡ്യൂസ് ചെയ്ത മഹാനായതുകൊണ്ടാണ് പ്രാഞ്ചിയേട്ടനെ ബ്രാന്‍ഡിമാഷാക്കിയത്.
കള്ളും കാര്‍ത്ത്യായനിയുമില്ലാത്ത ഏതൊ നേരത്ത് ഗോവിന്ദമേനൊന്‍ ചെയ്ത ഒരേയൊരു പുണ്യമായിരുന്നു എല്ലാമക്കള്‍ക്കും പത്തുസെന്റ് സ്ഥലം എഴുതിവെച്ചത്. ആ പത്തു സെന്റ് സ്ഥലമാണ് അച്ഛന്റെ ആസ്തി. ഓര്‍മ്മ വെച്ച കാലം മുതലേ നാട്ടില്‍ സൂര്യനും ചന്ദ്രനും (സോളാര്‍ & മൂണ്‍ ബാര്‍) ഉള്ളതുകൊണ്ട് പഴയതെല്ലാം വെട്ടിപ്പിടിക്കണമെന്ന അച്ഛന്റെ ആഗ്രഹം മുരളീധരനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്ന കരുണാകരന്റേതു മാത്രമായി അവശേഷിച്ചു.
ഉസ്മാനിക്ക നാട്ടിലെ ഒരു കാശുകാരനായ ഗള്‍ഫുകാരനാണ്. മൂപ്പര്‍ക്ക് ദോഹയില് ഏതൊ റെന്റല്‍ കാറിന്റെ ബിസിനസ്സും മറ്റെന്തൊക്കെയോ ഉണ്ട്. അച്ഛന്റെ ഒരു സുഹ്രുത്തുമാണ്. കാശ്മീര്‍ റോഡിന്റെ അടുത്തുള്ള് 13 ഏക്കര്‍ സ്ഥലത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ പോലുള്ള വീടും അത് നോക്കി നടത്താന്‍ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത രണ്ടു സെക്യൂരിട്ടിക്കാരുമുണ്ട്. നാട്ടിലെ പറമ്പുകള്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയുമാണ് ഉസ്മാനിക്കയുടെ ഒരു പ്രധാന വിനോദം.
ഒരു തവണ ഉസ്മാനിക്ക വെക്കേഷനു വന്നപ്പോഴാണ് താമരപ്പിള്ളിയിലെ രണ്ടേക്കര്‍ തെങ്ങിന്‍ പറമ്പ് വില്‍ക്കണമെന്ന് അച്ഛനോട് പറയുന്നത്. അച്ഛന്റെ പഴയ ആഗ്രഹം അവിടെയാണ് തലപൊക്കുന്നത്. എനിക്കും ഒരു എതിരഭിപ്രായമില്ലായിരുന്നു. അങ്ങനെ ആ കച്ചവടം ഉറപ്പിച്ചു.
രണ്ടു മാസത്തിനു ശേഷം കാച്ചിക്കുറുക്കിയ 20 ദിവസത്തെ ലീവിന് ഞാന്‍ നാട്ടിലെത്തുന്നു.
പുതുതായി വാങ്ങിയ പറമ്പിലേക്ക് പോകുന്നു.
നല്ല പച്ചപ്പുള്ള സ്ഥലം. തെങ്ങുകളെല്ലാം കുട്ടപ്പന്മാരായി നില്‍ക്കുന്നു.
ഈ പറമ്പില്‍ സ്ഥിരമായി തെങ്ങുകയറിയിരുന്ന വാസുവിനെ അവിടെ വെച്ചാണ് കാണുന്നത്.
‘മേന്നെ ഇവ്ടത്തെ തെങ്ങ് കേറ്റം നമുക്കല്ലേ ..?’
‘വാസ്വേ.. അച്ഛന്‍ വേറാര്‍ക്കോ കൊടുത്തൂന്നാ പറഞ്ഞേ..’ . വാസുവിനൊരു വൈക്ലബ്യം.
‘അത് സാരല്യ....ഇഷ്ടം പോലെ തേങ്ങകിട്ടുന്ന പറമ്പാ..’
വാസു ഇതു പറഞ്ഞപ്പോള്‍ എന്റെ കൈത്തണ്ടയിലെ എണ്ണം പറഞ്ഞ രോമങ്ങള്‍ എഴുന്നു നിന്നു.
അപ്പോള്‍ കാശിറക്കിയത് മോശമായില്ല.
വെറുതെ ഒന്ന് കണക്കുകൂട്ടി. 150 തെങ്ങീല്‍ നിന്നും മാസം 5 തേങ്ങെയെങ്കിലും വെച്ച് നോക്കിയാല്‍ 750 തേങ്ങ. ഒരു തേങ്ങക്ക് 5 രൂപ വെച്ച് കൂട്ടിയാല്‍ 3750. ചെലവ് കഴിച്ച് 3000 മെങ്കിലും ബാക്കി.
അതിന്റെ സന്തോഷം കൊണ്ട് ഇളയച്ഛന്റെ മകനായ ബിജുക്കുട്ടനെയും കൂട്ടി മുല്ലശ്ശേരി ബ്ലോക്കിന്റെ അടുത്തുള്ള ബി.കോപ്പിന്റെ ഷാപ്പില്‍ ക്യൂ നിന്ന് രണ്ട് ഹണീബി വാങ്ങി നേരെ പറമ്പിലേക്ക് വിട്ടു. അപ്പുറത്തെ കുമാരേട്ടന്റെ കള്ളു ഷാപ്പില്‍ നിന്ന് രണ്ട് ബീഫ് ഫ്രൈയും വാങ്ങി ഒരു തെങ്ങിന്റെ കടയ്ക്കല്‍ നങ്കൂരമിട്ടു.
ഒരു പ്രശ്നം.
ഹണീബിയിലൊഴിക്കാന്‍ വെള്ളമില്ല.
അപ്പോഴാണ് ബിജുക്കുട്ടന്റെ ബുദ്ധിതെളിഞ്ഞത്. ഹണീബീക്ക് ഇളനീര് നല്ല കോമ്പിനേഷനാണത്രേ. ..
മിക്കതും ചെറിയ തെങ്ങുകളാണ്. എങ്കിലും എല്ലാറ്റിലും മൂന്ന് നാല് തേങ്ങയെങ്കിലും കാണുന്നുണ്ട്.
ബിജുക്കുട്ടന്‍ രണ്ട് തെങ്ങുകളില്‍ വളരെ ലാഘവത്തോടെ കയറി രണ്ട് പാകമായ ഇളനീരിട്ടു.
ചെറുപ്പത്തില്‍ ഒരു മാവില്‍ പോലും കയറാത്ത ബിജുക്കുട്ടന്‍ ഇത്ര ലാഘവത്തോടെ എങ്ങനെയാണ് ഈ തെങ്ങില്‍ കയറുന്നതെന്ന സംശയം എന്റെ തലയില്‍ ഒരു നൂറുവാട്ടിന്റെ ബള്‍ബു പോലെ മിന്നി.
എങ്കിലും ചോദിച്ചില്ല.
പിന്നെ കുമാരേട്ടന്റെ ഷാപ്പില്‍ പോയി ബിജുക്കുട്ടന്‍ ഒരു കത്തിയുമായി വന്നു.
ഇളനീര്‍ വെട്ടി രണ്ടു ഗ്ലാസ്സിലും പകുതിയോളം ഒഴിച്ചു. ബാക്കി തേനീച്ചയും
വീര്യം കുറവാണെങ്കിലും കുഴപ്പമില്ല.
ആ സമയത്താണ് അപ്പുറത്ത് തോടിന്റെ കരയിലൂടെ ഒരാള്‍ നടന്നു പോകുന്നത്.
‘പുതിയ ടീമാ അല്ലേ.. അലമ്പുണ്ടാക്കാണ്ട് പോയാല്‍ നെങ്ങക്ക് നല്ലത്..’ അതും പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു.
‘എന്താ ബിജുക്കുട്ടാ അയാള് അങ്ങനെ പറഞ്ഞേ..’ എനിക്കൊരു കണ്‍ഫ്യൂഷന്‍.
‘നീയൊന്ന് നോക്ക്യെ.. എന്താ ഇവടത്തെ ഒരു സീനറി. ..’
ഞാന്‍ ചുറ്റും നോക്കി. നല്ല പച്ചപ്പുള്ള പറമ്പ്. ഒരു വശത്ത് വലിയൊരു തോടും. ഇനിയൊരു ഫാം ഹൌസിന്റെ പോരായ്മകൂടിയേ ഉള്ളൂ. സ്മാളടിക്കാന്‍ പറ്റിയ സ്ഥലം.
പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.
തലയില്‍ നൂറുവാട്ടിന്റെ നാലഞ്ച് ബള്‍ബ് ഒന്നിച്ച് മിന്നി.
ഞങ്ങള്‍ കഷ്ടപ്പെട്ട് തെങ്ങില്‍ കയറി രണ്ട് ഇളനീരേ വെട്ടിയിട്ടുള്ളൂ.
പക്ഷേ അവിടവിടെയായി പിന്നെയും കുറെ ഇളനീര് വെട്ടി അതിന്റെ തൊണ്ടുകള്‍ കിടക്കുന്നു.
എനിക്ക് എന്തൊ ഒരു പന്തികേടു തോന്നി.
‘എന്താ ബിജുക്കുട്ടാ ഇവിടെ നെറച്ച് ഇളനീര് വെട്ടിയതിന്റെ തൊണ്ടുകള്‍ കിടക്കുന്നത് ?’
‘ഡാ.. നെനക്കറിയ്യൊ ..ഞങ്ങള് ഇടക്കിടക്ക് വന്നിരിക്കണ പറമ്പാ ഇത്..’ ബിജുക്കുട്ടന്റെ വെളിപാട്.
കഴിച്ച ഹണീബീ ഒരു മൂളിപ്പാട്ടും പാടി പറന്നു പോയി.
പിന്നെ അധികസമയം അവിടെ ഇരുന്നില്ല. മൂലക്കുരുവുള്ള മൂക്കന്നൂരെ മൂപ്പന്‍ മൂടും പൊത്തി പാഞ്ഞുവെന്നു പറഞ്ഞതുപോലെ ഞാന്‍ ഗേറ്റിലേക്ക് നീങ്ങി.
ഗേറ്റെന്നത് ഒരു ചന്തത്തിന് വെച്ചിരിക്കുന്നുവെന്നേയുള്ളൂ. സര്‍ക്കരോഫീസില്‍ പത്തുമണിക്കുള്ള ഹാജര്‍ പോലെ കമ്പിവേലി അവിടവിടെയായി ഞങ്ങളിവിടെത്തന്നെയുണ്ടെന്ന് ഹാജര്‍വെച്ചിട്ടുണ്ടെന്നു മാത്രം. ഗേറ്റുപൂട്ടുമ്പോഴാണ് വാസുവിനെ വീണ്ടും കണ്ടത്.
വാസു മൊത്തത്തിലൊരു വീക്ഷണം നടത്തി, കൂടെ ഒരു സിമ്പിള്‍ അഡ്വൈസും.
‘ആരെക്കൊണ്ടാണെങ്കിലും മേന്നെ ഒന്ന് തെങ്ങ് കയറ്റിച്ചോളൂ..’
‘എന്ത്യേ വാസുവേ..’
‘ഒരു ആറുമാസായിട്ട് ണ്ടാവും ഇപ്പൊ ഇവടെ തെങ്ങ് കേറീട്ടേയ്.. വല്ല ഒണക്ക മടലോ കൊതുമ്പോ കിട്ടിയാല് അതായില്യേ...’
ഞാന്‍ ദയനീയമായി വാസുവിനെ നോക്കി. വാസു ഒരു മൂളിപ്പാട്ടും പാടി ഞങ്ങളെയും കടന്നുപോയി.
വാസു പാടിയ മൂളിപ്പാട്ട് ‘ചെകുത്താന്‍ കയറിയ വീട്.....’ എന്നായിരുന്നുവോയെന്ന് ഇന്നും എനിക്ക് സംശയം.
കള്ളും കാര്‍ത്ത്യായനിയുമില്ലാത്ത ഏതൊ നേരത്ത് ഗോവിന്ദമേനൊന്‍ ചെയ്ത ഒരേയൊരു പുണ്യമായിരുന്നു എല്ലാമക്കള്‍ക്കും പത്തുസെന്റ് സ്ഥലം എഴുതിവെച്ചത്. ആ പത്തു സെന്റ് സ്ഥലമാണ് അച്ഛന്റെ ആസ്തി. ഓര്‍മ്മ വെച്ച കാലം മുതലേ നാട്ടില്‍ സൂര്യനും ചന്ദ്രനും (സോളാര്‍ & മൂണ്‍ ബാര്‍) ഉള്ളതുകൊണ്ട് പഴയതെല്ലാം വെട്ടിപ്പിടിക്കണമെന്ന അച്ഛന്റെ ആഗ്രഹം മുരളീധരനെ മുഖ്യമന്ത്രിയാക്കണമെന്ന് ആഗ്രഹിക്കുന്ന കരുണാകരന്റേതു മാത്രമായി അവശേഷിച്ചു.
ഉസ്മാനിക്ക നാട്ടിലെ ഒരു കാശുകാരനായ ഗള്‍ഫുകാരനാണ്. മൂപ്പര്‍ക്ക് ദോഹയില് ഏതൊ റെന്റല്‍ കാറിന്റെ ബിസിനസ്സും മറ്റെന്തൊക്കെയോ ഉണ്ട്. അച്ഛന്റെ ഒരു സുഹ്രുത്തുമാണ്. കാശ്മീര്‍ റോഡിന്റെ അടുത്തുള്ള് 13 ഏക്കര്‍ സ്ഥലത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ പോലുള്ള വീടും അത് നോക്കി നടത്താന്‍ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത രണ്ടു സെക്യൂരിട്ടിക്കാരുമുണ്ട്. നാട്ടിലെ പറമ്പുകള്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയുമാണ് ഉസ്മാനിക്കയുടെ ഒരു പ്രധാന വിനോദം.
ഒരു തവണ ഉസ്മാനിക്ക വെക്കേഷനു വന്നപ്പോഴാണ് താമരപ്പിള്ളിയിലെ രണ്ടേക്കര്‍ തെങ്ങിന്‍ പറമ്പ് വില്‍ക്കണമെന്ന് അച്ഛനോട് പറയുന്നത്. അച്ഛന്റെ പഴയ ആഗ്രഹം അവിടെയാണ് തലപൊക്കുന്നത്. എനിക്കും ഒരു എതിരഭിപ്രായമില്ലായിരുന്നു. അങ്ങനെ ആ കച്ചവടം ഉറപ്പിച്ചു.
രണ്ടു മാസത്തിനു ശേഷം കാച്ചിക്കുറുക്കിയ 20 ദിവസത്തെ ലീവിന് ഞാന്‍ നാട്ടിലെത്തുന്നു.
പുതുതായി വാങ്ങിയ പറമ്പിലേക്ക് പോകുന്നു.
നല്ല പച്ചപ്പുള്ള സ്ഥലം. തെങ്ങുകളെല്ലാം കുട്ടപ്പന്മാരായി നില്‍ക്കുന്നു.
ഈ പറമ്പില്‍ സ്ഥിരമായി തെങ്ങുകയറിയിരുന്ന വാസുവിനെ അവിടെ വെച്ചാണ് കാണുന്നത്.
‘മേന്നെ ഇവ്ടത്തെ തെങ്ങ് കേറ്റം നമുക്കല്ലേ ..?’
‘വാസ്വേ.. അച്ഛന്‍ വേറാര്‍ക്കോ കൊടുത്തൂന്നാ പറഞ്ഞേ..’ . വാസുവിനൊരു വൈക്ലബ്യം.
‘അത് സാരല്യ....ഇഷ്ടം പോലെ തേങ്ങകിട്ടുന്ന പറമ്പാ..’
വാസു ഇതു പറഞ്ഞപ്പോള്‍ എന്റെ കൈത്തണ്ടയിലെ എണ്ണം പറഞ്ഞ രോമങ്ങള്‍ എഴുന്നു നിന്നു.
അപ്പോള്‍ കാശിറക്കിയത് മോശമായില്ല.
വെറുതെ ഒന്ന് കണക്കുകൂട്ടി. 150 തെങ്ങീല്‍ നിന്നും മാസം 5 തേങ്ങെയെങ്കിലും വെച്ച് നോക്കിയാല്‍ 750 തേങ്ങ. ഒരു തേങ്ങക്ക് 5 രൂപ വെച്ച് കൂട്ടിയാല്‍ 3750. ചെലവ് കഴിച്ച് 3000 മെങ്കിലും ബാക്കി.
അതിന്റെ സന്തോഷം കൊണ്ട് ഇളയച്ഛന്റെ മകനായ ബിജുക്കുട്ടനെയും കൂട്ടി മുല്ലശ്ശേരി ബ്ലോക്കിന്റെ അടുത്തുള്ള ബി.കോപ്പിന്റെ ഷാപ്പില്‍ ക്യൂ നിന്ന് രണ്ട് ഹണീബി വാങ്ങി നേരെ പറമ്പിലേക്ക് വിട്ടു. അപ്പുറത്തെ കുമാരേട്ടന്റെ കള്ളു ഷാപ്പില്‍ നിന്ന് രണ്ട് ബീഫ് ഫ്രൈയും വാങ്ങി ഒരു തെങ്ങിന്റെ കടയ്ക്കല്‍ നങ്കൂരമിട്ടു.
ഒരു പ്രശ്നം.
ഹണീബിയിലൊഴിക്കാന്‍ വെള്ളമില്ല.
അപ്പോഴാണ് ബിജുക്കുട്ടന്റെ ബുദ്ധിതെളിഞ്ഞത്. ഹണീബീക്ക് ഇളനീര് നല്ല കോമ്പിനേഷനാണത്രേ. ..
മിക്കതും ചെറിയ തെങ്ങുകളാണ്. എങ്കിലും എല്ലാറ്റിലും മൂന്ന് നാല് തേങ്ങയെങ്കിലും കാണുന്നുണ്ട്.
ബിജുക്കുട്ടന്‍ രണ്ട് തെങ്ങുകളില്‍ വളരെ ലാഘവത്തോടെ കയറി രണ്ട് പാകമായ ഇളനീരിട്ടു.
ചെറുപ്പത്തില്‍ ഒരു മാവില്‍ പോലും കയറാത്ത ബിജുക്കുട്ടന്‍ ഇത്ര ലാഘവത്തോടെ എങ്ങനെയാണ് ഈ തെങ്ങില്‍ കയറുന്നതെന്ന സംശയം എന്റെ തലയില്‍ ഒരു നൂറുവാട്ടിന്റെ ബള്‍ബു പോലെ മിന്നി.
എങ്കിലും ചോദിച്ചില്ല.
പിന്നെ കുമാരേട്ടന്റെ ഷാപ്പില്‍ പോയി ബിജുക്കുട്ടന്‍ ഒരു കത്തിയുമായി വന്നു.
ഇളനീര്‍ വെട്ടി രണ്ടു ഗ്ലാസ്സിലും പകുതിയോളം ഒഴിച്ചു. ബാക്കി തേനീച്ചയും
വീര്യം കുറവാണെങ്കിലും കുഴപ്പമില്ല.
ആ സമയത്താണ് അപ്പുറത്ത് തോടിന്റെ കരയിലൂടെ ഒരാള്‍ നടന്നു പോകുന്നത്.
‘പുതിയ ടീമാ അല്ലേ.. അലമ്പുണ്ടാക്കാണ്ട് പോയാല്‍ നെങ്ങക്ക് നല്ലത്..’ അതും പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു.
‘എന്താ ബിജുക്കുട്ടാ അയാള് അങ്ങനെ പറഞ്ഞേ..’ എനിക്കൊരു കണ്‍ഫ്യൂഷന്‍.
‘നീയൊന്ന് നോക്ക്യെ.. എന്താ ഇവടത്തെ ഒരു സീനറി. ..’
ഞാന്‍ ചുറ്റും നോക്കി. നല്ല പച്ചപ്പുള്ള പറമ്പ്. ഒരു വശത്ത് വലിയൊരു തോടും. ഇനിയൊരു ഫാം ഹൌസിന്റെ പോരായ്മകൂടിയേ ഉള്ളൂ. സ്മാളടിക്കാന്‍ പറ്റിയ സ്ഥലം.
പെട്ടന്നാണ് ഞാനത് ശ്രദ്ധിച്ചത്.
തലയില്‍ നൂറുവാട്ടിന്റെ നാലഞ്ച് ബള്‍ബ് ഒന്നിച്ച് മിന്നി.
ഞങ്ങള്‍ കഷ്ടപ്പെട്ട് തെങ്ങില്‍ കയറി രണ്ട് ഇളനീരേ വെട്ടിയിട്ടുള്ളൂ.
പക്ഷേ അവിടവിടെയായി പിന്നെയും കുറെ ഇളനീര് വെട്ടി അതിന്റെ തൊണ്ടുകള്‍ കിടക്കുന്നു.
എനിക്ക് എന്തൊ ഒരു പന്തികേടു തോന്നി.
‘എന്താ ബിജുക്കുട്ടാ ഇവിടെ നെറച്ച് ഇളനീര് വെട്ടിയതിന്റെ തൊണ്ടുകള്‍ കിടക്കുന്നത് ?’
‘ഡാ.. നെനക്കറിയ്യൊ ..ഞങ്ങള് ഇടക്കിടക്ക് വന്നിരിക്കണ പറമ്പാ ഇത്..’ ബിജുക്കുട്ടന്റെ വെളിപാട്.
കഴിച്ച ഹണീബീ ഒരു മൂളിപ്പാട്ടും പാടി പറന്നു പോയി.
പിന്നെ അധികസമയം അവിടെ ഇരുന്നില്ല. മൂലക്കുരുവുള്ള മൂക്കന്നൂരെ മൂപ്പന്‍ മൂടും പൊത്തി പാഞ്ഞുവെന്നു പറഞ്ഞതുപോലെ ഞാന്‍ ഗേറ്റിലേക്ക് നീങ്ങി.
ഗേറ്റെന്നത് ഒരു ചന്തത്തിന് വെച്ചിരിക്കുന്നുവെന്നേയുള്ളൂ. സര്‍ക്കരോഫീസില്‍ പത്തുമണിക്കുള്ള ഹാജര്‍ പോലെ കമ്പിവേലി അവിടവിടെയായി ഞങ്ങളിവിടെത്തന്നെയുണ്ടെന്ന് ഹാജര്‍വെച്ചിട്ടുണ്ടെന്നു മാത്രം. ഗേറ്റുപൂട്ടുമ്പോഴാണ് വാസുവിനെ വീണ്ടും കണ്ടത്.
വാസു മൊത്തത്തിലൊരു വീക്ഷണം നടത്തി, കൂടെ ഒരു സിമ്പിള്‍ അഡ്വൈസും.
‘ആരെക്കൊണ്ടാണെങ്കിലും മേന്നെ ഒന്ന് തെങ്ങ് കയറ്റിച്ചോളൂ..’
‘എന്ത്യേ വാസുവേ..’
‘ഒരു ആറുമാസായിട്ട് ണ്ടാവും ഇപ്പൊ ഇവടെ തെങ്ങ് കേറീട്ടേയ്.. വല്ല ഒണക്ക മടലോ കൊതുമ്പോ കിട്ടിയാല് അതായില്യേ...’
ഞാന്‍ ദയനീയമായി വാസുവിനെ നോക്കി. വാസു ഒരു മൂളിപ്പാട്ടും പാടി ഞങ്ങളെയും കടന്നുപോയി.
വാസു പാടിയ മൂളിപ്പാട്ട് ‘ചെകുത്താന്‍ കയറിയ വീട്.....’ എന്നായിരുന്നുവോയെന്ന് ഇന്നും എനിക്ക് സംശയം.
Monday, October 09, 2006
പ്രാഞ്ചിയേട്ടനും വിപഞ്ചികയും
വടുക്കൂട്ടെ പ്രാഞ്ചിയേട്ടന്‍, ‘വിപഞ്ചിക’ തീയറ്റേഴ്സിന്റെ ജീവാത്മാവും പരമാത്മാവുമാണ്. കഥ, സംഭാഷണം മുതല്‍ പ്രധാന നടനും, സൌകര്യം കിട്ടിയാല്‍ നാഷണല്‍ ഹൈവെയില്‍ വെള്ളക്കുമ്മായമടിച്ച് കറുപ്പിലും ചുവപ്പിലുമായി ‘വിപഞ്ചികയുടെ അടുത്ത നാടകം മോഹങ്ങളെ വിട തരൂ..’ എഴുതുന്നതു വരെ പ്രാഞ്ചിയേട്ടനാണ്.
ഒരു തവണ ഇങ്ങനെ ഒരു എഴുത്തിനിരിക്കുമ്പോഴാണ് നാഷണല്‍ ഹൈവെയിലെ മതിലായ മതിലെല്ലാം ‘35 എം.എം. സിനിമ, കഥാപ്രസംഗം, നാടകം എന്നിവയ്ക്ക് സമീപിക്കുക.. പൂനം റഹിം’ എന്ന് ചറപറാ എഴുതി നടക്കുന്ന പൂനം റഹിമിന്റെയും സംഘത്തിന്റെയും കൈക്കരുത്ത് അറിഞ്ഞത്. ഒഴിവുള്ള മതില് കിട്ടാതാവുന്ന മുറക്ക് പൂനത്തിനെ ചുവരെഴുത്തുകള്‍ക്ക് മീതെ ‘വിപഞ്ചിക‘യുടെ പക്ഷിക്കൂട്ടം കാഷ്ടിച്ചു കൂട്ടിയാല്‍ പൂനത്തിന് പൂശാതെ വയ്യല്ലോയെന്ന സത്യം മനസ്സിലാക്കിയതു കൊണ്ടാവാം പ്രാഞ്ചിയേട്ടന്‍ ചുമരെഴുത്തിനിരിക്കല് നിര്‍ത്തി. പിന്നീടത് കൈക്കരുത്തും മെയ്ക്കരുത്തുമുള്ള കൂച്ചാത്തി രാജു സ്വയം ഏറ്റെടുത്ത് നടത്തി. കൂച്ചാത്തി രാജു നാലാം ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളൂ. പക്ഷെ എഴുത്തില്‍ മിടുക്കനായിരുന്നു. അതുകൊണ്ടു തന്നെ പേരാമംഗലം പോലീസ് സ്റ്റേഷനടുത്ത് വിപഞ്ചികയുടെ ചുവരെഴുത്ത് ഇങ്ങനെയായിരുന്നു.
‘വിപഞ്ചിക തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ നാകടം മോഹങ്ങളേ വടി തരൂ...’. ഇതു തിരുത്തിയെഴുതാന്‍ പോയ പ്രാഞ്ചിയേട്ടന് രണ്ടു ദിവസം പേരാമംഗലം സ്റ്റേഷനില്‍ എസ്.ഐ. ചാക്കപ്പന്റെ മുന്നില്‍ ഒറ്റക്ക് ആ നാടകം മുഴുവന്‍ കളിക്കേണ്ടി വന്നുവെന്നത് മറ്റൊരു കഥ.
വിപഞ്ചികയുടെ ഓഫീസ് കം പ്രാക്റ്റീസ്, സ്കൂളിന്റെ മുന്നിലെ കൊച്ചുമാത്തേട്ടന്റെ ചായപ്പീടികയുടെ മുകളിലാണ്. പള്ളിക്കാരുടെ ഒരു പഴയ കെട്ടിടമാണത്. കൊച്ചുമാത്തേട്ടന്റെ ചായപ്പീടികകൂടാതെ ഒരു ചെരിപ്പുകടയുമുണ്ട് അതില്‍. അതിന്റെ മുകളിലാണ് പള്ളിയിലെ പല പുരാതനവസ്തുക്കളും എടുത്തുവച്ചിരിക്കുന്നത്. അതിന്റെ ബാക്കി സ്ഥലമാണ് വിപഞ്ചികയുടെ ബുക്കിങ് ഓഫീസ് കം പ്രാക്ടീസ്. സാധാരണ നാടകപ്രാക്ടീസ് തുടങ്ങുന്നത് വൈകീട്ട് ഒരു അഞ്ച് അഞ്ചരയോടെയാണ്. ഇതു തുടങ്ങിയാല്‍ പിന്നെ കൊച്ചുമാത്തേട്ടന് പിശാചിനെ കണ്ട കുട്ടിച്ചാത്തന്റെ സ്വഭാവമാണ്. വിപഞ്ചികയുടെ ഓരോ ഡയലോഗിനും സിംബലടിക്കും കൊച്ചുമാത്തേട്ടന്റെ ചായയിലും പരിപ്പുവടയിലുമെല്ലാം കെട്ടിടത്തിന്റെ ശക്തിയുള്ള കുമ്മായമാണ് പള്ളീലച്ചന്‍ അന്നീതവെള്ളം തെളിച്ചുകൊണ്ടുപോകുന്നതു പോലെ വിതറുന്നത്.
‘ഡാ.. നിര്‍ത്തടാ നിന്റെ കോ.. ലെ നാടകം.. %#$#$$ മോനെ ഇറങ്ങിവാടാ താഴ്ത്ത്..’
കൊച്ചുമാത്തേട്ടന്‍ പുറത്തിറങ്ങി നിന്നു കീറും.
ഈ വിളികേട്ടാല്‍ അനുസരണയുള്ള ഒരു %#$#$$ മോന്‍ താഴെയിറങ്ങും.
‘എന്താ അപ്പാ..’ എന്നും പറഞ്ഞ് കൊച്ചുമാത്തേട്ടന്റെ സ്വന്തം വിത്ത്.
തോമാസേട്ടന്‍.
സ്വന്തം മകന്‍ ഇങ്ങനെയ്ങ്കിലുമൊന്ന് രക്ഷപ്പെടട്ടെയെന്ന് വിചാരിച്ചായിരിക്കണം കൊച്ചുമാത്തേട്ടന്‍ പിന്നെ ഒന്നും മിണ്ടാതെ വളരെ മനസ്സമാധാനത്തോടെ അടുത്ത ചായക്കുള്ള കാര്യങ്ങള്‍ നോക്കാന്‍ പോകും. കൊച്ചുമാത്തേട്ടന്റെ തത്വമസിയനുസരിച്ച് തോമാസേട്ടന്‍ നാടകത്തിലെ പ്രധാന നടനെന്നാണ്. ഭുമിയില്‍ കണ്ടാണശ്ശേരി ലീലാമ്മയുള്ളിടത്തോളം കാലം പ്രാഞ്ചിയേട്ടനായിരിക്കും നായകന്‍.
പിന്നെ സഹനടന്മാര്‍ . അതിന് അക്ഷരശുദ്ധിയുള്ള ആണ്‍പിള്ളേര്‍ വേറെയുള്ളപ്പോള്‍ തോമാസേട്ടന് കര്‍ട്ടന്‍ പണി തന്നെ. ഒരു തവണ മാത്രമേ അതിനൊരു മാറ്റം വന്നുള്ളൂ.
അന്ന് നായികയുടെ അച്ഛനായി അഭിനയിക്കേണ്ട വാറുണ്ണിച്ചേട്ടന്‍ വേറെ എന്തോ അത്യാവശ്യകാര്യത്തിന് പോകാനുള്ളതുകൊണ്ട് വരാനായില്ല. അന്ന് കാലത്ത് പ്രാഞ്ചിയേട്ടന്‍ വെന്തുരുകി കൊച്ചുമാത്തേട്ടന്റെ ചായക്കടയിലിരുന്ന് കട്ടന്‍ ചായ വണ്‍ ബൈ വണ്ണായി വലിച്ച് കേറ്റിക്കൊണ്ടിരുന്നു.
അപ്പോഴാണ് കൊച്ചുമാത്തേട്ടന്‍ തന്റെ ഐഡിയ അറിയിച്ചത്.
‘നീയ്യെന്തിനാണ്ടാ പ്രാഞ്ചിയേ വിഷമിക്കണത് . ന്റ മോന്‍ തോമാസുട്ടീ ഇല്ലേ.. നീയവന് കൊടുക്ക് വാറുണ്ണീടെ ഡയലോഗ്..’
ചൂരക്കാട്ടുകര അമ്പലമാണ് സ്റ്റേജ്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൈക്കരുത്ത് കാണിക്കുന്ന നാടാണ്. അഡ്വാന്‍സും വാങ്ങി നാടകം നടന്നില്ലെങ്കില്‍ നേരം വെളുക്കുന്നതിനു മുന്‍പ് നാടുവിടേണ്ട അവസ്ഥയാണ്.
ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പ്രാഞ്ചിയേട്ടന്‍ കൊച്ചുമാത്തേട്ടന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു.
പ്രാഞ്ചിയേട്ടനും തോമാസേട്ടനു സ്ക്രിപ്റ്റുമായി മുകളിലേക്ക് പോയി. നാലോ അഞ്ചോ ഭാഗത്തേ തോമാസേട്ടന് റോളുള്ളൂ. പത്തൂം പന്ത്രണ്ടും തവണ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചു.
അന്ന് അവസാനത്തെതിനു രണ്ടു രംഗം മുന്‍പുള്ള രംഗത്തില്‍ ,സ്റ്റേജില്‍ നിന്ന് തോമാസേട്ടന്‍ നായികയോട് അലറി വിളിച്ചു.
‘എടി മാധവീ... ഒന്നുകില്‍ ഞാന്‍ ചാകണം അല്ലെങ്കില്‍ നീ ചാണകം..’
കരഞ്ഞുകൊണ്ട് തോമാസേട്ടന്റെ മുന്നില്‍ മാപ്പുപറയേണ്ട നായികയായ ലീല പൊട്ടിച്ചിരിച്ച് മൂക്കുകുത്തി.
അതുതന്നെയായിരുന്നു തോമാസേട്ടന്റെ അവസാനത്തെ സ്റ്റേജും.
വാല്‍ക്കഷണം : ദുബായിലെ ജെബല്‍ അലിയില്‍ കുന്തോം കൊടച്ചക്രോം ഉണ്ടാക്കുന്ന കമ്പനിയില്‍ ഇപ്പോള്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ഇതും വായിച്ച് എന്റെ മെക്കിട്ട് കയറാന്‍ വന്നാല്‍ ബാക്കിയുള്ള കഥകളും ഇതുപോലെ വറുത്ത് പൊടിച്ച് മുഖത്തേക്കെറിയും. ജാഗ്രതൈ.
ഒരു തവണ ഇങ്ങനെ ഒരു എഴുത്തിനിരിക്കുമ്പോഴാണ് നാഷണല്‍ ഹൈവെയിലെ മതിലായ മതിലെല്ലാം ‘35 എം.എം. സിനിമ, കഥാപ്രസംഗം, നാടകം എന്നിവയ്ക്ക് സമീപിക്കുക.. പൂനം റഹിം’ എന്ന് ചറപറാ എഴുതി നടക്കുന്ന പൂനം റഹിമിന്റെയും സംഘത്തിന്റെയും കൈക്കരുത്ത് അറിഞ്ഞത്. ഒഴിവുള്ള മതില് കിട്ടാതാവുന്ന മുറക്ക് പൂനത്തിനെ ചുവരെഴുത്തുകള്‍ക്ക് മീതെ ‘വിപഞ്ചിക‘യുടെ പക്ഷിക്കൂട്ടം കാഷ്ടിച്ചു കൂട്ടിയാല്‍ പൂനത്തിന് പൂശാതെ വയ്യല്ലോയെന്ന സത്യം മനസ്സിലാക്കിയതു കൊണ്ടാവാം പ്രാഞ്ചിയേട്ടന്‍ ചുമരെഴുത്തിനിരിക്കല് നിര്‍ത്തി. പിന്നീടത് കൈക്കരുത്തും മെയ്ക്കരുത്തുമുള്ള കൂച്ചാത്തി രാജു സ്വയം ഏറ്റെടുത്ത് നടത്തി. കൂച്ചാത്തി രാജു നാലാം ക്ലാസ്സുവരെയെ പഠിച്ചിട്ടുള്ളൂ. പക്ഷെ എഴുത്തില്‍ മിടുക്കനായിരുന്നു. അതുകൊണ്ടു തന്നെ പേരാമംഗലം പോലീസ് സ്റ്റേഷനടുത്ത് വിപഞ്ചികയുടെ ചുവരെഴുത്ത് ഇങ്ങനെയായിരുന്നു.
‘വിപഞ്ചിക തീയറ്റേഴ്സിന്റെ ഏറ്റവും പുതിയ നാകടം മോഹങ്ങളേ വടി തരൂ...’. ഇതു തിരുത്തിയെഴുതാന്‍ പോയ പ്രാഞ്ചിയേട്ടന് രണ്ടു ദിവസം പേരാമംഗലം സ്റ്റേഷനില്‍ എസ്.ഐ. ചാക്കപ്പന്റെ മുന്നില്‍ ഒറ്റക്ക് ആ നാടകം മുഴുവന്‍ കളിക്കേണ്ടി വന്നുവെന്നത് മറ്റൊരു കഥ.
വിപഞ്ചികയുടെ ഓഫീസ് കം പ്രാക്റ്റീസ്, സ്കൂളിന്റെ മുന്നിലെ കൊച്ചുമാത്തേട്ടന്റെ ചായപ്പീടികയുടെ മുകളിലാണ്. പള്ളിക്കാരുടെ ഒരു പഴയ കെട്ടിടമാണത്. കൊച്ചുമാത്തേട്ടന്റെ ചായപ്പീടികകൂടാതെ ഒരു ചെരിപ്പുകടയുമുണ്ട് അതില്‍. അതിന്റെ മുകളിലാണ് പള്ളിയിലെ പല പുരാതനവസ്തുക്കളും എടുത്തുവച്ചിരിക്കുന്നത്. അതിന്റെ ബാക്കി സ്ഥലമാണ് വിപഞ്ചികയുടെ ബുക്കിങ് ഓഫീസ് കം പ്രാക്ടീസ്. സാധാരണ നാടകപ്രാക്ടീസ് തുടങ്ങുന്നത് വൈകീട്ട് ഒരു അഞ്ച് അഞ്ചരയോടെയാണ്. ഇതു തുടങ്ങിയാല്‍ പിന്നെ കൊച്ചുമാത്തേട്ടന് പിശാചിനെ കണ്ട കുട്ടിച്ചാത്തന്റെ സ്വഭാവമാണ്. വിപഞ്ചികയുടെ ഓരോ ഡയലോഗിനും സിംബലടിക്കും കൊച്ചുമാത്തേട്ടന്റെ ചായയിലും പരിപ്പുവടയിലുമെല്ലാം കെട്ടിടത്തിന്റെ ശക്തിയുള്ള കുമ്മായമാണ് പള്ളീലച്ചന്‍ അന്നീതവെള്ളം തെളിച്ചുകൊണ്ടുപോകുന്നതു പോലെ വിതറുന്നത്.
‘ഡാ.. നിര്‍ത്തടാ നിന്റെ കോ.. ലെ നാടകം.. %#$#$$ മോനെ ഇറങ്ങിവാടാ താഴ്ത്ത്..’
കൊച്ചുമാത്തേട്ടന്‍ പുറത്തിറങ്ങി നിന്നു കീറും.
ഈ വിളികേട്ടാല്‍ അനുസരണയുള്ള ഒരു %#$#$$ മോന്‍ താഴെയിറങ്ങും.
‘എന്താ അപ്പാ..’ എന്നും പറഞ്ഞ് കൊച്ചുമാത്തേട്ടന്റെ സ്വന്തം വിത്ത്.
തോമാസേട്ടന്‍.
സ്വന്തം മകന്‍ ഇങ്ങനെയ്ങ്കിലുമൊന്ന് രക്ഷപ്പെടട്ടെയെന്ന് വിചാരിച്ചായിരിക്കണം കൊച്ചുമാത്തേട്ടന്‍ പിന്നെ ഒന്നും മിണ്ടാതെ വളരെ മനസ്സമാധാനത്തോടെ അടുത്ത ചായക്കുള്ള കാര്യങ്ങള്‍ നോക്കാന്‍ പോകും. കൊച്ചുമാത്തേട്ടന്റെ തത്വമസിയനുസരിച്ച് തോമാസേട്ടന്‍ നാടകത്തിലെ പ്രധാന നടനെന്നാണ്. ഭുമിയില്‍ കണ്ടാണശ്ശേരി ലീലാമ്മയുള്ളിടത്തോളം കാലം പ്രാഞ്ചിയേട്ടനായിരിക്കും നായകന്‍.
പിന്നെ സഹനടന്മാര്‍ . അതിന് അക്ഷരശുദ്ധിയുള്ള ആണ്‍പിള്ളേര്‍ വേറെയുള്ളപ്പോള്‍ തോമാസേട്ടന് കര്‍ട്ടന്‍ പണി തന്നെ. ഒരു തവണ മാത്രമേ അതിനൊരു മാറ്റം വന്നുള്ളൂ.
അന്ന് നായികയുടെ അച്ഛനായി അഭിനയിക്കേണ്ട വാറുണ്ണിച്ചേട്ടന്‍ വേറെ എന്തോ അത്യാവശ്യകാര്യത്തിന് പോകാനുള്ളതുകൊണ്ട് വരാനായില്ല. അന്ന് കാലത്ത് പ്രാഞ്ചിയേട്ടന്‍ വെന്തുരുകി കൊച്ചുമാത്തേട്ടന്റെ ചായക്കടയിലിരുന്ന് കട്ടന്‍ ചായ വണ്‍ ബൈ വണ്ണായി വലിച്ച് കേറ്റിക്കൊണ്ടിരുന്നു.
അപ്പോഴാണ് കൊച്ചുമാത്തേട്ടന്‍ തന്റെ ഐഡിയ അറിയിച്ചത്.
‘നീയ്യെന്തിനാണ്ടാ പ്രാഞ്ചിയേ വിഷമിക്കണത് . ന്റ മോന്‍ തോമാസുട്ടീ ഇല്ലേ.. നീയവന് കൊടുക്ക് വാറുണ്ണീടെ ഡയലോഗ്..’
ചൂരക്കാട്ടുകര അമ്പലമാണ് സ്റ്റേജ്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് കൈക്കരുത്ത് കാണിക്കുന്ന നാടാണ്. അഡ്വാന്‍സും വാങ്ങി നാടകം നടന്നില്ലെങ്കില്‍ നേരം വെളുക്കുന്നതിനു മുന്‍പ് നാടുവിടേണ്ട അവസ്ഥയാണ്.
ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പ്രാഞ്ചിയേട്ടന്‍ കൊച്ചുമാത്തേട്ടന്റെ ഇംഗിതത്തിന് വഴങ്ങേണ്ടി വന്നു.
പ്രാഞ്ചിയേട്ടനും തോമാസേട്ടനു സ്ക്രിപ്റ്റുമായി മുകളിലേക്ക് പോയി. നാലോ അഞ്ചോ ഭാഗത്തേ തോമാസേട്ടന് റോളുള്ളൂ. പത്തൂം പന്ത്രണ്ടും തവണ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചു.
അന്ന് അവസാനത്തെതിനു രണ്ടു രംഗം മുന്‍പുള്ള രംഗത്തില്‍ ,സ്റ്റേജില്‍ നിന്ന് തോമാസേട്ടന്‍ നായികയോട് അലറി വിളിച്ചു.
‘എടി മാധവീ... ഒന്നുകില്‍ ഞാന്‍ ചാകണം അല്ലെങ്കില്‍ നീ ചാണകം..’
കരഞ്ഞുകൊണ്ട് തോമാസേട്ടന്റെ മുന്നില്‍ മാപ്പുപറയേണ്ട നായികയായ ലീല പൊട്ടിച്ചിരിച്ച് മൂക്കുകുത്തി.
അതുതന്നെയായിരുന്നു തോമാസേട്ടന്റെ അവസാനത്തെ സ്റ്റേജും.
വാല്‍ക്കഷണം : ദുബായിലെ ജെബല്‍ അലിയില്‍ കുന്തോം കൊടച്ചക്രോം ഉണ്ടാക്കുന്ന കമ്പനിയില്‍ ഇപ്പോള്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രാഞ്ചിയേട്ടന്‍ ഇതും വായിച്ച് എന്റെ മെക്കിട്ട് കയറാന്‍ വന്നാല്‍ ബാക്കിയുള്ള കഥകളും ഇതുപോലെ വറുത്ത് പൊടിച്ച് മുഖത്തേക്കെറിയും. ജാഗ്രതൈ.
Saturday, September 30, 2006
അമ്മിണിയും സത്യനും പിന്നെ ഞാനും.
LKG യും UKG യുമൊന്നുമില്ലാത്ത കാലം. അഥവാ ഉണ്ടെങ്കില്‍ തന്നെ ആറുമണിയുടെ RMS ഉം എട്ടരയുടെ PAB ബസുമെല്ലാം സമയമായി എടുക്കുന്ന ഞങ്ങളുടെ ഓണം കയറാമൂലയില്‍ നഴ്സറിക്ലാസില്‍ പോകുന്നവന് ബെന്റ്ലി ആര്‍നേജില്‍ ജോലിക്ക് പോകുന്നവന്റ പവറാണ്. അതുകൊണ്ട് എന്റെ നേഴ്സറിപഠനം ഇളയച്ഛന്‍ പഠിപ്പിക്കുന്ന പള്ളിസ്കൂളിലെ ഒന്നാം ക്ലാസില്‍ രണ്ട് വര്‍ഷക്കാലം പഠിക്കുകയെന്നതു തന്നെയായിരുന്നു
രണ്ടാം ക്ലാസ്സിലെ ഉയരമുള്ള അമിതാബ് ബച്ചന്മാരില്‍ ഒരാളായിരുന്നു സത്യന്‍. ഒന്നാം ക്ലാസ്സില്‍ മൂന്ന് വിജയകരമായ വര്‍ഷക്കാലം പിന്നിട്ടിട്ടാണ് ചുള്ളന്‍ രണ്ടിലെത്തിയിരിക്കുന്നത്. രണ്ടാം ക്ലാസ്സില്‍ ഇത് രണ്ടാമത്തെ വര്‍ഷക്കാലം.
ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന സമയം(ഇന്നും വലിയ വ്യത്യാസമില്ല). സ്കൂള് വിട്ടു വരുമ്പോള്‍ പുളിഞ്ചേരിപ്പടിക്കലെ പെട്ടിക്കടയുടെ അടുത്ത് ഒട്ടിച്ചു വച്ചിരുന്ന കൂലി സിനിമയുടെ പോസ്റ്ററിലെ ബച്ചന്റെ പടം കാണിച്ച് സത്യന്‍ പറഞ്ഞു
‘ ടാ കുട്ടാ.. ഇതാരാന്ന് അറിയ്യോ ..’
‘ ആരാ..’ അമിതാബച്ചന്‍ പോയിട്ട് നസീറിനെ വരെ ശരിക്കറിയാത്ത പ്രായം.
‘ഇത് എന്റെ ബോംബെലെ മാമനല്ലേ..’
‘ഏയ് നൊണ..’
‘നീയ്യ് ന്തൂട്ടാ വിചാരിച്ചേ.. ന്റെ ശങ്കുട്ടിമാമന്‍ പത്തു കൊല്ലം മുമ്പ് നാട് വിട്ടു പോയത് നെനക്കറിയില്ലേ..’
ശങ്കുട്ടി മാമന്റെ കഥകള്‍ പലതും ബേബിടീച്ചറിന്റെ സയന്‍സ് ക്ലാസിനിടക്ക് ‘കുണു കുണു’ ശബ്ദത്തില്‍ സത്യന്‍ എന്റെ ചെവിയില്‍ ഓതിയിട്ടുണ്ട്. (പെണ്ണുങ്ങള് കുളിക്കുന്നിടത്ത് എത്തിനോക്കിയതിന് നാട്ടുകാരുടെ മൃഷ്ടാനമുണ്ടിട്ടാണ് ശങ്കുട്ടി മാമന്‍ രായ്കുരാമാനം നാടു വിട്ടതെന്ന് ജയനെയും നസീറിനെയുമൊക്കെ വേര്‍ത്തിരിച്ച് മനസ്സിലായിത്തുടങ്ങിയപ്പൊള്‍ ഞാന്‍ മനസ്സിലാക്കിയ കഥ.)
അങ്ങനെ സത്യന്‍ സത്യം മാത്രമേ പറയുള്ളൂവെന്ന വിശ്വാസം എന്റെ മനസ്സില്‍ പൈലിട്ടുറപ്പിച്ചിരിക്കുന്ന സമയം.
സത്യന്റെ വീട് വൈലിപ്പാടത്തിനെ അടുത്ത് ദിവകരേട്ടന്റെ പറമ്പിനടുത്തുള്ള തോടിനടുത്താണ്. വര്‍ഷക്കാലത്ത് തോട് നിറഞ്ഞൊഴുകും. ആ തോട്ടിലൂടെ പാമ്പും ബ്രാലും(വരാല്‍) ഒരുമിച്ചൊഴുകും. ഈ തോട് കടന്ന് വേണം സത്യന് സ്കൂളിലേക്ക് വരാന്‍. അങ്ങനെയുള്ള ഈ വര്‍ഷക്കാലത്ത് സത്യന്‍ എങ്ങിനെയാണ് സ്കൂളില്‍ വരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല.
ഇനി ഒരുപക്ഷേ കര്‍ത്താവ് വെള്ളത്തിന്റെ മീതെ നടന്നതുപോലെ വല്ല പരിപാടിയും ഉണ്ടോയെന്ന് സംശയിച്ചിരിക്കുമ്പോഴാണ് ചിന്നമ്മ ടീച്ചറുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സിനിടക്ക് സത്യന്‍ ആ സത്യം പുറത്ത് വിടുന്നത്.
‘ഡാ.. ഞാനിപ്പൊ പോത്തിന്റെ പുറത്താ സ്കൂളില്‍ വരണത് ... അറിയ്യൊ..? ‘
'ങെ..’ ഇന്നസെന്റ് ‘കിലുക്ക’ത്തില്‍ ലോട്ടറിയടിച്ചപ്പൊള്‍ പറഞ്ഞ പോലെ ഞാന്‍ അന്തംവിട്ടു.
'നെനക്കറിയില്ലേ ദിവാകരേട്ടന് കൊറെ പോത്ത്ണ്ട് ന്നു. അതിലൊരു പോത്ത് തോടിന്റെ അബടെ നിക്ക്ണ്ണ്ടാവും. എന്നെക്കണ്ടാല് പോത്ത് തോട്ടിലേക്ക് എറങ്ങും. പിന്നെ ഞാന്‍ അതിന്റെ കൊമ്പുമ്മെ പിടിച്ച് കാല് അപ്രത്ത്ക്കും ഇപ്രത്തക്കും ഇട്ടട്ട് ഒരു ഇരുപ്പിരിക്കും.
നമ്മള് വിമാനത്തില് ഇരിക്കണ പോല്യാണത്. എന്താ ഒരു പവറ് .. പിന്നെ പോത്ത് എന്നെം കൊണ്ട് നീന്തി അപ്രത്ത്ക്ക് കടക്കും. ന്ന്ട്ട് ഞാന്‍ ഇങ്ങട് പോരും. പോത്ത് തിരിച്ച് പോവും.’
‘ഏയ് നിയ്യ് നൊണ പറയ്യ്യാ..’
‘നിന്നൊട് ഞാന്‍ എന്തിനാ നൊണ പറയണത്.. നീയ്യിന്ന് എന്റെ കൂടെ വന്നാല്‍ കാണിച്ചു തരാം..’
‘ഏയ് .. അതൊന്നും വേണ്ട..’
പുളിഞ്ചേരിപ്പടി കഴിഞ്ഞാല്‍ സത്യന്‍ തിരിഞ്ഞ് പോകും. എനിക്ക് മെയിന്‍ റോഡിലൂടെ തന്നെയാണ് പോകേണ്ടത്. പിന്നെ സത്യന്‍ പോകുന്ന വഴിയില്‍ ചാത്തനേറും പൂഴിക്കടകനും മറ്റ് പണ്ടാറടങ്ങിയ പല വകുപ്പുകളും ഉണ്ടെന്ന് അത്ര പാവമല്ലാത്ത എന്റെ മുത്തശ്ശി എന്റെ ചെവിയില്‍ ഓതി തന്നിട്ടുണ്ട്.
എന്നാലും ഇവന്‍ പറയുന്നത് ശരിയാവുമൊ ?
അഥവാ ശരിയാണെങ്കില്‍ തന്നെ പോത്തിന്റെ പുറത്തിരുന്നാല്‍ വിമാനത്തില്‍ പോകുന്നതുപോലെയാവുമോ ?
നാലുമണിക്ക് ക്ലാസ് വിട്ട് വന്ന് വടക്കേപ്പുറത്തെ മാവിന്റെ ചുവട്ടിലിരുന്ന് ഞാന്‍ കൂലങ്കുഷമായി ആലോചിച്ചുതുടങ്ങി.
ആ സമയത്താണ് കറവക്കാരന്‍ കൃഷ്ണേട്ടന്‍ തൊഴുത്തില്‍ നിന്നും ഞങ്ങളുടെയെല്ലാം ആരോഗ്യരഹസ്യമായ അമ്മിണിയുമായി ഇറങ്ങിവരുന്നത്. തെറ്റിദ്ധരിക്കേണ്ട., അമ്മിണിയെന്നത് പൂവാലിപ്പശുവിന് അപ്പൂപ്പനിട്ട പേരാണ്.
കൃഷ്ണേട്ടന്‍ കറവ കഴിഞ്ഞ് പാലൊക്കെ എത്തിക്കേണ്ടിടത്തെല്ലാം എത്തിച്ച് സെന്ററില്‍ നിന്നും സാധനങ്ങളെല്ലാം വാങ്ങി വീട്ടില്‍ പോയി ഒരു അഞ്ചുമണിയോടെയാണ് വീണ്ടും വരുന്നത്. ഈ വരവിലെ ടാസ്ക് പശുവിനെ കുളിപ്പിക്കുകയും മാറ്റിക്കെട്ടുകയെന്നതാണ്. അമ്മിണിയെ തെങ്ങിന്റെ കടയ്ക്കല്‍ നിര്‍ത്തി കൃഷ്ണേട്ടന്‍ വീണ്ടും തൊഴുത്തില്‍ കയറി. അടുത്ത പത്തുമിനിട്ട് ടാസ്ക് തൊഴുത്ത് വൃത്തിയാക്കുകയാണ്.
അവിടെ എനിക്ക് പുതിയ ബോധോദയമുണ്ടാകുന്നു.
പോത്തില്ലെങ്കില്‍ വേണ്ട, അമ്മിണിയെ വെച്ച് ഒരു ട്രയല്‍ നോക്കിയാലോ..
ചുറ്റും നോക്കി. ആണിരോഗത്തിന് ബീഡിപ്പുകകൊണ്ടാല്‍ നല്ലതാണെന്ന് ഏതൊ കുബുദ്ധികള്‍ പറഞ്ഞതനുസരിച്ച് കെട്ടുകണക്കിന് കാജാബീഡി മുത്തശ്ശിയുടെ അനുഗ്രഹാശിസ്സുകളോടെ ചാരുകസേരയിലിരുന്നു വലിച്ചുകൂട്ടുന്ന തിരക്കിലാണ് അപ്പൂപ്പന്‍.
സൈഡില്‍ വെച്ചിരുന്ന ഇന്ധനം വേണ്ടാത്ത യെസ്ഡി മോട്ടൊര്‍സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്ത്
നേരെ അമ്മിണിയുടെ അടുത്തേക്ക്..
‘ക്രീ.....ട് ര്‍ ട് ര്‍.....’
സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. സൈഡില്‍ സ്റ്റാന്‍ഡിലിട്ടു.
ഒന്നുകൂടി ഉമ്മറത്തേക്ക് നോക്കി. അപ്പൂപ്പന്‍ കാല് പൊക്കി വെച്ച് ആണിപ്പഴുതുകളില്‍ ഊതിക്കളിക്കുകയാണ്.
അമ്മിണിയുടെ കയറ് സെക്യൂരിറ്റിയായി കൃഷ്ണേട്ടന്‍ തെങ്ങില്‍ കെട്ടിയത് സ്വര്‍ണ്ണപ്പണിക്കാരുടെ ശ്രദ്ധയോടെ അഴിച്ചുമാറ്റി. സെക്യുരിറ്റി കേബിളഴിക്കുന്നതൊന്നും അറിയാത്ത ഭാവത്തില്‍ കാടി വെള്ളത്തില്‍ തലതാഴ്ത്തി ചിന്തിച്ച് നില്‍ക്കുകയാണ് അമ്മിണി. ഒരു കയ്യില്‍ സെക്യുരിറ്റി കേബിള്‍ പിടിച്ച് അമ്മിണിയെ ആകെപ്പാടെ ഒന്നു വീക്ഷിച്ചു. സത്യന്‍ പറഞ്ഞതു പോലെ പോത്തിന്റേതു പോലെയുള്ള ഹാന്‍ഡില്‍ അമ്മിണിക്കില്ല. എന്നാല്‍ നല്ല ചെവിയുണ്ട്. അതു തന്നെ ധാരാളം. ഞാന്‍ ചെവിയൊന്ന് പിടിച്ച് നോക്കി.
കുഴപ്പമില്ല.
ഇനി ഇതിന്റെ മുകളില്‍ കയറിയിരുന്നൊന്നു നോക്കണം.
മാവിന്റെ മുകളില്‍ കയറിയുള്ള പരിചയം വെച്ച് രണ്ടും കല്പിച്ച് കൈകള്‍ രണ്ടും അമ്മിണിയുടെ പുറത്ത് ബലമായി പിടിച്ച് കയറിയിരുന്നു.
സത്യന്‍ പറഞ്ഞതില്‍ പകുതി കാര്യമുണ്ടെന്ന് മനസ്സിലായി.
പോത്തിന്റെ പുറത്തല്ലെങ്കിലും പശുവിന്റെ പുറത്തെങ്കിലും കയറിയല്ലോയെന്ന ആത്മസംതൃപ്തിയോടെയിരിക്കുന്ന ശുഭമുഹൂര്‍ത്തത്തിലാണ് വീടിന്റെ സെക്യൂരിറ്റിക്കാരനായ ടോമിയെന്ന നായ ഒരു കോഴിയെ ഓടിച്ചു വരുന്നത്.
ടോമിയുടെ മുജ്ജന്മ ശത്രുവാണ് പടിഞ്ഞാറെ വീട്ടിലെ കൊച്ചുമോന്റെ വീട്ടിലെ കറുത്ത ചാത്തന്‍ കോഴി. വീടിന്റെ പരിസരത്തെത്തിയാല്‍ പിന്നെ ചുള്ളന് അവനെ ബൌണ്ടറികടത്തിയിട്ടേ മനസ്സമാധാനമുണ്ടാവൂ. അമ്മിണിക്ക് ടോമിയെ അത്ര പിടുത്തമില്ല. ടോമിയെ കൂട്ടിലാക്കിയിട്ടേ കൃഷ്ണേട്ടന്‍ അമ്മിണിയെ പുറത്തിറക്കാറുള്ളൂ.
കൃഷ്ണേട്ടന്‍ മറന്നിട്ടുണ്ടാകും.
ടോമി അടുത്തെത്തിയതും കാടിവെള്ളം വെച്ച പാത്രമെല്ലാം തട്ടിത്തെറിപ്പിച്ച് അമ്മിണി ഒന്നു കുതിച്ചു. ആ കുതിപ്പില്‍ ഞാന്‍ അമ്മിണിയുടെ കഴുത്തിലേക്ക് വീണു.
സത്യന്‍ പറഞ്ഞതു പോലെ ഹാന്‍ഡിലില്‍ പിടിക്കാന്‍ അമ്മിണിക്കതില്ലല്ലോ. ഞാന്‍ സൈഡിലേക്ക് നോക്കി. ആരുമില്ല.
എന്റെ തൊണ്ടയില്‍ ഒരു തുള്ളി വെള്ളമില്ല. ‘ഹ് ഹ്’ ‘ എന്നുമാത്രമേ പുറത്തേക്കു വരുന്നുള്ളൂ.
ടോമിക്ക് രസം കയറി.
അവന്‍ കുരച്ചുകൊണ്ട് അമ്മിണിയുടെ പിന്നാലെ.
വീടിന്റെ മുന്‍ വശത്തുള്ള മരത്തിന്റെ ഗേറ്റും തകര്‍ത്ത് മുന്നേറുന്നതിനിടയില്‍ അമ്മിണി ഒന്നു കുതറി.
മുകളിലുള്ള ബാണ്ടക്കെട്ട് താഴെ.
പോരാത്തതിന് പിന്‍ കാലുകൊണ്ട് ഒരു ചവിട്ടും.
അത് വളരെ കൃത്യമായി എന്റെ വളരെ അത്യാവശ്യമുള്ള ഘടകകക്ഷികളില്‍ തന്നെ.
ഞാന്‍ വീണിടത്ത് കിടന്ന് ചുറ്റും നോക്കി.
പിന്നെ മെല്ലെ എഴുന്നേറ്റു നിന്നു.
കൃഷ്ണേട്ടന്‍ പാഞ്ഞു വരുന്നുണ്ട്. പിന്നാലെ ആണിക്കാലുമായി അപ്പൂപ്പന്‍ അടിവെച്ചടിവെച്ച് വരുന്നു.
ടോമി രസം വിടാതെ റോഡിലൂടെ അമ്മിണിയെ പറത്തിക്കൊണ്ടിരിക്കുകയാണ്.
‘കുട്ടനെന്തെങ്കിലും പറ്റിയോ..’ കൃഷ്ണേട്ടന്‍ ചോദിച്ചു.
‘ഏയ് ഒന്നുല്യ..’ ഞാന്‍ മസിലു പിടിച്ച് പറഞ്ഞു.
ഭാഗ്യത്തിന് കളറ് പോയിട്ടില്ല.
കൃഷ്ണേട്ടന്‍ അമ്മിണിയുടെ പിന്നാലെ ഓടുകയാണ്.
അപ്പൂപ്പന്‍ പിന്നില്‍ നിന്ന് ‘ടോമി.. ടോമി.. ‘ എന്നലറുന്നുണ്ട്.
ഞാന്‍ മെല്ലെ ബാത്ത് റൂമിലേക്ക് ഇന്‍വെന്ററിയെടുക്കാന്‍ പോയി.
ഏയ് . വലിയ പ്രശ്നമൊന്നുമില്ല. ഇന്‍വെന്ററി ഓണ്‍ ഹാന്റും എക്കണോമിക് സ്റ്റോക്കുമെല്ലാം ടാലിയാവുന്നുണ്ട്. ബാക്കിയെല്ലാം ഇനി ഓര്‍ഡര്‍ പോളിസിയനുസരിച്ചിരിക്കുമെന്ന ആശ്വാസത്തില്‍
മുഖമൊക്കെ കഴുകി തിരിച്ച് ഉമ്മറത്തെത്തിയപ്പോഴാണ് കൃഷ്ണേട്ടന്‍ അമ്മിണിയുമായി തിരിച്ചെത്തുന്നത്.
കൃഷ്ണേട്ടന്‍ ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ട്.
‘എന്താ കൃഷ്ണാ ഇത്.. ടോമിനെ കെട്ടിയിട്ടിട്ട് മതി അമ്മിണിനെ പുറത്തെറക്കാന് ന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ട്ണ്ട് നെന്നോട്..’
കൃഷ്ണേട്ടന്‍ ഒന്നും മിണ്ടുന്നില്ല.
ഭാഗ്യം.
ഏതായാലും ഞാന്‍ അമ്മിണിയുടെ പുറത്ത് കയറിയത് ആരും കണ്ടിട്ടില്ല.
‘ശരി ശരി.. ന്ന് ട്ട് എവ്ട് ന്നാ നെനക്ക് ഇതിനെ പിടിക്കാന്‍ പറ്റിയേ..?’
‘ഇത് ബ് ട് ന്ന് ഓടീട്ട് നേരെ പറപ്പൂക്കാരന്റെ അടുത്ത് ക്കല്ലേ പോയത്. ‘
‘ന്ന് ട്ടാ..’
‘മാറ്റിനി കഴിഞ്ഞിട്ടില്ല. അമ്മിണി നേരെ ബഞ്ചിന്റെ വാതിലിന്റെ അവടക്കാ പോയത്. ശബ്ദം കേട്ടിട്ട് ടിക്കറ്റ് കീറണ കുരിയാക്കുവേട്ടന്‍ അതിന്റെ ഉള്ളീന്ന് പൊറത്തേക്ക് വന്നു. കുരിയാക്കേട്ടനെ കണ്ടേപ്പൊ അമ്മിണി ബ്രേയ്ക്കിട്ട പൊലെ ഒറ്റ നില്പാ. പിന്നെ ഞാന്‍ മൂക്കു കയറ് പിടിച്ച് ഇങ്ങ്ട്ട് കൊണ്ടോന്നു..’
കൃഷ്ണേട്ടന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.
പിറ്റേന്ന് ചിന്നമ്മ ടീച്ചറുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സിനിടക്ക് സത്യനോട് ഞാന്‍ വള്ളി പുള്ളി വിടാതെ സംഭവം വിശദീകരിച്ചു. സ്ലേറ്റ് പെന്‍സില്‍ കൊണ്ട് ചെവിക്ക് പിറകില്‍ ചൊറിഞ്ഞു കൊണ്ട് ബുജി ശൈലിയില്‍ ആലോചിച്ചുകൊണ്ടു സത്യന്‍ എന്നൊട് ചോദിച്ചു.
‘പറപ്പൂക്കാരന്റെ തീയറ്ററില്‍ ഏതാ പടം ന്ന് നെനക്കറിയൊ ?‘
‘ഏതാ ?’
‘ജയന്റെം സീമേടം പടാ.. അങ്ങാടി. ‘
‘അതിന് ‘
‘വെറുത്യല്ല പശു അബടെ ബ്രേയ്ക്കിട്ട പോലെ നിന്നത്.’
‘അതെന്താ..’
‘അതങ്ങന്യ... ‘
ഞാന്‍ അതെക്കുറിച്ച് കുറെ ആലോചിച്ചു.
ചെറിയ ക്ലുവെല്ലാം കിട്ടിയെങ്കിലും ഇന്നും എനിക്ക് അതെങ്ങനെയാണെന്ന് പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല.
****
കടപ്പാട് : ഈ പോസ്റ്റെഴുതാന്‍ ഉത്തേജകമായത് വിശാലന്റെ സില്‍ക്ക് എന്ന പോസ്റ്റാണ്.
രണ്ടാം ക്ലാസ്സിലെ ഉയരമുള്ള അമിതാബ് ബച്ചന്മാരില്‍ ഒരാളായിരുന്നു സത്യന്‍. ഒന്നാം ക്ലാസ്സില്‍ മൂന്ന് വിജയകരമായ വര്‍ഷക്കാലം പിന്നിട്ടിട്ടാണ് ചുള്ളന്‍ രണ്ടിലെത്തിയിരിക്കുന്നത്. രണ്ടാം ക്ലാസ്സില്‍ ഇത് രണ്ടാമത്തെ വര്‍ഷക്കാലം.
ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന സമയം(ഇന്നും വലിയ വ്യത്യാസമില്ല). സ്കൂള് വിട്ടു വരുമ്പോള്‍ പുളിഞ്ചേരിപ്പടിക്കലെ പെട്ടിക്കടയുടെ അടുത്ത് ഒട്ടിച്ചു വച്ചിരുന്ന കൂലി സിനിമയുടെ പോസ്റ്ററിലെ ബച്ചന്റെ പടം കാണിച്ച് സത്യന്‍ പറഞ്ഞു
‘ ടാ കുട്ടാ.. ഇതാരാന്ന് അറിയ്യോ ..’
‘ ആരാ..’ അമിതാബച്ചന്‍ പോയിട്ട് നസീറിനെ വരെ ശരിക്കറിയാത്ത പ്രായം.
‘ഇത് എന്റെ ബോംബെലെ മാമനല്ലേ..’
‘ഏയ് നൊണ..’
‘നീയ്യ് ന്തൂട്ടാ വിചാരിച്ചേ.. ന്റെ ശങ്കുട്ടിമാമന്‍ പത്തു കൊല്ലം മുമ്പ് നാട് വിട്ടു പോയത് നെനക്കറിയില്ലേ..’
ശങ്കുട്ടി മാമന്റെ കഥകള്‍ പലതും ബേബിടീച്ചറിന്റെ സയന്‍സ് ക്ലാസിനിടക്ക് ‘കുണു കുണു’ ശബ്ദത്തില്‍ സത്യന്‍ എന്റെ ചെവിയില്‍ ഓതിയിട്ടുണ്ട്. (പെണ്ണുങ്ങള് കുളിക്കുന്നിടത്ത് എത്തിനോക്കിയതിന് നാട്ടുകാരുടെ മൃഷ്ടാനമുണ്ടിട്ടാണ് ശങ്കുട്ടി മാമന്‍ രായ്കുരാമാനം നാടു വിട്ടതെന്ന് ജയനെയും നസീറിനെയുമൊക്കെ വേര്‍ത്തിരിച്ച് മനസ്സിലായിത്തുടങ്ങിയപ്പൊള്‍ ഞാന്‍ മനസ്സിലാക്കിയ കഥ.)
അങ്ങനെ സത്യന്‍ സത്യം മാത്രമേ പറയുള്ളൂവെന്ന വിശ്വാസം എന്റെ മനസ്സില്‍ പൈലിട്ടുറപ്പിച്ചിരിക്കുന്ന സമയം.
സത്യന്റെ വീട് വൈലിപ്പാടത്തിനെ അടുത്ത് ദിവകരേട്ടന്റെ പറമ്പിനടുത്തുള്ള തോടിനടുത്താണ്. വര്‍ഷക്കാലത്ത് തോട് നിറഞ്ഞൊഴുകും. ആ തോട്ടിലൂടെ പാമ്പും ബ്രാലും(വരാല്‍) ഒരുമിച്ചൊഴുകും. ഈ തോട് കടന്ന് വേണം സത്യന് സ്കൂളിലേക്ക് വരാന്‍. അങ്ങനെയുള്ള ഈ വര്‍ഷക്കാലത്ത് സത്യന്‍ എങ്ങിനെയാണ് സ്കൂളില്‍ വരുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല.
ഇനി ഒരുപക്ഷേ കര്‍ത്താവ് വെള്ളത്തിന്റെ മീതെ നടന്നതുപോലെ വല്ല പരിപാടിയും ഉണ്ടോയെന്ന് സംശയിച്ചിരിക്കുമ്പോഴാണ് ചിന്നമ്മ ടീച്ചറുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സിനിടക്ക് സത്യന്‍ ആ സത്യം പുറത്ത് വിടുന്നത്.
‘ഡാ.. ഞാനിപ്പൊ പോത്തിന്റെ പുറത്താ സ്കൂളില്‍ വരണത് ... അറിയ്യൊ..? ‘
'ങെ..’ ഇന്നസെന്റ് ‘കിലുക്ക’ത്തില്‍ ലോട്ടറിയടിച്ചപ്പൊള്‍ പറഞ്ഞ പോലെ ഞാന്‍ അന്തംവിട്ടു.
'നെനക്കറിയില്ലേ ദിവാകരേട്ടന് കൊറെ പോത്ത്ണ്ട് ന്നു. അതിലൊരു പോത്ത് തോടിന്റെ അബടെ നിക്ക്ണ്ണ്ടാവും. എന്നെക്കണ്ടാല് പോത്ത് തോട്ടിലേക്ക് എറങ്ങും. പിന്നെ ഞാന്‍ അതിന്റെ കൊമ്പുമ്മെ പിടിച്ച് കാല് അപ്രത്ത്ക്കും ഇപ്രത്തക്കും ഇട്ടട്ട് ഒരു ഇരുപ്പിരിക്കും.
നമ്മള് വിമാനത്തില് ഇരിക്കണ പോല്യാണത്. എന്താ ഒരു പവറ് .. പിന്നെ പോത്ത് എന്നെം കൊണ്ട് നീന്തി അപ്രത്ത്ക്ക് കടക്കും. ന്ന്ട്ട് ഞാന്‍ ഇങ്ങട് പോരും. പോത്ത് തിരിച്ച് പോവും.’
‘ഏയ് നിയ്യ് നൊണ പറയ്യ്യാ..’
‘നിന്നൊട് ഞാന്‍ എന്തിനാ നൊണ പറയണത്.. നീയ്യിന്ന് എന്റെ കൂടെ വന്നാല്‍ കാണിച്ചു തരാം..’
‘ഏയ് .. അതൊന്നും വേണ്ട..’
പുളിഞ്ചേരിപ്പടി കഴിഞ്ഞാല്‍ സത്യന്‍ തിരിഞ്ഞ് പോകും. എനിക്ക് മെയിന്‍ റോഡിലൂടെ തന്നെയാണ് പോകേണ്ടത്. പിന്നെ സത്യന്‍ പോകുന്ന വഴിയില്‍ ചാത്തനേറും പൂഴിക്കടകനും മറ്റ് പണ്ടാറടങ്ങിയ പല വകുപ്പുകളും ഉണ്ടെന്ന് അത്ര പാവമല്ലാത്ത എന്റെ മുത്തശ്ശി എന്റെ ചെവിയില്‍ ഓതി തന്നിട്ടുണ്ട്.
എന്നാലും ഇവന്‍ പറയുന്നത് ശരിയാവുമൊ ?
അഥവാ ശരിയാണെങ്കില്‍ തന്നെ പോത്തിന്റെ പുറത്തിരുന്നാല്‍ വിമാനത്തില്‍ പോകുന്നതുപോലെയാവുമോ ?
നാലുമണിക്ക് ക്ലാസ് വിട്ട് വന്ന് വടക്കേപ്പുറത്തെ മാവിന്റെ ചുവട്ടിലിരുന്ന് ഞാന്‍ കൂലങ്കുഷമായി ആലോചിച്ചുതുടങ്ങി.
ആ സമയത്താണ് കറവക്കാരന്‍ കൃഷ്ണേട്ടന്‍ തൊഴുത്തില്‍ നിന്നും ഞങ്ങളുടെയെല്ലാം ആരോഗ്യരഹസ്യമായ അമ്മിണിയുമായി ഇറങ്ങിവരുന്നത്. തെറ്റിദ്ധരിക്കേണ്ട., അമ്മിണിയെന്നത് പൂവാലിപ്പശുവിന് അപ്പൂപ്പനിട്ട പേരാണ്.
കൃഷ്ണേട്ടന്‍ കറവ കഴിഞ്ഞ് പാലൊക്കെ എത്തിക്കേണ്ടിടത്തെല്ലാം എത്തിച്ച് സെന്ററില്‍ നിന്നും സാധനങ്ങളെല്ലാം വാങ്ങി വീട്ടില്‍ പോയി ഒരു അഞ്ചുമണിയോടെയാണ് വീണ്ടും വരുന്നത്. ഈ വരവിലെ ടാസ്ക് പശുവിനെ കുളിപ്പിക്കുകയും മാറ്റിക്കെട്ടുകയെന്നതാണ്. അമ്മിണിയെ തെങ്ങിന്റെ കടയ്ക്കല്‍ നിര്‍ത്തി കൃഷ്ണേട്ടന്‍ വീണ്ടും തൊഴുത്തില്‍ കയറി. അടുത്ത പത്തുമിനിട്ട് ടാസ്ക് തൊഴുത്ത് വൃത്തിയാക്കുകയാണ്.
അവിടെ എനിക്ക് പുതിയ ബോധോദയമുണ്ടാകുന്നു.
പോത്തില്ലെങ്കില്‍ വേണ്ട, അമ്മിണിയെ വെച്ച് ഒരു ട്രയല്‍ നോക്കിയാലോ..
ചുറ്റും നോക്കി. ആണിരോഗത്തിന് ബീഡിപ്പുകകൊണ്ടാല്‍ നല്ലതാണെന്ന് ഏതൊ കുബുദ്ധികള്‍ പറഞ്ഞതനുസരിച്ച് കെട്ടുകണക്കിന് കാജാബീഡി മുത്തശ്ശിയുടെ അനുഗ്രഹാശിസ്സുകളോടെ ചാരുകസേരയിലിരുന്നു വലിച്ചുകൂട്ടുന്ന തിരക്കിലാണ് അപ്പൂപ്പന്‍.
സൈഡില്‍ വെച്ചിരുന്ന ഇന്ധനം വേണ്ടാത്ത യെസ്ഡി മോട്ടൊര്‍സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്ത്
നേരെ അമ്മിണിയുടെ അടുത്തേക്ക്..
‘ക്രീ.....ട് ര്‍ ട് ര്‍.....’
സഡന്‍ ബ്രേക്കിട്ടു നിര്‍ത്തി. സൈഡില്‍ സ്റ്റാന്‍ഡിലിട്ടു.
ഒന്നുകൂടി ഉമ്മറത്തേക്ക് നോക്കി. അപ്പൂപ്പന്‍ കാല് പൊക്കി വെച്ച് ആണിപ്പഴുതുകളില്‍ ഊതിക്കളിക്കുകയാണ്.
അമ്മിണിയുടെ കയറ് സെക്യൂരിറ്റിയായി കൃഷ്ണേട്ടന്‍ തെങ്ങില്‍ കെട്ടിയത് സ്വര്‍ണ്ണപ്പണിക്കാരുടെ ശ്രദ്ധയോടെ അഴിച്ചുമാറ്റി. സെക്യുരിറ്റി കേബിളഴിക്കുന്നതൊന്നും അറിയാത്ത ഭാവത്തില്‍ കാടി വെള്ളത്തില്‍ തലതാഴ്ത്തി ചിന്തിച്ച് നില്‍ക്കുകയാണ് അമ്മിണി. ഒരു കയ്യില്‍ സെക്യുരിറ്റി കേബിള്‍ പിടിച്ച് അമ്മിണിയെ ആകെപ്പാടെ ഒന്നു വീക്ഷിച്ചു. സത്യന്‍ പറഞ്ഞതു പോലെ പോത്തിന്റേതു പോലെയുള്ള ഹാന്‍ഡില്‍ അമ്മിണിക്കില്ല. എന്നാല്‍ നല്ല ചെവിയുണ്ട്. അതു തന്നെ ധാരാളം. ഞാന്‍ ചെവിയൊന്ന് പിടിച്ച് നോക്കി.
കുഴപ്പമില്ല.
ഇനി ഇതിന്റെ മുകളില്‍ കയറിയിരുന്നൊന്നു നോക്കണം.
മാവിന്റെ മുകളില്‍ കയറിയുള്ള പരിചയം വെച്ച് രണ്ടും കല്പിച്ച് കൈകള്‍ രണ്ടും അമ്മിണിയുടെ പുറത്ത് ബലമായി പിടിച്ച് കയറിയിരുന്നു.
സത്യന്‍ പറഞ്ഞതില്‍ പകുതി കാര്യമുണ്ടെന്ന് മനസ്സിലായി.
പോത്തിന്റെ പുറത്തല്ലെങ്കിലും പശുവിന്റെ പുറത്തെങ്കിലും കയറിയല്ലോയെന്ന ആത്മസംതൃപ്തിയോടെയിരിക്കുന്ന ശുഭമുഹൂര്‍ത്തത്തിലാണ് വീടിന്റെ സെക്യൂരിറ്റിക്കാരനായ ടോമിയെന്ന നായ ഒരു കോഴിയെ ഓടിച്ചു വരുന്നത്.
ടോമിയുടെ മുജ്ജന്മ ശത്രുവാണ് പടിഞ്ഞാറെ വീട്ടിലെ കൊച്ചുമോന്റെ വീട്ടിലെ കറുത്ത ചാത്തന്‍ കോഴി. വീടിന്റെ പരിസരത്തെത്തിയാല്‍ പിന്നെ ചുള്ളന് അവനെ ബൌണ്ടറികടത്തിയിട്ടേ മനസ്സമാധാനമുണ്ടാവൂ. അമ്മിണിക്ക് ടോമിയെ അത്ര പിടുത്തമില്ല. ടോമിയെ കൂട്ടിലാക്കിയിട്ടേ കൃഷ്ണേട്ടന്‍ അമ്മിണിയെ പുറത്തിറക്കാറുള്ളൂ.
കൃഷ്ണേട്ടന്‍ മറന്നിട്ടുണ്ടാകും.
ടോമി അടുത്തെത്തിയതും കാടിവെള്ളം വെച്ച പാത്രമെല്ലാം തട്ടിത്തെറിപ്പിച്ച് അമ്മിണി ഒന്നു കുതിച്ചു. ആ കുതിപ്പില്‍ ഞാന്‍ അമ്മിണിയുടെ കഴുത്തിലേക്ക് വീണു.
സത്യന്‍ പറഞ്ഞതു പോലെ ഹാന്‍ഡിലില്‍ പിടിക്കാന്‍ അമ്മിണിക്കതില്ലല്ലോ. ഞാന്‍ സൈഡിലേക്ക് നോക്കി. ആരുമില്ല.
എന്റെ തൊണ്ടയില്‍ ഒരു തുള്ളി വെള്ളമില്ല. ‘ഹ് ഹ്’ ‘ എന്നുമാത്രമേ പുറത്തേക്കു വരുന്നുള്ളൂ.
ടോമിക്ക് രസം കയറി.
അവന്‍ കുരച്ചുകൊണ്ട് അമ്മിണിയുടെ പിന്നാലെ.
വീടിന്റെ മുന്‍ വശത്തുള്ള മരത്തിന്റെ ഗേറ്റും തകര്‍ത്ത് മുന്നേറുന്നതിനിടയില്‍ അമ്മിണി ഒന്നു കുതറി.
മുകളിലുള്ള ബാണ്ടക്കെട്ട് താഴെ.
പോരാത്തതിന് പിന്‍ കാലുകൊണ്ട് ഒരു ചവിട്ടും.
അത് വളരെ കൃത്യമായി എന്റെ വളരെ അത്യാവശ്യമുള്ള ഘടകകക്ഷികളില്‍ തന്നെ.
ഞാന്‍ വീണിടത്ത് കിടന്ന് ചുറ്റും നോക്കി.
പിന്നെ മെല്ലെ എഴുന്നേറ്റു നിന്നു.
കൃഷ്ണേട്ടന്‍ പാഞ്ഞു വരുന്നുണ്ട്. പിന്നാലെ ആണിക്കാലുമായി അപ്പൂപ്പന്‍ അടിവെച്ചടിവെച്ച് വരുന്നു.
ടോമി രസം വിടാതെ റോഡിലൂടെ അമ്മിണിയെ പറത്തിക്കൊണ്ടിരിക്കുകയാണ്.
‘കുട്ടനെന്തെങ്കിലും പറ്റിയോ..’ കൃഷ്ണേട്ടന്‍ ചോദിച്ചു.
‘ഏയ് ഒന്നുല്യ..’ ഞാന്‍ മസിലു പിടിച്ച് പറഞ്ഞു.
ഭാഗ്യത്തിന് കളറ് പോയിട്ടില്ല.
കൃഷ്ണേട്ടന്‍ അമ്മിണിയുടെ പിന്നാലെ ഓടുകയാണ്.
അപ്പൂപ്പന്‍ പിന്നില്‍ നിന്ന് ‘ടോമി.. ടോമി.. ‘ എന്നലറുന്നുണ്ട്.
ഞാന്‍ മെല്ലെ ബാത്ത് റൂമിലേക്ക് ഇന്‍വെന്ററിയെടുക്കാന്‍ പോയി.
ഏയ് . വലിയ പ്രശ്നമൊന്നുമില്ല. ഇന്‍വെന്ററി ഓണ്‍ ഹാന്റും എക്കണോമിക് സ്റ്റോക്കുമെല്ലാം ടാലിയാവുന്നുണ്ട്. ബാക്കിയെല്ലാം ഇനി ഓര്‍ഡര്‍ പോളിസിയനുസരിച്ചിരിക്കുമെന്ന ആശ്വാസത്തില്‍
മുഖമൊക്കെ കഴുകി തിരിച്ച് ഉമ്മറത്തെത്തിയപ്പോഴാണ് കൃഷ്ണേട്ടന്‍ അമ്മിണിയുമായി തിരിച്ചെത്തുന്നത്.
കൃഷ്ണേട്ടന്‍ ആകെ വിയര്‍ത്തു കുളിച്ചിട്ടുണ്ട്.
‘എന്താ കൃഷ്ണാ ഇത്.. ടോമിനെ കെട്ടിയിട്ടിട്ട് മതി അമ്മിണിനെ പുറത്തെറക്കാന് ന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ട്ണ്ട് നെന്നോട്..’
കൃഷ്ണേട്ടന്‍ ഒന്നും മിണ്ടുന്നില്ല.
ഭാഗ്യം.
ഏതായാലും ഞാന്‍ അമ്മിണിയുടെ പുറത്ത് കയറിയത് ആരും കണ്ടിട്ടില്ല.
‘ശരി ശരി.. ന്ന് ട്ട് എവ്ട് ന്നാ നെനക്ക് ഇതിനെ പിടിക്കാന്‍ പറ്റിയേ..?’
‘ഇത് ബ് ട് ന്ന് ഓടീട്ട് നേരെ പറപ്പൂക്കാരന്റെ അടുത്ത് ക്കല്ലേ പോയത്. ‘
‘ന്ന് ട്ടാ..’
‘മാറ്റിനി കഴിഞ്ഞിട്ടില്ല. അമ്മിണി നേരെ ബഞ്ചിന്റെ വാതിലിന്റെ അവടക്കാ പോയത്. ശബ്ദം കേട്ടിട്ട് ടിക്കറ്റ് കീറണ കുരിയാക്കുവേട്ടന്‍ അതിന്റെ ഉള്ളീന്ന് പൊറത്തേക്ക് വന്നു. കുരിയാക്കേട്ടനെ കണ്ടേപ്പൊ അമ്മിണി ബ്രേയ്ക്കിട്ട പൊലെ ഒറ്റ നില്പാ. പിന്നെ ഞാന്‍ മൂക്കു കയറ് പിടിച്ച് ഇങ്ങ്ട്ട് കൊണ്ടോന്നു..’
കൃഷ്ണേട്ടന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.
പിറ്റേന്ന് ചിന്നമ്മ ടീച്ചറുടെ സോഷ്യല്‍ സ്റ്റഡീസ് ക്ലാസ്സിനിടക്ക് സത്യനോട് ഞാന്‍ വള്ളി പുള്ളി വിടാതെ സംഭവം വിശദീകരിച്ചു. സ്ലേറ്റ് പെന്‍സില്‍ കൊണ്ട് ചെവിക്ക് പിറകില്‍ ചൊറിഞ്ഞു കൊണ്ട് ബുജി ശൈലിയില്‍ ആലോചിച്ചുകൊണ്ടു സത്യന്‍ എന്നൊട് ചോദിച്ചു.
‘പറപ്പൂക്കാരന്റെ തീയറ്ററില്‍ ഏതാ പടം ന്ന് നെനക്കറിയൊ ?‘
‘ഏതാ ?’
‘ജയന്റെം സീമേടം പടാ.. അങ്ങാടി. ‘
‘അതിന് ‘
‘വെറുത്യല്ല പശു അബടെ ബ്രേയ്ക്കിട്ട പോലെ നിന്നത്.’
‘അതെന്താ..’
‘അതങ്ങന്യ... ‘
ഞാന്‍ അതെക്കുറിച്ച് കുറെ ആലോചിച്ചു.
ചെറിയ ക്ലുവെല്ലാം കിട്ടിയെങ്കിലും ഇന്നും എനിക്ക് അതെങ്ങനെയാണെന്ന് പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല.
****
കടപ്പാട് : ഈ പോസ്റ്റെഴുതാന്‍ ഉത്തേജകമായത് വിശാലന്റെ സില്‍ക്ക് എന്ന പോസ്റ്റാണ്.
Saturday, September 23, 2006
വേലായി ചരിതം മൂന്നാം ഖണ്ഡം.
വേലായിയുടെ ചില സ്വഭാവ വൈശിഷ്ട്യങ്ങളെക്കുറിച്ച് മുന്‍ലക്കങ്ങളില്‍ പ്രതിപാദിച്ചിരുന്നു.
വേലായിയുടെ സന്തത സഹചാരിയാണ് ഓടക്കുഴല്‍. അതുകൊണ്ട് വേലായുധന്, ശ്രീകൃഷണന്റെ തനതായ സ്വഭാവഗുണങ്ങളുണ്ടെന്ന് പറയാനാവില്ല. എങ്കിലും ആ ശരീരവും ശാരീരവും നാലാള്‍ കൂടുന്നിടത്ത് വേലായിക്ക് പേരുണ്ടാക്കിക്കൊടുത്തിരുന്നു.ഓടക്കുഴലില്‍ വേലായി പല രാഗങ്ങളും വായിക്കും. പ്രസിദ്ധരായ സംഗീതജ്ഞന്മാര്‍ക്കാര്‍ക്കും വേലായിയുടെ സംഗീതം ഇതുവരെ പിടി കൊടുത്തിട്ടില്ല. വേലായി എവിടെപ്പോയാലും ഓടക്കുഴലും കൂടെ കാണും. പൂരങ്ങള്‍ക്കും പറയെടുപ്പിനും ഉത്സവങ്ങള്‍ക്കും എന്തിന് വാസുവേട്ടന്റെ ഷാപ്പില്‍ പോകുമ്പോള്‍ വരെ വേലായിയുടെ കൈയ്യില്‍ ഓടക്കുഴലുണ്ടായിരിക്കും. കാലത്ത് ഗോവിന്ദന്‍ നായരുടെ ചായക്കടയിലെ വിശാലമായ ചായകുടിയ്ക്കിടയില്‍ ഇടക്കിടെ വേലായി ഓടക്കുഴലെടുത്ത് വായിക്കും. ഓരോ വായന കഴിയുമ്പോഴും വായിച്ച പാട്ട് ഏതാണെന്ന് വേലായി തന്നെ വെളിപ്പെടുത്തും. അതല്ലേ അതിന്റെ ഒരു ശരിയെന്ന് പറയുന്നതാവും അതിന്റെ ഒരു ശരി.
തോട്ടുവക്കില്‍ ചൂണ്ടയിടാന്‍ പോകുമ്പോഴും വേലായിയുടെ സഹചാരി അടുത്തുണ്ടാവും. വാസുവേട്ടന്റെ ഷാപ്പിലെ പറ്റുകുറക്കാന്‍ വേലായിക്ക് ചൂണ്ടയിടാതെ യാതൊരു വഴിയുമില്ല.
‘വേലായിയേ.. മീനൊന്നും കിട്ടീല്ലെ..?’
‘ദേ ഞാന്‍ കുഴല് വായിക്കണ കണ്ടില്ലേ.. പിന്നെങ്ങിന്യാ മീന്‍ പിടിക്ക്യാ..’
‘അതിന് ചൂണ്ട ഇടണ്ടേ..'
‘മേന്ന് എന്താ കണ്ണ് കാണില്ലേ.. ചൂണ്ട ഇട്ടേക്കണ കണ്ടില്ല്യേ ...’
‘ന്ന് ട്ട് ന്താ മീന്‍ കിട്ടാത്തെ ?'
‘മീനൊക്കെ ന്റെ പാട്ട് കേട്ട് ട്ട് ഇങ്ങനെ നിക്ക്വല്ലേ.. പിന്നെങ്ങിന്യാ ചൂണ്ടേമ്മെ കൊത്ത്വാ..ഇനി പാട്ട് കഴിയുമ്പോ ഓരോന്നായി വന്ന് കൊത്തു..’
‘വാസ്വേട്ടന്റെ കയ്യീന്ന് കിട്ടും നെനക്ക്....’
അങ്ങനെ സംഗീതം കൊണ്ട് രോഗം ഭേദമാക്കാമെന്ന ധാരണയുടെ മുകളില്‍ മീനും പിടിക്കാമെന്ന വേലായിയുടെ തത്വമസി.
ഒരു തവണ വേലായി ചെമ്പൈ സംഗീതൊത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട് . അന്ന് ദേവസ്വം ബോര്‍ഡ് ഓഫീസ്സില്‍ തന്റെ പ്രാവിണ്യം തെളിയിക്കാന്‍ പോയി സഫലമാവാതെ സത്രംഹാളിനു പുറത്തിരുന്ന് തന്റെ ഓടക്കുഴല്‍ കച്ചേരി നടത്തി നാട്ടുകാരുടെ കയ്യൂക്ക് ശരിക്കും അനുഭവിച്ചിട്ടുണ്ട് വേലായി.
സെന്തോമാസ് ബാന്റ് കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ കം പ്രധാന പീപ്പി വിളിക്കാരനാണ് (ക്ലാര്‍നെറ്റ്) പാണ്ടിത്തോമേട്ടന്‍. മുണ്ടൂര്‍, പാലയൂര്‍, പാവറട്ടി, പറപ്പൂര്‍, ഏനമ്മാവ്, വരന്തരപ്പിള്ളി, പുതുക്കാട് മുതലായ പള്ളിപ്പെരുന്നാളുകളില്‍ സജീവസാന്നിദ്ധ്യമാണ് സെന്തോമാസ് ബാന്റ് കമ്പനി.പള്ളിയുടെ കിഴക്കുവശത്തെ സെമിത്തേരിയുടെ സമീപത്താണ് ഇതിന്റെ ആപ്പീസ്. ആത്മാക്കളുടെ പ്രതിഷേധം മാത്രമേയുള്ളുവെന്ന ധൈര്യവും തോമേട്ടന്‍ അവിടെ തന്നെ ഓഫീസാക്കിയതെനെന്ന് അസൂയാലുക്കള്‍ പറയാറുണ്ട്.
സീസണല്ലാത്ത കാലത്ത് തോമേട്ടന് തേപ്പുകാരന്റെ വേഷമാണ്. പിന്നെ, പറപ്പൂക്കാരന്റെ തീയ്യറ്ററില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന തോമുണ്ണിച്ചേട്ടന്‍ ലീവെടുക്കുമ്പോള്‍ പകരക്കാരനാവും. അറ്റകൈക്ക് പഞ്ഞമാസങ്ങളില്‍ തീയ്യറ്ററില്‍ കടല വില്‍ക്കുന്ന ജോസിനെ സഹായിക്കാനും നില്‍ക്കും.
സെന്തോമസ് ബാന്റ് കമ്പനിയില്‍ ചില സ്ഥിരം അംഗങ്ങളുണ്ട്. ട്രമ്പെറ്റ്- പടിഞ്ഞാറേലെ ദേശുട്ടിചേട്ടന്‍, പൂത്താങ്കീരി രാഘവന്‍, മങാട്ടെ ചന്ദ്രന്‍ . ഡ്രം - കൊട്ട ജോസപ്പേട്ടന്‍, കോരമ്പത്തെ അച്ചുവേട്ടന്‍. ക്ലാര്‍നെറ്റ് - പാണ്ടിത്തോമേട്ടന്‍, കുണ്ട പറിഞ്ചുവേട്ടന്‍. സിംബല്‍ - ആണ്ടാത്തെ കൊച്ചുണ്ണി പിന്നെ ഒഴിവുള്ളപ്പോള്‍ വേലായിയും. തോമേട്ടന്റ ബാന്റ് സെറ്റിന്റെ കൂടെ പോകുമ്പോഴാണ് വേലായി പാന്റ്സിടുന്നത്. ചുവന്ന പാന്റ്സും വെള്ള ഷര്‍ട്ടും തൊപ്പിയും വെച്ചാല്‍ വേലായിയെ തിരിച്ചറിയാന്‍ പ്രയാസം. പരിപാടിയും കഴിഞ്ഞ് വാസ്വേട്ടന്റെ അവിടുന്ന് ചെറുതായി മിനുങ്ങി ഓടക്കുഴലും വായിച്ച് ഒരു വരവുണ്ട്. അതൊരു ഒന്നൊന്നര വരവു തന്നെയാണ്.
സിംബലടിക്കാന്‍ വേലായി മിടുക്കനാണെങ്കിലും വേലായിയുടെ വീക്ക് നസ്സ് പാണ്ടിത്തോമേട്ടന്റെ ക്ലാര്‍നെറ്റാണ്.തോമേട്ടന്റെ സ്വന്തം ക്ലാര. എന്നാല്‍ തോമേട്ടന്‍ തന്റെ പൊന്നുംകുടത്തെ വേറൊരാള്‍ക്കും തൊടാന്‍ പോലും കൊടുക്കില്ല. തോമേട്ടന്റെ തത്വമസിയനുസരിച്ച് ക്ലാര്‍നെറ്റിലാണ് പാട്ടിന്റെ പാലാഴിയിരിക്കുന്നത്.
തോമേട്ടന്‍ ഇല്ലാത്ത സമയത്ത് വേലായി അതെടുത്ത് ഒന്ന് ഊതി നോക്കും.
‘ടാ.. അബടെ വെക്കടാ അത്.. തോമേട്ടന്‍ കണ്ടാല്‍ നിന്നെ പൊരിക്കും..’
‘ഏയ്.. ഞാന്‍ ഒന്നു നോക്കീതാ.. ന്നാലും ന്റെ ഓടക്കൊയലിന്റെത്ര വരില്യ..’
വേലായി സ്വയം സമാധാനിക്കും.
ആയിടക്കാണ് പറപ്പൂര്‍ പള്ളിയില്‍ സെബസ്ത്യാനോസ് പുണ്യവാളന്റെ അമ്പ് പെരുന്നാള് വരുന്നത്. പാണ്ടിത്തോമേട്ടനും വരന്തരപ്പിള്ളി പൊറിഞ്ചുചേട്ടനും കൂടി മൊത്തമായി ബാന്റിന്റെ ക്വട്ടേഷന്‍ എടുത്തിട്ടുണ്ട്. ഉച്ചക്ക് പള്ളിയിലെ പ്രദക്ഷിണം കഴിഞ്ഞാലാണ് പണവും പ്രതാപവുമുള്ള വീടുകളില്‍ നിന്നും അമ്പ് ബാന്റു മേളത്തിന്റെ അകമ്പടിയോടെ കൊണ്ടുവരുന്നത്. പുത്തൂര്‍ ജോസുമാഷുടെ വീട്ടിലെ ബാന്റ് എടുത്തിരിക്കുന്നത് പാണ്ടിത്തോമേട്ടനാണ്. കൂടെ ഫുള്‍ ടീമും.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജോസുമാഷ് സ്ഥിരമായി ഒഴിച്ചുകൊടുക്കുന്ന മൂന്നാം ലോകനായകനെ ഒരു പെഗ്ഗ് പിടിപ്പിച്ച് വേലായിയൊഴിച്ചുള്ള ടീമംഗങ്ങ്ള് മാര്‍ച്ചിങിന് റെഡിയായി. വേലായിക്ക് ലോകനായകരൊന്നും പിടിക്കില്ലല്ലോ.
ആദ്യം തോമേട്ടന്റെ മാസ്റ്റര്‍പീസായ ‘നന്മ നേരുമമ്മ..’ കഴിഞ്ഞാണ് പള്ളിയിലേക്ക് പുറപ്പെടുന്നത്. ഒരു ഭക്തി ഗാനം, പിന്നൊരു തമിഴ് , ഹിന്ദി, മലയാളം പിന്നെ വീണ്ടുമൊരു ഭക്തി ഗാനം. ഈ കണക്കിലാണ് തോമേട്ടന്റെ ബാന്‍ഡ് സൈക്കിള്‍.
ഏഴു പട്ടുകുടയും ബാന്‍ഡു സെറ്റുമടങ്ങുന്ന പ്രദക്ഷിണം ജോസ് മാഷുടെ വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ സമയം മൂന്നുമണി. മാഷിന്റെ മൂത്ത പുത്രക്കല്ല് റോബിന്‍, അമ്പും മലരും രണ്ട് കോഴിമുട്ടയുമടങ്ങുന്ന പ്ലേയ്റ്റുമായി ഭക്തിപൂര്‍വ്വം പട്ടുകുടകളിലെ കേമനായ ഒരു ചുവപ്പന്‍ പട്ടുകുടയ്ക്കുകീഴിലായി നിന്നു.
‘ഞങ്ങള് വീട്ടുകാരൊക്കെ ചന്തപ്പടി വഴി പോകാം. നിങ്ങള് അമ്പായി സെന്റര്‍ വഴി വന്നാ മതി..മെല്ലെ പോന്നാമതി... സെന്ററില് രണ്ടു പാട്ടെങ്കിലും പാടണം’
റോഡിലേക്ക് കടന്നപ്പോള്‍ ജോസുമാഷ് പറഞ്ഞു.
ജോസുമാഷുടെ മൂന്നാം ലോകത്തിന്റെ ബലത്തില്‍ ടീമംഗങ്ങള്‍ മുഴുവന്‍ നല്ല ഫോമിലാണ്. പാട്ടിനിടവേളകളിലുള്ള സമയം കുറഞ്ഞു വരുന്നു.
സെന്ററെത്തുന്നതിനുമുമ്പായിട്ടുള്ള സുരേഷിന്റെ കള്ളുഷാപ്പിനുമുന്നില്‍ വെച്ചാണ് ‘ഖുര്‍ബാനി ഖുര്‍ബാനി’ എന്ന പാട്ട് കൃത്യമായി അവസാനിച്ചത്.
‘തോമേട്ടാ ഭയങ്കര ക്ഷീണം.. നമുക്കൊരു ഗ്ലാസ്സടിച്ചിട്ട് പോയാലൊ..’ വേലായിയുടെ ഐഡിയയാണ്.
‘ശര്യാ തോമേട്ടാ.. ഇത് കഴിഞ്ഞിട്ട് മൂന്നു സ്ഥലത്തെ അമ്പ് നമ്മളന്നെ കൊട്ടണ്ടേ..’ പൂത്താങ്കീരി രാഘവന്‍ വേലായിയെ സപ്പോര്‍ട്ട് ചെയ്തു.
ഇനി എന്തെന്ന അടുത്ത ചോദ്യത്തിനു മുന്‍പുതന്നെ കുടകള്‍ പിടിച്ചിരുന്ന കുഞ്ഞിക്കുട്ടന്മാരും അമ്പ് പിടിച്ച ജോസ്മാഷ്ടെ മോനുമൊഴിച്ചുള്ള സംഘം ഷാപ്പിലേക്ക് മാര്‍ച്ചു ചെയ്തു.
‘എന്റമ്മേ.. ചതിച്ചെടാ.. ’
ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലിരുന്ന സുരേഷ് ഒരു സംഘം യൂണിഫോമുകാര്‍ കയറി വരുന്നത് കണ്ട് അന്തം വിട്ടുകൊണ്ട് വിളിച്ചു.
‘സമയമില്ല.. സാധനം വേഗം എടുക്ക്..’ എന്നു പറഞ്ഞ് യൂണിഫോമിട്ട തോമേട്ടന്റെ ടീം ദാഹം തീര്‍ത്ത് പുറത്തിറങ്ങി.
അടുത്തപാട്ടായ ‘നിത്യസഹായ മാതാവ്..’ കൊട്ടിത്തീരുന്നതിന് മുന്‍പുതന്നെ ഡ്രമ്മടിക്കുന്ന ജോസപ്പേട്ടന്‍ വെയിലുകൊള്ളാതിരിക്കാന്‍ ഒരു പട്ടുകുടയുടെ കീഴിലേക്ക് മാറിനിന്നു. ഒരു കൈ കുടയുടെ പിടിയിലും ഒരു കൈയില്‍ ഡ്രംസ്റ്റിക്കും. എന്നിട്ടും പട്ടുകുടക്ക് റിമിടോമിയുടെ പാട്ടിന്റെ പോലെയുള്ള ഒരു ഇളക്കം.
പറപ്പൂര്‍ സെന്റര്‍ കഴിഞ്ഞ് അടുത്ത പാട്ട് പാടുമ്പോഴായിരുന്നു., പാണ്ടിത്തോമേട്ടന് ഒരു പരവേശം പോലെ. കുറച്ച് നേരം അടുത്തുള്ള പോസ്റ്റില്‍ ചാരിനിന്ന് തന്റെ ക്ലാരയില്‍ ഈണമിട്ടു.
പിന്നെ സൈഡിലുള്ള പീടികയുടെ അടുത്തേക്ക് മാറി നിന്നു.
‘എന്തു പറ്റി തോമേട്ടാ..’ സിംബലടിച്ചുകൊണ്ടിരുന്ന വേലായി ചോദിച്ചു.
‘എന്തൊ എന്റെ ക്ലാരയില് ശബ്ദം വരാത്ത പോലെ..’
‘ഞാന്‍ കുറച്ച് നേരായി ചോദിക്കണ്ന്ന് വിചാരിക്കുന്നു.. നോക്കട്ടെ..’
തോമേട്ടന്‍ ക്ലാര്‍നെറ്റ് വേലായിക്ക് കൊടുത്തു. വേലായി അത് തിരിച്ചും മറിച്ചും നോക്കി.
‘തോമേട്ടന്‍ ഈ ഓടക്കൊയല് ഒന്ന് വിളിച്ച് നോക്ക്യെ.. ശബ്ദം ണ്ടോന്ന് നോക്ക്..’
തോമേട്ടന്‍ ഓടക്കുഴലെടുത്ത് ഊതി നോക്കി.
‘എയ്.. ഇതിന് നല്ല ശബ്ദം ണ്ടല്ലോ....’
‘എന്നാപിന്നെ തോമേട്ടന്‍ അതന്നെ എട്ക്ക്. ഞാന്‍ എങ്ങന്യങ്കിലും ഇത് ഊതിക്കോളാം..’
അങ്ങനെ വേലായി ക്ലാര്‍നെറ്റും പാണ്ടിത്തോമേട്ടന്‍ ഓടക്കുഴലുമായി വളരെ മനസ്സമാധാനത്തോടെ അമ്പ് പള്ളിയിലെത്തിച്ചു.
പിന്നീട് ഇന്നു വരെ വേലായിക്ക് സെന്തോമസ് ബാന്ഡ് സെറ്റില്‍ സിംബലടിക്കേണ്ടി വന്നിട്ടില്ല., ജോസ്മാഷ് സെന്തോമാസ് ബാന്‍ഡ് സെറ്റിനെ വിളിച്ചിട്ടുമില്ല.
വേലായിയുടെ സന്തത സഹചാരിയാണ് ഓടക്കുഴല്‍. അതുകൊണ്ട് വേലായുധന്, ശ്രീകൃഷണന്റെ തനതായ സ്വഭാവഗുണങ്ങളുണ്ടെന്ന് പറയാനാവില്ല. എങ്കിലും ആ ശരീരവും ശാരീരവും നാലാള്‍ കൂടുന്നിടത്ത് വേലായിക്ക് പേരുണ്ടാക്കിക്കൊടുത്തിരുന്നു.ഓടക്കുഴലില്‍ വേലായി പല രാഗങ്ങളും വായിക്കും. പ്രസിദ്ധരായ സംഗീതജ്ഞന്മാര്‍ക്കാര്‍ക്കും വേലായിയുടെ സംഗീതം ഇതുവരെ പിടി കൊടുത്തിട്ടില്ല. വേലായി എവിടെപ്പോയാലും ഓടക്കുഴലും കൂടെ കാണും. പൂരങ്ങള്‍ക്കും പറയെടുപ്പിനും ഉത്സവങ്ങള്‍ക്കും എന്തിന് വാസുവേട്ടന്റെ ഷാപ്പില്‍ പോകുമ്പോള്‍ വരെ വേലായിയുടെ കൈയ്യില്‍ ഓടക്കുഴലുണ്ടായിരിക്കും. കാലത്ത് ഗോവിന്ദന്‍ നായരുടെ ചായക്കടയിലെ വിശാലമായ ചായകുടിയ്ക്കിടയില്‍ ഇടക്കിടെ വേലായി ഓടക്കുഴലെടുത്ത് വായിക്കും. ഓരോ വായന കഴിയുമ്പോഴും വായിച്ച പാട്ട് ഏതാണെന്ന് വേലായി തന്നെ വെളിപ്പെടുത്തും. അതല്ലേ അതിന്റെ ഒരു ശരിയെന്ന് പറയുന്നതാവും അതിന്റെ ഒരു ശരി.
തോട്ടുവക്കില്‍ ചൂണ്ടയിടാന്‍ പോകുമ്പോഴും വേലായിയുടെ സഹചാരി അടുത്തുണ്ടാവും. വാസുവേട്ടന്റെ ഷാപ്പിലെ പറ്റുകുറക്കാന്‍ വേലായിക്ക് ചൂണ്ടയിടാതെ യാതൊരു വഴിയുമില്ല.
‘വേലായിയേ.. മീനൊന്നും കിട്ടീല്ലെ..?’
‘ദേ ഞാന്‍ കുഴല് വായിക്കണ കണ്ടില്ലേ.. പിന്നെങ്ങിന്യാ മീന്‍ പിടിക്ക്യാ..’
‘അതിന് ചൂണ്ട ഇടണ്ടേ..'
‘മേന്ന് എന്താ കണ്ണ് കാണില്ലേ.. ചൂണ്ട ഇട്ടേക്കണ കണ്ടില്ല്യേ ...’
‘ന്ന് ട്ട് ന്താ മീന്‍ കിട്ടാത്തെ ?'
‘മീനൊക്കെ ന്റെ പാട്ട് കേട്ട് ട്ട് ഇങ്ങനെ നിക്ക്വല്ലേ.. പിന്നെങ്ങിന്യാ ചൂണ്ടേമ്മെ കൊത്ത്വാ..ഇനി പാട്ട് കഴിയുമ്പോ ഓരോന്നായി വന്ന് കൊത്തു..’
‘വാസ്വേട്ടന്റെ കയ്യീന്ന് കിട്ടും നെനക്ക്....’
അങ്ങനെ സംഗീതം കൊണ്ട് രോഗം ഭേദമാക്കാമെന്ന ധാരണയുടെ മുകളില്‍ മീനും പിടിക്കാമെന്ന വേലായിയുടെ തത്വമസി.
ഒരു തവണ വേലായി ചെമ്പൈ സംഗീതൊത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട് . അന്ന് ദേവസ്വം ബോര്‍ഡ് ഓഫീസ്സില്‍ തന്റെ പ്രാവിണ്യം തെളിയിക്കാന്‍ പോയി സഫലമാവാതെ സത്രംഹാളിനു പുറത്തിരുന്ന് തന്റെ ഓടക്കുഴല്‍ കച്ചേരി നടത്തി നാട്ടുകാരുടെ കയ്യൂക്ക് ശരിക്കും അനുഭവിച്ചിട്ടുണ്ട് വേലായി.
സെന്തോമാസ് ബാന്റ് കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ കം പ്രധാന പീപ്പി വിളിക്കാരനാണ് (ക്ലാര്‍നെറ്റ്) പാണ്ടിത്തോമേട്ടന്‍. മുണ്ടൂര്‍, പാലയൂര്‍, പാവറട്ടി, പറപ്പൂര്‍, ഏനമ്മാവ്, വരന്തരപ്പിള്ളി, പുതുക്കാട് മുതലായ പള്ളിപ്പെരുന്നാളുകളില്‍ സജീവസാന്നിദ്ധ്യമാണ് സെന്തോമാസ് ബാന്റ് കമ്പനി.പള്ളിയുടെ കിഴക്കുവശത്തെ സെമിത്തേരിയുടെ സമീപത്താണ് ഇതിന്റെ ആപ്പീസ്. ആത്മാക്കളുടെ പ്രതിഷേധം മാത്രമേയുള്ളുവെന്ന ധൈര്യവും തോമേട്ടന്‍ അവിടെ തന്നെ ഓഫീസാക്കിയതെനെന്ന് അസൂയാലുക്കള്‍ പറയാറുണ്ട്.
സീസണല്ലാത്ത കാലത്ത് തോമേട്ടന് തേപ്പുകാരന്റെ വേഷമാണ്. പിന്നെ, പറപ്പൂക്കാരന്റെ തീയ്യറ്ററില്‍ പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന തോമുണ്ണിച്ചേട്ടന്‍ ലീവെടുക്കുമ്പോള്‍ പകരക്കാരനാവും. അറ്റകൈക്ക് പഞ്ഞമാസങ്ങളില്‍ തീയ്യറ്ററില്‍ കടല വില്‍ക്കുന്ന ജോസിനെ സഹായിക്കാനും നില്‍ക്കും.
സെന്തോമസ് ബാന്റ് കമ്പനിയില്‍ ചില സ്ഥിരം അംഗങ്ങളുണ്ട്. ട്രമ്പെറ്റ്- പടിഞ്ഞാറേലെ ദേശുട്ടിചേട്ടന്‍, പൂത്താങ്കീരി രാഘവന്‍, മങാട്ടെ ചന്ദ്രന്‍ . ഡ്രം - കൊട്ട ജോസപ്പേട്ടന്‍, കോരമ്പത്തെ അച്ചുവേട്ടന്‍. ക്ലാര്‍നെറ്റ് - പാണ്ടിത്തോമേട്ടന്‍, കുണ്ട പറിഞ്ചുവേട്ടന്‍. സിംബല്‍ - ആണ്ടാത്തെ കൊച്ചുണ്ണി പിന്നെ ഒഴിവുള്ളപ്പോള്‍ വേലായിയും. തോമേട്ടന്റ ബാന്റ് സെറ്റിന്റെ കൂടെ പോകുമ്പോഴാണ് വേലായി പാന്റ്സിടുന്നത്. ചുവന്ന പാന്റ്സും വെള്ള ഷര്‍ട്ടും തൊപ്പിയും വെച്ചാല്‍ വേലായിയെ തിരിച്ചറിയാന്‍ പ്രയാസം. പരിപാടിയും കഴിഞ്ഞ് വാസ്വേട്ടന്റെ അവിടുന്ന് ചെറുതായി മിനുങ്ങി ഓടക്കുഴലും വായിച്ച് ഒരു വരവുണ്ട്. അതൊരു ഒന്നൊന്നര വരവു തന്നെയാണ്.
സിംബലടിക്കാന്‍ വേലായി മിടുക്കനാണെങ്കിലും വേലായിയുടെ വീക്ക് നസ്സ് പാണ്ടിത്തോമേട്ടന്റെ ക്ലാര്‍നെറ്റാണ്.തോമേട്ടന്റെ സ്വന്തം ക്ലാര. എന്നാല്‍ തോമേട്ടന്‍ തന്റെ പൊന്നുംകുടത്തെ വേറൊരാള്‍ക്കും തൊടാന്‍ പോലും കൊടുക്കില്ല. തോമേട്ടന്റെ തത്വമസിയനുസരിച്ച് ക്ലാര്‍നെറ്റിലാണ് പാട്ടിന്റെ പാലാഴിയിരിക്കുന്നത്.
തോമേട്ടന്‍ ഇല്ലാത്ത സമയത്ത് വേലായി അതെടുത്ത് ഒന്ന് ഊതി നോക്കും.
‘ടാ.. അബടെ വെക്കടാ അത്.. തോമേട്ടന്‍ കണ്ടാല്‍ നിന്നെ പൊരിക്കും..’
‘ഏയ്.. ഞാന്‍ ഒന്നു നോക്കീതാ.. ന്നാലും ന്റെ ഓടക്കൊയലിന്റെത്ര വരില്യ..’
വേലായി സ്വയം സമാധാനിക്കും.
ആയിടക്കാണ് പറപ്പൂര്‍ പള്ളിയില്‍ സെബസ്ത്യാനോസ് പുണ്യവാളന്റെ അമ്പ് പെരുന്നാള് വരുന്നത്. പാണ്ടിത്തോമേട്ടനും വരന്തരപ്പിള്ളി പൊറിഞ്ചുചേട്ടനും കൂടി മൊത്തമായി ബാന്റിന്റെ ക്വട്ടേഷന്‍ എടുത്തിട്ടുണ്ട്. ഉച്ചക്ക് പള്ളിയിലെ പ്രദക്ഷിണം കഴിഞ്ഞാലാണ് പണവും പ്രതാപവുമുള്ള വീടുകളില്‍ നിന്നും അമ്പ് ബാന്റു മേളത്തിന്റെ അകമ്പടിയോടെ കൊണ്ടുവരുന്നത്. പുത്തൂര്‍ ജോസുമാഷുടെ വീട്ടിലെ ബാന്റ് എടുത്തിരിക്കുന്നത് പാണ്ടിത്തോമേട്ടനാണ്. കൂടെ ഫുള്‍ ടീമും.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജോസുമാഷ് സ്ഥിരമായി ഒഴിച്ചുകൊടുക്കുന്ന മൂന്നാം ലോകനായകനെ ഒരു പെഗ്ഗ് പിടിപ്പിച്ച് വേലായിയൊഴിച്ചുള്ള ടീമംഗങ്ങ്ള് മാര്‍ച്ചിങിന് റെഡിയായി. വേലായിക്ക് ലോകനായകരൊന്നും പിടിക്കില്ലല്ലോ.
ആദ്യം തോമേട്ടന്റെ മാസ്റ്റര്‍പീസായ ‘നന്മ നേരുമമ്മ..’ കഴിഞ്ഞാണ് പള്ളിയിലേക്ക് പുറപ്പെടുന്നത്. ഒരു ഭക്തി ഗാനം, പിന്നൊരു തമിഴ് , ഹിന്ദി, മലയാളം പിന്നെ വീണ്ടുമൊരു ഭക്തി ഗാനം. ഈ കണക്കിലാണ് തോമേട്ടന്റെ ബാന്‍ഡ് സൈക്കിള്‍.
ഏഴു പട്ടുകുടയും ബാന്‍ഡു സെറ്റുമടങ്ങുന്ന പ്രദക്ഷിണം ജോസ് മാഷുടെ വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ സമയം മൂന്നുമണി. മാഷിന്റെ മൂത്ത പുത്രക്കല്ല് റോബിന്‍, അമ്പും മലരും രണ്ട് കോഴിമുട്ടയുമടങ്ങുന്ന പ്ലേയ്റ്റുമായി ഭക്തിപൂര്‍വ്വം പട്ടുകുടകളിലെ കേമനായ ഒരു ചുവപ്പന്‍ പട്ടുകുടയ്ക്കുകീഴിലായി നിന്നു.
‘ഞങ്ങള് വീട്ടുകാരൊക്കെ ചന്തപ്പടി വഴി പോകാം. നിങ്ങള് അമ്പായി സെന്റര്‍ വഴി വന്നാ മതി..മെല്ലെ പോന്നാമതി... സെന്ററില് രണ്ടു പാട്ടെങ്കിലും പാടണം’
റോഡിലേക്ക് കടന്നപ്പോള്‍ ജോസുമാഷ് പറഞ്ഞു.
ജോസുമാഷുടെ മൂന്നാം ലോകത്തിന്റെ ബലത്തില്‍ ടീമംഗങ്ങള്‍ മുഴുവന്‍ നല്ല ഫോമിലാണ്. പാട്ടിനിടവേളകളിലുള്ള സമയം കുറഞ്ഞു വരുന്നു.
സെന്ററെത്തുന്നതിനുമുമ്പായിട്ടുള്ള സുരേഷിന്റെ കള്ളുഷാപ്പിനുമുന്നില്‍ വെച്ചാണ് ‘ഖുര്‍ബാനി ഖുര്‍ബാനി’ എന്ന പാട്ട് കൃത്യമായി അവസാനിച്ചത്.
‘തോമേട്ടാ ഭയങ്കര ക്ഷീണം.. നമുക്കൊരു ഗ്ലാസ്സടിച്ചിട്ട് പോയാലൊ..’ വേലായിയുടെ ഐഡിയയാണ്.
‘ശര്യാ തോമേട്ടാ.. ഇത് കഴിഞ്ഞിട്ട് മൂന്നു സ്ഥലത്തെ അമ്പ് നമ്മളന്നെ കൊട്ടണ്ടേ..’ പൂത്താങ്കീരി രാഘവന്‍ വേലായിയെ സപ്പോര്‍ട്ട് ചെയ്തു.
ഇനി എന്തെന്ന അടുത്ത ചോദ്യത്തിനു മുന്‍പുതന്നെ കുടകള്‍ പിടിച്ചിരുന്ന കുഞ്ഞിക്കുട്ടന്മാരും അമ്പ് പിടിച്ച ജോസ്മാഷ്ടെ മോനുമൊഴിച്ചുള്ള സംഘം ഷാപ്പിലേക്ക് മാര്‍ച്ചു ചെയ്തു.
‘എന്റമ്മേ.. ചതിച്ചെടാ.. ’
ഉച്ചയുറക്കത്തിന്റെ ആലസ്യത്തിലിരുന്ന സുരേഷ് ഒരു സംഘം യൂണിഫോമുകാര്‍ കയറി വരുന്നത് കണ്ട് അന്തം വിട്ടുകൊണ്ട് വിളിച്ചു.
‘സമയമില്ല.. സാധനം വേഗം എടുക്ക്..’ എന്നു പറഞ്ഞ് യൂണിഫോമിട്ട തോമേട്ടന്റെ ടീം ദാഹം തീര്‍ത്ത് പുറത്തിറങ്ങി.
അടുത്തപാട്ടായ ‘നിത്യസഹായ മാതാവ്..’ കൊട്ടിത്തീരുന്നതിന് മുന്‍പുതന്നെ ഡ്രമ്മടിക്കുന്ന ജോസപ്പേട്ടന്‍ വെയിലുകൊള്ളാതിരിക്കാന്‍ ഒരു പട്ടുകുടയുടെ കീഴിലേക്ക് മാറിനിന്നു. ഒരു കൈ കുടയുടെ പിടിയിലും ഒരു കൈയില്‍ ഡ്രംസ്റ്റിക്കും. എന്നിട്ടും പട്ടുകുടക്ക് റിമിടോമിയുടെ പാട്ടിന്റെ പോലെയുള്ള ഒരു ഇളക്കം.
പറപ്പൂര്‍ സെന്റര്‍ കഴിഞ്ഞ് അടുത്ത പാട്ട് പാടുമ്പോഴായിരുന്നു., പാണ്ടിത്തോമേട്ടന് ഒരു പരവേശം പോലെ. കുറച്ച് നേരം അടുത്തുള്ള പോസ്റ്റില്‍ ചാരിനിന്ന് തന്റെ ക്ലാരയില്‍ ഈണമിട്ടു.
പിന്നെ സൈഡിലുള്ള പീടികയുടെ അടുത്തേക്ക് മാറി നിന്നു.
‘എന്തു പറ്റി തോമേട്ടാ..’ സിംബലടിച്ചുകൊണ്ടിരുന്ന വേലായി ചോദിച്ചു.
‘എന്തൊ എന്റെ ക്ലാരയില് ശബ്ദം വരാത്ത പോലെ..’
‘ഞാന്‍ കുറച്ച് നേരായി ചോദിക്കണ്ന്ന് വിചാരിക്കുന്നു.. നോക്കട്ടെ..’
തോമേട്ടന്‍ ക്ലാര്‍നെറ്റ് വേലായിക്ക് കൊടുത്തു. വേലായി അത് തിരിച്ചും മറിച്ചും നോക്കി.
‘തോമേട്ടന്‍ ഈ ഓടക്കൊയല് ഒന്ന് വിളിച്ച് നോക്ക്യെ.. ശബ്ദം ണ്ടോന്ന് നോക്ക്..’
തോമേട്ടന്‍ ഓടക്കുഴലെടുത്ത് ഊതി നോക്കി.
‘എയ്.. ഇതിന് നല്ല ശബ്ദം ണ്ടല്ലോ....’
‘എന്നാപിന്നെ തോമേട്ടന്‍ അതന്നെ എട്ക്ക്. ഞാന്‍ എങ്ങന്യങ്കിലും ഇത് ഊതിക്കോളാം..’
അങ്ങനെ വേലായി ക്ലാര്‍നെറ്റും പാണ്ടിത്തോമേട്ടന്‍ ഓടക്കുഴലുമായി വളരെ മനസ്സമാധാനത്തോടെ അമ്പ് പള്ളിയിലെത്തിച്ചു.
പിന്നീട് ഇന്നു വരെ വേലായിക്ക് സെന്തോമസ് ബാന്ഡ് സെറ്റില്‍ സിംബലടിക്കേണ്ടി വന്നിട്ടില്ല., ജോസ്മാഷ് സെന്തോമാസ് ബാന്‍ഡ് സെറ്റിനെ വിളിച്ചിട്ടുമില്ല.
Sunday, September 10, 2006
പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ വക
സെന്ററിലെ കണ്ണായ സ്ഥലത്താണ് പൈലപ്പേട്ടന്റെ മുറുക്കാന്‍ കട വിരാജിക്കുന്നത്.
നാന, വെള്ളി നക്ഷത്രാദികള്‍ തൂങ്ങിക്കിടക്കുന്ന പൈലപ്പേട്ടന്റെ മുറുക്കാന്‍ കടയില്‍ സന്ധ്യാ നേരത്ത് അതിനേക്കാള്‍ ചൂടുകൂടിയ നക്ഷത്രങ്ങളും കിട്ടാറുണ്ടെന്നത് നാട്ടുകാര്‍ക്ക് മനപ്പാഠം. ഇനി ആരെങ്കിലും കാലത്തു തന്നെ ഇതൊന്നും വായിക്കാതെ ജോലിക്ക് പോകേണ്ടി വന്നാലുള്ള അവസ്ഥയാലോചിച്ചായിരിക്കാം കാലത്ത് ആറരക്ക് പള്ളിയിലെ കുര്‍ബാന കഴിഞ്ഞാലുടന്‍ പൈലപ്പേട്ടന്‍ കട തുറക്കുന്നത്.
ഈ പൈലപ്പേട്ടന് മൂന്ന് പുത്രക്കല്ലുകളാണുള്ളത്.
മൂത്തവന്‍ വര്‍ഗ്ഗീസ്.. പത്തം ക്ലാസെന്ന കടമ്പ കടക്കാന്‍ ട്യൂട്ടോറിയല്‍ കോളജില്‍ മൂന്നാം സെമസ്റ്ററിനു പഠിക്കുന്നു.
രണ്ടാമന്‍ ലാസര്‍.. ബസ്റ്റോപ്പിലെ ആളുകളുടെ കണക്കെടുക്കാന്‍ ക്വട്ടേഷന്‍ എടുത്ത് നടക്കുന്നു.
മൂന്നാമത്തേത് ആന്റപ്പന്‍ അഥവാ ആന്റൊ.എട്ടാം ക്ലാസ് വരെ എന്റെ സഹപാഠിയായിരുന്നു ആന്റപ്പന്‍.
മറ്റു പുത്രക്കല്ലുകളില്‍ നിന്നും എല്ലാകാര്യത്തിലും അല്പം ശുഷ്കാന്തിയും തന്ടേടവും ആന്റപ്പന്‍ കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ..
എട്ടാം ക്ലാസിലെ മൂന്നാം സെമസ്റ്ററില്‍ ഉണ്ടക്കണ്ണന്‍ ജോണ്‍ മാഷുടെ അണ്ടര്‍വെയറിന്റെ കളറ് അന്വേഷിച്ച് കണ്ടുപിടിച്ച് ചരിത്രമെഴുതിയവന്‍, പറപ്പൂക്കാരന്റെ തീയറ്ററിലെ ചൊവ്വാഴ്ചപ്പടങ്ങളുടെ വാള്‍പോസ്റ്റില്‍ സെന്‍സര്‍ ബോര്‍ഡ് കത്രികകള്‍ സസൂഷ്മം തിരുത്തി എഴുതുന്നവന്‍, വികാരിയച്ചന്റെ കണ്ണു തെറ്റിച്ച് പള്ളി സെമിത്തേരിയിലെ മൂവ്വാണ്ടന്‍ മാവിന്മേല്‍ കയറി അസ്ഥിക്കുഴിയിലേക്ക് മൂക്കും കുത്തി വീണവന്‍, റോഡു പണി കോണ്ട്രാക്ടര്‍ കാദരു മാപ്ലയുടെ രണ്ടു വീപ്പ ടാറ് രാത്രിക്ക് രാത്രി അടിച്ചുമാറ്റി കാദരുമാപ്ലക്കു തന്നെ മറിച്ചു വിറ്റവന്‍ ,
തുടങ്ങി വിശേഷണങ്ങള്‍ നെറ്റിയിലും നെഞ്ചത്തുമെല്ലാം കുത്തിക്കൊണ്ടു നടക്കുന്നതിനിടയിലാണ് ആന്റപ്പന്റെ ജീവിതത്തില്‍ മറക്കാനാവാത്ത് ഒരു സംഭവം നടക്കുന്നത്.
പൈലപ്പേട്ടന്റെ മുറുക്കാന്‍ കടയുടെ ചാര്‍ജ്ജ് ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുമണി വരെ ആന്റപ്പന്റെ കയ്യിലാണ്. രണ്ടുമണിക്ക് പൈലപ്പേട്ടന്‍ മുറുക്കാന്‍ കട ആന്റപ്പനെ ഏല്‍പ്പിച്ച് ഉണ്ണാന്‍ പോകും. ഈ സമയത്താണ് ആന്റപ്പന്‍, പൈലപ്പേട്ടന്റെ ചൂടന്‍ പുസ്തകങ്ങളില്‍ തന്റെ വായനാശീലം വളര്‍ത്തിയെടുക്കുന്നത്. പൈലപ്പേട്ടന്‍ ആരും കാണാതെ മേശവലിപ്പിന്റെ താഴെ മറ്റൊരു വലിപ്പില്‍ പൂട്ടി ബന്തവസ്സാക്കി വെച്ച പുസ്തകസമാഹാരമാണ് ആന്റപ്പന്‍ കള്ളപ്പൂട്ടിട്ട് തുറക്കുന്നത്.
ഒരു ദിവസം മനോരമ വാരിക ചോദിച്ചു വന്ന നാട്ടിലെ പേരുകേട്ട നാടക നടി പണ്ടാറക്കാട് ശാന്തമ്മക്ക് ആന്റപ്പന്‍ ഒരു ചൂടന്‍ പുസ്തകം വച്ചു നീട്ടി.
‘പ്ഫ $oE%$3*@3$## ന്റെ മോനെ...’ എന്നു പറഞ്ഞ് ശാന്തമ്മ ചീറി.
റേഷന്‍ കട നടത്തുന്ന മത്തായിചേട്ടന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് കൂടുതല്‍ പ്രശങ്ങളൊന്നുമില്ലാതെ അത് ഒത്തുതീര്‍ന്നു.
ഇനിയൊരു പരീക്ഷണത്തിന് ത്രാണിയില്ലാത്തതുകൊണ്ടോ ശാന്തമ്മക്ക് പുതിയ റോളുകള്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന ബുദ്ധിമുട്ട് നേരത്തെ തന്നെ കണക്കു കൂട്ടിയതു കൊണ്ടൊ ആന്റപ്പനെ എങ്ങനെയങ്കിലും നാടുകടത്താന്‍ തന്നെ പൈലപ്പേട്ടന്‍ തീരുമാനിച്ചു.
ഒരാഴ്ച്ചക്കുള്ളില്‍ പൈലപ്പേട്ടന്‍ ബോംബെക്ക് ഇളന്നിര്‍ കച്ചവടത്തിനായി പോകുന്ന കണ്ടാറുവിന്റെ മോന്‍ രവിയുടെ കൂടെ ആന്റപ്പനെ കയറ്റി വിട്ടു.
മൂന്നാം വര്‍ഷം ആന്റപ്പന്‍ നാട്ടില്‍ വെക്കേഷന് വന്നു.
അങ്ങോട്ട് പോയ ആന്റപ്പനല്ല ഈ ആന്റപ്പന്‍.
റൈബാന്‍ കൂളിങ് ഗ്ലാസും (ഉല്ലാസ് നഗര്‍ മൈഡ്) അടിപൊളി ജീന്‍സും ടീഷര്‍ട്ടുമിട്ട് നാട്ടിലവന്‍ ചെത്തി നടന്നു. ബോംബെയില്‍ നിന്നും കൊണ്ടുവന്ന വാറ്റ് 69 (പിന്നെയാണറിയുന്നത് ബോംബെയിലെ നാടന്‍ വാറ്റ് കളറ് ചേര്‍ത്ത് കുപ്പിയിലാക്കി ലേബലൊട്ടിച്ചതാണെന്ന്) സുഹ്രുത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ലാവിഷായി ഒഴുക്കി.
ബോംബെയില്‍ ഇതിനേക്കാള്‍ ലാവിഷാണെന്നും ചോട്ടാ രാജനൊക്കെ തന്റെ കൂടപ്പിറപ്പു പോലെയാണെന്നൊക്കെ ആന്റപ്പന്‍ തകര്‍ത്തു വിട്ടു.അതിനു ശേഷമാണ് നാട്ടുകാര്‍ ആന്റപ്പെനെ ദാദ എന്നു കൂടി ചേര്‍ത്ത് വിളിച്ചു തുടങ്ങിയത്.
ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക് സിനിമക്ക് പോകാന്‍ ഒരു രണ്ടു രൂപ കിട്ടാന്‍ നാലുദിവസം അച്ഛന്റ പിന്നാലെ നടക്കേണ്ട അവസ്ഥയിലാണ് ആന്റപ്പന്റെ ഈ കളി.
‘ഈ രണ്ട് അമിട്ടൂകള്‍ പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ വക..’
പെരുന്നാളിന് അനൌണ്‍സ്മെന്റ് നടത്തിയിരുന്ന വടക്കന്‍ ജോസേട്ടന്‍ എന്‍.എഫ് . വര്‍ഗ്ഗീസിന്റെ സ്വരത്തില്‍ മൊഴിഞ്ഞു.
നാട്ടുകാര്‍ ആന്റപ്പന്റ വീരകഥകള്‍ പാടി നടന്നു.
ഒന്നരമാസത്തെ ചെത്തിനുശേഷം ആന്റപ്പന്‍ ബോംബെയിലെക്ക് തിരിച്ച് പോയി.
* * * * *
ഞാന്‍ ഡിഗ്രികഴിഞ്ഞ് ടൌണ്‍ഹാളില്‍ നിന്നും നെഹ്രുപാര്‍ക്കിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിക്കൊണ്ട് പുര നിറഞ്ഞു നില്‍ക്കുന്ന സമയം. എങ്ങിനെയെങ്കിലും വല്ല പി.എസ്.സി എഴുതി വല്ല ജോലികിട്ടിയാല്‍ മതിയെന്ന് എനിക്കില്ലെങ്കിലും വീട്ടുകാര്‍ ഏറെ വേവലാതിപ്പെടുന്ന നേരം. അപ്പോഴാണ് ബോംബെയിലെ അമ്മാവന്‍ എന്നെ കൊണ്ടു പോകാമെന്ന് എന്റെ അമ്മയോട് വാക്കു പറയുന്നത്.
അങ്ങനെ മൂന്നരയുടെ ജയന്തിക്ക് ഞാനും ബോംബെയ്ക്ക് യാത്രയാവുന്നു.
അമ്മാവന് എന്നിലുള്ള വിശ്വാസം കൊണ്ടാവാം ബോംബെയിലെത്തി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എനിക്ക് വേണ്ടി ബാച്ചിലേഴ്സ് റൂം അന്വേഷിച്ചു തുടങ്ങി.
അങ്ങനെയാണ് സാക്കിനാക്കയിലേക്ക് പെട്ടിയും പ്രമാണവുമായി ഞാന്‍ യാത്രയാവുന്നത്.
സാക്കിനാക്ക, അന്ധേരി- കുര്‍ള റോഡിലെ മലയാളികളുടെ ഒരു താവളമാണ്. സാക്കിനാക്കയിലെ കിരീടം വെക്കാത്ത രാജാവാണ് ജോസേട്ടന്‍. ജോസേട്ടന് സ്വന്തമായി ഇരുന്നൂറോളം മുറികള്‍ അന്നുണ്ട്. കൂടാതെ അവിടത്തെ ഹഫ്ത പിരിക്കുന്നതും ജോസേട്ടനാണ്. ജോസേട്ടന്റെ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ജോസേട്ടന്റെ പലചരക്കു കടയിലാണ്. പലചരക്ക് കട കൂടാതെ കാളന്‍ നെല്ലായിയുടെ ഒരു ഫ്രാഞ്ചെസിയും ഒരു ഹോട്ടലും ജോസേട്ടനുണ്ട്. എല്ലാം അടുത്തടുത്ത് തന്നെ.
എന്റെ അമ്മാവന്റെ ഒരു സുഹ്രുത്തുകൂടിയാണ് ജോസേട്ടന്‍. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞ്ങ്ങള്‍ ജോസേട്ടന്റ കടയിലേക്ക് ചെന്നു.
ഒരു ആര്‍നോള്‍ഡ് ഷ്വാസ്നറെ പോലെയുണ്ടാവുമെന്ന് വിചാരിച്ചിരുന്ന ജോസേട്ടനെ കണ്ട് ഞാന്‍ അന്തം വിട്ടു. ഒരു സ്ഥൂലശരീരി..കുറെ അരി, കടല, ഉഴുന്നു,പരിപ്പു ചാക്കുകള്‍ക് പിന്നില്‍ കര്‍ത്താവിന്റെ ഒരു ഫോട്ടൊക്കടിയില്‍ ഇട്ടിരിക്കുന്ന കസേരയിലാണ് ജോസേട്ടന്‍ ഇരിക്കുന്നത്.
‘ങ്ങാ നീയ്യാ..ഇപ്പൊ ഇവ്ടെക്കൊന്നും കാണാറില്ലല്ലോ..’
‘കുറച്ച് പണിത്തെരക്ക് ഉണ്ടായിരുന്നു ജോസേട്ടാ... പിന്നെ, ഇത് നമ്മടെ ചെറുക്കനാ.. ഇവനു ഒരു റൂം വേണം..’
‘ഇപ്പൊ റൂമൊക്കെ ഫുള്ളാ മാഷെ.. ‘
‘ന്നാലും ജോസേട്ടന്‍ വിചാരിച്ചാല്‍ കിട്ടില്ലെ.. ‘
‘നോക്കട്ടെ....’
‘ടാ റോബ്യെ... വല്ല റൂമും ഒഴിവുണ്ട്രാ..?’ ജോസേട്ടന്‍ ഡോള്‍ബി സ്വരത്തില്‍ ഹോട്ടലിലേക്ക് മൊഴിഞ്ഞു.
‘ആ അയ്യപ്പന്റെ അമ്പലത്തിന്റെ അവ്ടെ ഒരെണ്ണണ്ട് ജോസേട്ടാ..’
‘ആര്ട്യാ..’
‘നമ്മടെ സത്യന്റെ ..’
‘റോബ്യെ നീയ്യൊരു കാര്യം ചെയ്യ് ...ഈ ചെക്കനെ ആ റൂമൊന്ന് കാണ്ച്ച് കൊട്ക്ക്..’
‘ഞാന്‍ ഇവ്ടെ നല്ല തെരക്കാ ജോസേട്ടാ. ഞാന്‍ ഇബ്ട്ന്നു നമ്മടെ പുട്ടൂരാനെ വിടാം..’
‘ശരി.. ഒരു മിനിട്ട് നിക്ക് ആ ചെക്കന്‍ ഇപ്പൊ വരും . അവന്‍ കാണിച്ച് തരും റൂമ്..’
ഞങ്ങള്‍ ജോസേട്ടന്റെ കടയില്‍ ചില്ലിട്ട് വച്ചിരിക്കുന്ന, ജോസേട്ടന്‍ പ്രേംനസീറിന്റെയും മധുവിന്റെയും കരുണാകരന്റെയുമൊക്കെ കൂടെ നില്‍ക്കുന്ന പടങ്ങള്‍ നോക്കി നിന്നു. അപ്പൊ ജോസേട്ടന്‍ ആള് ചില്ലറക്കാരനല്ല. ക്രിഷ്ണന്‍ നായരുടെ ഹോട്ടലില്‍ (ദി.ലീല) സ്ഥിരമായി ഒരു റൂം ജോസേട്ടനുണ്ട്.അവിടെ നാട്ടില്‍ നിന്നും ലോക്കലുമായുള്ള ചില പുലികളെ സല്‍ക്കരിക്കാറുണ്ടെന്ന് അമ്മാവന്‍ മുന്‍പുതന്നെ പറഞ്ഞിരുന്നു.
അപ്പോള്‍ ഒരാള്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി.
‘ദാ.. പുട്ടുരാന്‍ വന്നു. നിങ്ങള്‍ അവന്റെ കൂടെ പോയാല്‍ മതി..’
ഞാന്‍ ആഗതനെ സൂക്ഷിച്ച് നോക്കി
വിയര്‍ത്ത് കുളിച്ച് മുഷിഞ്ഞ കറുത്ത ബെനിയനും ട്രൌസറുമിട്ട ആളെ എവിടെയോ കണ്ട നല്ല പരിചയം. ഇവനെ പുട്ടൂരാന്‍ എന്നല്ല, പുട്ടുറുമീസ് എന്നാണ് വിളിക്കേണ്ടത്.
അതെ., ഇത് നമ്മുടെ ആന്റപ്പന്‍ തന്നെ.
‘ടാ ആന്റപ്പാ .. നീയെന്താ ഇബടെ..’
‘ഇവന്‍ ഇബട്യല്ലാണ്ട് പിന്നെ എവ്ട്യ ണ്ടാവാ... ഇവ്ടെ കൊല്ലങ്ങളായിട്ട് അടുക്കളേല് ഉഴുന്നാട്ടുന്നത് ഇവനാണ്..... ടാ..നോക്കി നിക്കാണ്ട് ഇവരെ ആ അയ്യപ്പന്റെ അമ്പലത്തിന്റെ അവ്ടത്തെ റൂം കാണിച്ചു കൊടുക്കടാ..’ ജോസേട്ടന്‍ തന്റെ സ്വതസിദ്ധമായ ഡോള്‍ബി സിസ്റ്റത്തില്‍ ആന്റപ്പനോട് പറഞ്ഞു.
കേട്ട പാതി കേള്‍ക്കാത്ത പാതി, ആന്റപ്പന്‍ ഒന്നും മിണ്ടാതെ മുന്നിലും ഞങ്ങള്‍ പിന്നിലുമായി റൂമിലേക്ക് നടന്നു.
നാന, വെള്ളി നക്ഷത്രാദികള്‍ തൂങ്ങിക്കിടക്കുന്ന പൈലപ്പേട്ടന്റെ മുറുക്കാന്‍ കടയില്‍ സന്ധ്യാ നേരത്ത് അതിനേക്കാള്‍ ചൂടുകൂടിയ നക്ഷത്രങ്ങളും കിട്ടാറുണ്ടെന്നത് നാട്ടുകാര്‍ക്ക് മനപ്പാഠം. ഇനി ആരെങ്കിലും കാലത്തു തന്നെ ഇതൊന്നും വായിക്കാതെ ജോലിക്ക് പോകേണ്ടി വന്നാലുള്ള അവസ്ഥയാലോചിച്ചായിരിക്കാം കാലത്ത് ആറരക്ക് പള്ളിയിലെ കുര്‍ബാന കഴിഞ്ഞാലുടന്‍ പൈലപ്പേട്ടന്‍ കട തുറക്കുന്നത്.
ഈ പൈലപ്പേട്ടന് മൂന്ന് പുത്രക്കല്ലുകളാണുള്ളത്.
മൂത്തവന്‍ വര്‍ഗ്ഗീസ്.. പത്തം ക്ലാസെന്ന കടമ്പ കടക്കാന്‍ ട്യൂട്ടോറിയല്‍ കോളജില്‍ മൂന്നാം സെമസ്റ്ററിനു പഠിക്കുന്നു.
രണ്ടാമന്‍ ലാസര്‍.. ബസ്റ്റോപ്പിലെ ആളുകളുടെ കണക്കെടുക്കാന്‍ ക്വട്ടേഷന്‍ എടുത്ത് നടക്കുന്നു.
മൂന്നാമത്തേത് ആന്റപ്പന്‍ അഥവാ ആന്റൊ.എട്ടാം ക്ലാസ് വരെ എന്റെ സഹപാഠിയായിരുന്നു ആന്റപ്പന്‍.
മറ്റു പുത്രക്കല്ലുകളില്‍ നിന്നും എല്ലാകാര്യത്തിലും അല്പം ശുഷ്കാന്തിയും തന്ടേടവും ആന്റപ്പന്‍ കാണിക്കാറുണ്ട്. അതുകൊണ്ടു തന്നെ..
എട്ടാം ക്ലാസിലെ മൂന്നാം സെമസ്റ്ററില്‍ ഉണ്ടക്കണ്ണന്‍ ജോണ്‍ മാഷുടെ അണ്ടര്‍വെയറിന്റെ കളറ് അന്വേഷിച്ച് കണ്ടുപിടിച്ച് ചരിത്രമെഴുതിയവന്‍, പറപ്പൂക്കാരന്റെ തീയറ്ററിലെ ചൊവ്വാഴ്ചപ്പടങ്ങളുടെ വാള്‍പോസ്റ്റില്‍ സെന്‍സര്‍ ബോര്‍ഡ് കത്രികകള്‍ സസൂഷ്മം തിരുത്തി എഴുതുന്നവന്‍, വികാരിയച്ചന്റെ കണ്ണു തെറ്റിച്ച് പള്ളി സെമിത്തേരിയിലെ മൂവ്വാണ്ടന്‍ മാവിന്മേല്‍ കയറി അസ്ഥിക്കുഴിയിലേക്ക് മൂക്കും കുത്തി വീണവന്‍, റോഡു പണി കോണ്ട്രാക്ടര്‍ കാദരു മാപ്ലയുടെ രണ്ടു വീപ്പ ടാറ് രാത്രിക്ക് രാത്രി അടിച്ചുമാറ്റി കാദരുമാപ്ലക്കു തന്നെ മറിച്ചു വിറ്റവന്‍ ,
തുടങ്ങി വിശേഷണങ്ങള്‍ നെറ്റിയിലും നെഞ്ചത്തുമെല്ലാം കുത്തിക്കൊണ്ടു നടക്കുന്നതിനിടയിലാണ് ആന്റപ്പന്റെ ജീവിതത്തില്‍ മറക്കാനാവാത്ത് ഒരു സംഭവം നടക്കുന്നത്.
പൈലപ്പേട്ടന്റെ മുറുക്കാന്‍ കടയുടെ ചാര്‍ജ്ജ് ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുമണി വരെ ആന്റപ്പന്റെ കയ്യിലാണ്. രണ്ടുമണിക്ക് പൈലപ്പേട്ടന്‍ മുറുക്കാന്‍ കട ആന്റപ്പനെ ഏല്‍പ്പിച്ച് ഉണ്ണാന്‍ പോകും. ഈ സമയത്താണ് ആന്റപ്പന്‍, പൈലപ്പേട്ടന്റെ ചൂടന്‍ പുസ്തകങ്ങളില്‍ തന്റെ വായനാശീലം വളര്‍ത്തിയെടുക്കുന്നത്. പൈലപ്പേട്ടന്‍ ആരും കാണാതെ മേശവലിപ്പിന്റെ താഴെ മറ്റൊരു വലിപ്പില്‍ പൂട്ടി ബന്തവസ്സാക്കി വെച്ച പുസ്തകസമാഹാരമാണ് ആന്റപ്പന്‍ കള്ളപ്പൂട്ടിട്ട് തുറക്കുന്നത്.
ഒരു ദിവസം മനോരമ വാരിക ചോദിച്ചു വന്ന നാട്ടിലെ പേരുകേട്ട നാടക നടി പണ്ടാറക്കാട് ശാന്തമ്മക്ക് ആന്റപ്പന്‍ ഒരു ചൂടന്‍ പുസ്തകം വച്ചു നീട്ടി.
‘പ്ഫ $oE%$3*@3$## ന്റെ മോനെ...’ എന്നു പറഞ്ഞ് ശാന്തമ്മ ചീറി.
റേഷന്‍ കട നടത്തുന്ന മത്തായിചേട്ടന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് കൂടുതല്‍ പ്രശങ്ങളൊന്നുമില്ലാതെ അത് ഒത്തുതീര്‍ന്നു.
ഇനിയൊരു പരീക്ഷണത്തിന് ത്രാണിയില്ലാത്തതുകൊണ്ടോ ശാന്തമ്മക്ക് പുതിയ റോളുകള്‍ കൈകാര്യം ചെയ്യേണ്ടി വരുമെന്ന ബുദ്ധിമുട്ട് നേരത്തെ തന്നെ കണക്കു കൂട്ടിയതു കൊണ്ടൊ ആന്റപ്പനെ എങ്ങനെയങ്കിലും നാടുകടത്താന്‍ തന്നെ പൈലപ്പേട്ടന്‍ തീരുമാനിച്ചു.
ഒരാഴ്ച്ചക്കുള്ളില്‍ പൈലപ്പേട്ടന്‍ ബോംബെക്ക് ഇളന്നിര്‍ കച്ചവടത്തിനായി പോകുന്ന കണ്ടാറുവിന്റെ മോന്‍ രവിയുടെ കൂടെ ആന്റപ്പനെ കയറ്റി വിട്ടു.
മൂന്നാം വര്‍ഷം ആന്റപ്പന്‍ നാട്ടില്‍ വെക്കേഷന് വന്നു.
അങ്ങോട്ട് പോയ ആന്റപ്പനല്ല ഈ ആന്റപ്പന്‍.
റൈബാന്‍ കൂളിങ് ഗ്ലാസും (ഉല്ലാസ് നഗര്‍ മൈഡ്) അടിപൊളി ജീന്‍സും ടീഷര്‍ട്ടുമിട്ട് നാട്ടിലവന്‍ ചെത്തി നടന്നു. ബോംബെയില്‍ നിന്നും കൊണ്ടുവന്ന വാറ്റ് 69 (പിന്നെയാണറിയുന്നത് ബോംബെയിലെ നാടന്‍ വാറ്റ് കളറ് ചേര്‍ത്ത് കുപ്പിയിലാക്കി ലേബലൊട്ടിച്ചതാണെന്ന്) സുഹ്രുത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ലാവിഷായി ഒഴുക്കി.
ബോംബെയില്‍ ഇതിനേക്കാള്‍ ലാവിഷാണെന്നും ചോട്ടാ രാജനൊക്കെ തന്റെ കൂടപ്പിറപ്പു പോലെയാണെന്നൊക്കെ ആന്റപ്പന്‍ തകര്‍ത്തു വിട്ടു.അതിനു ശേഷമാണ് നാട്ടുകാര്‍ ആന്റപ്പെനെ ദാദ എന്നു കൂടി ചേര്‍ത്ത് വിളിച്ചു തുടങ്ങിയത്.
ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക് സിനിമക്ക് പോകാന്‍ ഒരു രണ്ടു രൂപ കിട്ടാന്‍ നാലുദിവസം അച്ഛന്റ പിന്നാലെ നടക്കേണ്ട അവസ്ഥയിലാണ് ആന്റപ്പന്റെ ഈ കളി.
‘ഈ രണ്ട് അമിട്ടൂകള്‍ പൈലപ്പേട്ടന്‍ മകന്‍ ആന്റപ്പന്‍ വക..’
പെരുന്നാളിന് അനൌണ്‍സ്മെന്റ് നടത്തിയിരുന്ന വടക്കന്‍ ജോസേട്ടന്‍ എന്‍.എഫ് . വര്‍ഗ്ഗീസിന്റെ സ്വരത്തില്‍ മൊഴിഞ്ഞു.
നാട്ടുകാര്‍ ആന്റപ്പന്റ വീരകഥകള്‍ പാടി നടന്നു.
ഒന്നരമാസത്തെ ചെത്തിനുശേഷം ആന്റപ്പന്‍ ബോംബെയിലെക്ക് തിരിച്ച് പോയി.
* * * * *
ഞാന്‍ ഡിഗ്രികഴിഞ്ഞ് ടൌണ്‍ഹാളില്‍ നിന്നും നെഹ്രുപാര്‍ക്കിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തിക്കൊണ്ട് പുര നിറഞ്ഞു നില്‍ക്കുന്ന സമയം. എങ്ങിനെയെങ്കിലും വല്ല പി.എസ്.സി എഴുതി വല്ല ജോലികിട്ടിയാല്‍ മതിയെന്ന് എനിക്കില്ലെങ്കിലും വീട്ടുകാര്‍ ഏറെ വേവലാതിപ്പെടുന്ന നേരം. അപ്പോഴാണ് ബോംബെയിലെ അമ്മാവന്‍ എന്നെ കൊണ്ടു പോകാമെന്ന് എന്റെ അമ്മയോട് വാക്കു പറയുന്നത്.
അങ്ങനെ മൂന്നരയുടെ ജയന്തിക്ക് ഞാനും ബോംബെയ്ക്ക് യാത്രയാവുന്നു.
അമ്മാവന് എന്നിലുള്ള വിശ്വാസം കൊണ്ടാവാം ബോംബെയിലെത്തി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എനിക്ക് വേണ്ടി ബാച്ചിലേഴ്സ് റൂം അന്വേഷിച്ചു തുടങ്ങി.
അങ്ങനെയാണ് സാക്കിനാക്കയിലേക്ക് പെട്ടിയും പ്രമാണവുമായി ഞാന്‍ യാത്രയാവുന്നത്.
സാക്കിനാക്ക, അന്ധേരി- കുര്‍ള റോഡിലെ മലയാളികളുടെ ഒരു താവളമാണ്. സാക്കിനാക്കയിലെ കിരീടം വെക്കാത്ത രാജാവാണ് ജോസേട്ടന്‍. ജോസേട്ടന് സ്വന്തമായി ഇരുന്നൂറോളം മുറികള്‍ അന്നുണ്ട്. കൂടാതെ അവിടത്തെ ഹഫ്ത പിരിക്കുന്നതും ജോസേട്ടനാണ്. ജോസേട്ടന്റെ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ജോസേട്ടന്റെ പലചരക്കു കടയിലാണ്. പലചരക്ക് കട കൂടാതെ കാളന്‍ നെല്ലായിയുടെ ഒരു ഫ്രാഞ്ചെസിയും ഒരു ഹോട്ടലും ജോസേട്ടനുണ്ട്. എല്ലാം അടുത്തടുത്ത് തന്നെ.
എന്റെ അമ്മാവന്റെ ഒരു സുഹ്രുത്തുകൂടിയാണ് ജോസേട്ടന്‍. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞ്ങ്ങള്‍ ജോസേട്ടന്റ കടയിലേക്ക് ചെന്നു.
ഒരു ആര്‍നോള്‍ഡ് ഷ്വാസ്നറെ പോലെയുണ്ടാവുമെന്ന് വിചാരിച്ചിരുന്ന ജോസേട്ടനെ കണ്ട് ഞാന്‍ അന്തം വിട്ടു. ഒരു സ്ഥൂലശരീരി..കുറെ അരി, കടല, ഉഴുന്നു,പരിപ്പു ചാക്കുകള്‍ക് പിന്നില്‍ കര്‍ത്താവിന്റെ ഒരു ഫോട്ടൊക്കടിയില്‍ ഇട്ടിരിക്കുന്ന കസേരയിലാണ് ജോസേട്ടന്‍ ഇരിക്കുന്നത്.
‘ങ്ങാ നീയ്യാ..ഇപ്പൊ ഇവ്ടെക്കൊന്നും കാണാറില്ലല്ലോ..’
‘കുറച്ച് പണിത്തെരക്ക് ഉണ്ടായിരുന്നു ജോസേട്ടാ... പിന്നെ, ഇത് നമ്മടെ ചെറുക്കനാ.. ഇവനു ഒരു റൂം വേണം..’
‘ഇപ്പൊ റൂമൊക്കെ ഫുള്ളാ മാഷെ.. ‘
‘ന്നാലും ജോസേട്ടന്‍ വിചാരിച്ചാല്‍ കിട്ടില്ലെ.. ‘
‘നോക്കട്ടെ....’
‘ടാ റോബ്യെ... വല്ല റൂമും ഒഴിവുണ്ട്രാ..?’ ജോസേട്ടന്‍ ഡോള്‍ബി സ്വരത്തില്‍ ഹോട്ടലിലേക്ക് മൊഴിഞ്ഞു.
‘ആ അയ്യപ്പന്റെ അമ്പലത്തിന്റെ അവ്ടെ ഒരെണ്ണണ്ട് ജോസേട്ടാ..’
‘ആര്ട്യാ..’
‘നമ്മടെ സത്യന്റെ ..’
‘റോബ്യെ നീയ്യൊരു കാര്യം ചെയ്യ് ...ഈ ചെക്കനെ ആ റൂമൊന്ന് കാണ്ച്ച് കൊട്ക്ക്..’
‘ഞാന്‍ ഇവ്ടെ നല്ല തെരക്കാ ജോസേട്ടാ. ഞാന്‍ ഇബ്ട്ന്നു നമ്മടെ പുട്ടൂരാനെ വിടാം..’
‘ശരി.. ഒരു മിനിട്ട് നിക്ക് ആ ചെക്കന്‍ ഇപ്പൊ വരും . അവന്‍ കാണിച്ച് തരും റൂമ്..’
ഞങ്ങള്‍ ജോസേട്ടന്റെ കടയില്‍ ചില്ലിട്ട് വച്ചിരിക്കുന്ന, ജോസേട്ടന്‍ പ്രേംനസീറിന്റെയും മധുവിന്റെയും കരുണാകരന്റെയുമൊക്കെ കൂടെ നില്‍ക്കുന്ന പടങ്ങള്‍ നോക്കി നിന്നു. അപ്പൊ ജോസേട്ടന്‍ ആള് ചില്ലറക്കാരനല്ല. ക്രിഷ്ണന്‍ നായരുടെ ഹോട്ടലില്‍ (ദി.ലീല) സ്ഥിരമായി ഒരു റൂം ജോസേട്ടനുണ്ട്.അവിടെ നാട്ടില്‍ നിന്നും ലോക്കലുമായുള്ള ചില പുലികളെ സല്‍ക്കരിക്കാറുണ്ടെന്ന് അമ്മാവന്‍ മുന്‍പുതന്നെ പറഞ്ഞിരുന്നു.
അപ്പോള്‍ ഒരാള്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി.
‘ദാ.. പുട്ടുരാന്‍ വന്നു. നിങ്ങള്‍ അവന്റെ കൂടെ പോയാല്‍ മതി..’
ഞാന്‍ ആഗതനെ സൂക്ഷിച്ച് നോക്കി
വിയര്‍ത്ത് കുളിച്ച് മുഷിഞ്ഞ കറുത്ത ബെനിയനും ട്രൌസറുമിട്ട ആളെ എവിടെയോ കണ്ട നല്ല പരിചയം. ഇവനെ പുട്ടൂരാന്‍ എന്നല്ല, പുട്ടുറുമീസ് എന്നാണ് വിളിക്കേണ്ടത്.
അതെ., ഇത് നമ്മുടെ ആന്റപ്പന്‍ തന്നെ.
‘ടാ ആന്റപ്പാ .. നീയെന്താ ഇബടെ..’
‘ഇവന്‍ ഇബട്യല്ലാണ്ട് പിന്നെ എവ്ട്യ ണ്ടാവാ... ഇവ്ടെ കൊല്ലങ്ങളായിട്ട് അടുക്കളേല് ഉഴുന്നാട്ടുന്നത് ഇവനാണ്..... ടാ..നോക്കി നിക്കാണ്ട് ഇവരെ ആ അയ്യപ്പന്റെ അമ്പലത്തിന്റെ അവ്ടത്തെ റൂം കാണിച്ചു കൊടുക്കടാ..’ ജോസേട്ടന്‍ തന്റെ സ്വതസിദ്ധമായ ഡോള്‍ബി സിസ്റ്റത്തില്‍ ആന്റപ്പനോട് പറഞ്ഞു.
കേട്ട പാതി കേള്‍ക്കാത്ത പാതി, ആന്റപ്പന്‍ ഒന്നും മിണ്ടാതെ മുന്നിലും ഞങ്ങള്‍ പിന്നിലുമായി റൂമിലേക്ക് നടന്നു.
Sunday, September 03, 2006
വേലായി ചരിതം രണ്ടാം ഖണ്ഡം.
ഇങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങളില്‍ വേലായി വളര ശുഷ്കാന്തി കാണിക്കാറുണ്ട്.
ചില ദിവസങ്ങളില്‍ വറുതുണ്ണിചേട്ടന്റെ പലചരക്കു കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാന്‍ നില്‍ക്കാറുണ്ട്. എല്ലാ ദിവസവും വേലായിയെ അതിന് കിട്ടില്ല. അല്പം സമയക്കുറവുണ്ടെന്ന് തന്നെ കൂട്ടിക്കോളൂ. പൂരങ്ങളും പറയെടുപ്പും പെരുന്നാളുകളുമെല്ലാമൊഴിഞ്ഞ തികച്ചും ശാന്തമായ ഒരന്തരീക്ഷത്തിലായിരിക്കും വേലായി വറുതുണ്ണി ചേട്ടന്റെ പലചരക്ക് കടയില്‍ വരുന്നത്.
വറുതുണ്ണി ചേട്ടന്റെ പലചരക്ക് കട, നാലും കൂടിയ സ്ഥലത്താണ്. അവിടെ വറുതുണ്ണി ചേട്ടന്റെ കട കൂടാതെ ഗോവിന്ദന്‍ നായരുടെ ചായക്കട, ഉണ്ണി നായരുടെ മുടിവെട്ടുശാല, അന്തപ്പേട്ടന്റെ റേഷന്‍ കട പിന്നെ ഒരു ക്ലബും. ക്ലബെന്ന് പറഞ്ഞാല്‍ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു സംഗമ വേദി.
കടയില്‍ വറുതുണ്ണി ചേട്ടന്‍ ഉള്ളപ്പോള്‍ മാത്രമേ വേലായിയെ അവിടെ നിര്‍ത്താന്‍ വറുതുണ്ണിച്ചേട്ടന് ധൈര്യമുള്ളൂ.. അല്ലെങ്കില്‍ കപ്പലണ്ടി മിഠായി, ചുവന്ന മിഠായി, ദശമൂലാരിഷ്ടം എന്നിവയ്ക്ക് അളവില്‍ കാര്യമായ വ്യത്യാസമുണ്ടാവും.
എങ്കിലും വേലായി എന്തെടുത്താലും അത് വറുതുണ്ണി ചേട്ടനോട് ഉള്ള പോലെ തന്നെ പറയും
‘വറുതുണ്ണി മാപ്ലേ.. ഞാന്‍ രണ്ട് കപ്പലണ്ടി മുട്ടായി എട്ത്ത്ട്ട് ണ്ട് ട്ടാ..’
‘നിന്നെക്കൊണ്ട് തോറ്റുവെന്റെ വേലായിയെ..’
പഞ്ഞ മാസങ്ങളില്‍, അതായത് വാസുവേട്ടന്റ ഷാപ്പില്‍ പറ്റു കൂടുമ്പോള്‍, വറുതുണ്ണി ചേട്ടന്റെ കടയിലെ ദശമൂലാരിഷ്ടമാണ് വേലായിക്കുള്ള രക്ഷ. പനം ചൊറുക്കയും ചേര്‍ത്ത് കണ്ണടച്ച് നാല് പിടി പിടിക്കും. തൊണ്ടയിലൂടെ ഒഴുകിയിറങ്ങുന്നത് ശരിക്കും അറിയാം. അതിന് നേരവും കാലവുമൊന്നു നോക്കാറില്ല. എപ്പോഴാണ് തോന്നുന്നത് അപ്പൊ പൂശും. ചെറുതും വലുതായിട്ടുള്ള കുപ്പികളില്‍ വറുതുണ്ണി ചേട്ടന്‍ രാമചന്ദ്രന്‍ വൈദ്യരുടെ വീട്ടില്‍ നിന്നു വാങ്ങിക്കൊണ്ടു വരുന്ന ദശമൂലാരിഷ്ടം നിറച്ച് വെക്കും. രാമചന്ദ്രന്‍ വൈദ്യരുടെ ഒരു ഫ്രാഞ്ചസി തന്നെയായിരുന്നു വറുതുണ്ണി ചേട്ടന്റെ പലചരക്ക് കട.
അരിയും പലവ്യഞനങ്ങളും വീടുകളിലെത്തിക്കാന്‍ ചിലപ്പോള്‍ വറുതുണ്ണി ചേട്ടന്‍ വേലായിയെ പറഞ്ഞു വിടാറുണ്ട്. ക്രത്യമായി സാധനങ്ങളെല്ലാം വേലായി കൊണ്ടു കൊടുക്കുക തന്നെ ചെയ്യും. പിന്നെ അന്തപ്പേട്ടന്റെ റേഷന്‍ കടയില്‍ സാധങ്ങള്‍ ഇറക്കാനും സഹായിക്കും. എത്ര ഭാരമുള്ള സാധനവും വേലായി വലിയ പ്രയാസം കൂടാതെ തന്നെ ഇറക്കും. മണ്ണെണ്ണയുടെ ഡ്രമ്മെല്ലാം വേലായി കൈകൊണ്ട് അമ്മാന മാടുന്നത് പലപ്പോഴും കാണാം.
വേലായി ഒരിക്കലും കണക്കു പറഞ്ഞ് പൈസ വാങ്ങില്ല. കിട്ടിയത് മതി. ആ ഒരു ലൈനാണ്. എങ്കിലും ന്യായമായുള്ളത് എല്ലാവരും കൊടുക്കും.
അങ്ങനെയിരിക്കെ രണ്ടു മൂന്നു ദിവസത്തേക്ക് വേലായിയെ കാണ്മാനില്ല.
‘ഉണ്ണ്യാരെ വേലായിനെ കുറച്ചു ദിവസായിട്ട് കാണാനില്ലല്ലോ..’
‘ഞാനും അത് ഇന്നലെ പറഞ്ഞ്വള്ളോ എന്റെ വറ്താപ്ലെ..’
‘ഈ മഴക്കാലത്ത് പൂരൊം പെരുന്നാളൊന്നുമില്ലല്ലൊ . പിന്നെ എവിടെ പോയി ആവൊ ..മിനിഞ്ഞാന്ന് അവനെ അവിടെ ഇരുത്തി ഗോവിന്ദാര്ടെ അവ്ട്ന്ന് ഒരു ചായ കുടിക്കാന്‍ പോയി തിരിച്ച് വരുമ്പൊ കടേം തൊറന്ന് ഇട്ട്ട്ട് വേലായി എവ്ടെക്കൊ പോയേക്ക്ണു...’
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേലായി വീണ്ടും പ്രത്യക്ഷപ്പെട്ടു.
‘എന്താ വേലായിയേ.. എവിട്യാര്‍ന്നു. കൊറ്ച്ച് ദിവസായിട്ട് കാണാണ്ടാര്‍ന്നില്ല്യാലോ ..’
‘ന്തൂട്ട് പറയാനാ എന്റ ഉണ്ണ്യാരെ.. ആ വറുതുണ്ണി മാപ്ല ഇങ്ങനെ ചെയ്യൂന്ന് ഞാന്‍ വിചാരിച്ചില്ല..’
‘വറ്തുണ്ണി മാപ്ല എന്തൂട്ടാ ചെയ്തെ ?’
‘എന്റെ ഉണ്ണ്യാരെ ഞാന്‍ എടക്ക് വറുതുണ്ണീ മാപ്ലേടെ അവ്ട്ന്ന് ആസവം കഴിക്കാറില്ലേ..’
‘ഉവ്വ്. ദശമൂലാരിഷ്ടല്ലേ..’
‘അതന്നെ.. ഇന്നാള് ഞാനത് കുടിക്കാണ്ടിരിക്കാന്‍ വറുതുണ്ണി മാപ്ല അതില് വിഷം കലക്കി വെച്ചേക്ക്ണു‘
‘വെഷം കലക്കേ..ന്ന്ട്ടാ..’
‘ക്ക് അറിയൊ.. ഞാനത് എട്ത്ത് കുടിച്ചു ന്റെ ഉണ്ണ്യാരെ...’
‘ന്ന്ട്ടാ..’
‘വയറ്റീന്ന് പോക്കന്നെ വയറ്റീന്ന് പോക്ക്.. അവസാനം ഡാക്കിട്ടറെ കണ്ട് മര്ന്ന് കഴിച്ച്ട്ടാ മാറീത്. നാലു ദിവസം വീട്ടില്‍ ഒറ്റ കെടപ്പായ് രുന്നു..’
‘എനിക്ക് തോന്ന് ണില്ല്യ..വറുതുണ്ണി മാപ്ല അങ്ങനെ ചെയ്യുവോ വേലായിയെ ..’
‘ചെയ്യാണ്ട് പിന്നെ.. ‘
അപ്പോഴാണ് വറുതുണ്ണിചേട്ടന്‍ ആഗതനാകുന്നത്.
‘ആ .. വേലായി വന്നാ..’
‘ഉം..ഞാന്‍ ചത്തൂന്ന് വിചാരിച്ചൂ ല്ലെ..’
‘നിന്നെ ഞാനൊന്ന് കാണാന്‍ ഇരിക്ക്വാരുന്നു....’
‘എന്തിനാ..’
‘ആ മേശേമ്മെ അടിക്കാന്‍ കുപ്പീലാക്കി വെച്ചിരുന്ന വാര്‍ണിഷ് എട്ത്ത്ട്ട് നിയ്യ് എന്തൂട്ടാ ചെയ്തെ വേലായിയെ..?’
..
ചില ദിവസങ്ങളില്‍ വറുതുണ്ണിചേട്ടന്റെ പലചരക്കു കടയില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കാന്‍ നില്‍ക്കാറുണ്ട്. എല്ലാ ദിവസവും വേലായിയെ അതിന് കിട്ടില്ല. അല്പം സമയക്കുറവുണ്ടെന്ന് തന്നെ കൂട്ടിക്കോളൂ. പൂരങ്ങളും പറയെടുപ്പും പെരുന്നാളുകളുമെല്ലാമൊഴിഞ്ഞ തികച്ചും ശാന്തമായ ഒരന്തരീക്ഷത്തിലായിരിക്കും വേലായി വറുതുണ്ണി ചേട്ടന്റെ പലചരക്ക് കടയില്‍ വരുന്നത്.
വറുതുണ്ണി ചേട്ടന്റെ പലചരക്ക് കട, നാലും കൂടിയ സ്ഥലത്താണ്. അവിടെ വറുതുണ്ണി ചേട്ടന്റെ കട കൂടാതെ ഗോവിന്ദന്‍ നായരുടെ ചായക്കട, ഉണ്ണി നായരുടെ മുടിവെട്ടുശാല, അന്തപ്പേട്ടന്റെ റേഷന്‍ കട പിന്നെ ഒരു ക്ലബും. ക്ലബെന്ന് പറഞ്ഞാല്‍ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു സംഗമ വേദി.
കടയില്‍ വറുതുണ്ണി ചേട്ടന്‍ ഉള്ളപ്പോള്‍ മാത്രമേ വേലായിയെ അവിടെ നിര്‍ത്താന്‍ വറുതുണ്ണിച്ചേട്ടന് ധൈര്യമുള്ളൂ.. അല്ലെങ്കില്‍ കപ്പലണ്ടി മിഠായി, ചുവന്ന മിഠായി, ദശമൂലാരിഷ്ടം എന്നിവയ്ക്ക് അളവില്‍ കാര്യമായ വ്യത്യാസമുണ്ടാവും.
എങ്കിലും വേലായി എന്തെടുത്താലും അത് വറുതുണ്ണി ചേട്ടനോട് ഉള്ള പോലെ തന്നെ പറയും
‘വറുതുണ്ണി മാപ്ലേ.. ഞാന്‍ രണ്ട് കപ്പലണ്ടി മുട്ടായി എട്ത്ത്ട്ട് ണ്ട് ട്ടാ..’
‘നിന്നെക്കൊണ്ട് തോറ്റുവെന്റെ വേലായിയെ..’
പഞ്ഞ മാസങ്ങളില്‍, അതായത് വാസുവേട്ടന്റ ഷാപ്പില്‍ പറ്റു കൂടുമ്പോള്‍, വറുതുണ്ണി ചേട്ടന്റെ കടയിലെ ദശമൂലാരിഷ്ടമാണ് വേലായിക്കുള്ള രക്ഷ. പനം ചൊറുക്കയും ചേര്‍ത്ത് കണ്ണടച്ച് നാല് പിടി പിടിക്കും. തൊണ്ടയിലൂടെ ഒഴുകിയിറങ്ങുന്നത് ശരിക്കും അറിയാം. അതിന് നേരവും കാലവുമൊന്നു നോക്കാറില്ല. എപ്പോഴാണ് തോന്നുന്നത് അപ്പൊ പൂശും. ചെറുതും വലുതായിട്ടുള്ള കുപ്പികളില്‍ വറുതുണ്ണി ചേട്ടന്‍ രാമചന്ദ്രന്‍ വൈദ്യരുടെ വീട്ടില്‍ നിന്നു വാങ്ങിക്കൊണ്ടു വരുന്ന ദശമൂലാരിഷ്ടം നിറച്ച് വെക്കും. രാമചന്ദ്രന്‍ വൈദ്യരുടെ ഒരു ഫ്രാഞ്ചസി തന്നെയായിരുന്നു വറുതുണ്ണി ചേട്ടന്റെ പലചരക്ക് കട.
അരിയും പലവ്യഞനങ്ങളും വീടുകളിലെത്തിക്കാന്‍ ചിലപ്പോള്‍ വറുതുണ്ണി ചേട്ടന്‍ വേലായിയെ പറഞ്ഞു വിടാറുണ്ട്. ക്രത്യമായി സാധനങ്ങളെല്ലാം വേലായി കൊണ്ടു കൊടുക്കുക തന്നെ ചെയ്യും. പിന്നെ അന്തപ്പേട്ടന്റെ റേഷന്‍ കടയില്‍ സാധങ്ങള്‍ ഇറക്കാനും സഹായിക്കും. എത്ര ഭാരമുള്ള സാധനവും വേലായി വലിയ പ്രയാസം കൂടാതെ തന്നെ ഇറക്കും. മണ്ണെണ്ണയുടെ ഡ്രമ്മെല്ലാം വേലായി കൈകൊണ്ട് അമ്മാന മാടുന്നത് പലപ്പോഴും കാണാം.
വേലായി ഒരിക്കലും കണക്കു പറഞ്ഞ് പൈസ വാങ്ങില്ല. കിട്ടിയത് മതി. ആ ഒരു ലൈനാണ്. എങ്കിലും ന്യായമായുള്ളത് എല്ലാവരും കൊടുക്കും.
അങ്ങനെയിരിക്കെ രണ്ടു മൂന്നു ദിവസത്തേക്ക് വേലായിയെ കാണ്മാനില്ല.
‘ഉണ്ണ്യാരെ വേലായിനെ കുറച്ചു ദിവസായിട്ട് കാണാനില്ലല്ലോ..’
‘ഞാനും അത് ഇന്നലെ പറഞ്ഞ്വള്ളോ എന്റെ വറ്താപ്ലെ..’
‘ഈ മഴക്കാലത്ത് പൂരൊം പെരുന്നാളൊന്നുമില്ലല്ലൊ . പിന്നെ എവിടെ പോയി ആവൊ ..മിനിഞ്ഞാന്ന് അവനെ അവിടെ ഇരുത്തി ഗോവിന്ദാര്ടെ അവ്ട്ന്ന് ഒരു ചായ കുടിക്കാന്‍ പോയി തിരിച്ച് വരുമ്പൊ കടേം തൊറന്ന് ഇട്ട്ട്ട് വേലായി എവ്ടെക്കൊ പോയേക്ക്ണു...’
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേലായി വീണ്ടും പ്രത്യക്ഷപ്പെട്ടു.
‘എന്താ വേലായിയേ.. എവിട്യാര്‍ന്നു. കൊറ്ച്ച് ദിവസായിട്ട് കാണാണ്ടാര്‍ന്നില്ല്യാലോ ..’
‘ന്തൂട്ട് പറയാനാ എന്റ ഉണ്ണ്യാരെ.. ആ വറുതുണ്ണി മാപ്ല ഇങ്ങനെ ചെയ്യൂന്ന് ഞാന്‍ വിചാരിച്ചില്ല..’
‘വറ്തുണ്ണി മാപ്ല എന്തൂട്ടാ ചെയ്തെ ?’
‘എന്റെ ഉണ്ണ്യാരെ ഞാന്‍ എടക്ക് വറുതുണ്ണീ മാപ്ലേടെ അവ്ട്ന്ന് ആസവം കഴിക്കാറില്ലേ..’
‘ഉവ്വ്. ദശമൂലാരിഷ്ടല്ലേ..’
‘അതന്നെ.. ഇന്നാള് ഞാനത് കുടിക്കാണ്ടിരിക്കാന്‍ വറുതുണ്ണി മാപ്ല അതില് വിഷം കലക്കി വെച്ചേക്ക്ണു‘
‘വെഷം കലക്കേ..ന്ന്ട്ടാ..’
‘ക്ക് അറിയൊ.. ഞാനത് എട്ത്ത് കുടിച്ചു ന്റെ ഉണ്ണ്യാരെ...’
‘ന്ന്ട്ടാ..’
‘വയറ്റീന്ന് പോക്കന്നെ വയറ്റീന്ന് പോക്ക്.. അവസാനം ഡാക്കിട്ടറെ കണ്ട് മര്ന്ന് കഴിച്ച്ട്ടാ മാറീത്. നാലു ദിവസം വീട്ടില്‍ ഒറ്റ കെടപ്പായ് രുന്നു..’
‘എനിക്ക് തോന്ന് ണില്ല്യ..വറുതുണ്ണി മാപ്ല അങ്ങനെ ചെയ്യുവോ വേലായിയെ ..’
‘ചെയ്യാണ്ട് പിന്നെ.. ‘
അപ്പോഴാണ് വറുതുണ്ണിചേട്ടന്‍ ആഗതനാകുന്നത്.
‘ആ .. വേലായി വന്നാ..’
‘ഉം..ഞാന്‍ ചത്തൂന്ന് വിചാരിച്ചൂ ല്ലെ..’
‘നിന്നെ ഞാനൊന്ന് കാണാന്‍ ഇരിക്ക്വാരുന്നു....’
‘എന്തിനാ..’
‘ആ മേശേമ്മെ അടിക്കാന്‍ കുപ്പീലാക്കി വെച്ചിരുന്ന വാര്‍ണിഷ് എട്ത്ത്ട്ട് നിയ്യ് എന്തൂട്ടാ ചെയ്തെ വേലായിയെ..?’
..
Tuesday, August 29, 2006
വേലായി ചരിതം ഒന്നാം ഖണ്ഡം
വേലായുധന്‍, വേല്‍ ആയുധമായിട്ടുള്ളവന്‍ ആകുന്നു, അല്ലാതെ വേല ആയുധമായിട്ടുള്ളവനല്ല. പക്ഷേ ഈ പറയുന്ന വേലായുധന് അഥവാ വേലായിക്ക് ഇതു രണ്ടുമില്ല.
പ്രത്യേകിച്ച് ഒരു പണിയില്ല. ഒഴിവുള്ളപ്പോള്‍ തോടു വക്കിലിരുന്നു കുറച്ച് മീന്‍ പിടിക്കും. അത് വിറ്റുകിട്ടുന്ന പൈസകൊണ്ട് വേണം വാസ്വേട്ടന്റെ ഷാപ്പിലെ കണക്ക് തീര്‍ക്കാന്‍. പിന്നെ നാടന്‍ പാട്ടുകളുടെയും കഥകളുടെയു കമനീയ ശേഖരത്തിനുടമയുമാണ് വേലായി. ഓണക്കാലത്ത് കുമ്മാട്ടിയായി വേഷം കെട്ടുന്നതുകൊണ്ട് കുമ്മാട്ടി വേലായി എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുമുണ്ട് കൂടെ വേലായിയുടെ ഏതൊക്കെയൊ ഭാഗത്ത് ചില അക്ഷരപിശകുള്ള കാര്യവും.
വേലായിയുടെ ദിനചര്യയിലൊന്നാണ് ഗോവിന്ദന്‍ നായരുടെ കടയിലെ ചായ കുടി.
കാലത്ത് ആറുമണിയോടെ വീട്ടില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള ഗോവിന്ദന്‍ നായരുടെ ചായക്കടയിലേക്ക് നടന്ന് പോയിയാണ് ചായ കുടിക്കുന്നത്. പോകുന്ന വഴിയില്‍ കാണുന്ന ആരോടും വേലായി വിശേഷങ്ങള്‍ ചോദിക്കും.
‘എന്താ മേന്നനെ .. സുഖല്ലെ..’
‘സുഖന്ന്യാ വേലായിയേ..’
‘മേനന്റെ ഭാര്യക്ക്യോ ?’
‘ഭാര്യക്കും സുഖം’
‘ഭാര്യ ആര്ട്യോ കൂടെ ഓടിപ്പോയീന്ന് കേട്ടുലൊ’
‘വേലായിയെ.. വെറുതെ കാലത്തന്നെ ഓരോന്ന്..’
‘അപ്പൊ മേനന്റെ ഭാര്യ പോയിട്ട് ല്ല്യാ.. ലേ.. എന്റെ ഭാര്യ ഇന്നലെ കാലത്ത് ഓടിപ്പോയി .. വൈന്നേരാവുമ്പൊ തിരിച്ച് വന്നൂട്ടാ..’
ഇതാണ് വേലായിയുടെ ശൈലി. നാട്ടുകാരല്ലാത്തവരുടെ കയ്യില്‍ നിന്നും ഇക്കാരണത്താല്‍ തന്നെ വേലായിക്ക് അത്യാവശ്യത്തിനൊക്കെ കിട്ടിയിട്ടുണ്ട്.
ഗോവിന്ദന്‍ നായരുടെ ചായക്കടയില്‍ വേലായിക്ക് ചായ ഫ്രീയാണ്. ഒന്ന് ഒന്നര മണിക്കുര്‍ ഓരോന്ന് പറഞ്ഞ് ആളുകളെ കടയില്‍ പിടിച്ചിരുത്താന്‍ വേലായിക്കുള്ള മിടുക്കു കൊണ്ടാണ് ഗോവിന്ദന്‍ നായര്‍ ഈ സൌജന്യം വേലായിക്ക് കൊടുത്തിട്ടുള്ളത്. ഒരു തരം മാര്‍ക്കറ്റിംഗ് തന്ത്രം.
അങ്ങനെയുള്ള വേലായിക്ക് ജീവിതത്തില്‍ ഒരാളെ മാത്രമേ അല്പമെങ്കിലും പേടിയുള്ളൂ.
വാസന്തിയെ.
വാസന്തി സുന്ദരിയായിരുന്നു., സുശീലയായിരുന്നു.
വേലായിയുടെ വീട്ടിലേക്കുള്ള വഴിയിലെ രാവുണ്ണി നായരുടെ പറമ്പിലെ മാവില്‍ ഒരു ദിവസം വാസന്തി തൂങ്ങി. നാട്ടില്‍ പണിക്ക് വന്ന ഏതൊ പാണ്ടി പിഴപ്പിച്ചു മുങ്ങിയതില്‍ മനം നൊന്താണ് വാസന്തി ഈ കടും കൈ ചെയ്തത്.
വാസന്തിയെ കുറിച്ച് പറയാനാണെങ്കില്‍ വേലായിക്ക് നൂറ് നാവാണ്. ജീവിച്ചിരിക്കുമ്പൊള്‍ വാസന്തിയെ വേലായിക്ക് ചെറിയ നോട്ടമുണ്ടായിരുന്നെന്ന് ചില വിവരദോഷികള്‍ പറയും.
രാത്രി വീട്ടിലേക്ക് പോകുമ്പൊള്‍ മിക്കവാറും വേലായി വാസന്തിയെ കാണും.
വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ പ്രേതങ്ങള്‍ക്ക് സുഖപ്രദമെന്ന അടിസ്ഥാനപ്രമാണമറിയുന്ന വേലായി രാവുണ്ണിനായരുടെ പറമ്പിന്റെ അടുത്തെത്തിയാല്‍ കയ്യിലെ ചൂട്ടു കുത്തിക്കെടുത്തും.
വെളുത്ത സാരിയും ചുവന്ന ബ്ലൌസുമിട്ട് തേട്ടയും കാണിച്ച് വാസന്തി അപ്പൊള്‍ പ്രവേശിക്കും. പിന്നെ വേലായിയുടെ ചില സ്ഥിരം ചോദ്യങ്ങളുണ്ട്.
‘വാസന്ത്യേ.. സുഖ ല്ലേ..’
‘ഞാന്‍ നേരം വൈക്യൊന്നും ല്ല്യാലൊ ?’
അവസാനത്തെ ചോദ്യം
‘ആ പാണ്ടി ഇന്നും വന്നില്ല്യ ലേ..’
ആ ചോദ്യം കേള്‍ക്കുമ്പൊള്‍ വാസന്തി നിരാശയോടെ തിരിച്ചു പോകും.
ഒരു ദിവസം രാത്രി വേലായി, വാസുവേട്ടന്റെ ഷാപ്പില്‍ നിന്നും ഇറങ്ങാന്‍ അല്പം വൈകി. വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പൂരം അടുത്ത ദിവസമായതുകൊണ്ട് ഷാപ്പില്‍ ആളു കുറച്ച് കൂടുതലായിരുന്നു.വേലായിയുടെ വീതം കൊടുക്കാന്‍ അന്ന് വാസുവേട്ടന്‍ അല്പം വൈകി. ആളുകൂടിയാല്‍ വീര്യം കൂട്ടാനായി വാസുവേട്ടന്‍ കള്ളില്‍ ചില പ്രയോഗങ്ങള്‍ നടത്തും. അന്ന് വേലായിക്ക് കിട്ടിയത് വാസുവേട്ടന്റെ വീര്യം കൂടിയ സാധനമായിരുന്നു.
ഒരു ചൂട്ടുമായി നാടന്‍ പാട്ടും പാടി വേലായി രാവുണ്ണി നായരുടെ പറമ്പിലെത്തി.
സ്ഥിരമായി വാസന്തി നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പൊള്‍ വേലായി ചൂട്ട് ഒന്നുകൂടി വീശി ഒരു വശത്ത് കുത്തിക്കെടുത്തി.
പെട്ടന്ന് ഒരു അലര്‍ച്ച.
ഭൂമി കുലുങ്ങന്നത് പോലെ.
കാലത്ത് രാവുണ്ണി നായരുടെ പറമ്പിലെ തെങ്ങിന്‍ ചുവട്ടിലായിരുന്നു വേലായിയുടെ സുപ്രഭാതം.
ഗോവിന്ദന്‍ നായരുടെ കടയില്‍ ചെന്നപ്പോള്‍ അല്പം വൈകിയിരുന്നു.
‘എന്താ വേലായിയേ ഇന്ന് നേരം വൈക്യൊ..’
‘ന്തൂട്ട് പറയാനാ എന്റെ ഗോവിന്ദാരേ.. ഇന്നലെ രാത്രി നമ്മടെ വാസൂന്റെ അവ്ട്ന്ന് അന്തി അടിച്ച് വര്വായ് ര് ന്നു. മ്മടെ രാവുണ്ണ്യാര് ടെ പറമ്പില് എത്ത്യേപ്പൊ..’
‘എത്ത്യെപ്പൊ..’
‘നമ്മള് സാധാര്ണ വാസന്ത്യായ്ട്ട് വര്‍ത്താനം പറഞ്ഞ് ട്ടല്ലെ പൂവ്വാ.. ‘
‘ങാ..’
‘ഇന്നലെ അവള്‍ക്ക് ഭയങ്കര ദ്വേഷ്യം... ഞാന്‍ ചൂട്ട് കുത്തികെട്ത്തലും അവള്‍ ഒറ്റ അടി. അതോടെ നമ്മള് തെങ്ങിന്റെ ചോട്ടില്‍ക്ക് വീണു. പിന്നെ ഇന്ന് കാലത്താ കണ്ണ് തൊറക്കണത്..’
‘വേലായി എവിട്യാ ചൂട്ട് കുത്തിക്കെട്ത്ത്യെന്ന് അറ്യോ ?’
‘ആ മാവിന്റെ അവ്ടെ..’
‘ഏയ്.. ആ പൂരത്തിന് കൊണ്ടു വന്ന്‍ രാവുണ്ണ്യാര്ടെ പറമ്പില് കെട്ടിയിരുന്ന ആനേരെ ചന്തിക്കാ നീയ്യ് ചൂട്ട് കുത്തീത്..ആ ആന ഇന്നലെ രാത്രി വിജയന്‍ നായര്ടെ പറമ്പിലെ വാഴ മുഴുവന്‍ നശിപ്പിച്ചു... രാത്രി എത്ര കഷ്ടപ്പെട്ട് ട്ടാ അതിനെ തെളച്ചേന്ന് അറിയോ നെനക്ക് ? ’
പ്രത്യേകിച്ച് ഒരു പണിയില്ല. ഒഴിവുള്ളപ്പോള്‍ തോടു വക്കിലിരുന്നു കുറച്ച് മീന്‍ പിടിക്കും. അത് വിറ്റുകിട്ടുന്ന പൈസകൊണ്ട് വേണം വാസ്വേട്ടന്റെ ഷാപ്പിലെ കണക്ക് തീര്‍ക്കാന്‍. പിന്നെ നാടന്‍ പാട്ടുകളുടെയും കഥകളുടെയു കമനീയ ശേഖരത്തിനുടമയുമാണ് വേലായി. ഓണക്കാലത്ത് കുമ്മാട്ടിയായി വേഷം കെട്ടുന്നതുകൊണ്ട് കുമ്മാട്ടി വേലായി എന്ന പേര് നാട്ടുകാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുമുണ്ട് കൂടെ വേലായിയുടെ ഏതൊക്കെയൊ ഭാഗത്ത് ചില അക്ഷരപിശകുള്ള കാര്യവും.
വേലായിയുടെ ദിനചര്യയിലൊന്നാണ് ഗോവിന്ദന്‍ നായരുടെ കടയിലെ ചായ കുടി.
കാലത്ത് ആറുമണിയോടെ വീട്ടില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെയുള്ള ഗോവിന്ദന്‍ നായരുടെ ചായക്കടയിലേക്ക് നടന്ന് പോയിയാണ് ചായ കുടിക്കുന്നത്. പോകുന്ന വഴിയില്‍ കാണുന്ന ആരോടും വേലായി വിശേഷങ്ങള്‍ ചോദിക്കും.
‘എന്താ മേന്നനെ .. സുഖല്ലെ..’
‘സുഖന്ന്യാ വേലായിയേ..’
‘മേനന്റെ ഭാര്യക്ക്യോ ?’
‘ഭാര്യക്കും സുഖം’
‘ഭാര്യ ആര്ട്യോ കൂടെ ഓടിപ്പോയീന്ന് കേട്ടുലൊ’
‘വേലായിയെ.. വെറുതെ കാലത്തന്നെ ഓരോന്ന്..’
‘അപ്പൊ മേനന്റെ ഭാര്യ പോയിട്ട് ല്ല്യാ.. ലേ.. എന്റെ ഭാര്യ ഇന്നലെ കാലത്ത് ഓടിപ്പോയി .. വൈന്നേരാവുമ്പൊ തിരിച്ച് വന്നൂട്ടാ..’
ഇതാണ് വേലായിയുടെ ശൈലി. നാട്ടുകാരല്ലാത്തവരുടെ കയ്യില്‍ നിന്നും ഇക്കാരണത്താല്‍ തന്നെ വേലായിക്ക് അത്യാവശ്യത്തിനൊക്കെ കിട്ടിയിട്ടുണ്ട്.
ഗോവിന്ദന്‍ നായരുടെ ചായക്കടയില്‍ വേലായിക്ക് ചായ ഫ്രീയാണ്. ഒന്ന് ഒന്നര മണിക്കുര്‍ ഓരോന്ന് പറഞ്ഞ് ആളുകളെ കടയില്‍ പിടിച്ചിരുത്താന്‍ വേലായിക്കുള്ള മിടുക്കു കൊണ്ടാണ് ഗോവിന്ദന്‍ നായര്‍ ഈ സൌജന്യം വേലായിക്ക് കൊടുത്തിട്ടുള്ളത്. ഒരു തരം മാര്‍ക്കറ്റിംഗ് തന്ത്രം.
അങ്ങനെയുള്ള വേലായിക്ക് ജീവിതത്തില്‍ ഒരാളെ മാത്രമേ അല്പമെങ്കിലും പേടിയുള്ളൂ.
വാസന്തിയെ.
വാസന്തി സുന്ദരിയായിരുന്നു., സുശീലയായിരുന്നു.
വേലായിയുടെ വീട്ടിലേക്കുള്ള വഴിയിലെ രാവുണ്ണി നായരുടെ പറമ്പിലെ മാവില്‍ ഒരു ദിവസം വാസന്തി തൂങ്ങി. നാട്ടില്‍ പണിക്ക് വന്ന ഏതൊ പാണ്ടി പിഴപ്പിച്ചു മുങ്ങിയതില്‍ മനം നൊന്താണ് വാസന്തി ഈ കടും കൈ ചെയ്തത്.
വാസന്തിയെ കുറിച്ച് പറയാനാണെങ്കില്‍ വേലായിക്ക് നൂറ് നാവാണ്. ജീവിച്ചിരിക്കുമ്പൊള്‍ വാസന്തിയെ വേലായിക്ക് ചെറിയ നോട്ടമുണ്ടായിരുന്നെന്ന് ചില വിവരദോഷികള്‍ പറയും.
രാത്രി വീട്ടിലേക്ക് പോകുമ്പൊള്‍ മിക്കവാറും വേലായി വാസന്തിയെ കാണും.
വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ പ്രേതങ്ങള്‍ക്ക് സുഖപ്രദമെന്ന അടിസ്ഥാനപ്രമാണമറിയുന്ന വേലായി രാവുണ്ണിനായരുടെ പറമ്പിന്റെ അടുത്തെത്തിയാല്‍ കയ്യിലെ ചൂട്ടു കുത്തിക്കെടുത്തും.
വെളുത്ത സാരിയും ചുവന്ന ബ്ലൌസുമിട്ട് തേട്ടയും കാണിച്ച് വാസന്തി അപ്പൊള്‍ പ്രവേശിക്കും. പിന്നെ വേലായിയുടെ ചില സ്ഥിരം ചോദ്യങ്ങളുണ്ട്.
‘വാസന്ത്യേ.. സുഖ ല്ലേ..’
‘ഞാന്‍ നേരം വൈക്യൊന്നും ല്ല്യാലൊ ?’
അവസാനത്തെ ചോദ്യം
‘ആ പാണ്ടി ഇന്നും വന്നില്ല്യ ലേ..’
ആ ചോദ്യം കേള്‍ക്കുമ്പൊള്‍ വാസന്തി നിരാശയോടെ തിരിച്ചു പോകും.
ഒരു ദിവസം രാത്രി വേലായി, വാസുവേട്ടന്റെ ഷാപ്പില്‍ നിന്നും ഇറങ്ങാന്‍ അല്പം വൈകി. വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പൂരം അടുത്ത ദിവസമായതുകൊണ്ട് ഷാപ്പില്‍ ആളു കുറച്ച് കൂടുതലായിരുന്നു.വേലായിയുടെ വീതം കൊടുക്കാന്‍ അന്ന് വാസുവേട്ടന്‍ അല്പം വൈകി. ആളുകൂടിയാല്‍ വീര്യം കൂട്ടാനായി വാസുവേട്ടന്‍ കള്ളില്‍ ചില പ്രയോഗങ്ങള്‍ നടത്തും. അന്ന് വേലായിക്ക് കിട്ടിയത് വാസുവേട്ടന്റെ വീര്യം കൂടിയ സാധനമായിരുന്നു.
ഒരു ചൂട്ടുമായി നാടന്‍ പാട്ടും പാടി വേലായി രാവുണ്ണി നായരുടെ പറമ്പിലെത്തി.
സ്ഥിരമായി വാസന്തി നില്‍ക്കുന്ന സ്ഥലത്തെത്തിയപ്പൊള്‍ വേലായി ചൂട്ട് ഒന്നുകൂടി വീശി ഒരു വശത്ത് കുത്തിക്കെടുത്തി.
പെട്ടന്ന് ഒരു അലര്‍ച്ച.
ഭൂമി കുലുങ്ങന്നത് പോലെ.
കാലത്ത് രാവുണ്ണി നായരുടെ പറമ്പിലെ തെങ്ങിന്‍ ചുവട്ടിലായിരുന്നു വേലായിയുടെ സുപ്രഭാതം.
ഗോവിന്ദന്‍ നായരുടെ കടയില്‍ ചെന്നപ്പോള്‍ അല്പം വൈകിയിരുന്നു.
‘എന്താ വേലായിയേ ഇന്ന് നേരം വൈക്യൊ..’
‘ന്തൂട്ട് പറയാനാ എന്റെ ഗോവിന്ദാരേ.. ഇന്നലെ രാത്രി നമ്മടെ വാസൂന്റെ അവ്ട്ന്ന് അന്തി അടിച്ച് വര്വായ് ര് ന്നു. മ്മടെ രാവുണ്ണ്യാര് ടെ പറമ്പില് എത്ത്യേപ്പൊ..’
‘എത്ത്യെപ്പൊ..’
‘നമ്മള് സാധാര്ണ വാസന്ത്യായ്ട്ട് വര്‍ത്താനം പറഞ്ഞ് ട്ടല്ലെ പൂവ്വാ.. ‘
‘ങാ..’
‘ഇന്നലെ അവള്‍ക്ക് ഭയങ്കര ദ്വേഷ്യം... ഞാന്‍ ചൂട്ട് കുത്തികെട്ത്തലും അവള്‍ ഒറ്റ അടി. അതോടെ നമ്മള് തെങ്ങിന്റെ ചോട്ടില്‍ക്ക് വീണു. പിന്നെ ഇന്ന് കാലത്താ കണ്ണ് തൊറക്കണത്..’
‘വേലായി എവിട്യാ ചൂട്ട് കുത്തിക്കെട്ത്ത്യെന്ന് അറ്യോ ?’
‘ആ മാവിന്റെ അവ്ടെ..’
‘ഏയ്.. ആ പൂരത്തിന് കൊണ്ടു വന്ന്‍ രാവുണ്ണ്യാര്ടെ പറമ്പില് കെട്ടിയിരുന്ന ആനേരെ ചന്തിക്കാ നീയ്യ് ചൂട്ട് കുത്തീത്..ആ ആന ഇന്നലെ രാത്രി വിജയന്‍ നായര്ടെ പറമ്പിലെ വാഴ മുഴുവന്‍ നശിപ്പിച്ചു... രാത്രി എത്ര കഷ്ടപ്പെട്ട് ട്ടാ അതിനെ തെളച്ചേന്ന് അറിയോ നെനക്ക് ? ’
Thursday, August 24, 2006
ഇടിവാളും എറപ്പായി ചേട്ടന്റെ അനുഗ്രഹവും
ഇടിവാള്‍, എലൈറ്റ്, മിന്നല്‍, ജനറല്‍ എന്നിവ ത്രിശിവപേരൂരിലെ പ്രസിദ്ധമായ ചില സായാഹ്നപ്പത്രങ്ങളാകുന്നു. ഇന്ന് ഇതില്‍ പലതും ഉണ്ടോയെന്ന സംശയമുണ്ട്. ഇടിവാള്‍ അതിലെ ഒരു മെംബര്‍ മാത്രം.എലൈറ്റ് ചാത്തുണ്ണിയുടെ അവിടെ നിന്നും ചാടിപ്പൊയ എറപ്പായി ചേട്ടനാണ് ഇടിവാളിന്റെ മുഖ്യ ശില്പി.
ആ ശില്പിയുടെ കീഴില്‍ പാര്‍ടൈം പത്രപ്രവര്‍ത്തകരായിരുന്നു ഞാനും ജോര്‍ജ്ജും. ജോര്‍ജ്ജിന്റെ വകയില് ഒരു ഇളയപ്പനായി വരും എറപ്പായേട്ടന്‍. ഒറ്റ പ്രശ്നം. ശംബളം കാശായിട്ട് ഇല്ല. അന്ന് ടൌണിലെ തീയറ്ററുകള്‍ ഫ്രീയായി പത്രങ്ങള്‍ക്ക് നല്‍കുന്ന സിനിമാ ടിക്കറ്റുകളായിരുന്നു ശംബളം. കാലത്ത പതിനൊന്നു മണിക്ക് രാഗത്തില്‍ വരുന്ന ഇംഗ്ലീഷ് ക്ലാസിക് പടങ്ങള്‍ കാണുകയെന്നത് അന്നത്തെ ഒരു ബലഹീനതയായിരുന്നു(ഗിരിജയിലെ ടി.ജി.രവിയുടെ വീരസാഹസിക സിനിമകളും). ഒന്നരക്ക് ക്ലാസ് വിട്ടാല്‍ സൈക്കിളില്‍ ടൌണില്‍ ഒരു കറക്കം. മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ ഓഫീസ് , പിന്നെ എക്സ്പ്രസ്സ് പത്രത്തില്‍ ജോലിചെയ്തിരുന്ന ബാലക്രഷ്ണെട്ടനായി അരമണിക്കുര്‍ ചായ കുടി. ഇത്രയുമായാല്‍ ഒരു നാല് തലക്കെട്ടിനുള്ള വകുപ്പായി.പിന്നെ അതുമായി എറപ്പായേട്ടന്ടെ അടുത്തേക്ക് ഒരു പാച്ചിലാണ്. എറപ്പായേട്ടന്ടെ അറിവിലില്ലാത്തതായിരിക്കും ഞങ്ങളുടെ മിക്ക വാര്‍ത്തകള്‍. ഞങ്ങളുടെ വാര്‍ത്തകള്‍ അവസാന എഡിഷനിലാണ് സാധാരണ വരുന്നത്.
അന്ന് സി.പി.ഐ യുടെ കുട്ടിപ്പാര്‍ട്ടിയായ എ.ഐ.എസ്.എഫിന് വേരുകള്‍ മുളച്ചുകൊണ്ടിരിക്കുന്ന കാലം. സ്വന്തമായി ഒരു സമരം നടത്താന്‍ ആളെക്കുട്ടേണ്ട അവസ്ഥ. ടൌണില്‍ ഒരു ജാഥ നയിക്കാന്‍ മിനിമം പത്താളെങ്കിലും തുനിഞ്ഞിറങ്ങേണ്ടേ. അതിന് ആളെത്തപ്പി കിട്ടാതെ സജീവന്‍(ജില്ലാ സെക്രട്ടറി) വിഷമിച്ചിരിക്കേണ്ട അവസ്ഥ. അങ്ങനെയാണ് ഞാനും ജോര്‍ജ്ജും പാര്‍ട്ടിയില്‍ ചേരുന്നത്. ഒരേ ഒരു കണ്‍ടീഷന്‍ ജാഥ കഴിഞ്ഞാല്‍ അന്നപൂര്‍ണ്ണയില്‍ നിന്നും ഒരു മസാല ദോശ.
അങ്ങനെയിരിക്കുമ്പോഴാണ് സജീവന് ഒരു ബുദ്ധിയുദിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. ഒരു വഴിതടയല്‍ സമരമൊ മറ്റോ നടത്തനമെങ്കില്‍ മിനിമം പത്തുമുപ്പത് പേരെന്കിലും വേണം. അങ്ങനെയാണ് താരതമേന്യ ശക്തികുടിയ എസ്.എഫ്.ഐ. വഴിതടയല്‍ സമരം നടത്തുന്നത്. സജീവന്‍ എസ്.എഫ്.ഐ നേതാക്കളുമായി ഒരു യൊജിച്ച സമരത്തിനുള്ള അവസരം അന്വേഷിച്ചു. എസ്.എഫ്.ഐക്കാര്‍ അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു.
വഴി തടയല്‍ സമരം പോലീസ് അടിച്ചമര്‍ത്തി. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിക്കും ജോയിന് സെക്രട്ടറിക്കും പരിക്കേറ്റു ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.എഫ്.ഐയുടെ ജില്ലാസെക്രട്ടറി അനില്‍ കുമാറിന്റെ കൈയ്യൊടിഞ്ഞു.ജോസഫിന്റെ തലക്ക് സ്റ്റിച്ചിട്ടു.
അന്നത്തെ ഇടിവാളില്‍ ഞങ്ങളുടെ കിടിലന്‍ സ്കൂപ്പ് വാര്‍ത്ത
‘ഇടതു വിദ്യാര്‍ഥിസംഘടനകളുടെ വഴിതടയല്‍ സമരത്തില്‍ പോലീസ് അക്രമം. എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറി സജീവന്‍,ജോയിന്‍ സെക്രട്ടറി നവീന്‍ എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍’
ആറുമണിയുടെ വടക്കാഞ്ചേരിയിലെക്കുള്ള എം.ബി.എസ് ബസിലിരുന്ന് സജീവനും കുന്ദംകുളത്തേക്കുള്ള ആര്‍.എം.എസ് ബസിലിരുന്ന് നവീനും ഇടിവാള്‍ വായിച്ചു സായൂജ്യമടയുന്നു.
പിറ്റേന്ന് പുതിയ സ്കൂപ്പുമായി എറപ്പയിചേട്ടന്ടെ അടുത്ത് ചെന്നപ്പൊളായിരുന്നു ഞങ്ങള്‍ക്ക് എസ്.എഫ്.ഐക്കാരുടെ കൈക്കരുത്തും മെയ്ക്കരുത്തും എറപ്പായിചേട്ടന്റെ ദേഹത്തും ഇടിവാളിനും കാര്യമായി ഉള്‍ക്കൊള്ളാനായിട്ടുണ്ടെന്നത് മനസ്സിലായത്.
അവിടെ ഞങ്ങളുടെ പത്രധര്‍മ്മത്തിനു തിരശീല വീഴുന്നു .എറപ്പായി ചേട്ടന്ടെ അനുഗ്രഹ വര്‍ഷങ്ങളോടെ..
‘കുരുത്തം കെട്ട പിള്ളേരെ നിങ്ങള് ഒരു കാലത്തും ഗുണം പിടിക്കില്ല.’
ആ ശില്പിയുടെ കീഴില്‍ പാര്‍ടൈം പത്രപ്രവര്‍ത്തകരായിരുന്നു ഞാനും ജോര്‍ജ്ജും. ജോര്‍ജ്ജിന്റെ വകയില് ഒരു ഇളയപ്പനായി വരും എറപ്പായേട്ടന്‍. ഒറ്റ പ്രശ്നം. ശംബളം കാശായിട്ട് ഇല്ല. അന്ന് ടൌണിലെ തീയറ്ററുകള്‍ ഫ്രീയായി പത്രങ്ങള്‍ക്ക് നല്‍കുന്ന സിനിമാ ടിക്കറ്റുകളായിരുന്നു ശംബളം. കാലത്ത പതിനൊന്നു മണിക്ക് രാഗത്തില്‍ വരുന്ന ഇംഗ്ലീഷ് ക്ലാസിക് പടങ്ങള്‍ കാണുകയെന്നത് അന്നത്തെ ഒരു ബലഹീനതയായിരുന്നു(ഗിരിജയിലെ ടി.ജി.രവിയുടെ വീരസാഹസിക സിനിമകളും). ഒന്നരക്ക് ക്ലാസ് വിട്ടാല്‍ സൈക്കിളില്‍ ടൌണില്‍ ഒരു കറക്കം. മാര്‍ക്കറ്റ്, മുന്‍സിപ്പല്‍ ഓഫീസ് , പിന്നെ എക്സ്പ്രസ്സ് പത്രത്തില്‍ ജോലിചെയ്തിരുന്ന ബാലക്രഷ്ണെട്ടനായി അരമണിക്കുര്‍ ചായ കുടി. ഇത്രയുമായാല്‍ ഒരു നാല് തലക്കെട്ടിനുള്ള വകുപ്പായി.പിന്നെ അതുമായി എറപ്പായേട്ടന്ടെ അടുത്തേക്ക് ഒരു പാച്ചിലാണ്. എറപ്പായേട്ടന്ടെ അറിവിലില്ലാത്തതായിരിക്കും ഞങ്ങളുടെ മിക്ക വാര്‍ത്തകള്‍. ഞങ്ങളുടെ വാര്‍ത്തകള്‍ അവസാന എഡിഷനിലാണ് സാധാരണ വരുന്നത്.
അന്ന് സി.പി.ഐ യുടെ കുട്ടിപ്പാര്‍ട്ടിയായ എ.ഐ.എസ്.എഫിന് വേരുകള്‍ മുളച്ചുകൊണ്ടിരിക്കുന്ന കാലം. സ്വന്തമായി ഒരു സമരം നടത്താന്‍ ആളെക്കുട്ടേണ്ട അവസ്ഥ. ടൌണില്‍ ഒരു ജാഥ നയിക്കാന്‍ മിനിമം പത്താളെങ്കിലും തുനിഞ്ഞിറങ്ങേണ്ടേ. അതിന് ആളെത്തപ്പി കിട്ടാതെ സജീവന്‍(ജില്ലാ സെക്രട്ടറി) വിഷമിച്ചിരിക്കേണ്ട അവസ്ഥ. അങ്ങനെയാണ് ഞാനും ജോര്‍ജ്ജും പാര്‍ട്ടിയില്‍ ചേരുന്നത്. ഒരേ ഒരു കണ്‍ടീഷന്‍ ജാഥ കഴിഞ്ഞാല്‍ അന്നപൂര്‍ണ്ണയില്‍ നിന്നും ഒരു മസാല ദോശ.
അങ്ങനെയിരിക്കുമ്പോഴാണ് സജീവന് ഒരു ബുദ്ധിയുദിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ. ഒരു വഴിതടയല്‍ സമരമൊ മറ്റോ നടത്തനമെങ്കില്‍ മിനിമം പത്തുമുപ്പത് പേരെന്കിലും വേണം. അങ്ങനെയാണ് താരതമേന്യ ശക്തികുടിയ എസ്.എഫ്.ഐ. വഴിതടയല്‍ സമരം നടത്തുന്നത്. സജീവന്‍ എസ്.എഫ്.ഐ നേതാക്കളുമായി ഒരു യൊജിച്ച സമരത്തിനുള്ള അവസരം അന്വേഷിച്ചു. എസ്.എഫ്.ഐക്കാര്‍ അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു.
വഴി തടയല്‍ സമരം പോലീസ് അടിച്ചമര്‍ത്തി. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിക്കും ജോയിന് സെക്രട്ടറിക്കും പരിക്കേറ്റു ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.എഫ്.ഐയുടെ ജില്ലാസെക്രട്ടറി അനില്‍ കുമാറിന്റെ കൈയ്യൊടിഞ്ഞു.ജോസഫിന്റെ തലക്ക് സ്റ്റിച്ചിട്ടു.
അന്നത്തെ ഇടിവാളില്‍ ഞങ്ങളുടെ കിടിലന്‍ സ്കൂപ്പ് വാര്‍ത്ത
‘ഇടതു വിദ്യാര്‍ഥിസംഘടനകളുടെ വഴിതടയല്‍ സമരത്തില്‍ പോലീസ് അക്രമം. എ.ഐ.എസ്.എഫ് ജില്ലാസെക്രട്ടറി സജീവന്‍,ജോയിന്‍ സെക്രട്ടറി നവീന്‍ എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍’
ആറുമണിയുടെ വടക്കാഞ്ചേരിയിലെക്കുള്ള എം.ബി.എസ് ബസിലിരുന്ന് സജീവനും കുന്ദംകുളത്തേക്കുള്ള ആര്‍.എം.എസ് ബസിലിരുന്ന് നവീനും ഇടിവാള്‍ വായിച്ചു സായൂജ്യമടയുന്നു.
പിറ്റേന്ന് പുതിയ സ്കൂപ്പുമായി എറപ്പയിചേട്ടന്ടെ അടുത്ത് ചെന്നപ്പൊളായിരുന്നു ഞങ്ങള്‍ക്ക് എസ്.എഫ്.ഐക്കാരുടെ കൈക്കരുത്തും മെയ്ക്കരുത്തും എറപ്പായിചേട്ടന്റെ ദേഹത്തും ഇടിവാളിനും കാര്യമായി ഉള്‍ക്കൊള്ളാനായിട്ടുണ്ടെന്നത് മനസ്സിലായത്.
അവിടെ ഞങ്ങളുടെ പത്രധര്‍മ്മത്തിനു തിരശീല വീഴുന്നു .എറപ്പായി ചേട്ടന്ടെ അനുഗ്രഹ വര്‍ഷങ്ങളോടെ..
‘കുരുത്തം കെട്ട പിള്ളേരെ നിങ്ങള് ഒരു കാലത്തും ഗുണം പിടിക്കില്ല.’
Wednesday, August 16, 2006
രക്തരക്ഷസും ഒരു തീര്‍ത്ഥാടനയാത്രയും
പേരകം പള്ളിയിലെ അമ്മമാരുടെ (അറുപതും എഴുപതും കഴിഞ്ഞ ലലനാമണികള്‍) കൂട്ടായ പരിശ്രമമാണ് അമ്മ സംഘം. ഞായറാഴ്ചയില്‍ ഇറച്ചിക്കൂട്ടാന്‍ കടുകുവറുത്ത് വീട്ടിലെ ചെറുതും വലുതുമായ കുട്ടൂസന്മാര്‍ ഒരു സ്മാളടിച്ച് കിടന്നുറങ്ങുന്ന സമയത്ത് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അമ്മമാര്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയുടെ മണ്ഢപത്തില്‍ ഒരുമിച്ചുകൂടുന്ന ഒരു കൂട്ടായ്മയാണിത്. ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവ് , ഒരു നന്മനിറഞ്ഞ മറിയം, ഒരു ലുത്തനിയ, പിന്നെ മാസവരിസംഖ്യ., പിന്നെ കുറെ കുരുട്ടും കുന്നായ്മയും . ഇതാണ് മുഖ്യ അജണ്ട. ഇതു നയിക്കുന്നത് പള്ളിസ്കൂളിലെ ഏറ്റവും ജൂനിയറായ വര്‍ഗ്ഗീസ് മാഷും. വര്‍ഗ്ഗീസ് മാഷ്ക്ക് ഇതില്‍ നിന്നും കിട്ടുന്ന ലാഭമെന്തെന്നാല്‍ വര്‍ഷത്തിലൊരിക്കലുള്ള വിനോദം + തീര്‍ത്ഥയാത്ര തന്നെ.
ഇത്തവണത്തെ തീര്‍ത്ഥയാത്ര കുറെ പള്ളികളിലേക്കാണ്. പാലയൂര്‍ , പാവറട്ടി, ചെട്ടിക്കാട് , വല്ലാര്‍പ്പാടം , അര്‍ത്തുങ്കല്‍ , കാഞ്ഞൂര്‍ പള്ളികളും ഇതിനിടയില്‍ ചില വിനോദകേന്ദ്ര സന്ദര്‍ശനങ്ങളും. സൈഡില്‍ ഗ്ലാസ്സിട്ട മൂത്രപ്പുരയൊക്കെയുള്ള ഒരു കിടിലന്‍ ബസ്സിലാണ് യാത്ര.
തീര്‍ത്ഥയാത്ര നയിക്കുന്നത് വര്‍ഗീസ് മാഷും കൂടെ ചെറുപ്പക്കാരായ നാലു മാഷുമാരും പിന്നെ 40 അമ്മമാരും (അമ്മാമമാര്‍ തന്നെ)
മാഷുമാരുടെ സംഘത്തിന്റെ യാത്രോദ്യേശ്യം പള്ളിസന്ദര്‍ശനമാണെന്ന് പൂര്‍ണ്ണമായും പറയാനാവില്ല. എറണാംകുളത്ത് കലാനിലയത്തിന്റെ ‘രക്ത രക്ഷസ്’ നാടകം കളിക്കുന്നുണ്ട്. ഏതുവിധേനെയും രാത്രി ഏഴുമണിക്ക് മുന്‍പ് എല്ലാ കറക്കവും കഴിച്ച് എടപ്പിള്ളി പള്ളിയില്‍ ഈ പടയെ ഇറക്കി നാടകത്തിന് കയറണമെന്നു മാത്രം മനസ്സില്‍ വിചാരിച്ച് വന്നിട്ടുള്ളതാണ്.
സമയം ഉച്ചതിരിഞ്ഞു ആറരമണിയായി. അര്‍ത്തുങ്കല്‍ പള്ളിയിലെ സന്ദര്‍ശനത്തിനു ശേഷം എത്രയും പെട്ടന്ന് ഇടപ്പള്ളി പള്ളിയില്‍ എത്തിക്കാനായി ഡ്രൈവര്‍ തന്റെ മാക്സിമം സ്പീഡിലാണ് ഓടിക്കുന്നത്.
യുവസംഘത്തിന്റെ മനസ്സില്‍ രക്തരക്ഷസ് നാടകത്തെക്കുറിച്ചുള്ള ചിന്തകള്‍ മാത്രം.
അമ്മ സംഘം ‘നല്ല മാതാവെ മരിയെ ..‘ പാടി രസിക്കുന്നു. അതിനിടയിലാണ് എം.ജി. റോഡില്‍ വെച്ച് ഡ്രൈവര്‍ സഡന്‍ ബ്രേക്കിടുന്നു. പിന്നെ, ഡ്രൈവര്‍ ആരൊടൊക്കെയൊ സംസാരിക്കുന്നു.
കുറച്ച് കഴിഞ്ഞ് ഒരാള്‍ തലയില്‍ നിന്നെല്ലാം രക്തമൊലിപ്പിച്ചുകൊണ്ട് ബസ്സിന്റെ സൈഡ് ഡോറിലൂടെ കടന്നു വരുന്നു.
അമ്മ സംഘം പാട്ടു നിര്‍ത്തി.
ആഗതന്റെ വെള്ള ഷര്‍ട്ട് മുഴുവന്‍ രക്തക്കറയാണ്.
‘എന്റെ കര്‍ത്താവേ..പുതിയ ഡ്രൈവറാണ് .. മനുഷ്യന് പണിയാക്കിയെന്നാണ് തോന്നണെ..’ വര്‍ഗ്ഗീസ് മാഷുടെ ആത്മഗതം.
‘എന്റെ അമ്മോ.. രക്തരക്ഷസ് ഇത്രവേഗം തുടങ്ങ്യൊ ?’ സ്വതേ തമാശക്കരനായ ജോസ്മാഷുടെ കമന്റ്.
ആഗതന്‍ എല്ലാവര്‍ക്കും അഭിമുഖമായി നിന്ന് കൊണ്ട് വിറക്കുകയാണ്.
‘ഒരാളെയും ഞാന്‍ വെറുതെ വിടില്ല.. ഇതിന് സമാധാനം പറഞ്ഞിട്ട് ഇനി വണ്ടി എടുത്താല്‍ മതി. .. അല്ലെങ്കി...പോലീസ് സ്റ്റേഷനിലേക്ക് വിടടാ വണ്ടി..’
'നിങ്ങ വണ്ടിക്കാരനോട് ചോദിക്ക്. നമ്മ മെക്കിട്ട് കയറണതെന്തിനാ.. ‘ റോസച്ചേടത്ത്യാര്‍ തിരിച്ചടിച്ചു.
‘ദേ തള്ളേ.. ഡ്രൈവറ് മുറുക്കില്ല. നിങ്ങളാരെങ്കിലുമാണീ കടുംകൈ ചെയ്തത്.. ആരായാലും ഇപ്പൊ എനിക്കറിയണം..’
‘ങ്ഹ. . അപ്പൊ പൊട്ടി ചോരവന്നതല്ല അല്ലേ......മുറുക്കിത്തുപ്പിയാതാണല്ലെ..’
‘ദേ ഇതിന് സമാധാനം പറയ്..ആരാ ഇത് ചെയ്തത് .. ’ ആഗതന്റെ കണ്ട്രോള് പോയിക്കൊണ്ടിരിക്കുന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
അപ്പോഴും താഴെ പോയ കൊന്ത തപ്പുന്ന ഭാവത്തില്‍ മറിയക്കുട്ടി ചേടത്തിയാര്‍ തന്റെ മുറുക്കാന്‍ കോളാമ്പി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇത്തവണത്തെ തീര്‍ത്ഥയാത്ര കുറെ പള്ളികളിലേക്കാണ്. പാലയൂര്‍ , പാവറട്ടി, ചെട്ടിക്കാട് , വല്ലാര്‍പ്പാടം , അര്‍ത്തുങ്കല്‍ , കാഞ്ഞൂര്‍ പള്ളികളും ഇതിനിടയില്‍ ചില വിനോദകേന്ദ്ര സന്ദര്‍ശനങ്ങളും. സൈഡില്‍ ഗ്ലാസ്സിട്ട മൂത്രപ്പുരയൊക്കെയുള്ള ഒരു കിടിലന്‍ ബസ്സിലാണ് യാത്ര.
തീര്‍ത്ഥയാത്ര നയിക്കുന്നത് വര്‍ഗീസ് മാഷും കൂടെ ചെറുപ്പക്കാരായ നാലു മാഷുമാരും പിന്നെ 40 അമ്മമാരും (അമ്മാമമാര്‍ തന്നെ)
മാഷുമാരുടെ സംഘത്തിന്റെ യാത്രോദ്യേശ്യം പള്ളിസന്ദര്‍ശനമാണെന്ന് പൂര്‍ണ്ണമായും പറയാനാവില്ല. എറണാംകുളത്ത് കലാനിലയത്തിന്റെ ‘രക്ത രക്ഷസ്’ നാടകം കളിക്കുന്നുണ്ട്. ഏതുവിധേനെയും രാത്രി ഏഴുമണിക്ക് മുന്‍പ് എല്ലാ കറക്കവും കഴിച്ച് എടപ്പിള്ളി പള്ളിയില്‍ ഈ പടയെ ഇറക്കി നാടകത്തിന് കയറണമെന്നു മാത്രം മനസ്സില്‍ വിചാരിച്ച് വന്നിട്ടുള്ളതാണ്.
സമയം ഉച്ചതിരിഞ്ഞു ആറരമണിയായി. അര്‍ത്തുങ്കല്‍ പള്ളിയിലെ സന്ദര്‍ശനത്തിനു ശേഷം എത്രയും പെട്ടന്ന് ഇടപ്പള്ളി പള്ളിയില്‍ എത്തിക്കാനായി ഡ്രൈവര്‍ തന്റെ മാക്സിമം സ്പീഡിലാണ് ഓടിക്കുന്നത്.
യുവസംഘത്തിന്റെ മനസ്സില്‍ രക്തരക്ഷസ് നാടകത്തെക്കുറിച്ചുള്ള ചിന്തകള്‍ മാത്രം.
അമ്മ സംഘം ‘നല്ല മാതാവെ മരിയെ ..‘ പാടി രസിക്കുന്നു. അതിനിടയിലാണ് എം.ജി. റോഡില്‍ വെച്ച് ഡ്രൈവര്‍ സഡന്‍ ബ്രേക്കിടുന്നു. പിന്നെ, ഡ്രൈവര്‍ ആരൊടൊക്കെയൊ സംസാരിക്കുന്നു.
കുറച്ച് കഴിഞ്ഞ് ഒരാള്‍ തലയില്‍ നിന്നെല്ലാം രക്തമൊലിപ്പിച്ചുകൊണ്ട് ബസ്സിന്റെ സൈഡ് ഡോറിലൂടെ കടന്നു വരുന്നു.
അമ്മ സംഘം പാട്ടു നിര്‍ത്തി.
ആഗതന്റെ വെള്ള ഷര്‍ട്ട് മുഴുവന്‍ രക്തക്കറയാണ്.
‘എന്റെ കര്‍ത്താവേ..പുതിയ ഡ്രൈവറാണ് .. മനുഷ്യന് പണിയാക്കിയെന്നാണ് തോന്നണെ..’ വര്‍ഗ്ഗീസ് മാഷുടെ ആത്മഗതം.
‘എന്റെ അമ്മോ.. രക്തരക്ഷസ് ഇത്രവേഗം തുടങ്ങ്യൊ ?’ സ്വതേ തമാശക്കരനായ ജോസ്മാഷുടെ കമന്റ്.
ആഗതന്‍ എല്ലാവര്‍ക്കും അഭിമുഖമായി നിന്ന് കൊണ്ട് വിറക്കുകയാണ്.
‘ഒരാളെയും ഞാന്‍ വെറുതെ വിടില്ല.. ഇതിന് സമാധാനം പറഞ്ഞിട്ട് ഇനി വണ്ടി എടുത്താല്‍ മതി. .. അല്ലെങ്കി...പോലീസ് സ്റ്റേഷനിലേക്ക് വിടടാ വണ്ടി..’
'നിങ്ങ വണ്ടിക്കാരനോട് ചോദിക്ക്. നമ്മ മെക്കിട്ട് കയറണതെന്തിനാ.. ‘ റോസച്ചേടത്ത്യാര്‍ തിരിച്ചടിച്ചു.
‘ദേ തള്ളേ.. ഡ്രൈവറ് മുറുക്കില്ല. നിങ്ങളാരെങ്കിലുമാണീ കടുംകൈ ചെയ്തത്.. ആരായാലും ഇപ്പൊ എനിക്കറിയണം..’
‘ങ്ഹ. . അപ്പൊ പൊട്ടി ചോരവന്നതല്ല അല്ലേ......മുറുക്കിത്തുപ്പിയാതാണല്ലെ..’
‘ദേ ഇതിന് സമാധാനം പറയ്..ആരാ ഇത് ചെയ്തത് .. ’ ആഗതന്റെ കണ്ട്രോള് പോയിക്കൊണ്ടിരിക്കുന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
അപ്പോഴും താഴെ പോയ കൊന്ത തപ്പുന്ന ഭാവത്തില്‍ മറിയക്കുട്ടി ചേടത്തിയാര്‍ തന്റെ മുറുക്കാന്‍ കോളാമ്പി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
Friday, August 11, 2006
പണ്ടാറക്കാട് പറമ്പും ചില കോന്നപ്പന്‍ വിശേഷങ്ങളും.
കാലത്തെ മുടക്കമില്ലാത്ത പത്രവായനക്കിടക്കാണ് കുമാരന്‍ നായരുടെ തല ഗേറ്റില്‍ കണ്ടത്.
കുമാരന്‍ നായര്‍, ന്യൂ ഇന്ഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് ഇപ്പൊള്‍ സ്വസ്ഥ്മായി വീട്ടില്‍ ഇരിക്കുന്നു. ഉള്ള കാലതത് പലയിടങ്ങളിലും സ്ഥലങ്ങളും മറ്റും വാങ്ങിക്കുട്ടി അതിന്റെ വരുമാനത്തില്‍ ജീവിക്കുന്നു.പോരാത്തതിന് അറുപിശുക്കനും.
പക്ഷെ എനിക്കല്പസ്വല്പം കടം തരാന്‍ കുമാരന്‍ നായര്‍ക്ക് വലിയ മടിയില്ല. കാരണങ്ങള്‍ പലതാണ്. ഒന്ന് സമയത്ത് തിരിച്ചു കൊടുക്കും. പിന്നെ, പാര്‍ടൈമായി കുമാരന്‍ നായരുടെ ബൈക്കിന്റെ ഡ്രൈവറായി ഞാനിടക്ക് പോകും.കുമാരന്‍ നായര്‍ക്ക് ഈയിടെയായി ചെറിയ കാഴ്ച്ചക്കുറവുണ്ട്.ദേവകിട്ടീച്ചര്‍, കുമാരന്‍ നായരുടെ സഹധര്‍മ്മിണി അതുകൊണ്ടു തന്നെ ബൈക്കെടുക്കാന്‍ സമ്മതിക്കില്ല.
സാധാരണ കുമാരന്‍ നായര് വരുന്നത് എന്തെങ്കിലും കുത്തിത്തിരുപ്പുമായിട്ടായിരിക്കും.
“മേനന്നെന്താ പേപ്പറ്മ്മെക്കായ്ട്ടൊള്ളോ?”
“ങാ.. ബോംബെല് നല്ല മഴ. വെള്ളപ്പൊക്കം..... ഇത്തവണ മഴ കൂടുതലാത്രെ..കുമാരന്‍ നായര്ക്ക് എന്താ ചായയാ കാപ്പിയാ ?” വെറുതെ ചോദിച്ചതാണ്.
“ഏയ്.. ഒന്നും വേണ്ട. ഞാന്‍ ചായകുടിച്ച് എറങ്ങ്യേ ഉള്ളു..”
“എന്താ നേര്‍ത്തെ എറങ്ങ്യാ..”
“ന്തൂട്ട് പറയാനാ എന്റെ മേനനേ.. ആ കോന്നപ്പന്‍ പണ്ടാറക്കാട് പറമ്പില്ക്ക് പോയിട്ട് മാസം ഒന്നായി. ഒരു വിവരോല്യ.സാധാരണ ഇരുപതു ദിവസം കൊണ്ട് അവ്ടത്തെ കിള കഴിയാറുള്ളതാണ്.ഇപ്രാവശ്യം മുപ്പത് ദിവസായിട്ടും ഒരു വിവരോല്യ. ഒന്ന് അവ്ടം വരെ പോയാലോന്ന് ആലോച്ക്ക്യ..’
അപ്പോള്‍ അതാണ് കാര്യം.
പണ്ടാറക്കാട് കുമാരന്‍ നായര്‍ക്ക് രണ്ടേക്കറ് തെങ്ങും പറമ്പുണ്ട്. പൂര്‍വ്വിക സ്വത്തായി കിട്ടിയ സ്ഥലമാണ്.
പണ്ടാറക്കാട് എന്നത് ഒരു തുരുത്താകുന്നു. ഏകദേശം പത്തേക്കറോളം വരുന്ന തുരുത്ത്. എളവള്ളി പാറയില്‍ നിന്നും കിഴക്കോട്ടിറങ്ങിയാല്‍ കോള്‍പ്പാടം അതും കഴിഞ്ഞ് ഒരു തോട് . അതിനപ്പുറത്താണ് പണ്ടാറക്കാട് തുരുത്ത്. അവിടെ ആള്‍ താമസം കുറവാണ്. മൊത്തം നാലു കുടുംബങ്ങള്‍. ഒന്ന് എളവള്ളി ഷാപ്പിലെ കറിവെപ്പുകാരന്‍ വിശ്വനാഥന്‍, സ്ഥലം എസ്.ഐ യുടെ കണ്ണിലുണ്ണിയായ മാമ്പ്രത്തെ ഉണ്ണി, താമരപ്പിള്ളിയില്‍ പലചരക്കു കട നടത്തുന്ന കാദറ് മാപ്ല, പിന്നെ പ്രശസ്ത നാടകനടിയായ പണ്ടാറക്കാട് ശാന്തമ്മ(ഏകദേശം നടത്തറ ശാന്തയുടെയും കൊടകര കൊച്ചമ്മിണിയുടെയും കല്ലൂര് നളിനിയുടെയും ഊരകം ത്രേസ്യാമയുടെയുമൊക്കെ അടുത്ത് പ്രശസ്തിയുള്ള)യുമാണു അവിടത്തെ താമസക്കാര്‍.
കുമാരന്‍ നായരുടെ പറനമ്പില്‍ നൂറ്റന്‍പതോളം തെങ്ങുണ്ട്. ഒറ്റമുറിയുള്ള ഓല മേഞ്ഞ ഒരു ചെറ്റക്കുടില്‍ ഫാം ഹൌസ് പോലെ അവിടെയുണ്ട്. കോന്നപ്പനാണ് ഇതെല്ലാം നോക്കി നടത്തുന്നത്. തെങ്ങു കയറ്റുന്നതും തേങ്ങയുടെ കണക്കു കൊടുക്കുന്നതുമെല്ലാം കോന്നപ്പന്റെ ഉത്തരവാദിത്തമാണ്.
കോന്നപ്പന്‍, തലമുറ തലമുറയായി പറമ്പ് പണി കുലത്തൊഴിലാക്കിയിട്ടുള്ള കുടുംബത്തില്‍ നിന്നുമാണ്. അന്‍പതോടടുത്ത് പ്രായം. സഹോദരിമാരെ കെട്ടിച്ചയച്ചതിന്റെ ക്ഷീണം കൊണ്ട് ഇന്നും അവിവാഹിതന്‍. വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇപ്പൊള്‍ അലര്‍ജ്ജി. ഒറ്റത്തടി. തൈക്കാട് നാലും കൂടിയ വഴിയിലാണ് കോന്നപ്പന്റെ വീട്. കാലങ്ങളായി കുമാരന്‍ നായരുടെ പറമ്പ് പണിക്കാരനും നോട്ടക്കാരനുമാണ് കോന്നപ്പന്‍.
അങങനെയുള്ള കോന്നപ്പന്റെ കാര്യത്തില്‍ കുമാരന്‍ നായര് ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെ ?
അപ്പോള്‍ കുമാരന്‍ നായര് വന്നിട്ടുള്ളത് ഡ്രൈവറെ അന്വേഷിച്ചു തന്നെ.
“അപ്പൊ എപ്പഴാ പോണ്ടെ നായരെ ?”
“മേനന് വേറൊന്നുല്ലെങ്കി ഇപ്പൊത്തെന്നെ എറങ്ങാം. എന്താ..”
കുമാരന്‍ നായര് എന്നെ ഇന്ന് കുറച്ച് നടത്തിക്കും. ഇവിടെ നിന്നും ആറു കിലേമീറ്ററോളമുണ്ട് അവിടേക്ക്.
പിന്നെ കുറച്ച് വഴി പാടത്തു കൂടെ നടക്കണം.
“കോന്നപ്പന്ന് എന്താ പറ്റീത്ന്ന് അറിയില്ല. ഇത്രദിവസം പറമ്പ് കിള ഉണ്ടാവാറില്ല. വല്ല ദീനം പിടിച്ച് കെട്ക്ക് ണ്ട്ന്നാ എന്റെ പേടി.”
ബൈക്കിന് പിന്നിലിരുന്ന് കുമാരന്‍ നായര്‍ക്ക് ആധികയറിത്തുടങ്ങി.
“ഏയ്.. ഒന്നുണ്ടാവില്ല.. മഴയൊക്കെ അല്ലേ. അതാവും.” ഞാന്‍ കുമാരന്‍ നായരെ സമാധാനിപ്പിച്ചു.
“മേനനെ ഒന്നിവ്ടെ സൈഡാക്കാ..”
എളവള്ളി കള്ളു ഷാപ്പിനടുത്തെത്തിയപ്പോള്‍ കുമാരന്‍ നായര് പറഞ്ഞു.
“എയ് നായര് കാലത്ത് ന്നെ സേവിക്ക്വോ..”
“ഇല്യ ഇല്യ.. ആ വിശ്വനാഥനോടൊന്ന് ചോദിക്കാന്ന് വെച്ചിട്ടാ..അവന്റെ അടുത്തെ പറമ്പല്ലേ നമ്മടെ...”
വണ്ടി സൈഡാക്കി നിര്‍ത്തി.
ഇല്ല. വിശ്വനാഥന്‍ വന്നിട്ടില്ല.
“വിശ്വഥന്‍ മീന്‍ പിടിക്കണോട്ത്തെക്ക് പോയിരിക്ക്യാ.” ഷാപ്പ് മാനേജരായ കുട്ടപ്പേട്ടന്‍ പറഞ്ഞു.
പാറ കടന്ന് പാടത്തിന്ടെ അടുത്ത് വണ്ടി ലോക്ക് ചെയ്ത് വരന്‍പിലൂടെ നടന്നു.
ഇത്തവണ വരന്‍പിലേക്കും ചെറുതായി വെള്ളം കയറിയിട്ടുണ്ട്.
തോട്ടിലും വെള്ളം കൂടുതലാണ്.
തോട്ടിലെ തടിപ്പാലത്തിലൂടെ ഞങ്ങള്‍ നടന്നു.
കുമാരന്‍ നായരുടെ പറന്‍പിലെ ചെറ്റക്കുടിലില്‍ ചെറുതായി പുക ഉയരുന്നുണ്ട്.
“ങാ. കോന്നാപ്പന്‍ അവിടന്നെ ണ്ട്..”
കുമാരന്‍ നായര്‍ക്ക് ആശ്വാസമായി.
പറമ്പിനോടുത്തെത്തിയപ്പോള്‍ അപ്പുറത്ത് തന്നെ കോന്നപ്പന്‍ തെങ്ങിനു പൊലി കൂട്ടി കൊണ്ട് നില്‍ക്കുന്നു.
ഞങ്ങളെ കണ്ട് കോന്നപ്പന്‍ അടുത്തേക്ക് ഓടി വന്നു.
“എന്താ കോന്നപ്പാ ദ് . എത്ര ദിവസായീന്നരിയോ.. ഒരു മാസാവാറായി.ഇതു വരെ പറമ്പ് പകുതി പോലും ആയ്ട്ടില്യ്.”
കുമാരന്‍ നായര് പൊട്ടിത്തെറിച്ചു.
“അല്ല ഏമ്മാന്നെ .. മഴ കാരണം വൈകീതാ..”
കോന്ന്പ്പന്‍ നിന്നു പരുങ്ങി.
“സാരല്യ നായരെ.. ഇത്തവണ നല്ല മഴയല്യായ് രുന്നു ? അതോണ്ടാവും.” ഞാന്‍ സമാധാനിപ്പിച്ചു.
“അല്ല ഏമാന്നെ.. വടക്കെ ഭാഗത്തെ തെങ്ങിനു ഇന്നലെ ഇടിവെട്ട് കൊണ്ടൂന്നാ തോന്നണെ. ഒരു ഭാഗത്തെ ഓല മുഴുവന്‍ കരിഞ്ഞ്ട്ട് ണ്ട്.” കോന്നപ്പന്‍ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞു.
“എവ്ടെ..” കുമാരന്‍ നായര് അങ്ങോട്ട് നടന്നു.
എനിക്കൊരു സംശയം . കോന്നപ്പണ്ടെ ചെറ്റക്കുടിലില്‍ ഇപ്പോഴും തീ പുകയുന്നു.
ഞാന്‍ സൂക്ഷിച്ചു നോക്കി. കുടിലിനോടു ചേറ്ന്ന് കിടക്കുന്ന ചായ്പിലാണ് കോന്നപ്പണ്ടെ പാചകപ്പുര.
അവിടെ ഒരു ആളനക്കം പോലെ തോന്നി.
ശരിയാണ് ആരോ അവിടെയിരുന്ന് തീ കൂട്ടുന്നു.
കുമാരന്‍ നായര്‍ മുന്നിലും അതിനു പിന്നില്‍ കോന്നപ്പനും അതിനും പിറകിലായി ഞാനും ഇടച്ചാലിണ്ടെ വരമ്പിലൂടെ വടക്കോട്ട് നടക്കുകയാണ്. കോന്നപ്പന്‍ ഇടക്കിടെ കുടിലിലേക്ക് നോക്കുന്നുണ്. കോന്നപ്പണ്ടെ മുഖം വിളറിയിട്ടുമുണ്ട്.
ഞാന്‍ വീണ്ടും കുടിലിലേക്ക് സൂക്ഷിച്ചു നോക്കി. തീ കൂട്ടിയിരുന്ന ആള്‍ എഴുന്നേറ്റ് നിന്നു.
ചിരട്ടക്കയീലും(ചിരട്ടയുടെ സ്പൂണ്‍) കയ്യില്‍ പിടിച്ചു നില്‍ക്കുന്ന പണ്ടാറക്കാട് ശാന്തമ്മ.
കുമാരന്‍ നായര്‍, ന്യൂ ഇന്ഡ്യാ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും റിട്ടയര്‍ ചെയ്ത് ഇപ്പൊള്‍ സ്വസ്ഥ്മായി വീട്ടില്‍ ഇരിക്കുന്നു. ഉള്ള കാലതത് പലയിടങ്ങളിലും സ്ഥലങ്ങളും മറ്റും വാങ്ങിക്കുട്ടി അതിന്റെ വരുമാനത്തില്‍ ജീവിക്കുന്നു.പോരാത്തതിന് അറുപിശുക്കനും.
പക്ഷെ എനിക്കല്പസ്വല്പം കടം തരാന്‍ കുമാരന്‍ നായര്‍ക്ക് വലിയ മടിയില്ല. കാരണങ്ങള്‍ പലതാണ്. ഒന്ന് സമയത്ത് തിരിച്ചു കൊടുക്കും. പിന്നെ, പാര്‍ടൈമായി കുമാരന്‍ നായരുടെ ബൈക്കിന്റെ ഡ്രൈവറായി ഞാനിടക്ക് പോകും.കുമാരന്‍ നായര്‍ക്ക് ഈയിടെയായി ചെറിയ കാഴ്ച്ചക്കുറവുണ്ട്.ദേവകിട്ടീച്ചര്‍, കുമാരന്‍ നായരുടെ സഹധര്‍മ്മിണി അതുകൊണ്ടു തന്നെ ബൈക്കെടുക്കാന്‍ സമ്മതിക്കില്ല.
സാധാരണ കുമാരന്‍ നായര് വരുന്നത് എന്തെങ്കിലും കുത്തിത്തിരുപ്പുമായിട്ടായിരിക്കും.
“മേനന്നെന്താ പേപ്പറ്മ്മെക്കായ്ട്ടൊള്ളോ?”
“ങാ.. ബോംബെല് നല്ല മഴ. വെള്ളപ്പൊക്കം..... ഇത്തവണ മഴ കൂടുതലാത്രെ..കുമാരന്‍ നായര്ക്ക് എന്താ ചായയാ കാപ്പിയാ ?” വെറുതെ ചോദിച്ചതാണ്.
“ഏയ്.. ഒന്നും വേണ്ട. ഞാന്‍ ചായകുടിച്ച് എറങ്ങ്യേ ഉള്ളു..”
“എന്താ നേര്‍ത്തെ എറങ്ങ്യാ..”
“ന്തൂട്ട് പറയാനാ എന്റെ മേനനേ.. ആ കോന്നപ്പന്‍ പണ്ടാറക്കാട് പറമ്പില്ക്ക് പോയിട്ട് മാസം ഒന്നായി. ഒരു വിവരോല്യ.സാധാരണ ഇരുപതു ദിവസം കൊണ്ട് അവ്ടത്തെ കിള കഴിയാറുള്ളതാണ്.ഇപ്രാവശ്യം മുപ്പത് ദിവസായിട്ടും ഒരു വിവരോല്യ. ഒന്ന് അവ്ടം വരെ പോയാലോന്ന് ആലോച്ക്ക്യ..’
അപ്പോള്‍ അതാണ് കാര്യം.
പണ്ടാറക്കാട് കുമാരന്‍ നായര്‍ക്ക് രണ്ടേക്കറ് തെങ്ങും പറമ്പുണ്ട്. പൂര്‍വ്വിക സ്വത്തായി കിട്ടിയ സ്ഥലമാണ്.
പണ്ടാറക്കാട് എന്നത് ഒരു തുരുത്താകുന്നു. ഏകദേശം പത്തേക്കറോളം വരുന്ന തുരുത്ത്. എളവള്ളി പാറയില്‍ നിന്നും കിഴക്കോട്ടിറങ്ങിയാല്‍ കോള്‍പ്പാടം അതും കഴിഞ്ഞ് ഒരു തോട് . അതിനപ്പുറത്താണ് പണ്ടാറക്കാട് തുരുത്ത്. അവിടെ ആള്‍ താമസം കുറവാണ്. മൊത്തം നാലു കുടുംബങ്ങള്‍. ഒന്ന് എളവള്ളി ഷാപ്പിലെ കറിവെപ്പുകാരന്‍ വിശ്വനാഥന്‍, സ്ഥലം എസ്.ഐ യുടെ കണ്ണിലുണ്ണിയായ മാമ്പ്രത്തെ ഉണ്ണി, താമരപ്പിള്ളിയില്‍ പലചരക്കു കട നടത്തുന്ന കാദറ് മാപ്ല, പിന്നെ പ്രശസ്ത നാടകനടിയായ പണ്ടാറക്കാട് ശാന്തമ്മ(ഏകദേശം നടത്തറ ശാന്തയുടെയും കൊടകര കൊച്ചമ്മിണിയുടെയും കല്ലൂര് നളിനിയുടെയും ഊരകം ത്രേസ്യാമയുടെയുമൊക്കെ അടുത്ത് പ്രശസ്തിയുള്ള)യുമാണു അവിടത്തെ താമസക്കാര്‍.
കുമാരന്‍ നായരുടെ പറനമ്പില്‍ നൂറ്റന്‍പതോളം തെങ്ങുണ്ട്. ഒറ്റമുറിയുള്ള ഓല മേഞ്ഞ ഒരു ചെറ്റക്കുടില്‍ ഫാം ഹൌസ് പോലെ അവിടെയുണ്ട്. കോന്നപ്പനാണ് ഇതെല്ലാം നോക്കി നടത്തുന്നത്. തെങ്ങു കയറ്റുന്നതും തേങ്ങയുടെ കണക്കു കൊടുക്കുന്നതുമെല്ലാം കോന്നപ്പന്റെ ഉത്തരവാദിത്തമാണ്.
കോന്നപ്പന്‍, തലമുറ തലമുറയായി പറമ്പ് പണി കുലത്തൊഴിലാക്കിയിട്ടുള്ള കുടുംബത്തില്‍ നിന്നുമാണ്. അന്‍പതോടടുത്ത് പ്രായം. സഹോദരിമാരെ കെട്ടിച്ചയച്ചതിന്റെ ക്ഷീണം കൊണ്ട് ഇന്നും അവിവാഹിതന്‍. വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇപ്പൊള്‍ അലര്‍ജ്ജി. ഒറ്റത്തടി. തൈക്കാട് നാലും കൂടിയ വഴിയിലാണ് കോന്നപ്പന്റെ വീട്. കാലങ്ങളായി കുമാരന്‍ നായരുടെ പറമ്പ് പണിക്കാരനും നോട്ടക്കാരനുമാണ് കോന്നപ്പന്‍.
അങങനെയുള്ള കോന്നപ്പന്റെ കാര്യത്തില്‍ കുമാരന്‍ നായര് ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെ ?
അപ്പോള്‍ കുമാരന്‍ നായര് വന്നിട്ടുള്ളത് ഡ്രൈവറെ അന്വേഷിച്ചു തന്നെ.
“അപ്പൊ എപ്പഴാ പോണ്ടെ നായരെ ?”
“മേനന് വേറൊന്നുല്ലെങ്കി ഇപ്പൊത്തെന്നെ എറങ്ങാം. എന്താ..”
കുമാരന്‍ നായര് എന്നെ ഇന്ന് കുറച്ച് നടത്തിക്കും. ഇവിടെ നിന്നും ആറു കിലേമീറ്ററോളമുണ്ട് അവിടേക്ക്.
പിന്നെ കുറച്ച് വഴി പാടത്തു കൂടെ നടക്കണം.
“കോന്നപ്പന്ന് എന്താ പറ്റീത്ന്ന് അറിയില്ല. ഇത്രദിവസം പറമ്പ് കിള ഉണ്ടാവാറില്ല. വല്ല ദീനം പിടിച്ച് കെട്ക്ക് ണ്ട്ന്നാ എന്റെ പേടി.”
ബൈക്കിന് പിന്നിലിരുന്ന് കുമാരന്‍ നായര്‍ക്ക് ആധികയറിത്തുടങ്ങി.
“ഏയ്.. ഒന്നുണ്ടാവില്ല.. മഴയൊക്കെ അല്ലേ. അതാവും.” ഞാന്‍ കുമാരന്‍ നായരെ സമാധാനിപ്പിച്ചു.
“മേനനെ ഒന്നിവ്ടെ സൈഡാക്കാ..”
എളവള്ളി കള്ളു ഷാപ്പിനടുത്തെത്തിയപ്പോള്‍ കുമാരന്‍ നായര് പറഞ്ഞു.
“എയ് നായര് കാലത്ത് ന്നെ സേവിക്ക്വോ..”
“ഇല്യ ഇല്യ.. ആ വിശ്വനാഥനോടൊന്ന് ചോദിക്കാന്ന് വെച്ചിട്ടാ..അവന്റെ അടുത്തെ പറമ്പല്ലേ നമ്മടെ...”
വണ്ടി സൈഡാക്കി നിര്‍ത്തി.
ഇല്ല. വിശ്വനാഥന്‍ വന്നിട്ടില്ല.
“വിശ്വഥന്‍ മീന്‍ പിടിക്കണോട്ത്തെക്ക് പോയിരിക്ക്യാ.” ഷാപ്പ് മാനേജരായ കുട്ടപ്പേട്ടന്‍ പറഞ്ഞു.
പാറ കടന്ന് പാടത്തിന്ടെ അടുത്ത് വണ്ടി ലോക്ക് ചെയ്ത് വരന്‍പിലൂടെ നടന്നു.
ഇത്തവണ വരന്‍പിലേക്കും ചെറുതായി വെള്ളം കയറിയിട്ടുണ്ട്.
തോട്ടിലും വെള്ളം കൂടുതലാണ്.
തോട്ടിലെ തടിപ്പാലത്തിലൂടെ ഞങ്ങള്‍ നടന്നു.
കുമാരന്‍ നായരുടെ പറന്‍പിലെ ചെറ്റക്കുടിലില്‍ ചെറുതായി പുക ഉയരുന്നുണ്ട്.
“ങാ. കോന്നാപ്പന്‍ അവിടന്നെ ണ്ട്..”
കുമാരന്‍ നായര്‍ക്ക് ആശ്വാസമായി.
പറമ്പിനോടുത്തെത്തിയപ്പോള്‍ അപ്പുറത്ത് തന്നെ കോന്നപ്പന്‍ തെങ്ങിനു പൊലി കൂട്ടി കൊണ്ട് നില്‍ക്കുന്നു.
ഞങ്ങളെ കണ്ട് കോന്നപ്പന്‍ അടുത്തേക്ക് ഓടി വന്നു.
“എന്താ കോന്നപ്പാ ദ് . എത്ര ദിവസായീന്നരിയോ.. ഒരു മാസാവാറായി.ഇതു വരെ പറമ്പ് പകുതി പോലും ആയ്ട്ടില്യ്.”
കുമാരന്‍ നായര് പൊട്ടിത്തെറിച്ചു.
“അല്ല ഏമ്മാന്നെ .. മഴ കാരണം വൈകീതാ..”
കോന്ന്പ്പന്‍ നിന്നു പരുങ്ങി.
“സാരല്യ നായരെ.. ഇത്തവണ നല്ല മഴയല്യായ് രുന്നു ? അതോണ്ടാവും.” ഞാന്‍ സമാധാനിപ്പിച്ചു.
“അല്ല ഏമാന്നെ.. വടക്കെ ഭാഗത്തെ തെങ്ങിനു ഇന്നലെ ഇടിവെട്ട് കൊണ്ടൂന്നാ തോന്നണെ. ഒരു ഭാഗത്തെ ഓല മുഴുവന്‍ കരിഞ്ഞ്ട്ട് ണ്ട്.” കോന്നപ്പന്‍ വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞു.
“എവ്ടെ..” കുമാരന്‍ നായര് അങ്ങോട്ട് നടന്നു.
എനിക്കൊരു സംശയം . കോന്നപ്പണ്ടെ ചെറ്റക്കുടിലില്‍ ഇപ്പോഴും തീ പുകയുന്നു.
ഞാന്‍ സൂക്ഷിച്ചു നോക്കി. കുടിലിനോടു ചേറ്ന്ന് കിടക്കുന്ന ചായ്പിലാണ് കോന്നപ്പണ്ടെ പാചകപ്പുര.
അവിടെ ഒരു ആളനക്കം പോലെ തോന്നി.
ശരിയാണ് ആരോ അവിടെയിരുന്ന് തീ കൂട്ടുന്നു.
കുമാരന്‍ നായര്‍ മുന്നിലും അതിനു പിന്നില്‍ കോന്നപ്പനും അതിനും പിറകിലായി ഞാനും ഇടച്ചാലിണ്ടെ വരമ്പിലൂടെ വടക്കോട്ട് നടക്കുകയാണ്. കോന്നപ്പന്‍ ഇടക്കിടെ കുടിലിലേക്ക് നോക്കുന്നുണ്. കോന്നപ്പണ്ടെ മുഖം വിളറിയിട്ടുമുണ്ട്.
ഞാന്‍ വീണ്ടും കുടിലിലേക്ക് സൂക്ഷിച്ചു നോക്കി. തീ കൂട്ടിയിരുന്ന ആള്‍ എഴുന്നേറ്റ് നിന്നു.
ചിരട്ടക്കയീലും(ചിരട്ടയുടെ സ്പൂണ്‍) കയ്യില്‍ പിടിച്ചു നില്‍ക്കുന്ന പണ്ടാറക്കാട് ശാന്തമ്മ.
Saturday, August 05, 2006
ധിക്കാരി കണ്ടപ്പനും ഗുരുവായൂര്‍ പദ്മനാഭനും.
നാട്ടിലെ പൂരം,ഉത്സവം, പെരുന്നാള്‍, പറയെടുപ്പ്, നേര്‍ച്ച ഇത്യാതി ആഘോഷങ്ങളിലെ സ്ഥിരം പങ്കാളിയാണ് കണ്ടപ്പന്‍. വെറുമൊരു കാണി മാത്രമല്ല കണ്ടപ്പന്‍. ചില സമയങ്ങളില്‍ നടത്തിപ്പിലും കണ്ടപ്പന്റെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ട്.അതു കൊണ്ടു തന്നെ കണ്ടപ്പനെ അറിയാത്തവര്‍ നാട്ടിലാരുമില്ലയെന്നു തന്നെ പറയാം. കുലത്തൊഴില്‍ തെങ്ങു കയറ്റമാണെങ്കിലും വലിയ തെങ്ങില്‍ കേറാന്‍ കണ്ടപ്പനെ കിട്ടില്ല. ഏണിവെച്ച് ചെറിയ തെങ്ങുകളില്‍ മാത്രമാണ് കണ്ടപ്പന്റെ ഗുസ്തി. ആയതിനാല്‍ വലിയ തെങ്ങുകയറ്റക്കാരുടെ ശിങ്കിടിയായിട്ടുള്ള പണിയൊക്കെയേ കണ്ടപ്പന്‍ ചെയ്യൂ.
പിന്നെ കണ്ടപ്പന്‍ ചെയ്യാത്ത പണികള്‍ കുറവാണ്.
മേളക്കമ്പക്കാരനായുതുകൊണ്ട് ഉത്സവക്കാലത്ത് മേളത്തിനും പോകും. ചെണ്ടയില്‍ ഇലത്താളമാണ് ഇഷ്ടം. വാദ്യക്കാര്‍ക്ക് ഉത്തേജനം കൊടുക്കുന്ന തരത്തിലാണ് കണ്ടപ്പന്റെ ഇലത്താളം. കണ്ടപ്പന്‍ വാദ്യസംഘത്തിലുണ്ടെങ്കില്‍ കാണികള്‍ക്കൊരു ആവേശമായിരുന്നു.
മഴക്കാലത്ത് പണിയില്ലാത്ത ദിവസങ്ങളില്‍ തോട്ടു വരമ്പിലിരുന്ന് മീന്‍ പിടിക്കും. പറമ്പു പണിക്ക് പോകും. എല്ലാ പണികളും വിശ്വസിച്ച് ഏല്‍പ്പിക്കാം. ഒരു വിധം കാര്യങ്ങളെക്കുറിച്ച് നല്ല ധാരണ. കമ്മൂണിസ്റ്റ് അനുഭാവി.
പിന്നെ ഭാര്യയും രണ്ട് പിള്ളേരും സ്വന്തമായുണ്ടെങ്കിലും വീട്ടിലെ ചെലവ് നടത്തുന്നത് ഭാര്യ പുറം പണിക്ക് പോകുന്നതുകൊണ്ടാണ്. ഒറ്റ ചില്ലി കാശ് വീട്ടില്‍ കൊടുക്കീല്ല. കാരണം ഉച്ചകഴിഞ്ഞ് അഞ്ചുമണിയായാല്‍ എന്നും വാസുവേട്ടന്ടെ കള്ളുഷാപ്പില്‍ കണ്ടപ്പന്‍ ഹാജരായിരുന്നു. കള്ള് അകത്ത് ചെന്നാല്‍ ചെറിയ തോതില്‍ വിപ്ലവം പുറത്തേക്ക് വരും. അതിണ്ടെ പേരില്‍ ചെറിയ ഒരു വഴക്കെങ്കിലും ഉണ്ടാക്കാതെ ഷാപ്പില്‍ നിന്നിറങ്ങാറില്ലായിരുന്നു.അങ്ങനെയുള്ള ഒരു വഴക്കിനിടയില്‍ കിഴക്കത്തെ രാമന്‍ നായര്‍ അറിഞ്ഞു നല്‍കിയ പേരാണ് ധിക്കാരി. പിന്നീട് കണ്ടപ്പന്‍ ധിക്കാരി കണ്ടപ്പനായി മാറി.
'ബലികുടീരങ്ങളേ..ബലികുടീരങ്ങളേ.. മരണകള്‍ ....’ എന്ന് വഴിയിലൂടെ പാടിപോകുന്ന കണ്ടപ്പന്‍ ഒരു സ്ഥിരം കാഴ്ചയാണ്.
ആയിടെയാണ് വൈലി മഹോത്സവം വന്നത്. നാട്ടിലെ ചെറിയ ഒരു പൂരം. ഒരാനപ്പുറത്ത് വൈലിത്തറയിലാണ് പൂരം. ഉച്ചയെഴുന്നുള്ളിപ്പ് രണ്ടു മണിയോടെ തുടങ്ങും.പിന്നെ രാത്രിയുമുണ്ടായിരിക്കും. അതിനിടെ രാത്രി പത്തു മണിക്ക് ആരുടെയെങ്കിലും കഥാപ്രസംഗം. നാട്ടിലെ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരാണ് ഇത് നടത്തുന്നത്. അത്കൊണ്ട് കണ്ടപ്പന്റെ റോളും പ്രാധാന്യമുള്ളതു തന്നെ.
ഒരു ദിവസം ഷാപ്പിലെ സംസാരവിഷയം വൈലി ഉത്സവത്തെക്കുറിച്ചായിരുന്നു.
‘ടാ.. കണ്ടപ്പാ.. വൈലിയൊക്ക വര്വല്ലെ.. ഒന്ന് ഉഷാറാവ്ണില്ലല്ലൊ..’
‘നെനക്ക് ഉഷാറ് കുറവൊന്നൂല്യാലൊ വേലായിയേ..’
‘ഇപ്പ്രാവശ്യം മേളം ആരാണ്ടാ..’
‘കുട്ടന്മാരാര്..‘
‘ഏത് കുട്ടന്മാരാര് ? പെരുവനം കുട്ടന്‍ മാരാരാ ?’
‘കളിയാക്കല്ലെ വേലായിയെ... ഇത് നമ്മടെ തോളൂര് കുട്ടന്മാരാര്.’
‘എന്നാണ്ടാ തോളൂര് കുട്ടപ്പന്‍ മാരാരായത് ?’
‘നെനക്ക് എന്ന്തൂട്ടാ അറിയ്യാ വേലായിയെ.. കഴിഞ്ഞ മാമ്പ്ര പൂരത്തിന് കുട്ടന്മാരാര്‍ക്ക് എത്ര നോട്ട് മാല്യാ കിട്ട്യേന്നറിയ്യൊ..നിയ്യ് വല്ല പൂരം കണ്ട്ട്ട്ണ്ടാ ? ഈ തെക്ക് വടക്ക് നടക്ക്വാന്നല്ലാണ്ട്..’
‘പോട്ടെ കണ്ടപ്പാ..അവന്‍ പയ്യനല്ലേ.. പിന്നെ.. ഇപ്രാവശ്യം ഏതാ ആന ?’
‘ഇപ്രാവശ്യം നല്ല ഒയരള്ള ലക്ഷണള്ള ഒരാനെനെ ഞാന്‍ കൊണ്ട് വരും...’
‘കണ്ടമ്പിള്ളി ബാലനാരയണനാ ..’
‘നെനക്ക് വല്ലതും അറിയൊ.. ബാലനാരായണന്‍ നീരില് നിക്ക്വല്ലെ..’
‘പിന്നെ ആരാ..’
‘അതൊക്കെ ഇണ്ട്രാ..’
‘എന്ന്നലും ഒന്ന് പറയടാ കണ്ടപ്പാ..’
‘ഞാന്‍ പദ്മനാഭനെ തന്നെ കൊണ്ട് വരും..’
‘ഗുരുവായൂര്‍ പദ്മാഭനെയൊ ..’
‘നിയ്യ് നോക്കിക്കട വേലായിയെ.. ഞാനിവിടെ ഒരു വിലസു വിലസും..രൂപ അയ്യായിരാ ഏക്കക്കൂലി..’
പിറ്റേന്ന് തന്നെ നോട്ടിസും രസീത് ബുക്കുമായി വൈലിക്കമ്മറ്റി പ്രവര്‍ത്തന രംഗത്തിറങ്ങി.നോട്ടീസില് ഒരു ഭാഗത്ത് ഗുരുവായൂര്‍ പദ്മനാഭന്റെ പടവും അടിച്ചിട്ടുണ്ട്.
അങ്ങനെ വൈലിഉത്സവദിവസം വന്നു. വൈലിത്തറയില്‍ സോപ്പ്, ചീപ്പ് കണ്ണാടി വില്‍പ്പനക്കാര്‍,തോരണങ്ങള്‍ , ബലൂണ്‍ വില്‍പ്പനക്കാര്‍ , ഐസ്ക്രീം വില്‍പ്പനക്കാര്‍ തുടങ്ങി എല്ലാ വകുപ്പുകളും നിറഞ്ഞു തുടങ്ങി. മേളക്കാര്‍ വന്നു. നെറ്റിപ്പട്ടം വന്നു. വെഞ്ചാമരങ്ങളും പട്ടുകുടയും ആലവട്ടവും കോലവും വന്നു.
പക്ഷെ ആന മാത്രം വന്നിട്ടില്ല..,പിന്നെ കണ്ടപ്പനും..
ആനയെകൊണ്ടു വരാന്‍ കണ്ടപ്പനെയാണു ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. സമയം മണി പന്ത്രണ്ടായി. ഒന്നരക്ക് എഴുന്നുള്ളിക്കണം.
‘ഗുരുവായൂര് പദ്മനാഭനല്ലേ..കുളിയൊക്കെ കഴിഞ്ഞിട്ട് വരാന്‍ സമയടുക്കാരിക്കും..’ പുരുഷുവിന്റെ ആത്മഗതം
‘ആനക്കൊട്ടില് ന്ന് ള്ളത് അത്ര ദൂര്വൊന്നുല്ലല്ലൊ.. രണ്ട് നാഴികയല്ലെ ള്ളൊ..’
‘എന്തായാലും കണ്ടപ്പനല്ലെ.. എത്ര വൈക്യാലും ആനെനെം കൊണ്ടേ വരൂ.’
‘നീയ്യ് എന്തൂട്ടാണ്ടാ പറേണേ.. ഒന്നരക്ക് എഴുന്നള്ളിപ്പ് തൊടങ്ങണ്ടേ..’
സമയം നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു മണിയായി. കണ്ടപ്പനെയും ആനയെയും മാത്രം കാണുന്നില്ല.
‘ടാ പുരുഷ്വൊ.. ആ സൈക്കിള് ട്ത്ത്ട്ട് ഒന്ന് പൊയി നോക്കിയേടാ അവര് എവടെ എത്തീന്ന്’
കേള്‍ക്കാത്ത താമസം രാവുണ്ണിയുടെ സൈക്കിളുമായി പുരുഷു പാഞ്ഞു.
‘കണ്ടപ്പന്‍ വല്ലോട്ത്തും കള്ള് കുടിച്ച് കെട്ക്ക് ണ്ണ്ടാവൊ..’
‘ഏയ്.. അവന്‍ വരൂടാ കൊച്ചുണ്ണ്യെ..’
സമയം ഒന്നേ കാലായി. എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ്.
ആ സമയത്താണ് വൈലിത്തറയുടെ അടുത്തുള്ള പാടത്തിന്റെ വരമ്പത്തുകൂടെ ആനയുടെ കൊമ്പില്‍ പിടിച്ചുകൊണ്ട് കണ്ടപ്പന്‍ വരുന്നു.
‘സുഹ്രുത്തുക്കളേ.. ഭക്തജനങ്ങളെ.. ഇതാ ഗുരുവായൂര്‍ പദ്മാഭനുമായി കണ്ടപ്പന്‍ എത്തിക്കഴിഞ്ഞു..’ മൈക്കിലൂടെ കൊച്ചുണ്ണി ഘോരഘോരം പ്രഘോഷിച്ചു.
ജനങ്ങള്‍ ആരവമുയര്‍ത്തിത്തുടങ്ങി.
വിജയശ്രീലാളിതനായി കണ്ടപ്പന്‍ ആനയുടെ ഒരു കൊമ്പില്‍ പിടിച്ചുകൊണ്ട് ആടിയടിയാണ് വരുന്നത്. കൂടെ പാപ്പനുമുണ്ട്.
‘വേഗം നെറ്റിപ്പട്ടം കെട്ടടാ..’
പദ്മനാഭന്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു.എന്താ തലയെടുപ്പ്.
‘പദ്മനാഭന് ഒരു ക്ഷീണം പോലെ തോന്നുന്നുണ്ടല്ലോടാ കണ്ടപ്പാ..’ കോന്നപ്പന്ടെ ഒരു കമന്റ്റ്.
‘ഏയ്.. അതിങ്ങനെ പൂരങ്ങള്‍ക്ക് രാത്രിം പകലും ഇല്ലാണ്ട് നട്നനട്ടാ..’
മേളക്കാര്‍ ഒരുക്കം തുടങ്ങി. കണ്ടപ്പന്‍ അപ്പോഴും ആനയുടെ ഒരു കൊമ്പില്‍ പിടിച്ച് നില്‍ക്കുകയാണ്. മറ്റൊരു കൊമ്പില്‍ പാപ്പനും.
ആ സമയത്താണ് കോന്നപ്പനെ അന്വേഷിച്ചു പോയ പുരുഷു തിരിച്ച് വന്നതും ആ പ്രഖ്യപനം നടത്തിയതും.
‘ഗുരുവായൂര് പദ്മനാഭന്‍ ആനക്കൊട്ടിലില് തന്നെ ഇണ്ട്. ഇത് ഏരിയാടന്ടെ മില്ലിലെ ഒറ്റക്കൊമ്പന്‍ പദ്മനാഭനാണേ..’
ഒറ്റക്കൊമ്പന്‍ പദ്മനാഭന് അടുത്ത കാലത്ത് ഫിറ്റു ചെയ്ത വെപ്പു കൊമ്പ് പിടിച്ച് ധിക്കാരി കണ്ടപ്പന്‍ അപ്പോഴും സ്റ്റൈലിലങ്ങനെ നില്‍ക്കുകയായിരുന്നു.
പിന്നെ കണ്ടപ്പന്‍ ചെയ്യാത്ത പണികള്‍ കുറവാണ്.
മേളക്കമ്പക്കാരനായുതുകൊണ്ട് ഉത്സവക്കാലത്ത് മേളത്തിനും പോകും. ചെണ്ടയില്‍ ഇലത്താളമാണ് ഇഷ്ടം. വാദ്യക്കാര്‍ക്ക് ഉത്തേജനം കൊടുക്കുന്ന തരത്തിലാണ് കണ്ടപ്പന്റെ ഇലത്താളം. കണ്ടപ്പന്‍ വാദ്യസംഘത്തിലുണ്ടെങ്കില്‍ കാണികള്‍ക്കൊരു ആവേശമായിരുന്നു.
മഴക്കാലത്ത് പണിയില്ലാത്ത ദിവസങ്ങളില്‍ തോട്ടു വരമ്പിലിരുന്ന് മീന്‍ പിടിക്കും. പറമ്പു പണിക്ക് പോകും. എല്ലാ പണികളും വിശ്വസിച്ച് ഏല്‍പ്പിക്കാം. ഒരു വിധം കാര്യങ്ങളെക്കുറിച്ച് നല്ല ധാരണ. കമ്മൂണിസ്റ്റ് അനുഭാവി.
പിന്നെ ഭാര്യയും രണ്ട് പിള്ളേരും സ്വന്തമായുണ്ടെങ്കിലും വീട്ടിലെ ചെലവ് നടത്തുന്നത് ഭാര്യ പുറം പണിക്ക് പോകുന്നതുകൊണ്ടാണ്. ഒറ്റ ചില്ലി കാശ് വീട്ടില്‍ കൊടുക്കീല്ല. കാരണം ഉച്ചകഴിഞ്ഞ് അഞ്ചുമണിയായാല്‍ എന്നും വാസുവേട്ടന്ടെ കള്ളുഷാപ്പില്‍ കണ്ടപ്പന്‍ ഹാജരായിരുന്നു. കള്ള് അകത്ത് ചെന്നാല്‍ ചെറിയ തോതില്‍ വിപ്ലവം പുറത്തേക്ക് വരും. അതിണ്ടെ പേരില്‍ ചെറിയ ഒരു വഴക്കെങ്കിലും ഉണ്ടാക്കാതെ ഷാപ്പില്‍ നിന്നിറങ്ങാറില്ലായിരുന്നു.അങ്ങനെയുള്ള ഒരു വഴക്കിനിടയില്‍ കിഴക്കത്തെ രാമന്‍ നായര്‍ അറിഞ്ഞു നല്‍കിയ പേരാണ് ധിക്കാരി. പിന്നീട് കണ്ടപ്പന്‍ ധിക്കാരി കണ്ടപ്പനായി മാറി.
'ബലികുടീരങ്ങളേ..ബലികുടീരങ്ങളേ.. മരണകള്‍ ....’ എന്ന് വഴിയിലൂടെ പാടിപോകുന്ന കണ്ടപ്പന്‍ ഒരു സ്ഥിരം കാഴ്ചയാണ്.
ആയിടെയാണ് വൈലി മഹോത്സവം വന്നത്. നാട്ടിലെ ചെറിയ ഒരു പൂരം. ഒരാനപ്പുറത്ത് വൈലിത്തറയിലാണ് പൂരം. ഉച്ചയെഴുന്നുള്ളിപ്പ് രണ്ടു മണിയോടെ തുടങ്ങും.പിന്നെ രാത്രിയുമുണ്ടായിരിക്കും. അതിനിടെ രാത്രി പത്തു മണിക്ക് ആരുടെയെങ്കിലും കഥാപ്രസംഗം. നാട്ടിലെ പിന്നോക്ക സമുദായത്തില്‍പ്പെട്ടവരാണ് ഇത് നടത്തുന്നത്. അത്കൊണ്ട് കണ്ടപ്പന്റെ റോളും പ്രാധാന്യമുള്ളതു തന്നെ.
ഒരു ദിവസം ഷാപ്പിലെ സംസാരവിഷയം വൈലി ഉത്സവത്തെക്കുറിച്ചായിരുന്നു.
‘ടാ.. കണ്ടപ്പാ.. വൈലിയൊക്ക വര്വല്ലെ.. ഒന്ന് ഉഷാറാവ്ണില്ലല്ലൊ..’
‘നെനക്ക് ഉഷാറ് കുറവൊന്നൂല്യാലൊ വേലായിയേ..’
‘ഇപ്പ്രാവശ്യം മേളം ആരാണ്ടാ..’
‘കുട്ടന്മാരാര്..‘
‘ഏത് കുട്ടന്മാരാര് ? പെരുവനം കുട്ടന്‍ മാരാരാ ?’
‘കളിയാക്കല്ലെ വേലായിയെ... ഇത് നമ്മടെ തോളൂര് കുട്ടന്മാരാര്.’
‘എന്നാണ്ടാ തോളൂര് കുട്ടപ്പന്‍ മാരാരായത് ?’
‘നെനക്ക് എന്ന്തൂട്ടാ അറിയ്യാ വേലായിയെ.. കഴിഞ്ഞ മാമ്പ്ര പൂരത്തിന് കുട്ടന്മാരാര്‍ക്ക് എത്ര നോട്ട് മാല്യാ കിട്ട്യേന്നറിയ്യൊ..നിയ്യ് വല്ല പൂരം കണ്ട്ട്ട്ണ്ടാ ? ഈ തെക്ക് വടക്ക് നടക്ക്വാന്നല്ലാണ്ട്..’
‘പോട്ടെ കണ്ടപ്പാ..അവന്‍ പയ്യനല്ലേ.. പിന്നെ.. ഇപ്രാവശ്യം ഏതാ ആന ?’
‘ഇപ്രാവശ്യം നല്ല ഒയരള്ള ലക്ഷണള്ള ഒരാനെനെ ഞാന്‍ കൊണ്ട് വരും...’
‘കണ്ടമ്പിള്ളി ബാലനാരയണനാ ..’
‘നെനക്ക് വല്ലതും അറിയൊ.. ബാലനാരായണന്‍ നീരില് നിക്ക്വല്ലെ..’
‘പിന്നെ ആരാ..’
‘അതൊക്കെ ഇണ്ട്രാ..’
‘എന്ന്നലും ഒന്ന് പറയടാ കണ്ടപ്പാ..’
‘ഞാന്‍ പദ്മനാഭനെ തന്നെ കൊണ്ട് വരും..’
‘ഗുരുവായൂര്‍ പദ്മാഭനെയൊ ..’
‘നിയ്യ് നോക്കിക്കട വേലായിയെ.. ഞാനിവിടെ ഒരു വിലസു വിലസും..രൂപ അയ്യായിരാ ഏക്കക്കൂലി..’
പിറ്റേന്ന് തന്നെ നോട്ടിസും രസീത് ബുക്കുമായി വൈലിക്കമ്മറ്റി പ്രവര്‍ത്തന രംഗത്തിറങ്ങി.നോട്ടീസില് ഒരു ഭാഗത്ത് ഗുരുവായൂര്‍ പദ്മനാഭന്റെ പടവും അടിച്ചിട്ടുണ്ട്.
അങ്ങനെ വൈലിഉത്സവദിവസം വന്നു. വൈലിത്തറയില്‍ സോപ്പ്, ചീപ്പ് കണ്ണാടി വില്‍പ്പനക്കാര്‍,തോരണങ്ങള്‍ , ബലൂണ്‍ വില്‍പ്പനക്കാര്‍ , ഐസ്ക്രീം വില്‍പ്പനക്കാര്‍ തുടങ്ങി എല്ലാ വകുപ്പുകളും നിറഞ്ഞു തുടങ്ങി. മേളക്കാര്‍ വന്നു. നെറ്റിപ്പട്ടം വന്നു. വെഞ്ചാമരങ്ങളും പട്ടുകുടയും ആലവട്ടവും കോലവും വന്നു.
പക്ഷെ ആന മാത്രം വന്നിട്ടില്ല..,പിന്നെ കണ്ടപ്പനും..
ആനയെകൊണ്ടു വരാന്‍ കണ്ടപ്പനെയാണു ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. സമയം മണി പന്ത്രണ്ടായി. ഒന്നരക്ക് എഴുന്നുള്ളിക്കണം.
‘ഗുരുവായൂര് പദ്മനാഭനല്ലേ..കുളിയൊക്കെ കഴിഞ്ഞിട്ട് വരാന്‍ സമയടുക്കാരിക്കും..’ പുരുഷുവിന്റെ ആത്മഗതം
‘ആനക്കൊട്ടില് ന്ന് ള്ളത് അത്ര ദൂര്വൊന്നുല്ലല്ലൊ.. രണ്ട് നാഴികയല്ലെ ള്ളൊ..’
‘എന്തായാലും കണ്ടപ്പനല്ലെ.. എത്ര വൈക്യാലും ആനെനെം കൊണ്ടേ വരൂ.’
‘നീയ്യ് എന്തൂട്ടാണ്ടാ പറേണേ.. ഒന്നരക്ക് എഴുന്നള്ളിപ്പ് തൊടങ്ങണ്ടേ..’
സമയം നീങ്ങിക്കൊണ്ടിരിക്കുന്നു. ഒരു മണിയായി. കണ്ടപ്പനെയും ആനയെയും മാത്രം കാണുന്നില്ല.
‘ടാ പുരുഷ്വൊ.. ആ സൈക്കിള് ട്ത്ത്ട്ട് ഒന്ന് പൊയി നോക്കിയേടാ അവര് എവടെ എത്തീന്ന്’
കേള്‍ക്കാത്ത താമസം രാവുണ്ണിയുടെ സൈക്കിളുമായി പുരുഷു പാഞ്ഞു.
‘കണ്ടപ്പന്‍ വല്ലോട്ത്തും കള്ള് കുടിച്ച് കെട്ക്ക് ണ്ണ്ടാവൊ..’
‘ഏയ്.. അവന്‍ വരൂടാ കൊച്ചുണ്ണ്യെ..’
സമയം ഒന്നേ കാലായി. എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ്.
ആ സമയത്താണ് വൈലിത്തറയുടെ അടുത്തുള്ള പാടത്തിന്റെ വരമ്പത്തുകൂടെ ആനയുടെ കൊമ്പില്‍ പിടിച്ചുകൊണ്ട് കണ്ടപ്പന്‍ വരുന്നു.
‘സുഹ്രുത്തുക്കളേ.. ഭക്തജനങ്ങളെ.. ഇതാ ഗുരുവായൂര്‍ പദ്മാഭനുമായി കണ്ടപ്പന്‍ എത്തിക്കഴിഞ്ഞു..’ മൈക്കിലൂടെ കൊച്ചുണ്ണി ഘോരഘോരം പ്രഘോഷിച്ചു.
ജനങ്ങള്‍ ആരവമുയര്‍ത്തിത്തുടങ്ങി.
വിജയശ്രീലാളിതനായി കണ്ടപ്പന്‍ ആനയുടെ ഒരു കൊമ്പില്‍ പിടിച്ചുകൊണ്ട് ആടിയടിയാണ് വരുന്നത്. കൂടെ പാപ്പനുമുണ്ട്.
‘വേഗം നെറ്റിപ്പട്ടം കെട്ടടാ..’
പദ്മനാഭന്‍ ആടയാഭരണങ്ങള്‍ അണിഞ്ഞു.എന്താ തലയെടുപ്പ്.
‘പദ്മനാഭന് ഒരു ക്ഷീണം പോലെ തോന്നുന്നുണ്ടല്ലോടാ കണ്ടപ്പാ..’ കോന്നപ്പന്ടെ ഒരു കമന്റ്റ്.
‘ഏയ്.. അതിങ്ങനെ പൂരങ്ങള്‍ക്ക് രാത്രിം പകലും ഇല്ലാണ്ട് നട്നനട്ടാ..’
മേളക്കാര്‍ ഒരുക്കം തുടങ്ങി. കണ്ടപ്പന്‍ അപ്പോഴും ആനയുടെ ഒരു കൊമ്പില്‍ പിടിച്ച് നില്‍ക്കുകയാണ്. മറ്റൊരു കൊമ്പില്‍ പാപ്പനും.
ആ സമയത്താണ് കോന്നപ്പനെ അന്വേഷിച്ചു പോയ പുരുഷു തിരിച്ച് വന്നതും ആ പ്രഖ്യപനം നടത്തിയതും.
‘ഗുരുവായൂര് പദ്മനാഭന്‍ ആനക്കൊട്ടിലില് തന്നെ ഇണ്ട്. ഇത് ഏരിയാടന്ടെ മില്ലിലെ ഒറ്റക്കൊമ്പന്‍ പദ്മനാഭനാണേ..’
ഒറ്റക്കൊമ്പന്‍ പദ്മനാഭന് അടുത്ത കാലത്ത് ഫിറ്റു ചെയ്ത വെപ്പു കൊമ്പ് പിടിച്ച് ധിക്കാരി കണ്ടപ്പന്‍ അപ്പോഴും സ്റ്റൈലിലങ്ങനെ നില്‍ക്കുകയായിരുന്നു.
Sunday, July 30, 2006
കിളിരൂര്‍ കേസിലെ പിടികിട്ടാപ്പൂള്ളി...
ഇന്നു കാലത്ത് ഏഷ്യാനട്ട് ടിവിയുടെ റിപ്പോര്‍ട്ടര്‍ റപ്പായി മാലാഖയൊഴിച്ചുള്ള സകലമാന കപിലച്ചാനലൂകളിലെയും റിപ്പോര്‍ട്ടര്‍മാര്‍ സ്കൂപ്പായി വിട്ട കിടിലന്‍ വാര്‍ത്ത ഇതായിരുന്നു.
‘കിളിരൂര്‍ കേസിലെ ഇനിയും പിടികിട്ടാനുണ്ടായിരുന്ന ഒരു പ്രതിയെക്കൂടി പോലീസ് പിടികൂടി‘
കിളിരൂര്‍ കേസിലെ പ്രതിയായ ഗുരുവായൂര്‍ ഡിപ്പൊയിലെ കണ്ടക്ടര്‍ മനോജിനു രാത്രികാലങ്ങളില്‍ ഓംലൈറ്റടിച്ചു കൊടുത്തിരുന്ന ഡിപ്പൊക്ക് മുന്നിലെ തട്ടുകട നടത്തുന്ന കുഞ്ഞുവറീത് ചേട്ടനെ തികച്ചും സാഹസികമായി സ്വന്തം കക്കൂസിലിരുന്ന് ദിവാസ്വപനം ക്ണ്ടുകൊണ്ടിരുന്ന അവസ്ഥയീല്‍ പൊലീസ് പിടികൂടിയത്.
കുഞ്ഞുവറീത് ചേട്ടന്റെ തട്ടുകടയിലെ സ്ഥിരം കസ്റ്റമറായ റപ്പായി മാലാഖ തന്റെ കൂറും വിശ്വസ്തതയും പരിപാലിച്ചു.
ഗുരുവായൂര്‍ ഡിപ്പൊയീലെ സ്റ്റേഷന്‍ മാഷായ കൊച്ചന്തോണിയുടെ ആജീവനാന്ത പരിശ്രമവും ഇതിനു പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ.
സോപാനത്തിലെ ഹണീബിയുടെ കരുത്ത് മുഴുവന്‍ ഉള്‍ക്കൊണ്ട് നട്ടപ്പാതിരായ്ക്ക് “നല്ലേമാതാവേ” പാടി തന്റെ സംഗീത പരിജ്ഞാനം വെളിവാക്കുമ്പോള്‍ ത്രേസ്യാമ്മചേടത്തിയുടെ കുറ്റിച്ചൂല്‍ പ്രയോഗത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം കാവസാക്കിയില്‍ സ്റ്റേഷനുമുന്നില്‍ നിന്നും ഒരു ബോട്ടി ഫ്രൈ അടിക്കാമെന്നു വിചാരിച്ച കൊച്ചന്തോണിയെ കുഞ്ഞുവറീത് ചേട്ടന്‍ നിരാശനാക്കിയതിന്റെ വൈരാഗ്യമുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല.
കൈരളിയിലെ പോക്കര്‍ ഹാജി തട്ടുകടയുടെ അടുത്തു നിന്നും ലൈവായി ഘോരഘോരം കുഞ്ഞുവറീത് ചേട്ടന്റെ വിശേഷണങ്ങള്‍ കേട്ട് പത്തന്‍സ് ഹോട്ടലിലെ പുതിയ വിലവിവരപ്പട്ടിക നോക്കിയിരിക്കുന്ന ആന്റപ്പന്റെ മുഖമാണ് ഓര്‍മ്മ വരുന്നത്.
താമരയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കന്‍പനിപ്പടിക്ക് സമീപമുള്ള കുഞ്ഞുവറീതേട്ടന്റെ വീട്ടില്‍ സഹധര്‍മ്മിണി റോസചേടത്തി പള്ളികളായ പള്ളികളിലേക്കൊക്കെ വെടി വഴിപാടു നേരുന്ന തിരക്കിലായിരുന്നു.
മരുമകള്‍ സെലിന ബോട്ടി കഴുകുന്ന പണി നിര്‍ത്തി പുതിയ മംഗളത്തിലെ ലാലച്ചന്റെ കിനാവിലേക്ക് കടന്നിരിക്കുന്നു.
“കുഞ്ഞു വറീത് ചേട്ടന് ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നൊ?” തൊട്ടടുത്തെ ടാക്സി സ്റ്റാന്റിലെ കുട്ടപ്പന്‍ ചേട്ടന്‍ അദ്ഭുതം മറച്ചു വെച്ചില്ല. പലരും ചോദിച്ച ചോദ്യമായിരുന്നു.
സ്റ്റേഷനിലെത്തിയ കുഞ്ഞുവറീതിന് ആദ്യം കിട്ടിയത് ഒരു കട്ടന്‍ കാപ്പി.
പിന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജപ്പന്റെ വക നാഭിക്കിട്ടൊരു തട്ടും. കുഞ്ഞുവറീതേട്ടന്‍ എവിടെയൊക്കെയോ പൊത്തിപ്പിടിച്ച് നിലത്തിരുന്നു പോയി. പിന്നെ എസ്.ഐ. അവറാന്റെ ഊഴമായിരുന്നു.
“എന്താടാ നിന്റെ പണി ?”
“തട്ടുകട നടത്താണേ ഏമാന്നെ.”
“നെനക്ക് മനോജിനെ അറിയാമോടാ ?”
“അറിയാമേ..”
“എങ്ങനെ അറിയാം ?”
“മനോജ് എന്റെ കടയില്‍ നിന്നാ ഓം ലൈറ്റ് കഴിക്കാറുള്ളത്..”
“നീ എന്തിനാ മനോജിന് ഓം ലൈറ്റ് ഉണ്ടാക്കി കൊട്ക്കണത് ?”
“ങ്ങെ..”
“എന്താടാ ചെവിട് കേള്‍ക്കില്ലെ..”
കുഞ്ഞുവറീത്‍ മുകളിലേക്ക് നോക്കി. ഇണചേര്‍ന്ന രണ്ട് പല്ലികള്‍ പിരിഞ്ഞു പോകുന്നു.
പിറ്റേന്ന് കാലത്ത് കുഞ്ഞുവറീതേട്ടനെ സ്റ്റേഷനില്‍ നിന്നും പറഞ്ഞു വിട്ടു.
‘ഗരുഡ’ന്റെ മുന്നിലെത്തിയപ്പോഴാണ്‍ കുഞ്ഞുവറീതേട്ടന്‍ ആ കാഴ്ച്ച കണ്ടത്.
തന്റെ തട്ടുകട ഒടിച്ചു മുറിച്ച് നഗരസഭയുടെ ലോറിയില്‍ എങ്ങോട്ടോ കൊണ്ടുപോകുന്നു.
‘കിളിരൂര്‍ കേസിലെ ഇനിയും പിടികിട്ടാനുണ്ടായിരുന്ന ഒരു പ്രതിയെക്കൂടി പോലീസ് പിടികൂടി‘
കിളിരൂര്‍ കേസിലെ പ്രതിയായ ഗുരുവായൂര്‍ ഡിപ്പൊയിലെ കണ്ടക്ടര്‍ മനോജിനു രാത്രികാലങ്ങളില്‍ ഓംലൈറ്റടിച്ചു കൊടുത്തിരുന്ന ഡിപ്പൊക്ക് മുന്നിലെ തട്ടുകട നടത്തുന്ന കുഞ്ഞുവറീത് ചേട്ടനെ തികച്ചും സാഹസികമായി സ്വന്തം കക്കൂസിലിരുന്ന് ദിവാസ്വപനം ക്ണ്ടുകൊണ്ടിരുന്ന അവസ്ഥയീല്‍ പൊലീസ് പിടികൂടിയത്.
കുഞ്ഞുവറീത് ചേട്ടന്റെ തട്ടുകടയിലെ സ്ഥിരം കസ്റ്റമറായ റപ്പായി മാലാഖ തന്റെ കൂറും വിശ്വസ്തതയും പരിപാലിച്ചു.
ഗുരുവായൂര്‍ ഡിപ്പൊയീലെ സ്റ്റേഷന്‍ മാഷായ കൊച്ചന്തോണിയുടെ ആജീവനാന്ത പരിശ്രമവും ഇതിനു പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ.
സോപാനത്തിലെ ഹണീബിയുടെ കരുത്ത് മുഴുവന്‍ ഉള്‍ക്കൊണ്ട് നട്ടപ്പാതിരായ്ക്ക് “നല്ലേമാതാവേ” പാടി തന്റെ സംഗീത പരിജ്ഞാനം വെളിവാക്കുമ്പോള്‍ ത്രേസ്യാമ്മചേടത്തിയുടെ കുറ്റിച്ചൂല്‍ പ്രയോഗത്തില്‍ നിന്നും രക്ഷപ്പെട്ട് സ്വന്തം കാവസാക്കിയില്‍ സ്റ്റേഷനുമുന്നില്‍ നിന്നും ഒരു ബോട്ടി ഫ്രൈ അടിക്കാമെന്നു വിചാരിച്ച കൊച്ചന്തോണിയെ കുഞ്ഞുവറീത് ചേട്ടന്‍ നിരാശനാക്കിയതിന്റെ വൈരാഗ്യമുണ്ടെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റില്ല.
കൈരളിയിലെ പോക്കര്‍ ഹാജി തട്ടുകടയുടെ അടുത്തു നിന്നും ലൈവായി ഘോരഘോരം കുഞ്ഞുവറീത് ചേട്ടന്റെ വിശേഷണങ്ങള്‍ കേട്ട് പത്തന്‍സ് ഹോട്ടലിലെ പുതിയ വിലവിവരപ്പട്ടിക നോക്കിയിരിക്കുന്ന ആന്റപ്പന്റെ മുഖമാണ് ഓര്‍മ്മ വരുന്നത്.
താമരയൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കന്‍പനിപ്പടിക്ക് സമീപമുള്ള കുഞ്ഞുവറീതേട്ടന്റെ വീട്ടില്‍ സഹധര്‍മ്മിണി റോസചേടത്തി പള്ളികളായ പള്ളികളിലേക്കൊക്കെ വെടി വഴിപാടു നേരുന്ന തിരക്കിലായിരുന്നു.
മരുമകള്‍ സെലിന ബോട്ടി കഴുകുന്ന പണി നിര്‍ത്തി പുതിയ മംഗളത്തിലെ ലാലച്ചന്റെ കിനാവിലേക്ക് കടന്നിരിക്കുന്നു.
“കുഞ്ഞു വറീത് ചേട്ടന് ഇതിന്റെ വല്ല ആവശ്യമുണ്ടായിരുന്നൊ?” തൊട്ടടുത്തെ ടാക്സി സ്റ്റാന്റിലെ കുട്ടപ്പന്‍ ചേട്ടന്‍ അദ്ഭുതം മറച്ചു വെച്ചില്ല. പലരും ചോദിച്ച ചോദ്യമായിരുന്നു.
സ്റ്റേഷനിലെത്തിയ കുഞ്ഞുവറീതിന് ആദ്യം കിട്ടിയത് ഒരു കട്ടന്‍ കാപ്പി.
പിന്നെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജപ്പന്റെ വക നാഭിക്കിട്ടൊരു തട്ടും. കുഞ്ഞുവറീതേട്ടന്‍ എവിടെയൊക്കെയോ പൊത്തിപ്പിടിച്ച് നിലത്തിരുന്നു പോയി. പിന്നെ എസ്.ഐ. അവറാന്റെ ഊഴമായിരുന്നു.
“എന്താടാ നിന്റെ പണി ?”
“തട്ടുകട നടത്താണേ ഏമാന്നെ.”
“നെനക്ക് മനോജിനെ അറിയാമോടാ ?”
“അറിയാമേ..”
“എങ്ങനെ അറിയാം ?”
“മനോജ് എന്റെ കടയില്‍ നിന്നാ ഓം ലൈറ്റ് കഴിക്കാറുള്ളത്..”
“നീ എന്തിനാ മനോജിന് ഓം ലൈറ്റ് ഉണ്ടാക്കി കൊട്ക്കണത് ?”
“ങ്ങെ..”
“എന്താടാ ചെവിട് കേള്‍ക്കില്ലെ..”
കുഞ്ഞുവറീത്‍ മുകളിലേക്ക് നോക്കി. ഇണചേര്‍ന്ന രണ്ട് പല്ലികള്‍ പിരിഞ്ഞു പോകുന്നു.
പിറ്റേന്ന് കാലത്ത് കുഞ്ഞുവറീതേട്ടനെ സ്റ്റേഷനില്‍ നിന്നും പറഞ്ഞു വിട്ടു.
‘ഗരുഡ’ന്റെ മുന്നിലെത്തിയപ്പോഴാണ്‍ കുഞ്ഞുവറീതേട്ടന്‍ ആ കാഴ്ച്ച കണ്ടത്.
തന്റെ തട്ടുകട ഒടിച്ചു മുറിച്ച് നഗരസഭയുടെ ലോറിയില്‍ എങ്ങോട്ടോ കൊണ്ടുപോകുന്നു.
Saturday, July 29, 2006
ഓസിലൊരു യാത്ര.
ബ്യുക്ക് കാറുകള്‍ ഇന്ന് ഒരു ഓര്‍മ്മയായി നിരത്തുകളില്‍ നിന്നും ഒഴിഞ്ഞുകൊണ്ടിരിക്കുന്നു.
എങ്കിലും ബ്യുക്ക് കാറ് കാണുമ്പോള്‍ എനിക്ക് ഒരാളെ ഓര്‍മ്മവരും.
മുജീബ്.
സ്വദേശം ഏറണാംകുളം. പൊക്കിള്‍കൊടി ബന്ധം അബുദാബിയില്‍. അഡ്നോക്കില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് മുജീബിന്ടെ അച്ഛന്‍.നാടുമായി അത്ര വലിയ ബന്ധമൊന്നുമില്ല. പഠിച്ചത് മുംബയില്‍. 24 വയസ്സ്. പരോപകാരി.
അന്നത്തെ SAP implementation team ല്‍ ഏറ്റവും ജൂനിയറായിരുന്നു മുജീബ്. മലയാളം കൊരച്ച് കൊരച്ചേ അറിയൂ. മുംബയിലെ പഠനകാലത്ത് ഒരുമാതിരി ഭേദപ്പെട്ട മരുന്നുകളെല്ലാം കഴിച്ച് രസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഉറക്കം തൂങ്ങി style ലാണ് നടപ്പ്.പക്ഷെ ബുദ്ധിയുടെ കാര്യത്തില്‍ നേരെ തിരിച്ചും. പ്രോജക്റ്റ് മാനേജറായ സായിപ്പ് മുജീബിനെ data migration section നിലാണ് ഇട്ടത്.
മുജീബിണ്ടെ ഒരു വീക്നെസ് ക്ലാസിക് കാറുകളോടാണ്. ആദ്യ ശംബളമായ ആറായിരം റിയാലുമായി ഒന്നരമാസം സനയ്യകളില്‍ തപ്പി നടന്നാണ് മുജീബിന് ആ ബ്യുക് കാറ് കണ്ടെത്താനായത്. 1980 മോഡല്‍ ആ ബ്യുക്ക് വ്യദ്ധനായ ഒരു അറബിയുടെതയിരുന്നു. ഒരിക്കലും വിറ്റുപോകില്ലെന്ന് ഉറപ്പിച്ച കാറ് 5500 റിയാലിന് വിറ്റുപോയപ്പൊള്‍ തന്റെ ഒരു പഴയ മര്‍ഫി റേഡിയൊയും അയാള്‍ മുജീബിനു സമ്മാനമായി കൊടുത്തു.
“സീ മൈ ബ്യൂട്ടിഫുള്‍ കാര്’ എന്നും പറഞ്ഞ് ഈ ശകടമായിട്ട് മുജീബ് ഒലയയിലെ ബാച്ചലേഴ്സ് വില്ലക്കു മുന്നില്‍ ഒരു ദിവസം ബ്രെയ്ക്കിട്ടു നിറ്ത്തി. “
നീ വല്ല ഭിക്ഷക്കാരുടെ വണ്ടിയാണൊ അടിച്ചുമാറ്റിയതെന്ന്” എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. എന്ടെ പല്ലിനു പണിയാക്കണ്ടല്ലോയെന്നു കരുതി വേണ്ടെന്നു വെച്ചു.
ഒന്നര കി.മീ. മൈലേജുള്ള ആ വണ്ടി മിക്കവാറും ദിവസങ്ങളില്‍ രാത്രി കാലങ്ങളില്‍ മലാസിലെ കുട്ടപ്പന്‍ ചേട്ടന്റെ വര്‍ക്ക്ഷാപ്പില്‍ പിന്നിടുള്ള ദിവസങ്ങളില്‍ കാണാമായിരുന്നു. കൂടെ മുജീബ് ഒരു റൊത്ത്മാന്‍സും പിടിപ്പിച്ച് ഡിക്കിക്കു മുകളില്‍ ആസനസ്ഥനായിരിക്കും.
പുലര്‍ച്ച മൂന്നിനും നാലിനുമിടയിലുള്ള് ശുഭമുഹൂര്‍ത്തത്തിലാണു മുജീബ് സ്ഥിരമായി വില്ലയിലെത്തിയിരുന്നത്. ഇതു തുടര്‍ന്നപ്പൊള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ മുജീബിനെ വില്ലയില്‍ നിന്നും പുറത്താക്കി. മുജീബ് സസന്തോഷം തന്ടെ പെട്ടിയും പ്രമാണവുമെടുത്ത് ബ്യുക്കിണ്ടെ ഡിക്കിയില്‍ കയറ്റി.
ഇവന്‍ ഇത്ര വലിയ ഡിക്കിയുള്ള വണ്ടി വാങ്ങിയതിണ്ടെ ഔചിത്യം എനിക്ക് മനസ്സിലായത് അപ്പോഴാണ്. പിന്നീട് കിടപ്പും ഉറക്കവുമെല്ലാം മുജീബ് അതില്‍ തന്നെയാക്കി. കുട്ടപ്പന്‍ ചേട്ടനു പെരുത്ത് സന്തോഷം.
പുലര്‍ച്ച വര്‍ക് ഷാപ്പു പൂട്ടി പോയാല്‍ കസ്റ്റമേഴ്സ് വന്നാല്‍ വിളിക്കനൊരാളായല്ലൊ.
ഞാന്‍ ഒരു തവണയേ ആ വണ്ടിയില്‍ കയറിയിട്ടുള്ളൂ. അത് കയറിയതല്ല., കയറേണ്ടി വന്നു എന്നു വേണമെങ്കില്‍ പറയാം.
അത് ഒരു വ്യാഴാഴ്ച്ചയായിരുന്നു. ഒരു ഡെമൊണ്‍സ്ട്രേഷനു വേണ്ടി ഉച്ചകഴിഞ്ഞ് അഞ്ചുമണിയുടെ സൌദി എയര്‍ലൈന്‍സില്‍ ജോഹനാസ്ബര്‍ഗിലേക്കു പോകണം. വില്ലയില്‍ നിന്നും 60 കി.മി യുണ്ട് എയര്‍പോര്‍ട്ടിലേക്ക്. കമ്പനി ഡ്രൈവര്‍ സലിം രണ്ടരയോടെ വരാമെന്ന് പറഞഞതുകൊണ്ട് വില്ലയുടെ ഗേറ്റില്‍ ഞാന്‍ കാത്തു നിന്നു. സമയം മൂന്നായിട്ടും സലിം വന്നില്ല. ഒന്നര മണിക്കുറ് മുന്‍പെങ്കിലും ബോര്‍ഡിങ് പാസെടുക്കണം. ഏതുവിധേനെയും എയര്‍പോര്‍ട്ടിലെത്തണം. വെള്ളിയാഴ്ച കാലത്താണ് ഡെമൊണ്‍സ്ട്രെഷന്‍. അന്ന് ആഴ്ചയില്‍ രണ്ടു ഫ്ലൈറ്റേ ജൊഹനസ്ബര്‍ഗിലേക്കുള്ളു. ഇത് കിട്ടിയില്ലെങ്കില്‍ എല്ലാം അവതാളത്തിലാവും.
സമയം 3.10. സലിം ഇനിയും വന്നിട്ടില്ല. കമ്പനി മുടക്കമായതുകൊണ്ട് സലീമിനെ കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു നിവ്ര്ത്തിയുമില്ല.മൊബൈല്‍ ഫോണ്‍ സുലഭമല്ലാത്ത കാലം.വല്ലയിടത്തും കറങ്ങി നടക്കുകയാവും. വേഗം തന്നെ കാള്‍ ടാക്സി വിളിക്കാന്‍ ഒരുങ്ങുന്‍പോഴാണ് പിന്നില്‍ ഒരു കാര്‍ ബ്രെയ്ക്കിട്ടു നിര്‍ത്തിയത്.
“hey..man.. where are u going ?"
കറുത്ത കണ്ണടയും വെച്ച് ചെത്ത് ടി-ഷര്‍ട്ടുമിട്ട് മുജീബ് തന്ടെ ശകടവുമായി മുന്നില്‍.
“ ഞാന്‍ എയര്‍പോര്‍ട്ടിലേക്കാ. ആ സലീമിനൊട് വരാന്‍ പറഞ്ഞിട്ടുണ്ടായിരുന്നതാ. ഇതുവരെ വന്നില്ല.”
“Does'nt matter. Get in. i will drop you "
"ഓ .. നിനക്ക് ബുദ്ധിമുട്ടാവില്ലെ. ഐ വില്‍ മാനേജ്” വെറുതെ ഒരു ഭംഗിവാക്ക് പറഞ്ഞതാണ്. എന്റെ അപ്പോഴത്തെ അവസ്ഥ എനിക്കല്ലെ അറിയൂ. പോരാത്തതിന് ജൂലായ് മാസത്തെ കടുത്ത ചൂടും കൊണ്ട് വഴിയരികില്‍ നില്‍ക്കേണ്ടി വരുകയെന്നത് ചെറിയ കാര്യമല്ല.
മുജീബ് അതിനിടയില്‍ തന്നെ വണ്ടിയില്‍ നിന്നിറങ്ങി എന്ടെ ട്രോളി ബാഗ് വണ്ടിയുടെ ബാക്ക് സീറ്റില്‍ വെച്ചിരുന്നു.
അങ്ങനെ ഞാന്‍ മുജീബിന്റെ ബ്യുക്കില്‍ ആദ്യമായി കയറി. നല്ല വീതിയുള്ള സീറ്റ്. എ.സിയുടെ തണുപ്പ് പോര.
വണ്ടിയുടെ മ്യൂസിക് സെറ്റില്‍ ‘സന്താന’ തകര്‍ക്കുന്നു.
വണ്ടി ഗള്‍ഫ് ബ്രിഡ്ജും കടന്ന് ട്രാഫിക്കിനിടയിലൂടെ 60-70 സ്പീഡില്‍ പോകുകയാണു.
“man.. how is this car ?"
"Good." എനിക്കെങ്ങനെയെങ്കിലും എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി.
ഹൈവെയിലെത്തിയപ്പൊള്‍ തേര്‍ഡ് ട്രാക്കിലെ ട്രെയിലറുകള്‍ക്കിടയിലയിരുന്നു ഈ വണ്ടി.
മൈക്കിള്‍ ജാക്സന്‍ സാത്താന്റെ പാട്ടുമായി ബ്യുക്കില്‍ മുജീബ് തകര്‍ത്തു തുടഞ്ഞിയിരുന്നു.
വണ്ടി ഹൈവെയിലെ തികച്ചും വിജനമായ മരുഭൂവിലൂടെ മന്ദം മന്ദം ഒഴുകുകയാണു. ഇങ്ങനെ പോയാല്‍ അഞ്ചുമണിക്കു മുന്‍പ് എയര്‍പോര്‍ട്ടിലെത്തുന്ന കാര്യം സംശയാമാണ്.
“മുജീബെ കുറച്ച് സ്പീഡില്‍ പോയാല്‍ നന്നായിരുന്നു. എനിക്ക് 4 മണിക്കു മുന്‍പെങ്കിലും റിപ്പൊര്‍ട്ട് ചെയ്യണം”
“oh. sorry man" എന്നും പറഞ്ഞു ബ്യുക്ക് ഫസ്റ്റ് ട്രാക്കിലൂടെ 130 റേയ്ഞ്ജില്‍ പാഞ്ഞു തുടങ്ങി.
ഓ. സമാധാനം.
ഏകദേശം നാലു മിനിട്ടോളമായിക്കാണും ഡാഷ്ബോര്‍ഡിലെ ചുവന്ന് ലൈറ്റ് മിന്നിത്തുടങ്ങി.
വണ്ടിയുടെ സ്പീഡു കുറഞ്ഞു.
“എന്തു പറ്റീ മുജീബേ.”
“nothing...its ok man"
അതും പറഞ്ഞ് മുജീബ് സര്‍വീസ് റോഡിലേക്ക് വണ്ടി ഒതുക്കിയിട്ടു.
“എന്താ വല്ല കമ്പ്ലയിന്റ് ഉണ്ടോ വണ്ടിക്ക്”
“No man.. the fuel tank is empty. you just wait here." എന്നും പറഞ്ഞ് മുജീബ് ഡിക്കി തുറന്ന് ഒരു കന്നാസുമായി റോഡ് ക്രോസ് ചെയ്ത് നടന്നു തുടങ്ങിയിരുന്നു.
എന്ടെ വായില്‍ ഒരു മുഴുത്ത തെറിയാണ് വന്നത്. എന്തു ചെയ്യാം.
ഞാന്‍ പുറത്തിറങ്ങി. റോഡ് തിളച്ചുകൊണ്ടിരിക്കുന്നു. വണ്ടികള്‍ റോഡില്‍ കുറവായിരുന്നു.
അപ്പുറത്ത് 1500 മീറ്ററകലെ പെട്രോള്‍ പമ്പുള്ളതിന്റെ ബോര്‍ഡ് കണ്ടു. അത് നോക്കി മുജീബ് വച്ചു പിടിക്കുന്നു
വാല്‍ക്കഷണം : കൃത്യം ഒരു വര്‍ഷത്തിനു ശേഷം നമ്പര്‍പ്ലേറ്റില്ലാതെ അല്‍-ഖര്‍ജ് റോഡില്‍ സ്ക്രാപ്പ് കൊണ്ടുപോകുന്നവരാല്‍ ഉപേക്ഷിക്കപ്പെട്ട് ഒരു ബ്യുക്ക് കാറ് കിടക്കുന്നുണ്ടായിരുന്നു.
എങ്കിലും ബ്യുക്ക് കാറ് കാണുമ്പോള്‍ എനിക്ക് ഒരാളെ ഓര്‍മ്മവരും.
മുജീബ്.
സ്വദേശം ഏറണാംകുളം. പൊക്കിള്‍കൊടി ബന്ധം അബുദാബിയില്‍. അഡ്നോക്കില്‍ സീനിയര്‍ മാനേജരായി വിരമിച്ചതാണ് മുജീബിന്ടെ അച്ഛന്‍.നാടുമായി അത്ര വലിയ ബന്ധമൊന്നുമില്ല. പഠിച്ചത് മുംബയില്‍. 24 വയസ്സ്. പരോപകാരി.
അന്നത്തെ SAP implementation team ല്‍ ഏറ്റവും ജൂനിയറായിരുന്നു മുജീബ്. മലയാളം കൊരച്ച് കൊരച്ചേ അറിയൂ. മുംബയിലെ പഠനകാലത്ത് ഒരുമാതിരി ഭേദപ്പെട്ട മരുന്നുകളെല്ലാം കഴിച്ച് രസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു ഉറക്കം തൂങ്ങി style ലാണ് നടപ്പ്.പക്ഷെ ബുദ്ധിയുടെ കാര്യത്തില്‍ നേരെ തിരിച്ചും. പ്രോജക്റ്റ് മാനേജറായ സായിപ്പ് മുജീബിനെ data migration section നിലാണ് ഇട്ടത്.
മുജീബിണ്ടെ ഒരു വീക്നെസ് ക്ലാസിക് കാറുകളോടാണ്. ആദ്യ ശംബളമായ ആറായിരം റിയാലുമായി ഒന്നരമാസം സനയ്യകളില്‍ തപ്പി നടന്നാണ് മുജീബിന് ആ ബ്യുക് കാറ് കണ്ടെത്താനായത്. 1980 മോഡല്‍ ആ ബ്യുക്ക് വ്യദ്ധനായ ഒരു അറബിയുടെതയിരുന്നു. ഒരിക്കലും വിറ്റുപോകില്ലെന്ന് ഉറപ്പിച്ച കാറ് 5500 റിയാലിന് വിറ്റുപോയപ്പൊള്‍ തന്റെ ഒരു പഴയ മര്‍ഫി റേഡിയൊയും അയാള്‍ മുജീബിനു സമ്മാനമായി കൊടുത്തു.
“സീ മൈ ബ്യൂട്ടിഫുള്‍ കാര്’ എന്നും പറഞ്ഞ് ഈ ശകടമായിട്ട് മുജീബ് ഒലയയിലെ ബാച്ചലേഴ്സ് വില്ലക്കു മുന്നില്‍ ഒരു ദിവസം ബ്രെയ്ക്കിട്ടു നിറ്ത്തി. “
നീ വല്ല ഭിക്ഷക്കാരുടെ വണ്ടിയാണൊ അടിച്ചുമാറ്റിയതെന്ന്” എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. എന്ടെ പല്ലിനു പണിയാക്കണ്ടല്ലോയെന്നു കരുതി വേണ്ടെന്നു വെച്ചു.
ഒന്നര കി.മീ. മൈലേജുള്ള ആ വണ്ടി മിക്കവാറും ദിവസങ്ങളില്‍ രാത്രി കാലങ്ങളില്‍ മലാസിലെ കുട്ടപ്പന്‍ ചേട്ടന്റെ വര്‍ക്ക്ഷാപ്പില്‍ പിന്നിടുള്ള ദിവസങ്ങളില്‍ കാണാമായിരുന്നു. കൂടെ മുജീബ് ഒരു റൊത്ത്മാന്‍സും പിടിപ്പിച്ച് ഡിക്കിക്കു മുകളില്‍ ആസനസ്ഥനായിരിക്കും.
പുലര്‍ച്ച മൂന്നിനും നാലിനുമിടയിലുള്ള് ശുഭമുഹൂര്‍ത്തത്തിലാണു മുജീബ് സ്ഥിരമായി വില്ലയിലെത്തിയിരുന്നത്. ഇതു തുടര്‍ന്നപ്പൊള്‍ അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ മുജീബിനെ വില്ലയില്‍ നിന്നും പുറത്താക്കി. മുജീബ് സസന്തോഷം തന്ടെ പെട്ടിയും പ്രമാണവുമെടുത്ത് ബ്യുക്കിണ്ടെ ഡിക്കിയില്‍ കയറ്റി.
ഇവന്‍ ഇത്ര വലിയ ഡിക്കിയുള്ള വണ്ടി വാങ്ങിയതിണ്ടെ ഔചിത്യം എനിക്ക് മനസ്സിലായത് അപ്പോഴാണ്. പിന്നീട് കിടപ്പും ഉറക്കവുമെല്ലാം മുജീബ് അതില്‍ തന്നെയാക്കി. കുട്ടപ്പന്‍ ചേട്ടനു പെരുത്ത് സന്തോഷം.
പുലര്‍ച്ച വര്‍ക് ഷാപ്പു പൂട്ടി പോയാല്‍ കസ്റ്റമേഴ്സ് വന്നാല്‍ വിളിക്കനൊരാളായല്ലൊ.
ഞാന്‍ ഒരു തവണയേ ആ വണ്ടിയില്‍ കയറിയിട്ടുള്ളൂ. അത് കയറിയതല്ല., കയറേണ്ടി വന്നു എന്നു വേണമെങ്കില്‍ പറയാം.
അത് ഒരു വ്യാഴാഴ്ച്ചയായിരുന്നു. ഒരു ഡെമൊണ്‍സ്ട്രേഷനു വേണ്ടി ഉച്ചകഴിഞ്ഞ് അഞ്ചുമണിയുടെ സൌദി എയര്‍ലൈന്‍സില്‍ ജോഹനാസ്ബര്‍ഗിലേക്കു പോകണം. വില്ലയില്‍ നിന്നും 60 കി.മി യുണ്ട് എയര്‍പോര്‍ട്ടിലേക്ക്. കമ്പനി ഡ്രൈവര്‍ സലിം രണ്ടരയോടെ വരാമെന്ന് പറഞഞതുകൊണ്ട് വില്ലയുടെ ഗേറ്റില്‍ ഞാന്‍ കാത്തു നിന്നു. സമയം മൂന്നായിട്ടും സലിം വന്നില്ല. ഒന്നര മണിക്കുറ് മുന്‍പെങ്കിലും ബോര്‍ഡിങ് പാസെടുക്കണം. ഏതുവിധേനെയും എയര്‍പോര്‍ട്ടിലെത്തണം. വെള്ളിയാഴ്ച കാലത്താണ് ഡെമൊണ്‍സ്ട്രെഷന്‍. അന്ന് ആഴ്ചയില്‍ രണ്ടു ഫ്ലൈറ്റേ ജൊഹനസ്ബര്‍ഗിലേക്കുള്ളു. ഇത് കിട്ടിയില്ലെങ്കില്‍ എല്ലാം അവതാളത്തിലാവും.
സമയം 3.10. സലിം ഇനിയും വന്നിട്ടില്ല. കമ്പനി മുടക്കമായതുകൊണ്ട് സലീമിനെ കോണ്ടാക്റ്റ് ചെയ്യാന്‍ ഒരു നിവ്ര്ത്തിയുമില്ല.മൊബൈല്‍ ഫോണ്‍ സുലഭമല്ലാത്ത കാലം.വല്ലയിടത്തും കറങ്ങി നടക്കുകയാവും. വേഗം തന്നെ കാള്‍ ടാക്സി വിളിക്കാന്‍ ഒരുങ്ങുന്‍പോഴാണ് പിന്നില്‍ ഒരു കാര്‍ ബ്രെയ്ക്കിട്ടു നിര്‍ത്തിയത്.
“hey..man.. where are u going ?"
കറുത്ത കണ്ണടയും വെച്ച് ചെത്ത് ടി-ഷര്‍ട്ടുമിട്ട് മുജീബ് തന്ടെ ശകടവുമായി മുന്നില്‍.
“ ഞാന്‍ എയര്‍പോര്‍ട്ടിലേക്കാ. ആ സലീമിനൊട് വരാന്‍ പറഞ്ഞിട്ടുണ്ടായിരുന്നതാ. ഇതുവരെ വന്നില്ല.”
“Does'nt matter. Get in. i will drop you "
"ഓ .. നിനക്ക് ബുദ്ധിമുട്ടാവില്ലെ. ഐ വില്‍ മാനേജ്” വെറുതെ ഒരു ഭംഗിവാക്ക് പറഞ്ഞതാണ്. എന്റെ അപ്പോഴത്തെ അവസ്ഥ എനിക്കല്ലെ അറിയൂ. പോരാത്തതിന് ജൂലായ് മാസത്തെ കടുത്ത ചൂടും കൊണ്ട് വഴിയരികില്‍ നില്‍ക്കേണ്ടി വരുകയെന്നത് ചെറിയ കാര്യമല്ല.
മുജീബ് അതിനിടയില്‍ തന്നെ വണ്ടിയില്‍ നിന്നിറങ്ങി എന്ടെ ട്രോളി ബാഗ് വണ്ടിയുടെ ബാക്ക് സീറ്റില്‍ വെച്ചിരുന്നു.
അങ്ങനെ ഞാന്‍ മുജീബിന്റെ ബ്യുക്കില്‍ ആദ്യമായി കയറി. നല്ല വീതിയുള്ള സീറ്റ്. എ.സിയുടെ തണുപ്പ് പോര.
വണ്ടിയുടെ മ്യൂസിക് സെറ്റില്‍ ‘സന്താന’ തകര്‍ക്കുന്നു.
വണ്ടി ഗള്‍ഫ് ബ്രിഡ്ജും കടന്ന് ട്രാഫിക്കിനിടയിലൂടെ 60-70 സ്പീഡില്‍ പോകുകയാണു.
“man.. how is this car ?"
"Good." എനിക്കെങ്ങനെയെങ്കിലും എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി.
ഹൈവെയിലെത്തിയപ്പൊള്‍ തേര്‍ഡ് ട്രാക്കിലെ ട്രെയിലറുകള്‍ക്കിടയിലയിരുന്നു ഈ വണ്ടി.
മൈക്കിള്‍ ജാക്സന്‍ സാത്താന്റെ പാട്ടുമായി ബ്യുക്കില്‍ മുജീബ് തകര്‍ത്തു തുടഞ്ഞിയിരുന്നു.
വണ്ടി ഹൈവെയിലെ തികച്ചും വിജനമായ മരുഭൂവിലൂടെ മന്ദം മന്ദം ഒഴുകുകയാണു. ഇങ്ങനെ പോയാല്‍ അഞ്ചുമണിക്കു മുന്‍പ് എയര്‍പോര്‍ട്ടിലെത്തുന്ന കാര്യം സംശയാമാണ്.
“മുജീബെ കുറച്ച് സ്പീഡില്‍ പോയാല്‍ നന്നായിരുന്നു. എനിക്ക് 4 മണിക്കു മുന്‍പെങ്കിലും റിപ്പൊര്‍ട്ട് ചെയ്യണം”
“oh. sorry man" എന്നും പറഞ്ഞു ബ്യുക്ക് ഫസ്റ്റ് ട്രാക്കിലൂടെ 130 റേയ്ഞ്ജില്‍ പാഞ്ഞു തുടങ്ങി.
ഓ. സമാധാനം.
ഏകദേശം നാലു മിനിട്ടോളമായിക്കാണും ഡാഷ്ബോര്‍ഡിലെ ചുവന്ന് ലൈറ്റ് മിന്നിത്തുടങ്ങി.
വണ്ടിയുടെ സ്പീഡു കുറഞ്ഞു.
“എന്തു പറ്റീ മുജീബേ.”
“nothing...its ok man"
അതും പറഞ്ഞ് മുജീബ് സര്‍വീസ് റോഡിലേക്ക് വണ്ടി ഒതുക്കിയിട്ടു.
“എന്താ വല്ല കമ്പ്ലയിന്റ് ഉണ്ടോ വണ്ടിക്ക്”
“No man.. the fuel tank is empty. you just wait here." എന്നും പറഞ്ഞ് മുജീബ് ഡിക്കി തുറന്ന് ഒരു കന്നാസുമായി റോഡ് ക്രോസ് ചെയ്ത് നടന്നു തുടങ്ങിയിരുന്നു.
എന്ടെ വായില്‍ ഒരു മുഴുത്ത തെറിയാണ് വന്നത്. എന്തു ചെയ്യാം.
ഞാന്‍ പുറത്തിറങ്ങി. റോഡ് തിളച്ചുകൊണ്ടിരിക്കുന്നു. വണ്ടികള്‍ റോഡില്‍ കുറവായിരുന്നു.
അപ്പുറത്ത് 1500 മീറ്ററകലെ പെട്രോള്‍ പമ്പുള്ളതിന്റെ ബോര്‍ഡ് കണ്ടു. അത് നോക്കി മുജീബ് വച്ചു പിടിക്കുന്നു
വാല്‍ക്കഷണം : കൃത്യം ഒരു വര്‍ഷത്തിനു ശേഷം നമ്പര്‍പ്ലേറ്റില്ലാതെ അല്‍-ഖര്‍ജ് റോഡില്‍ സ്ക്രാപ്പ് കൊണ്ടുപോകുന്നവരാല്‍ ഉപേക്ഷിക്കപ്പെട്ട് ഒരു ബ്യുക്ക് കാറ് കിടക്കുന്നുണ്ടായിരുന്നു.
Subscribe to:
Posts (Atom)